National (Page 857)

ലോകത്തേറ്റവും വേഗതയിൽ കൊവിഡ് പടരുന്ന രാജ്യമായി ഇന്ത്യ മാറിക്കഴിഞ്ഞു. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ രാഹുൽ ഗാന്ധി ബംഗാളിലെ തെരഞ്ഞെടുപ്പ് റാലികൾ റദ്ദാക്കി. റാലികളുണ്ടാക്കുന്ന പ്രത്യാഘാതം രാഷ്ട്രീയ പാർട്ടി നേതാക്കൾ മനസ്സിലാക്കണമെന്നും രോഗവ്യാപന പശ്ചാത്തലത്തിലാണ് തന്റെ റാലികൾ റദ്ദാക്കാനുള്ള തീരുമാനമെന്നും രാഹുൽ ഗാന്ധി അറിയിച്ചു.

രണ്ടാം തരം​ഗത്തിൽ കൊവിഡ് വൈറസിൻ്റെ ജനിതകമാറ്റം വന്ന വകഭേദം നിരവധി സാംപിളുകളിൽ കണ്ടെത്തിയെന്നാണ് വിവരം.കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 2.61 ലക്ഷം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രോഗവ്യാപനം അതിരൂക്ഷമാകുന്നത് ഇതാദ്യമായാണ്. കൊവിഡ് ബാധിതരായ 1501 പേർ 24 മണിക്കൂറിനുള്ളിൽ മരണപ്പെട്ടു. ഇന്നത്തെ കണക്കോടെ രാജ്യത്ത് കൊവിഡ് ബാധിതരായി ചികിത്സയിലുള്ളവരുടെ എണ്ണം 18 ലക്ഷം പിന്നിട്ടു. 18,01,316 ആക്ടീവ് കൊവിഡ് കേസുകളാണ് നിലവിൽ ഇന്ത്യയിലുള്ളത്.

്ന്യൂഡല്‍ഹി : 2020-21 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയില്‍ നിന്നുള്ള മരുന്ന് കയറ്റുമതിയില്‍ നേടിയത് അതിശയിപ്പിക്കുന്ന വളര്‍ച്ച. 24.44 ബില്യണ്‍ ഡോളറിന്റെ കയറ്റുമതിയാണ് ഉണ്ടായത്. സാമ്പത്തിക വര്‍ഷത്തില്‍ മറ്റ് മാസങ്ങളിലെ അപേക്ഷിച്ച് മാര്‍ച്ചിലാണ് ഏറ്റവും അധികം കയറ്റുമതി ഉണ്ടായത്. 2020 മാര്‍ച്ച് മാസത്തെ അപേക്ഷിച്ച് 2021 മാര്‍ച്ച് മാസത്തില്‍ 48.5 ശതമാനമാണ് വര്‍ധന.വരും വര്‍ഷങ്ങളിലും ഈ വളര്‍ച്ച ഇന്ത്യന്‍ മരുന്ന് വിപണി പ്രതീക്ഷിക്കുന്നുണ്ട്. നോര്‍ത്ത് അമേരിക്കയാണ് ഇന്ത്യയില്‍ നിന്നുള്ള മരുന്നുകളുടെ പ്രധാന വിപണി.

ന്യൂഡൽഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മാർഗനിർദേശം.ഓഫീസിൽ പതിവായി ഹാജരാക്കേണ്ട ജീവനക്കാർ
അണ്ടർ സെക്രട്ടറി മുതൽ താഴെത്തട്ടിൽ ജോലി ചെയ്യുന്നവർവരെ ഉള്ളവരുടെ എണ്ണം 50 ശതമാനമായി കുറച്ചു. ഇവർക്ക് വർക്ക് ഫ്രം ഹോം തിരഞ്ഞെടുക്കാൻ അനുമതി നൽകി.ആൾക്കൂട്ടം കുറയ്ക്കാൻ സമയക്രമത്തിൽ മാറ്റം വരുത്താം.

വിവിധ ഷിഫ്റ്റുകളായി സമയക്രമത്തിൽ മാറ്റം വരുത്തി ഒരേ സമയം ഓഫീസിൽ നിരവധി ജീവനക്കാർ വരുന്നത് ഒഴിവാക്കണം. ഭരണതലത്തിൽ കൂടുതൽ ആളുകൾ വേണമെങ്കിൽ വകുപ്പ് തലവന്മാർക്ക് നടപടിയെടുക്കാം. ഡെപ്യൂട്ടി സെക്രട്ടറി മുതൽ മുകളിലോട്ട് ജോലി ചെയ്യുന്നവർ പതിവായി ഓഫീസിലെത്തണം. കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് വരുന്നവർക്ക് ഓഫീസിൽ വരുന്നതിലുള്ള ഇളവ് തുടരും.

എല്ലാവരും സാമൂഹിക അകലമടക്കം കൃത്യമായി പാലിക്കണം. 45 വയസിന് മുകളിലുള്ള ഉദ്യോഗസ്ഥർ വാക്സിൻ എടുത്തെന്ന് ഉറപ്പാക്കണമെന്നും മാർഗനിർദേശത്തിൽ പറയുന്നു.ഏപ്രിൽ 30 വരെ ഇത് തുടരും. ടെലിഫോണോ, മറ്റു ഇലക്‌ട്രോണിക്സ് മാദ്ധ്യമങ്ങളോ വഴി വീട്ടിലിരുന്ന് ജോലി ചെയ്യാനാണ് അനുമതി

ന്യൂഡൽഹി:ഇന്ത്യയിൽ കൊവിഡ് വ്യാപനം രൂക്ഷമായ പ്രദേശങ്ങളെ മൈക്രോ കൺടെയിന്മെന്റ് സോണുകളാക്കണമെന്ന് മുഖ്യമന്ത്രിമാരോട് വിശദീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മുമ്പ് ഇന്ത്യയിലെ കൊവിഡ് വ്യാപനം നാം കുറച്ചുകൊണ്ടുവന്നതാണെന്നും വീണ്ടും അതിന് സാധിക്കുമെന്നും മോദി പറഞ്ഞു. കഴിഞ്ഞ പ്രാവശ്യം വാക്സിനില്ലാതെയാണ് രോഗവ്യാപനം കുറച്ചുകൊണ്ടുവാരാൻ കഴിഞ്ഞതെന്നും അദ്ദേഹം മുഖ്യമന്ത്രിമാരോട് പറഞ്ഞു.

കൊവിഡ് വ്യാപനം കുറയ്ക്കുന്നതിനായി നിരവധി സംസ്ഥാനങ്ങൾ രാത്രികാലങ്ങളിൽ നിയന്ത്രണങ്ങൾ കൊണ്ടുവന്നതിനെ അദ്ദേഹം പിന്തുണച്ചു. ജനങ്ങളുടെ ഭാഗത്ത് നിന്നുമുണ്ടായ അലംഭാവമാണ് രോഗവ്യാപനം വീണ്ടും രൂക്ഷമാകാൻ കാരണമായതെന്നും പ്രധാനമന്ത്രി പറയുന്നു.

ജനങ്ങളെ രോഗപരിശോധന നടത്താൻ പ്രേരിപ്പിക്കുന്നതിനായി വൻതോതിലുള്ള പ്രചാരണ പരിപാടികൾ നടത്തേണ്ടതുണ്ടെന്നും അദ്ദേഹം മുഖ്യമന്ത്രിമാരോട് പറഞ്ഞു. രാജ്യത്തെ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തിന് താഴേക്ക് എത്തിക്കുക എന്നതാണ് ലക്‌ഷ്യംമെന്നും മോദി പറഞ്ഞു.കൊവിഡ് വാക്സിനേഷനെ സംബന്ധിച്ചും കൊവിഡ് സാഹചര്യം വിലയിരുത്താനായി മുഖ്യമന്ത്രിമാരുമായി നടത്തിയ ചർച്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ചില സംസ്ഥാനങ്ങളിലെ ഭരണകർത്താക്കൾ രോഗവ്യാപനം നിയന്ത്രിക്കുന്നതിൽ അയഞ്ഞ മനോഭാവം കാട്ടിയെന്നും മോദി സൂചിപ്പിച്ചു. രോഗം വ്യാപിക്കുന്നത് തടയാനായി ‘ചെക്ക്, ട്രാക്ക്, ട്രീറ്റ്’ എന്ന മാർഗമാണ് പിന്തുടരേണ്ടത്. ഈ രീതി കൺടെയിൻന്മെന്റ് സോണുകളിലാണ് കൂടുതലായും ഉപയോഗിക്കേണ്ടത്. വെല്ലുവിളി ഉയർത്തുന്ന സാഹചര്യമാണ് നിലവിൽ രാജ്യത്തുള്ളതെന്ന് പ്രധാനമന്ത്രി പറയുന്നു.

ന്യൂഡല്‍ഹി: രാജ്യത്തെ ആരോഗ്യ സംവിധാനങ്ങള്‍ കടുത്ത സമ്മര്‍ദ്ദത്തിലെന്ന് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ. കോവിഡ് കേസുകള്‍ അതിവേഗം വര്‍ധിച്ചതിന് പിന്നില്‍ രണ്ട് കാരണങ്ങളാണുള്ളത്. ജനുവരി-ഫെബ്രുവരിയോടെ വാക്‌സിനേഷന്‍ തുടങ്ങുകയും കോവിഡ് കേസുകള്‍ കുറയുകയും ചെയ്തതോടെ ജനങ്ങള്‍ ജാഗ്രത പാലിക്കുന്നതില്‍ അലംഭാവം കാട്ടി. അതോടൊപ്പം വൈറസിന് ജനിതകമാറ്റം സംഭവിക്കുകയും വ്യാപനം അതിവേഗത്തിലാകുകയും ചെയ്തു.ഇന്നത്തെ സാഹചര്യത്തില്‍ രാഷ്ട്രീയവും മതപരവുമായ ചടങ്ങുകള്‍ നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്.

വിവിധ സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പുകളും വിവിധ മതചടങ്ങുകളും നടക്കുന്ന സമയമാണിത്. ആരുടെയും മതവികാരം വൃണപ്പെടാത്ത രീതിയില്‍ നിയന്ത്രണത്തോടെ അവ നടത്തേണ്ടത് കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് അത്യാവശ്യമാണ്.ചന്തകളിലും ഭക്ഷണശാലകളിലും ഷോപ്പിങ് മാളുകളിലും വന്‍ ജനക്കൂട്ടമാണ് ഉള്ളത്. ഇവിടങ്ങളിലെല്ലാം അതിതീവ്ര വ്യാപനം നടക്കാനിടയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളില്‍ ശനിയാഴ്ച റെക്കോര്‍ഡ് വര്‍ധന രേഖപ്പെടുത്തിയതിന് പിന്നാലെയാണ് എയിംസ് തലവന്‍ ഇക്കാര്യം പറഞ്ഞത്.

2,34,692 കോവിഡ് കേസുകളാണ് രാജ്യത്ത് ശനിയാഴ്ച രേഖപ്പെടുത്തിയത്.മെഡിക്കല്‍ ഓക്‌സിജനും വാക്‌സിന്‍ ഡോസുകളും ആവശ്യപ്പെട്ട് വിവിധ സംസ്ഥാനങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ കേന്ദ്രത്തെ സമീപിച്ചത് ആരോഗ്യ സംവിധാനങ്ങള്‍ കടുത്ത സമ്മര്‍ദ്ദത്തിലാണ് എന്നതിന് തെളിവാണ്.

ഈ സാഹചര്യത്തില്‍ ആശുപത്രി കിടക്കകളുടെ എണ്ണവും മറ്റ് സൗകര്യങ്ങളും ഉടന്‍ വര്‍ധിപ്പിക്കേണ്ടതുണ്ട്. കോവിഡ് രോഗികളുടെ എണ്ണം കുറച്ചുകൊണ്ടുവരേണ്ടതും അത്യാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.നേരത്തെ വൈറസ് ബാധിതനായ ഒരാള്‍ സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്ന 30 ഓളം പേരിലേക്കാണ് രോഗം പകര്‍ത്തിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ അത് കൂടുതല്‍ ഉയര്‍ന്ന സംഖ്യയായി മാറിയിരിക്കുന്നു. എന്നാല്‍ ജനങ്ങള്‍ സ്ഥിതിഗതികളെ ഗൗരവമായി കാണുന്നില്ല.

ayodya

രാമക്ഷേത്രത്തിനായി വിശ്വ ഹിന്ദു പരിഷത്ത് പിരിച്ച 22 കോടി രൂപയുടെ പതിനയ്യായിരത്തോളം ബാങ്ക് ചെക്കുകൾ മടങ്ങിയതായി റിപ്പോർട്ട്. സാങ്കേതിക തകരാറാണോ ഇതിന് പിന്നിലെന്ന കാര്യം വ്യക്തമല്ല. പ്രശ്ന പരിഹാരത്തിനായി ബാങ്കുകൾ ശ്രമിക്കുന്നുണ്ടെന്ന് പറഞ്ഞ ശ്രീ റാം ജന്മഭൂമി തീർഥ് ക്ഷേത്ര ട്രസ്റ്റ് അം​ഗം ഡോ അനിൽ മിശ്ര, ഒരിക്കൽ കൂടി സംഭാവനകൾ‌ നൽകാനും ആവശ്യപ്പെട്ടു. ക്ഷേത്ര നിർമാണത്തിനായി കേന്ദ്രം സ്ഥാപിച്ചതാണ് ശ്രീ റാം ജന്മഭൂമി തീർഥ് ക്ഷേത്ര.

ബാങ്ക് അക്കൗണ്ടുകളിൽ ഫണ്ടില്ലാത്തതോ, സാങ്കേതിക തകരാറോ ആവാം ചെക്ക് മടങ്ങാൻ കാരണമെന്ന് ട്രസ്റ്റ് അറിയിച്ചു. മടങ്ങിയ 15,000 ചെക്കുകളിൽ, രണ്ടായിരത്തോളം ലഭിച്ചത് അയോധ്യയിൽ നിന്നാണ്. രാമക്ഷേത്ര നിർമാണത്തിനായി ജനുവരി പതിനഞ്ച് മുതൽ ഫെബ്രുവരി പതിനേഴ് വരെ വി.എച്ച്.പി രാജ്യവ്യാപക കളക്ഷൻ ക്യാമ്പയിനാണ് നടത്തിയിരുന്നത്. അയ്യായിരത്തോളം കോടി രൂപ ഇക്കാലയളവിൽ പിരിച്ചുവെന്നാണ് കണക്കാക്കപ്പെടുന്നത്. എന്നാൽ ക്ഷേത്ര ട്രസ്റ്റ് ഇത് സ്ഥിരീകരിച്ചിട്ടില്ല.

ഒരു പ്രത്യേക രോഗത്തിന് എതിരെ വാക്സിനേഷൻ നൽകിയ ശേഷം ആളുകളിൽ ഉണ്ടാകുന്ന അസ്വാഭാവിക മാറ്റങ്ങളെക്കുറിച്ച് സൂചന നൽകുകയാണ് എ ഇ എഫ് ഐ. കോവിഡ് 19 പ്രതിരോധ കുത്തിവയ്പ്പിനെ തുടർന്ന് ഇന്ത്യയിൽ മാർച്ച് 29 വരെ 180ഓളം പേർ മരിച്ചുവെന്ന് അഡ്വേഴ്സ് ഇഫക്ട്സ് ഫോളോയിംഗ് ഇമ്മ്യൂണൈസേഷൻ (എഇഎഫ്ഐ) കമ്മിറ്റി റിപ്പോർട്ട് ചെയ്യുന്നു.

ഈ വർഷം ജനുവരി 16 മുതൽ 95.43 മില്യൺ ഡോസ് കോവിഡ് – 19 വാക്സിനുകൾ ആളുകൾക്ക് നൽകിയിട്ടുണ്ട്. 11.27 മില്യൺ ആളുകൾക്ക് കോവിഷീൽഡ് അല്ലെങ്കിൽ കോവാക്സിന്റെ രണ്ട് ഡോസുകളും ലഭിച്ചു. ഏപ്രിൽ ഒമ്പതു മുതൽ എ ഇ എഫ് ഐകളിലെ അപ്‌ഡേറ്റ് ചെയ്ത വിവരങ്ങൾ ലഭ്യമല്ലെന്ന് ഒരു മുതിർന്ന സർക്കാർ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ഇരുപതിനായിരത്തിലധികം ആളുകളിൽ വാക്സിൻ ഒരു ഡോസ് ലഭിച്ചതിന് ശേഷം പാർശ്വഫലങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

അവരിൽ 97% പേരും ആശുപത്രിയിൽ പ്രവേശനം ആവശ്യമില്ലാത്ത മിതമായ പാർശ്വഫലങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഠിനവും ഗുരുതരവുമായ പ്രതികൂല സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാൽ ഒരു മാസത്തോളമായി സർക്കാർ ഇതിനെക്കുറിച്ച് ഒരു അപ്‌ഡേറ്റും നൽകിയിട്ടില്ല.വാക്സിനേഷൻ കഴിഞ്ഞ് മൂന്ന് ദിവസത്തിനുള്ളിൽ 276 ഓളം ആശുപത്രികളിലായി എ ഇ എഫ് ഐ ബാധിതരായ 305 പേരെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നു.

124 മരണങ്ങൾ വാക്സിനേഷൻ കഴിഞ്ഞ് മൂന്ന് ദിവസത്തിനുള്ളിൽ സംഭവിച്ചിച്ചുണ്ട്. എന്നാൽ, ദിവസങ്ങൾ കഴിയുന്തോറും മരണങ്ങളുടെ എണ്ണം കുറയുന്നുണ്ട്. അതേസമയം ഈ ശാരീരിക പ്രതികരണങ്ങൾ എല്ലായ്പ്പോഴും വാക്സിൻ മൂലമാകണമെന്നില്ല. മാത്രമല്ല ഇന്ത്യയിലും മറ്റിടങ്ങളിലും ഉപയോഗിക്കുന്ന കോവിഡ് -19 വാക്സിനുകൾ ഇതുവരെ സുരക്ഷിതമല്ലെന്ന് കണ്ടെത്തിയിട്ടില്ല.

എ ഇ‌ എഫ്‌ ഐ നിരീക്ഷണവും അന്വേഷണവും അനുസരിച്ച് ചില മരുന്നുകളും വാക്സിനുകളും പൊതുജനങ്ങളിൽ സുരക്ഷിതമല്ലാത്തതായി കണ്ടെത്തിയ സംഭവങ്ങൾ ലോകമെമ്പാടും ഉണ്ടായിട്ടുണ്ട്. ലോകമെമ്പാടുമുള്ള അവലോകനങ്ങൾ ഇന്ത്യയുടെ ദേശീയ എ ഇ‌ എഫ്‌ ഐ കമ്മിറ്റി ഉൾപ്പെടെ വിവിധ കമ്മിറ്റികൾ നടത്തുന്നവയാണ്. കൊവിഷീൽഡും കോവാക്സിനും സുരക്ഷിതമാണെന്നും മുൻ‌ഗണനാ ക്രമമനുസരിച്ച് എല്ലാവർക്കും വാക്സിനേഷൻ നൽകണമെന്നുമാണ് സർക്കാർ നിർദ്ദേശം.

അമൃതപുരി: ഇന്ത്യയിലെ കാമ്പസുകളില്‍ ന്യൂ ഡിസ്‌കവറി ഇന്നോവേഷന്‍ ലാബുകള്‍ സ്ഥാപിക്കുന്നതിനായി അമൃത വിശ്വവിദ്യാപീഠം 100 കോടി ഗ്രാന്റ് നല്‍കുമെന്ന് സര്‍വകലാശാല ചാന്‍സലര്‍ മാതാ അമൃതാനന്ദമയി അറിയിച്ചു. അമൃത ഇന്നൊവേഷന്‍ ആന്‍ഡ് റിസര്‍ച്ച് അവാര്‍ഡ് ദാന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് അമൃതാനന്ദമയി ഇക്കാര്യം വ്യക്തമാക്കിയത്. എഞ്ചിനീയറിങ്, മെഡിക്കല്‍് സയന്‍സസ്, കമ്പ്യൂട്ടര്‍ സയന്‍സ്, മെറ്റീരിയല്‍ സയന്‍്‌സസ്, നാനോ ബയോ സയന്‍സസ്, ബയോടെക്‌നോളജി, ബയോമെഡിക്കല്‍ എഞ്ചിനീയറിങ്, സുസ്ഥിര വികസനം തുടങ്ങിയ മേഖലകളില്‍ കണ്ടുപിടിത്തങ്ങളും കണ്ടെത്തലുകളും നടത്തുന്നതിന് പുതിയ ലാബുകള്‍ ഉപകരിക്കുമെന്നും ഒരു വര്‍ഷത്തിനുള്ളില്‍ ഇവ പ്രവര്‍ത്തനക്ഷമമാകുമെന്നും മാതാഅമൃതാനന്ദമയി അറിയിച്ചു.
റിസര്‍ച്ച് എക്‌സലന്‍സ് അവാര്‍്ഡ്, ന്യൂ ഡിസ്‌കവറി ആന്‍ഡ് ഇന്നൊവേഷന്‍ ലാബുകള്‍, ഇന്നൊവേഷന്‍ അവാര്‍്ഡ്, പബ്ലിക്കേഷന്‍ എക്‌സലന്‍സ് അവാര്‍ഡ്, പബ്ലിക്കേഷന്‍ മെറിറ്റ് അവാര്ഡ്, ഗവേഷണത്തിനുള്ള അഭിനന്ദന സര്‍ട്ടിഫിക്കറ്റ് എന്നിവ ഉള്‍പ്പെടെ ആറ് വിഭാഗങ്ങളിലാണ് അവാര്‍ഡുകള്‍ നല്കിയത്.

modi

ന്യൂഡല്‍ഹി: ഹിന്ദു ധര്‍മ ആചാര്യ പ്രസിഡന്റ് സ്വാമി അവദേശാനന്ദ ഗിരിയെ ഫോണില്‍ വിളിച്ച് കുംഭമേള ചുരുക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രിയാണ് ഇക്കാര്യം ട്വിറ്ററിലൂടെ പങ്ക് വച്ചത്. സംന്യാസിമാരുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചും മോദി സ്വാമി അവദേശാനന്ദ ഗിരിയോട് ചോദിച്ചറിഞ്ഞു. മാത്രമല്ല, കുംഭമേളയോട് അനുബന്ധിച്ച് പ്രത്യേക ദിവസങ്ങളില്‍ സന്യാസിമാര്‍ ഗംഗയില്‍ കുളിക്കുന്ന രണ്ട് പ്രധാന ചടങ്ങുകള്‍ കഴിഞ്ഞ സാഹചര്യത്തില്‍ ബാക്കിയുള്ള ചടങ്ങുകള്‍ ചുരുക്കണമെന്നും പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു. രാജ്യത്തെ കോവിഡ് കേസുകള്‍ ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിലാണ് ലക്ഷക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്ന കുംഭമേള ചടങ്ങുകള്‍ ചുരുക്കാന്‍ പ്രധാനമന്ത്രി ഇടപെട്ടത്.

vivek

ചെന്നൈ: തമിഴ്താരം വിവേക് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിവേക് ഇന്ന് പുലര്‍ച്ചെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സാമി, ശിവാജി, അന്യന്‍്, ഖുഷി, റണ്‍, ഷാജഹാന്‍ തുടങ്ങി 220ലേറെ സിനിമകളില്‍ അഭിനയിച്ചു. അഞ്ച് തവണ മികച്ച ഹാസ്യനടനുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ പുരസ്‌കാരവും മൂന്ന് തവണ മികച്ച ഹാസ്യ നടനുള്ള ഫിലംഫെയര്‍ അവാര്‍ഡും ലഭിച്ചു. 2009ല്‍ രാജ്യം പത്മശ്രീ നല്കി ആദരിച്ചു.1961 നവംബര്‍ 19ന് തൂത്തുക്കുടിയിലെ കോവില്‍പട്ടിയില്‍ ജനിച്ച വിവേക് 1980 കളിലാണ് സിനിമാ രംഗത്തെത്തിയത്. സഹസംവിധായകനും തിരക്കഥാകൃത്തുമായി സിനിമാജീവിതം ആരംഭിച്ച അദ്ദേഹം പിന്നീട് അഭിനയരംഗത്തേക്കെത്തുകയായിരുന്നു. 1987ല്‍ പുറത്തിറങ്ങിയ മാനതില് ഉരുതി വേണ്ടും ആണ് ആദ്യ ചിത്രം. 1990കളില്‍ നിരവധി സൂപ്പര് ഹിറ്റ് സിനിമകളുടെ ഭാഗമായി.
ഭാര്യ: അരുള്‍സെല്‍വി, മക്കള്‍ : അമൃതനന്ദിനി, തേജസ്വിനി, പരേതനായ പ്രസന്നകുമാര്‍.