Kerala (Page 1,885)

shaji

കോഴിക്കോട് : കെ.എം.ഷാജി എംഎല്‍എയ്‌ക്കെതിരെ കേസെടുക്കാന്‍ വോട്ടെടുപ്പ് കഴിയുംവരെ വിജിലന്‍സ് കാത്തുനിന്നത് വിവാദങ്ങള്‍ ഒഴിവാക്കാനാണെന്ന് റിപ്പോര്‍ട്ടുകള്‍. അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന വിജിലന്‍സ് റിപ്പോര്‍ട്ട് പരിഗണിച്ചു ഷാജിക്കെതിരെ കേസെടുക്കണമെന്ന ഹര്‍ജി ഇന്നു വീണ്ടും പരിഗണിക്കാനിരിക്കെയാണ് ഞായറാഴ്ച കേസ് റജിസ്റ്റര്‍ ചെയ്തതും വീടുകളില്‍ പരിശോധന നടത്തിയതും. അഭിഭാഷകനായ എം.ആര്‍.ഹരീഷ് സമര്‍പ്പിച്ച പരാതിയിലാണ് കോഴിക്കോട് വിജിലന്‍സ് കോടതി നിര്‍ദേശപ്രകാരം വിജിലന്‍സ് സ്‌പെഷല്‍ സെല്‍ എസ്പി എസ്.ശശിധരന്‍ പ്രാഥമികാന്വേഷണം നടത്തി മാര്‍ച്ച് 19ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.9 വര്‍ഷത്തിനിടെ 1.47 കോടി രൂപയുടെ അനധികൃത സമ്പാദ്യം ഷാജിക്കുണ്ടായി എന്നാണ് വിജിലന്‍സ് കണ്ടെത്തിയത്. എംഎല്‍എ ആയതിനു ശേഷമുള്ള 9 വര്‍ഷത്തിനിടെ 88.57 ലക്ഷം രൂപയാണ് ഷാജിയുടെ വരുമാനം. എന്നാല്‍ ഈ കാലയളവില്‍ 2.03 കോടി രൂപയുടെ സമ്പാദ്യം ഷാജിക്കുണ്ടായി. കണ്ണൂരിലും കോഴിക്കോട്ടും ഭാര്യയുടെ പേരിലുള്ള വീടുകള്‍ ഉള്‍പ്പെടെയാണ് ഈ സമ്പാദ്യം. 32.19 ലക്ഷം രൂപയുടെ ചെലവ് കൂടി കണക്കാക്കുമ്പോള്‍ വരുമാനം 2.36 കോടി. ഇതനുസരിച്ച് 1.47 കോടി രൂപയുടെ വരുമാനത്തില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്നായിരിന്നു വിജിലന്‍സ് റിപ്പോര്‍ട്ട്.

അന്വേഷണ റിപ്പോര്‍ട്ട് പരിഗണിച്ചു ഷാജിക്കെതിരെ കേസെടുക്കണമെന്ന ഹര്‍ജി പരിഗണിക്കുന്നതിനിടെ അന്വേഷണ ഉദ്യോഗസ്ഥനു സ്വന്തം നിലയ്ക്ക് കേസെടുക്കാമെന്നു വിജിലന്‍സ് കോടതി പരാമര്‍ശിച്ചെങ്കിലും ഹര്‍ജി തീര്‍പ്പാക്കിയിരുന്നില്ല. ഇന്നലെ രാവിലെ 6.30ന് കോഴിക്കോട് മാലൂര്‍കുന്നിലെ വീട്ടിലെത്തിയ വിജിലന്‍സ് സ്‌പെഷല്‍ സെല്‍ സംഘം നടത്തിയ പരിശോധന രാത്രിയാണ് അവസാനിച്ചത്. വീടുനിര്‍മാണം, സ്ഥലം വില്‍പന എന്നിവയുടെ രേഖകള്‍ മുതല്‍ വീട്ടില്‍ ഗൃഹോപകരണങ്ങളുടെ ബില്ലുകള്‍ ഉള്‍പ്പെടെ സംഘം പരിശോധിച്ചു.കണ്ണൂര്‍ മണലിലെ വീട്ടില്‍ നിന്നാണ് 50 ലക്ഷത്തോളം രൂപ പിടികൂടിയത്. പരിശോധന നടക്കുമ്പോള്‍ ഇവിടെ ഷാജിയുടെ സഹായി മാത്രമാണ് ഉണ്ടായിരുന്നത്.
അതേസമയം, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജിക്കെതിരായ കേസും റെയ്ഡും രാഷ്ട്രീയ പകപോക്കലാണെന്നും ഇതിനു കനത്ത പ്രത്യാഘാതമുണ്ടാകുമെന്നും മുസ്ലിം ലീഗ് ജില്ലാ പ്രവര്‍ത്തകസമിതി യോഗം അഭിപ്രായപ്പെട്ടു.

തിരുവനന്തപുരം: ജലീലിന്റെ രാജിയെ ധാരമ്മികമായി കാണാനാവില്ലെന്നും മറ്റ് മാര്‍ഗങ്ങളില്ലാതെയാണ് ജലീല്‍ രാജി വച്ചതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിക്ക് നില്‍ക്കക്കളളിയില്ലാതെ വന്നപ്പോള്‍ രാജി വച്ചുവെന്നും ഇതില്‍ ധാര്‍മ്മികത പ്രസംഗിക്കാന്‍ സിപിഎമ്മിന് എന്ത് അവകാശമാണുളളതെന്നും ചെന്നിത്തല ചോദിച്ചു.
പൊതുജനാഭിപ്രായം സര്‍ക്കാരിന് എതിരായി ഉയര്‍ന്നപ്പോഴാണ് ഇപ്പോള്‍ ധാര്‍മ്മികത പറയുന്നത്. ഇത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ്. എല്ലാ വാതിലുകളും മുട്ടി നോക്കിയിട്ടും ജലീലിന് ഒരു പിന്തുണയും ലഭിച്ചില്ലെന്നും തുടര്‍ന്നാണ് രാജിവെപ്പിക്കാന്‍ പാര്‍ട്ടിക്ക് മുന്നോട്ടുവരേണ്ടതായി വന്നതെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.ലോകായുക്ത റിപ്പോര്‍ട്ടിന് പിന്നാലെയാണ് രാജിയെങ്കില്‍ ധാര്‍മ്മികതയാണെന്ന് പറയാമായിരുന്നു. പുറത്തിറങ്ങി നടക്കാനാകില്ലെന്ന സ്ഥിതിയിലാണ് ഈ മാറ്റം. ഈ ഘട്ടത്തിലെല്ലാം മുഖ്യമന്ത്രി ജലീലിനെ ന്യായീകരിക്കുകയാണ് ചെയ്തത്. ഇത് കൊണ്ട് അവസാനിക്കുന്നില്ലെന്നും ജലീല്‍ ക്രിമിനല്‍ വിചാരണ ഉള്‍പ്പെടെ നേരിടേണ്ടി വരുമെന്നും ചെന്നിത്തല പറഞ്ഞു.

K muraleedharan

തിരുവനന്തപുരം: പ്രചാരണരംഗത്ത് പാർട്ടിയിൽ നിന്ന് ആത്മാർത്ഥമായ ഇടപെടലുണ്ടായില്ലെന്നും എങ്കിലും പാർട്ടിക്കകത്ത് നിന്നുണ്ടായ ’കുത്തു”കളെ അതിജീവിച്ച് നേമം പിടിക്കുമെന്നാണ് നേതൃത്വത്തിന് കെ. മുരളീധരന്റെ ഉറപ്പ്.മാർച്ച് 30ന് വൈകിട്ടാണ് പ്രിയങ്ക തലസ്ഥാനത്തെത്തിയത്. നേമത്ത് റോഡ്ഷോ നിശ്ചയിച്ചിരുന്നു.വൈകിട്ട് 6ന് പൂജപ്പുരയിൽ ഹെലികോപ്റ്ററിലെത്തുമെന്ന സന്ദേശത്തെ തുടർന്ന് സ്ഥാനാർത്ഥി മുരളീധരൻ അവിടെ  കാത്തുനിന്നു. 

ഇരുട്ടായാൽ ഹെലികോപ്റ്റർ ഇറങ്ങാൻ ബുദ്ധിമുട്ടാണെന്ന വിവരം സുരക്ഷാ ഉദ്യോഗസ്ഥരിലാരോ സ്ഥാനാർത്ഥിയെ അറിയിച്ചു. കാർ മാർഗം കുണ്ടമൺകടവിലെത്തുമെന്ന വിവരം പിന്നാലെയെത്തിയതോടെ, മുരളീധരൻ അവിടെയെത്തി. രാത്രി എട്ടര മണിയായിട്ടും എത്താതായപ്പോൾ ആറ്റുകാൽ ക്ഷേത്രത്തിലേക്ക് നേരിട്ടെത്താനിടയുണ്ടെന്ന് ധരിച്ച് മുരളീധരൻ ക്ഷേത്രത്തിന് മുന്നിലെത്തി. 

ചുമതലക്കാരായ ഡി.സി.സി തലപ്പത്തെ ഉന്നതരാണ് മുരളീധരനെ പൂർണമായും ഇരുട്ടിൽ നിറുത്തിയതെന്നാണ് ആക്ഷേപം. മുരളി കുണ്ടമൺകടവിൽ  നിന്ന്  പോയതിന് പിന്നാലെ പ്രിയങ്കയെയും കൂട്ടി നേതാക്കൾ  കാറിൽ അവിടെയെത്തി. എവിടെ മുരളീധരനെന്ന് പ്രിയങ്ക ആവർത്തിച്ച് ചോദിച്ചിട്ടും കാറിൽ  ഒപ്പമുണ്ടായിരുന്ന ഡി.സി.സിയിലെ ഉന്നതൻ മിണ്ടാതിരുന്നുവത്രെ. 

കാറിൽ വട്ടിയൂർക്കാവിലെ സ്ഥാനാർത്ഥി വീണ നായരും പ്രിയങ്കയുടെ പ്രസംഗം പരിഭാഷ ചെയ്യാൻ നിയോഗിക്കപ്പെട്ട ജ്യോതി വിജയകുമാറും ഉണ്ടായിരുന്നു. കാറിലിരുന്ന ആരും മുരളിയെ ഫോണിൽ ബന്ധപ്പെടാൻ തയ്യാറാവാത്തതും മനഃപൂർവം പ്രിയങ്കയെ നേമത്തെത്തിക്കാതിരിക്കാനുള്ള ഗൂഢനീക്കമായാണ് മുരളി ക്യാമ്പ് സംശയിക്കുന്നത്.

ബി.ജെ.പിയുടെ സിറ്റിംഗ് മണ്ഡലമായ നേമത്ത് കെ. മുരളീധരനെ ഇറക്കി അഖിലേന്ത്യാ കോൺഗ്രസ് നേതൃത്വം ശക്തമായ സന്ദേശം നൽകിയിട്ടും, പ്രചാരണരംഗത്ത് പാർട്ടിയിൽ നിന്ന് ആത്മാർത്ഥമായ ഇടപെടലുണ്ടായില്ലെന്ന ആക്ഷേപം ജില്ലയിൽ കോൺഗ്രസിനകത്ത് ശക്തം. 

എങ്കിലും പാർട്ടിക്കകത്ത് നിന്നുണ്ടായ ’കുത്തു”കളെ അതിജീവിച്ച് നേമം പിടിക്കുമെന്നാണ് നേതൃത്വത്തിന് കെ. മുരളീധരന്റെ ഉറപ്പ്.ബി.ജെ.പി വിരുദ്ധപോരാട്ടത്തിന്റെ ശക്തമായ സന്ദേശമായാണ് മുരളീധരന്റെ സ്ഥാനാർത്ഥിത്വത്തെ കോൺഗ്രസ് ഉയർത്തിക്കാട്ടിയതെങ്കിലും കെ.പി.സി.സി പ്രസിഡന്റ് നേമത്ത് പ്രചാരണത്തിനെത്താതിരുന്നതും കോൺഗ്രസ് ക്യാമ്പിൽ ചർച്ചയാണ്.

covid

തിരുവനന്തപുരം:കൊവിഡ് നിയന്ത്രണങ്ങൾ നിശ്ചയിച്ച് ഉത്തരവ് ഉടനുണ്ടാകും. രണ്ടാംഘട്ട രോഗ വ്യാപനം ശക്തമായിരിക്കെ രോഗനിയന്ത്രണത്തിനുള‌ള മാർഗങ്ങളുമായി ബന്ധപ്പെട്ട കോർ കമ്മ‌ിറ്റി യോഗത്തിലെ നിർദ്ദേശങ്ങൾ ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് കൈമാറി മുഖ്യമന്ത്രി അംഗീകരിക്കുന്നതോടെയാണ് ഉത്തരവിറങ്ങുക.സംസ്ഥാനത്ത് പൊതു ചടങ്ങുകളിൽ നിയന്ത്രണമുണ്ടാകും.

ചടങ്ങുകൾ പരമാവധി രണ്ട് മണിക്കൂർ നേരമേ പാടുള‌ളൂ, ഹോട്ടലുകളടക്കം കടകൾ രാത്രി ഒൻപത് മണിക്ക് മുൻപ് അടക്കണം. ഹോട്ടലുകളിൽ 50 ശതമാനം ആളുകളെ മാത്രമേ പ്രവേശിപ്പിക്കാവൂ, ബസുകളിലും ട്രെയിനുകളിലും നിന്നുകൊണ്ടുള‌ള യാത്ര ഒഴിവാക്കണം, ബസിൽ ആളുകളെ കുത്തിനിറച്ച് യാത്ര ചെയ്‌താൽ നടപടിയെടുക്കും, യാത്രാ തിരക്ക് ഒഴിവാക്കാൻ മോട്ടോർ വാഹന പരിശോധനയുണ്ടാകും.

അത്യാവശ്യമില്ലാത്ത യോഗങ്ങൾ മൂന്നാഴ്‌ചത്തേക്ക് നീട്ടിവയ്‌ക്കണം, ടെലി ഡോക്‌ടർ സംവിധാനം ഏർപ്പെടുത്തണം, നിത്യോപയോഗ സാധനങ്ങൾ വീട്ടിലെത്തിക്കാൻ ഓൺലൈൻ സംവിധാനമുണ്ടാകും ഇതിന് സപ്ളൈക്കോയും ഹോർട്ടികോർപ്പും അടക്കം സഹകരിക്കുന്ന സംവിധാനം വേണം. എല്ലാ ജില്ലകളിലും മതിയായ അളവിൽ ഐസി‌യു കിടക്കകൾ, ആർ‌ടി‌പി‌സി‌ആർ പരിശോധന പരമാവധി വർദ്ധിപ്പിക്കുക,വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ തിരക്ക് നിയന്ത്രണവിധേയമാക്കുക എന്നീ നിർദ്ദേശങ്ങളും യോഗത്തിലുയർന്നു.

തിരുവനന്തപുരം: കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്ന സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് ന്യൂമോണിയ ബാധിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിയിൽ ചികിത്സയിലുള്ള സ്പീക്കറെ ഐസിയുവിലേക്ക് മാറ്റിയതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു.

സ്പീക്കറുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ശ്രീരാമകൃഷ്ണന് ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഉള്ളതിനാലായിരുന്നു തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നത്. പ്രത്യേക മെഡിക്കൽ ബോര്‍ഡ് രൂപീകരിച്ചാണ് അദ്ദേഹത്തിന്‍റെ ചികിത്സ പുരോഗമിക്കുന്നത്. രണ്ട് ദിവസം മുന്നേയായിരുന്നു അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്.

ഔദ്യോഗിക വസതിയിൽ നിരീക്ഷണത്തിൽ കഴിയുന്നതിനിടെയാണ് അദ്ദേഹമത്തെ ആശുപത്രിയിലേക്ക് മാറ്റുന്നത്. ഡോളർ കടത്ത് കേസുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കൊവിഡ് സ്ഥിരീകരിക്കുന്നത്. ഇതിന് പിന്നാലെ തന്നെ അദ്ദേഹത്തെ ചോദ്യം ചെയ്ത കസ്റ്റംസ് ഉദ്യോഗസ്ഥരും നിരീക്ഷണത്തിൽ പ്രവേശിച്ചിരുന്നു.

കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടുണ്ട്. ഹോട്ടലുകൾക്കും കടകൾക്കും രാത്രി 9 മണിവരെ മാത്രം പ്രവർത്തിക്കാം. 50 ശതമാനം ആളുകളെ മാത്രമേ ഹോട്ടലുകളിൽ പ്രവേശിപ്പിക്കാൻ പാടുള്ളൂ എന്ന കർശന നിർദേശമാണ് നൽകിയിരിക്കുന്നത്.

കോഴിക്കോട്: മറ്റൊരു വഴിയുമില്ലാതെയാണ് കെ.ടി ജലീല്‍ മന്ത്രിസ്ഥാനം രാജി വയ്ക്കാന്‍ തയ്യാറായതെന്ന് യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ്. സ്റ്റേ ലഭിക്കില്ല എന്ന് ഉറപ്പായ ഘട്ടത്തില്‍ രാജിവെച്ചപ്പോളും നുണപറയാനാണ് മന്ത്രി ശ്രമിച്ചതെന്നും രാജിവെച്ചപ്പോഴെങ്കിലും അദ്ദേഹം സത്യസന്ധത പാലിക്കാന്‍ തയ്യാറാകേണ്ടിയിരുന്നുവെന്നും ഫിറോസ് പറഞ്ഞു.ധാര്‍മികതയുടെ പേരിലാണെങ്കില്‍ 2018 നവംബര്‍ 2ന് യൂത്ത് ലീഗ് ഈ ആരോപണം ഉന്നയിക്കുന്ന അന്ന് തന്നെ രാജിവെയ്ക്കണമായിരുന്നുവെന്നും ഫിറോസ് പറഞ്ഞു. കെ.ടി. ജലീലിന്റെ എല്ലാ സ്വജനപക്ഷപാതത്തിനും അധികാര ദുര്‍വിനിയോഗത്തിനും സത്യപ്രതിജ്ഞാ ലംഘനത്തിനും കൂട്ടുനിന്നത് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനാണെന്നും വിജിലന്‍്‌സിന് കൊടുത്ത പരാതിയില്‍ അന്വേഷണം പ്രഖ്യാപിക്കാന് ധൈര്യമുണ്ടോയെന്നും ഫിറോസ് ചോദിച്ചു.

pooram

തൃശൂർ:കര്‍ശന കൊവിഡ് നിയന്ത്രണങ്ങളോടെ പൂരം നടത്താൻ തീരുമാനം. പരിശോധനയ്ക്ക് ശേഷം മാത്രമായിരിക്കും ആളുകളെ പ്രവേശിപ്പിക്കുന്നത്. 45 വയസ് കഴിഞ്ഞവർ വാക്‌സീൻ സ്വീകരിച്ചാൽ മാത്രമേ പ്രവേശനം അനുവതിക്കൂ. 45 വയസിന് താഴെ ഉള്ളവർ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായി കാണിക്കണം. ആര്‍ടിപിസിആര്‍ പരിശോധനയില്‍ നെഗറ്റീവ് ആയവര്‍ക്ക് മാക്രമായിരിക്കും പ്രവേശനം. 

വാക്‌സീൻ നൽകാൻ പ്രത്യേക സൗകര്യങ്ങൾ ഒരുക്കാനും ചീഫ് സെക്രട്ടറി തലത്തില്‍ ചേര്‍ന്ന  യോഗത്തില്‍ തീരുമാനമായി.പൂരം നടത്തിപ്പിൽ ആശങ്ക പ്രകടിപ്പിച്ച് ആരോഗ്യ വകുപ്പ് റിപ്പോർട്ട് നൽകിയിരുന്നു. പൂരത്തിനെത്തുന്ന ആളുകളെ നിയന്ത്രിച്ചില്ലെങ്കിൽ വലിയ വിപത്താകും സംഭവിക്കുകയെന്നാണ് തൃശൂർ ഡിഎംഒ മുന്നറിയിപ്പ് നല്‍കിയത്.

തിരുവനന്തപുരം : ഏപ്രില്‍ ഒന്ന് മുതല്‍ അടിസ്ഥാന കുടിവെള്ള നിരക്കില്‍ അഞ്ച് ശതമാനം വര്‍ധന ജല അതോറിറ്റി നടപ്പാക്കും. ഇതോടെ ഗാര്‍ഹിക ഉപഭോക്താവിന് 1000 ലിറ്ററിന് കുറഞ്ഞ നിരക്ക് 4 രൂപ 4 രൂപ 20 പൈസയാകും. സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തുന്നതിനായി ഇടതുസര്‍ക്കാര്‍ അംഗീകരിച്ച ഒരു ഉപാധിയാണ് വെള്ളക്കര വര്‍ധന. സംസ്ഥാന സര്‍ക്കാര്‍ വെള്ളക്കര വര്‍ധന സംബന്ധിച്ച് ഫെബ്രുവരി പത്തിന് ഉത്തരവിറക്കിയിരുന്നു. എന്നാല്‍, തിരഞ്ഞെടുപ്പ് കാലമായതിനാല്‍ ഉത്തരവ് രഹസ്യമാക്കി വയ്ക്കുകയായിരുന്നു. ഗാര്‍ഹികം, ഗാര്‍ഹികേതരം, വ്യവസായികം അടക്കം എല്ലാ വിഭാഗത്തിനും ഏപ്രില്‍ മാസം മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരുമെന്ന് ഉന്നത ജല അതോറിറ്റി വൃത്തങ്ങള്‍ വ്യക്തമാക്കി.

covid

തിരുവനന്തപുരം:കൊവിഡ് നിയന്ത്രണങ്ങൾ നിശ്ചയിച്ച് ഉത്തരവ് ഉടനുണ്ടാകും. രണ്ടാംഘട്ട രോഗ വ്യാപനം ശക്തമായിരിക്കെ രോഗനിയന്ത്രണത്തിനുള‌ള മാർഗങ്ങളുമായി ബന്ധപ്പെട്ട കോർ കമ്മ‌ിറ്റി യോഗത്തിലെ നിർദ്ദേശങ്ങൾ ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് കൈമാറി മുഖ്യമന്ത്രി അംഗീകരിക്കുന്നതോടെയാണ് ഉത്തരവിറങ്ങുക.
സംസ്ഥാനത്ത് പൊതു ചടങ്ങുകളിൽ നിയന്ത്രണമുണ്ടാകും.

ചടങ്ങുകൾ പരമാവധി രണ്ട് മണിക്കൂർ നേരമേ പാടുള‌ളൂ, ഹോട്ടലുകളടക്കം കടകൾ രാത്രി ഒൻപത് മണിക്ക് മുൻപ് അടക്കണം. ഹോട്ടലുകളിൽ 50 ശതമാനം ആളുകളെ മാത്രമേ പ്രവേശിപ്പിക്കാവൂ, ബസുകളിലും ട്രെയിനുകളിലും നിന്നുകൊണ്ടുള‌ള യാത്ര ഒഴിവാക്കണം, ബസിൽ ആളുകളെ കുത്തിനിറച്ച് യാത്ര ചെയ്‌താൽ നടപടിയെടുക്കും, യാത്രാ തിരക്ക് ഒഴിവാക്കാൻ മോട്ടോർ വാഹന പരിശോധനയുണ്ടാകും.

അത്യാവശ്യമില്ലാത്ത യോഗങ്ങൾ മൂന്നാഴ്‌ചത്തേക്ക് നീട്ടിവയ്‌ക്കണം, ടെലി ഡോക്‌ടർ സംവിധാനം ഏർപ്പെടുത്തണം, നിത്യോപയോഗ സാധനങ്ങൾ വീട്ടിലെത്തിക്കാൻ ഓൺലൈൻ സംവിധാനമുണ്ടാകും ഇതിന് സപ്ളൈക്കോയും ഹോർട്ടികോർപ്പും അടക്കം സഹകരിക്കുന്ന സംവിധാനം വേണം. എല്ലാ ജില്ലകളിലും മതിയായ അളവിൽ ഐസി‌യു കിടക്കകൾ, ആർ‌ടി‌പി‌സി‌ആർ പരിശോധന പരമാവധി വർദ്ധിപ്പിക്കുക,വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ തിരക്ക് നിയന്ത്രണവിധേയമാക്കുക എന്നീ നിർദ്ദേശങ്ങളും യോഗത്തിലുയർന്നു.

കോഴിക്കോട്: ബേപ്പൂരിൽ നിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ട് അപകടത്തിൽപ്പെട്ട് 9 പേരെ കാണാതായി. മൂന്ന് പേർ മരിച്ചു.ബേപ്പൂർ സ്വദേശി ജാഫറിൻ്റെ ഉടമസ്ഥതയിലുള്ള ഐ.എഫ്.ബി റബ്ബ എന്ന പേരുള്ള ബോട്ടാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ ബോട്ട് പൂർണമായും തകർന്നുവെന്നാണ് വിവരം. മംഗലാപുരം കോസ്റ്റൽ പൊലീസും മത്സ്യത്തൊഴിലാളികളും നൽകുന്ന വിവരം അനുസരിച്ച് 14 പേരാണ് ബോട്ടിലുണ്ടായിരുന്നത്.

ഇതിൽ ഒൻപത് പേർക്കായി ഇപ്പോഴും തിരച്ചിൽ തുടരുകയാണ്. മൂന്ന് പേർ അപകടത്തിൽ മരിച്ചു. രണ്ട് പേരെ രക്ഷപ്പെടുത്തി. മംഗലാപുരം തീരത്തും നിന്നും അറുപത് നോട്ടിക്കൽ മൈൽ മാറി പുറംകടലിൽ വച്ചാണ് ബോട്ടിൽ കപ്പൽ ഇടിച്ചത്. ഇന്ന് പുലർച്ചെ 2.30-ഓടെയാണ് അപകടമുണ്ടായത്. 

ബോട്ടിലുണ്ടായിരുന്ന 14  പേരിൽ ഏഴ് പേർ തമിഴ്നാട് സ്വദേശികളും ബാക്കിയുള്ളവർ ബംഗാൾ, ഒഡീഷ സ്വദേശികളുമാണ്. ബോട്ടിൽ മലയാളികൾ ആരും ഇല്ലായിരുന്നുവെന്നാണ് വിവരം. ഞായാറാഴ്ച രാത്രിയോടെയാണ് ബോട്ട് ബേപ്പൂരിൽ നിന്നും പോയത്. പത്ത് ദിവസം മത്സ്യബന്ധനം നടത്തി തിരിച്ചെത്താനായിരുന്നു ഇവരുടെ പ്ലാൻ.

കാണാതായവർക്കായി കോസ്റ്റ് ഗാർഡിൻ്റെ രാജ്ദൂത് ബോട്ടും ഹെലികോപ്ടറും തെരച്ചിൽ തുടരുകയാണ്. എപിഎൽ ലീ ഹാവ്റെ എന്ന വിദേശകപ്പലാണ് ബോട്ടിൽ ഇടിച്ചത് എന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം. അപകടത്തിൽ തകർന്ന ബോട്ടിലുണ്ടായിരുന്ന രണ്ട് പേരെ കപ്പലിലെ ജീവനക്കാർ തന്നെയാണ് രക്ഷപ്പെടുത്തിയത്. കപ്പൽ ഇപ്പോഴും അപകടസ്ഥലത്ത് തുടരുകയാണ്.