ബംഗാള്‍ തിരഞ്ഞെടുപ്പ് : മമതാബാനര്‍ജിക്ക് പ്രചാരണത്തില്‍ വിലക്ക്

കൊല്‍ക്കത്ത : ബംഗാള്‍ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് 24 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മിഷന്‍. ഇന്നലെ രാത്രി എട്ട് മണി മുതല്‍ തുടങ്ങിയ വിലക്ക് 24 മണിക്കൂറാണ് സമയം. പ്രസംഗത്തില്‍ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിനാണ് വിലക്കെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ സുനില്‍ അറോറ ഉത്തരവില്‍ പറഞ്ഞു. മുസ്ലിം വോട്ട്, കേന്ദ്ര സേന എന്നിവയെക്കുറിച്ചുള്ള പരാമര്‍ശം എന്നിവയ്ക്കാണ് നോട്ടിസ്. മാര്‍ച്ച് 27, ഏപ്രില്‍ 3, 7 എന്നീ തീയതികളിലായിരുന്നു പ്രസംഗം. എട്ടുഘട്ടമായി തിരഞ്ഞെടുപ്പ് നടക്കുന്ന ബംഗാളില്‍ ഇനി നാല് ഘട്ടം കൂടി നടക്കാനുണ്ട്.തിരഞ്ഞെടുപ്പ് കമ്മിഷന്‍ നടപടിക്കെതിരെ മമത ചൊവ്വാഴ്ച ധര്ണ നടത്തും.