Kerala (Page 2,136)

തിരുവനന്തപുരം : തിരുവിതാംകൂർ ദേവസ്വത്തിന് കീഴിലുള്ള 1240 ക്ഷേത്രങ്ങളിൽ ആർ എസ് എസ് പ്രവർത്തനം വിലക്കി ഉത്തരവ്.ശാഖാപ്രവർത്തനമോ മാസ് ഡ്രില്ലോ നടക്കുന്നതായി ശ്രദ്ധയിൽ പെട്ടാൽ അത് തടയുന്നതിനുള്ള നടപടികൾ ക്ഷേത്രം ജീവനക്കാർ സ്വീകരിക്കണമെന്നും, സംഭവം കമ്മീഷണറുടെ ഓഫീസിൽ അറിയിക്കണമെന്നും ഉത്തരവിൽ പറയുന്നു. ഇക്കാര്യത്തിൽ ജീവനക്കാർ വീഴ്ച വരുത്തുന്ന പക്ഷം വകുപ്പുതല നടപടികൾ സ്വീകരിക്കും. ക്ഷേത്ര ആചാരത്തിനല്ലാതെ മറ്റൊരു ആവശ്യത്തിനും ആയുധങ്ങൾ ഉപയോഗിക്കാൻ പാടില്ല.

കാലാകാലങ്ങളിൽ ഇത്തരം ഉത്തരവുകൾ ദേവസ്വം ബോർഡ് ഇറക്കാറുണ്ട്, ചില ക്ഷേത്രങ്ങളിൽ മാത്രമാണ് ആർ എസ് എസ് ശാഖകൾ പ്രവർത്തിക്കുന്നത്, ഇത് ഒഴിവാക്കാനാവില്ല.അതേസമയം ദേവസ്വം ബോർഡിന്റെ പുതിയ ഉത്തരവ് തങ്ങൾ ഗൗരവമായി കാണുന്നില്ലെന്നാണ് ആർ എസ് എസ് കേരള ഘടകം പ്രതികരിച്ചു. ശാഖാ പ്രവർത്തകർ ആണ് ആ ക്ഷേത്രങ്ങളുടെ ദൈനം ദിന കാര്യങ്ങളിൽ ഇടപെടുന്നത്. അതുകൊണ്ട് തന്നെ ക്ഷേത്രങ്ങളിലെ അഡ്മിനിസ്‌ട്രേഷൻമാർക്ക് ശാഖാ പ്രവർത്തകരെ ഒഴിവാക്കാനുമാവില്ലെന്ന് ആർ എസ് എസ് ഘടകം വ്യക്തമാക്കുന്നു.

മുൻപും ക്ഷേത്രങ്ങളിൽ ആയുധ അഭ്യാസമടക്കം നിരോധിച്ചു കൊണ്ട് ദേവസ്വം ബോർഡ് ഉത്തരവിറക്കിയിരുന്നു. എന്നാൽ ഇപ്പോഴും ചില ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് ആർ എസ് എസ് പ്രവർത്തിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി കടുപ്പിക്കാൻ ദേവസ്വം ബോർഡ് തീരുമാനിച്ചത്.

Betting

പ്രത്യേക ലേഖകൻ

ഏജൻസികളുടെ തെരഞ്ഞെടുപ്പ് സർവേകളിൽ സംശയമുയരുന്നു.

കേരള നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്  ചില ഉത്തരേന്ത്യൻ ബന്ധമുള്ള ഏജൻസികൾ നടത്തിയ സർവേകളിൽ സംശയം ഉയരുന്നു. എന്നാൽ ചാനലുകൾക്ക് ഇതിൽ നേരിട്ട് ബന്ധമില്ല. കാലങ്ങളായി ക്രിക്കറ്റ്, ഫുട്ബോൾ തുടങ്ങി വിവിധ കായിക മത്സരങ്ങൾ വാതുവെപ്പ് സംഘങ്ങളുടെ ചാകരയാണ്. ഇന്ത്യയിലെ വിവിധ മെട്രോ നഗരങ്ങൾ കേന്ദ്രീകരിച്ച് വമ്പൻ വാതുവെപ്പ് സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്. നിയമവിരുദ്ധമായ ഇത്തരം സംഘങ്ങൾ ചിലപ്പോൾ അന്വേഷണ ഏജൻസികളുടെ വലയിൽ വീഴാറുണ്ട്. 2020 ഒക്ടോബറിൽ ഐ.പി.എൽ ക്രിക്കറ്റ് ലീഗുമായി ബന്ധപ്പെട്ട ഒരു വലിയ വാതുവെപ്പ് സംഘത്തെയാണ് മധ്യപ്രദേശിലെ ഇൻഡോറിൽ നിന്ന് അറസ്റ്റ് ചെയ്തത്. തുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ റെയ്ഡുകൾ നടന്നു. ക്രിക്കറ്റുമായി ബന്ധപ്പെട്ട പല വാതുവെപ്പ് സംഘങ്ങളും പ്രമുഖ താരങ്ങളുമായിട്ടുള്ള ബന്ധങ്ങളൊക്കെ മുൻകാലങ്ങളിൽ വലിയ വിവാദമായിട്ടുണ്ട്. ഈ മേഖലയിൽ കോടികളാണ് നിയമവിരുദ്ധമായി ഒഴുകുന്നത്. വാതുവെപ്പ് – ചൂതാട്ട മാഫിയകൾ ഇന്ത്യയിലെ പ്രധാന നഗരങ്ങൾ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നതെന്നാണ് കണ്ടെത്തിയിട്ടുള്ളത്. പോപ്പുലറായ മത്സരങ്ങൾക്കൊക്കെ വാതുവെപ്പ് നടക്കാറുണ്ട്. ഇന്ത്യയിൽ കോടാനുകോടി രൂപ ചെലവഴിക്കുന്ന മത്സര മാമാങ്കമാണ് തെരഞ്ഞെടുപ്പ്. ഇന്ത്യൻ തെരഞ്ഞെടുപ്പിനെ വാതുവെപ്പ് സംഘങ്ങൾ ഉപയോഗിക്കുന്നുണ്ടോ എന്ന സംശയമാണ് ചില കേന്ദ്രങ്ങളിൽ നിന്ന് ഇപ്പോൾ ഉയരുന്നത്. ഭാരതത്തിൽ നടക്കുന്ന പ്രധാന തെരഞ്ഞെടുപ്പുകളിൽ ചില വെബ്സൈറ്റുകൾ വഴി വാതുവെപ്പുകൾ നടന്നതായി സൂചനയുണ്ട്.

ലോകത്തെമ്പാടും ആയിരക്കണക്കിന് കോടികൾ മറിയുന്ന ഒന്നാണ് രാഷ്ട്രീയ വാതുവെപ്പ് അഥവാ പൊളിറ്റിക്കൽ ബെറ്റിംഗ്(political  betting) . അമേരിക്കൻ പ്രസിഡണ്ട് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്  ലോകമെമ്പാടും ഒരുലക്ഷം കോടി ഡോളറാണ് പൊളിറ്റിക്കൽ  ബെറ്റിങ്ങിലൂടെ മറിഞ്ഞതെന്ന്  ഫ്രാൻസിലെ ഏറ്റവും പഴക്കം ചെന്ന വാർത്ത ഏജൻസിയായ എ.എഫ്. പി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ലോക രാജ്യങ്ങളിൽ നടക്കുന്ന തെരഞ്ഞെടുപ്പുകളിൽ വാതുവെപ്പുകളിലൂടെ നിയമവിരുദ്ധമായി കോടികളാണ് മറിയുന്നത്. ലോകത്ത് വളരെ വേഗത്തിൽ വളരുന്ന സ്പോർട്സ് വാതുവെപ്പുകൾക്കും രാഷ്ട്രീയ വാതുവെപ്പുകൾക്കും വേണ്ടി നിരവധി വെബ്സൈറ്റുകൾ നിലവിലുണ്ട്. ഡെസ്ക്ടോപ്പ് വഴിയും മൊബൈൽ വഴിയും വാതുവെപ്പുകളിൽ പണം നിക്ഷേപിക്കാൻ ഇത്തരം സൈറ്റുകൾ അവസര.മൊരുക്കുന്നു, ബിറ്റ് കോയിന്റെ വരവോടുകൂടി വളരെപ്പെട്ടെന്ന് കള്ളപ്പണം ഉപയോഗിച്ച് വാതുവെപ്പുകൾ  നടത്തുവാൻ കഴിയുന്നു. അതുപോലെ ഇന്ത്യയിലും ചെറുതും വലുതുമായ വാതുവെപ്പുകൾ നടക്കുന്നതായിട്ടാണ് സൂചന.

തെരഞ്ഞെടുപ്പ് സർവേകൾ നടത്തുന്ന ചില ഏജൻസികളുമായി വാതുവെപ്പ് സംഘങ്ങൾക്ക് ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോ എന്ന് അന്വേഷിക്കണമെന്ന ആവശ്യം ഉയരുകയാണ്. ഒരു ഏജൻസി തന്നെ പലർക്കും വേണ്ടി പല തരത്തിലുള്ള റിസൽട്ടുകൾ നൽകുന്ന സർവ്വേകൾ പലതവണകളായി നടത്തിയിട്ടുണ്ടെന്നുള്ള  ആരോപണമുയർന്നിട്ടുണ്ട്. ഇത്തരം സർവ്വേ ഏജൻസികൾ എവിടെയൊക്കെയാണ് കൃത്യമായി സർവ്വേ നടത്തിയത് ?  എങ്ങനെ നടത്തി ?  ഏത് സംവിധാനമാണ് ഉപയോഗിച്ചത് ? ആരാണ് നടത്തിയത് ?   സർവ്വേയിൽ പങ്കാളികളായവരുടെ വിവരങ്ങൾ,  വീഡിയോകൾ എന്നിവ തെളിവായി ഉണ്ടോ ?  തുടങ്ങിയ കാര്യങ്ങൾ ഒന്നും തന്നെ കൃത്യമായി പുറത്തു വന്നിട്ടില്ല. മാത്രമല്ല തെരഞ്ഞെടുപ്പ് സർവ്വേ നടത്തുന്ന ഏജൻസികളുടെ ഉടമസ്ഥത,  അഡ്രസ്സ്, വിശ്വാസ്യത, പരിചയം എന്നിവ സംബന്ധിച്ച കൃത്യമായ വിവരങ്ങളും ലഭ്യമായിട്ടില്ല. ഒരു പ്രമുഖ ചാനലിന്റെ എഡിറ്റർ ഇൻ ചീഫ് തന്നെ  ഏജൻസികൾ നടത്തുന്ന സർവേകളിൽ തങ്ങൾക്ക് ഉത്തരവാദിത്വം ഇല്ലെന്ന് പറഞ്ഞിട്ടുണ്ട്.ഇത്തരം ഏജൻസികൾ നടത്തിയ സർവേകളിൽ  പൊതുസമൂഹത്തിനു സംശയം ഉണ്ടാകുന്ന നിരവധി വസ്തുതകളുണ്ട്. ആഴക്കടൽ മത്സ്യബന്ധന കരാർ, പിൻവാതിൽ നിയമനം, സ്വർണ്ണ – ഡോളർ കള്ളക്കടത്ത്, ശബരിമല തുടങ്ങി വിവാദമായ പല വിഷയങ്ങളിലും സർക്കാരിനെതിരെ വലിയതോതിൽ എതിർപ്പുണ്ട് എന്നുപറയുന്ന സർവ്വേകൾ  ഇടതുമുന്നണി വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്ന് പറയുന്നു. പല  മണ്ഡലങ്ങളിലും ജയസാധ്യതയുള്ള സ്ഥാനാർഥികളെ ബോധപൂർവം ഒഴിവാക്കിയിട്ടുണ്ട്.

സർവ്വേനടത്തുന്ന ഏജൻസികൾ നിയമവിരുദ്ധമായ കാര്യങ്ങളിലേക്ക് പോകുന്നുണ്ടോ എന്നുമുള്ള  കാര്യങ്ങൾ പരിശോധിക്കേണ്ടതാണ്. എന്നാൽ ചാനലുകൾക്ക് ഈ ഏജൻസികളുമായി കരാർ മാത്രമാണുള്ളത്. സർവ്വേ നടത്തുന്ന ഏജൻസികൾക്ക് വാതുവെപ്പ് സംഘങ്ങളുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോ ? എന്നുമുള്ള  കാര്യങ്ങൾ പരിശോധിക്കേണ്ടതാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം വരുന്ന സർവ്വേകൾ നിരോധിക്കണമെന്നാവശ്യപ്പെട്ട്   പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി എന്നിവർക്ക് പരാതി നൽകും. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു ശേഷം നടക്കുന്ന ഇത്തരം ഏജൻസികളുടെ സർവ്വേകളിലുള്ള  വിശ്വാസ്യത,  മാഫിയ ബന്ധങ്ങൾ എന്നിവയെ സംബന്ധിച്ച് പൊതുതാൽപര്യ ഹർജികൾ നൽകാൻ ചില സാമൂഹ്യ സംഘടനകൾ ആലോചിക്കുന്നതായാണ് പുറത്തുവരുന്ന വിവരം.

ആലപ്പുഴ: കേരളത്തിൽ ലൗ ജിഹാദ് നിയമ വിരുദ്ധമല്ലെന്നും യുപിയിൽ സ‍ര്‍ക്കാര്‍ അത് നിയമവിരുദ്ധമാക്കിയെന്നും യുപി മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് പറഞ്ഞു. യുപിയിൽ നടപ്പാക്കിയത് പോലെ ലവ് ജിഹാദ് നിരോധനനിയമം കേരളത്തിൽ എന്തുകൊണ്ട് നടപ്പാക്കുന്നില്ലെന്നും യോഗി ചോദിച്ചു.

കേരളത്തിൽ പോപ്പുലർ ഫ്രണ്ട്, എസ് ഡി പി ഐ എന്നിവർക്ക് വളരാൻ പിണറായി സര്‍ക്കാര്‍ അവസരം ഒരുക്കുകയാണെന്ന് ആരോപിച്ച യുപി മുഖ്യമന്ത്രി കോൺഗ്രസ് ഒന്നും ചെയ്യാതിരുന്ന രാമ ക്ഷേത്രം ബിജെപി, മോദിയുടെ നേതൃത്വത്തിൽ സാക്ഷാൽക്കരിക്കുകയാണെന്നും കൂട്ടിച്ചേര്‍ത്തു.

കൊച്ചി: വിജയ ബാങ്ക്, കോര്‍പ്പറേഷന്‍ ബാങ്ക്, ദേന ബാങ്ക്, ആന്ധ്രാ ബാങ്ക്, സിന്‍ഡിക്കേറ്റ് ബാങ്ക്, ഓറിയന്റല്‍ ബാങ്ക് ഒഫ് കൊമേഴ്‌സ്, അലഹാബാദ് ബാങ്ക്, യുണൈറ്റഡ് ബാങ്ക് ഒഫ് ഇന്ത്യ എന്നിവയുടെ ചെക്ക് ബുക്കുകള്‍ പുതിയ സാമ്പത്തിക വര്‍ഷം (202122) ആരംഭിക്കുന്ന ഇന്ന് മുതല്‍ അസാധുവാകും.ഉദാഹരണത്തിന് യുണൈറ്റഡ് ബാങ്ക് ഒഫ് ഇന്ത്യ ഉപഭോക്താവിന്റെ കൈവശമുള്ള ചെക്ക് ബുക്ക് നാളെ മുതല്‍ ഉപയോഗിക്കാനാവില്ല. പകരം, ബാങ്ക് ലയിച്ച പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ചെക്ക് ബുക്ക് വാങ്ങണം. അതേസമയം, ചില ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് ഇളവ് അനുവദിച്ചിട്ടുണ്ട്.നിങ്ങളുടെ ബാങ്ക് മറ്റൊരു ബാങ്കില്‍ ലയിച്ചെങ്കില്‍ ബാങ്ക് അക്കൗണ്ട് നമ്പര്‍, ഐ.എഫ്.സ് കോഡ്, എം.ഐ.സി.ആര്‍ കോഡ് (മാഗ്‌നെറ്റിക് ഇന്‍ക് കാരക്ടര്‍ റെക്കഗ്‌നീഷന്‍ കോഡ്) എന്നിവയിലും മാറ്റമുണ്ടായേക്കാം. നിലവിലെ കാര്‍ഡിന്റെ കാലാവധി അവസാനിക്കുംവരെ ഉപഭോക്താവിന് ഉപയോഗിക്കാം. കാലാവധി അവസാനിക്കുമ്പോള്‍ ലഭിക്കുക പുതിയ ബാങ്കിന്റെ കാര്‍ഡായിരിക്കും.

pinarayi vijayan

തിരുവനന്തപുരം : എല്‍ഡിഎഫ് സര്‍ക്കാരിനെതിരെയുള്ള ഒരാരോപണവും വിശ്വാസ്യതയുള്ളതാണെന്ന് തെളിയിക്കാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ലായെന്നതിന്റെ തെളിവാണ് എല്‍ഡിഎഫ് ജനമുന്നേറ്റത്തിലും സര്‍വ്വേയിലും വ്യക്തമാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ഡിഎഫിനെ തകര്‍ക്കാന്‍ ഒരുമ്പെട്ടിറങ്ങിയ യുഡിഎഫിന് കേരള രാഷ്ട്രീയത്തില്‍ റോള്‍ ഇല്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫിനെ ബിജെപിയും കോണ്‍ഗ്രസും ഒന്നിച്ചാണ് നേരിടുന്നതെന്നും യുഡിഎഫിന്റ നശീകരണ രാഷ്ട്രീയത്തിന് ആയുധമാക്കാന്‍ കേന്ദ്രഅന്വേഷണ ഏജന്‍സികളെ ഇറക്കി വിടുകയാണെന്നും അദ്ദേഹം പറഞ്ഞു. 2002ല്‍ ഗുജറാത്തില്‍ മുസ്ലിങ്ങളെ കൊന്നൊടുക്കിയത് സംഘപരിവാറിന്റെ നേതൃത്വത്തിലായിരുന്നു. ഇത്തരമൊരു പാരമ്പര്യത്തില്‍ നിന്ന് ഇപ്പോഴും ഇവര്‍ മുക്തരായിട്ടില്ലെന്നും അങ്ങനെയുള്ളവര്‍ കേരളത്തില്‍ വന്ന് ആക്രമണത്തെ കുറിച്ച് പറയുകയാണെന്നും പിണറായി പരിഹസിച്ചു.

കണ്ണൂര്‍ :1991 ന് ശേഷം 2001 ലും കോണ്‍ഗ്രസ് -ബിജെപി വോട്ട് ധാരണയുണ്ടായിരുന്നുവെന്ന് ബിജെപി നേതാവ് സി.കെ പത്മനാഭന്‍. കാസര്‍കോഡ് വെച്ച് നടന്ന ചര്‍ച്ചയ്ക്ക് കുഞ്ഞാലിക്കുട്ടിക്കും കെ എം മാണിക്കുമൊപ്പം താനും പി.പി മുകുന്ദനും വേദപ്രകാശ് ഗോയലും പങ്കെടുത്തിരുന്നു.
അന്ന് കോണ്‍ഗ്രസും ലീഗുമായി ധാരണ ഉണ്ടായിരുന്നതായി ഞങ്ങള്‍ക്ക് വിവരം കിട്ടി. അപ്പോള്‍ മാരാര്‍ജി ജയിക്കും. ഞങ്ങള്‍ക്ക് വളരെ സന്തോഷമായി. പക്ഷെ രാജീവ് ഗാന്ധി കൊല്ലപ്പെട്ടതോടെ സാഹചര്യങ്ങളെല്ലാം മാറിയെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് തങ്ങളെ പറ്റിച്ചുവെന്നും 2001 ല്‍ കോണ്‍ഗ്രസിനും ലീഗിനും ഞങ്ങളുടെ വോട്ട് വേണമായിരുന്നുവെന്നും പക്ഷെ ന്യൂനപക്ഷ വോട്ടുകള്‍ക്കായി ഞങ്ങളെ തള്ളിപ്പറയുകയും ചെയ്യുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ramesh chennithala

ആലപ്പുഴ : ഇടത് സർവീസ് സംഘടനകളെ ഉപയോഗിച്ച് അധികാരത്തിൽ തുടരുന്നതിനുവേണ്ടിയുള്ള ശ്രമങ്ങളുടെ ഭാഗമായാണ് മുഖ്യമന്ത്രി വ്യാജവോട്ട് ചേർത്തതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഇങ്ങനെയുള്ള ഉദ്യോഗസ്ഥരുടെ പേരിൽ നടപടി എടുക്കണമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടേത് ഏകാധിപത്യ ശൈലിയാണെന്നും വ്യാജപ്രതിച്ഛായയുണ്ടാക്കാനാണ് പിണറായി ശ്രമിക്കുന്നതെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ജനാധിപത്യം സംരക്ഷിക്കാന്‍ ജനകീയ ഇടപെടലുണ്ടാവണമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.കോടതി ഇടപെടല്‍ മാത്രമുണ്ടായിട്ട് കാര്യമില്ലെന്നും കോണ്‍ഗ്രസ് പ്രസിദ്ധീകരിച്ച സൈറ്റില്‍ കയറി എല്ലാവരും തങ്ങളുടെ പേരില്‍ കള്ളവോട്ടില്ല എന്ന് ഉറപ്പ് വരുത്തണമെന്നും സര്‍ക്കാരിനെതിരേ നിലനില്ക്കുന്ന ജനവികാരത്തെ ഇത്തരം വ്യാജ വോട്ടിലൂടെ അട്ടിമറിക്കാന്‍ ഉള്ള സാധ്യത കണ്ടാണ് വോട്ടര്‍പട്ടിക പരിശോധിച്ചതെന്നും അദ്ദേഹം പറഞ്ഞു. സ്പ്രിംഗ്‌ളര്‍ ഉള്‍പ്പെടെയുള്ള കമ്പനികളുടെ സഹായത്തോടെ വ്യാജ പ്രതിച്ഛായ സൃ്ഷ്ടിക്കാനാണ് എല്‍ഡിഎഫ് ശ്രമിക്കുന്നതെന്നും ആഴക്കടല്‍ കരാറില്‍ ജനങ്ങളെ വഞ്ചിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി ഏപ്രില്‍ 2 ന് കേരളത്തില്‍. 2ന് ഉച്ചയ്ക്ക് 1.15ന് കോന്നി രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പൊതുപരിപാടിയിലാണ് പ്രധാനമന്ത്രി ആദ്യം പങ്കെടുക്കുക. തുടര്‍ന്ന് അവിടെ നിന്നും കന്യാകുമാരിയിലേക്ക് പോകും. തിരുവനന്തപുരത്ത് കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ സ്റ്റേഡിയത്തിലാണ് പ്രധാനമന്ത്രി പങ്കെടുക്കുന്ന രണ്ടാമത്തെ പരിപാടി. വൈകിട്ട് 4ന് അവിടെ പൊതുസമ്മേളനം ആരംഭിക്കും.

തിരുവനന്തപുരം: സംസ്ഥാനത്ത് വിഷുവിനുള്ള സ്‌പെഷ്യല്‍ അരിവിതരണം ഇന്നാരംഭിക്കും. മുന്‍ഗണനേതര വിഭാഗത്തിലെ വെള്ള, നീല റേഷന്‍കാര്‍ഡുള്ള 50 ലക്ഷത്തോളം കുടുംബങ്ങള്‍ക്കും സ്‌പെഷ്യല്‍ അരി കിട്ടും. ഇതിനായി അരലക്ഷം ടണ്‍ അരി റേഷന്‍ കടകളില്‍ അധികമായി എത്തിച്ചിട്ടുണ്ട്. ഈ മാസം മുഴുവന്‍ ഇത് ലഭിക്കും. അരിവിതരണം തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് വോട്ടര്‍മാരെ സ്വാധീനിക്കാനാണെന്ന പ്രതിപക്ഷ പരാതി പരിഗണിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്‍ സ്‌പെഷ്യല്‍ അരി വിതരണം തടഞ്ഞു. ഇതിനെതിരെ സംസ്ഥാന ഭക്ഷ്യവകുപ്പ് ഹൈക്കോടതിയെ സമീപിച്ചാണ് അനുമതി പുനഃസ്ഥാപിച്ചത്.
അതേസമയം, വിഷുവിനുള്ള സ്‌പെഷ്യല്‍ കിറ്റ് വിതരണം ഇന്നലെ ആരംഭിച്ചു. പതിവ് കിറ്റില്‍ 9 ഇനങ്ങളായിരുന്നു. വിഷു സ്‌പെഷ്യല്‍ കിറ്റില്‍ 14 കൂട്ടം സാധനങ്ങളുണ്ട്. മാര്‍ച്ച് മാസത്തെ കിറ്റ് വാങ്ങാത്തവര്‍ക്ക് അത് സ്‌പെഷ്യല്‍ കിറ്റിനൊപ്പം വാങ്ങാം. മാര്‍ച്ച് മാസത്തെ റേഷന്‍ വിതരണം ഏപ്രില്‍ ആറുവരെ നീട്ടിയിട്ടുണ്ട്.

തിരുവനന്തപുരം: കേരളം ഭരിക്കുന്നത് മുണ്ട് ഉടുത്ത മോദിയുടെ ഏകാധിപത്യ സർക്കാറാണെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ്. മുൻ ഇടതു സർക്കാറിൽ നിന്നും വ്യത്യസ്‌തമായ ഏകാധിപത്യ ഭരണമാണ് പിണറായി സർക്കാർ നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.ഒരു നാണയത്തിന്‍റെ ഇരുവശമാണ് മോദിയും പിണറായി വിജയനും. ഇടതു പക്ഷത്തിന് മോദിയെ എതിർക്കാനുള്ള ശക്തിയില്ലെന്നും മോദിയെ എതിർക്കാനും പരാജയപ്പെടുത്താനും കഴിയുന്ന ഏക പാർട്ടി കോൺഗ്രസാണെന്നും ജയറാം രമേശ് പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ വിജയം കോൺഗ്രസിന് ശക്തി പകരും. ജനാധിപത്യം സംരക്ഷിക്കാൻ കേരളത്തിലെ ജനങ്ങൾ വോട്ട് ചെയ്യണമെന്നും ജയറാം രമേശ് കൂട്ടിച്ചേര്‍ത്തു. രാഹുൽ ഗാന്ധിക്കെതിരായ ജോയിസ് ജോർജിന്‍റെ മോശം പരാമർശം കേരളത്തിലെ വനിതകളെ അപമാനിക്കുന്നതാണെന്ന് അദ്ദേഹം വിമര്‍ശിച്ചു. അഭിപ്രായ സർവേകളിൽ വിശ്വാസമില്ലെന്ന് വ്യക്തമാക്കിയ ജയറാം രമേശ് അധികാരത്തിലെത്താനുള്ള കഠിനമായ പരിശ്രമത്തിലാണ് കോൺഗ്രസെന്നും കൂട്ടിച്ചേര്‍ത്തു.