കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മാർഗനിർദേശം

ന്യൂഡൽഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മാർഗനിർദേശം.ഓഫീസിൽ പതിവായി ഹാജരാക്കേണ്ട ജീവനക്കാർ
അണ്ടർ സെക്രട്ടറി മുതൽ താഴെത്തട്ടിൽ ജോലി ചെയ്യുന്നവർവരെ ഉള്ളവരുടെ എണ്ണം 50 ശതമാനമായി കുറച്ചു. ഇവർക്ക് വർക്ക് ഫ്രം ഹോം തിരഞ്ഞെടുക്കാൻ അനുമതി നൽകി.ആൾക്കൂട്ടം കുറയ്ക്കാൻ സമയക്രമത്തിൽ മാറ്റം വരുത്താം.

വിവിധ ഷിഫ്റ്റുകളായി സമയക്രമത്തിൽ മാറ്റം വരുത്തി ഒരേ സമയം ഓഫീസിൽ നിരവധി ജീവനക്കാർ വരുന്നത് ഒഴിവാക്കണം. ഭരണതലത്തിൽ കൂടുതൽ ആളുകൾ വേണമെങ്കിൽ വകുപ്പ് തലവന്മാർക്ക് നടപടിയെടുക്കാം. ഡെപ്യൂട്ടി സെക്രട്ടറി മുതൽ മുകളിലോട്ട് ജോലി ചെയ്യുന്നവർ പതിവായി ഓഫീസിലെത്തണം. കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് വരുന്നവർക്ക് ഓഫീസിൽ വരുന്നതിലുള്ള ഇളവ് തുടരും.

എല്ലാവരും സാമൂഹിക അകലമടക്കം കൃത്യമായി പാലിക്കണം. 45 വയസിന് മുകളിലുള്ള ഉദ്യോഗസ്ഥർ വാക്സിൻ എടുത്തെന്ന് ഉറപ്പാക്കണമെന്നും മാർഗനിർദേശത്തിൽ പറയുന്നു.ഏപ്രിൽ 30 വരെ ഇത് തുടരും. ടെലിഫോണോ, മറ്റു ഇലക്‌ട്രോണിക്സ് മാദ്ധ്യമങ്ങളോ വഴി വീട്ടിലിരുന്ന് ജോലി ചെയ്യാനാണ് അനുമതി