Entertainment (Page 71)

‘ഞാന്‍ പിന്നെയൊരു ഞാനും’ എന്ന രാജസേനൻ ചിത്രം കാണാനായി പെൺവേഷത്തിൽ തീയറ്ററിൽ എത്തി ചിത്രത്തിന്റെ സംവിധായകൻ രാജസേനൻ. രാജസേനന്‍റെ പുതിയ ലുക്ക് സിനിമ കാണാന്‍ എത്തിയവരെയും സിനിമയുടെ അണിയറക്കാരെയും ഞെട്ടിച്ചു. കൊച്ചിയിലെ തീയറ്ററിലാണ് രാജസേനന്‍ പെണ്‍ വേഷത്തില്‍ എത്തിയത്.

അഞ്ച് വര്‍ഷത്തിന് ശേഷം രാജസേനന്‍ ഒരുക്കുന്ന ചിത്രമാണ്’ഞാന്‍ പിന്നെയൊരു ഞാനും’ ചിത്രത്തിന്‍റെ തിരക്കഥയും രാജസേനന്‍റെതാണ്. ഒരു ക്രൈം ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിൽപ്പെടുന്ന ചിത്രത്തിൽ സർക്കിൾ ഇൻസ്പെക്ടർ പരമേശ്വരനായി ഇന്ദ്രൻസ് എത്തുന്നു. തുളസീധര കൈമളിന്റെ വലംകൈയായ രഘു എന്ന കഥാപാത്രമായി സുധീർ കരമനയും അമ്മാവൻ ഉണ്ണികൃഷ്ണ കൈമളായി ജോയ് മാത്യുവും വേഷമിടുന്നു.

സ്ത്രീ കഥാപാത്രങ്ങളില്ലാതെ സിനിമ ഒരുക്കാൻ ഒരുങ്ങി സംവിധായകൻ മര്‍ഫി ദേവസി. ആക്ഷനും ത്രില്ലറും ചേര്‍ന്ന വിരുന്ന് തന്നെയാണ് തന്റെ ആദ്യ സിനിമയെന്ന് സംവിധായകൻ പറയുന്നു. നടിയും നിർമാതാവുമായ സാന്ദ്രാ തോമസ് സ്വന്തം പ്രൊഡക്ഷന്‍ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്.

നല്ല നിലാവുള്ള ഒരു രാത്രിയില്‍ സംഭവിക്കുന്ന കഥയാണ് ഈ ചിത്രം. നിലാവുള്ള രാത്രിയാണ് സിനിമയുടെ ഒരു ഭാഗം. എട്ടുപേരാണ് പ്രധാന താരങ്ങളായി ചിത്രത്തിൽ വരുന്നത്. പുരുഷന്മാരുടെ ഇടയില്‍ നില്‍ക്കുന്ന കഥയാണ് ചിത്രത്തിന്റേത്. നല്ല നിലാവുള്ള രാത്രിക്ക് ഒരു സ്ത്രീ കഥാപാത്രത്തിന്റെ ആവശ്യമില്ല.

പ്രധാനകഥാപാത്രങ്ങളായ എട്ടുപേരും അങ്ങനെയൊരു സാഹചര്യത്തിലാണ് എന്ന് സംവിധായകൻ പറയുന്നത്. ഒരു നായകന്റേയും വില്ലന്റേയും കഥ പറയുന്ന ചിത്രമല്ല നല്ല നിലാവുള്ള രാത്രി. ഈ സിനിമ പുതിയൊരു സമീപനമാണ്.

ഉലകനായകൻ കമൽഹാസനിൽ നിന്ന് വിലകൂടിയ സമ്മാനം സ്വന്തമാക്കി സംവിധായകൻ ഷങ്കർ. നീണ്ട ഇടവേളയ്ക്ക് ശേഷം ഷങ്കറും കമൽഹാസനും ഒന്നിക്കുന്ന ചിത്രമായ ഇന്ത്യൻ 2 ന്റെ ചില പ്രധാന രംഗങ്ങൾ കണ്ടതോടെയാണ് കമൽഹാസൻ ഷങ്കറിന്‌ വിലകൂടിയ വച്ച് സമ്മാനമായി നൽകിയത്.

കമലിനെ നായകനാക്കി 1996-ൽ ഷങ്കർ സംവിധാനം ചെയ്ത ഇന്ത്യൻ എന്ന ചിത്രത്തിന്റെ രണ്ടാം ഭാ​ഗമാണിത്. ചിത്രത്തിന്റെ പ്രധാനഭാ​ഗങ്ങളുടെയെല്ലാം ചിത്രീകരണം പൂർത്തിയായിട്ടുണ്ട്. ഇന്ത്യൻ 2 -ന്റെ പ്രധാന ഭാഗങ്ങൾ കണ്ടെന്നും, ശങ്കറിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നുവെന്നും കമൽഹാസൻ ട്വീറ്റ് ചെയ്തു.

ഷങ്കറിന് വാച്ച് നൽകുന്നതിന്റെ ചിത്രവും അദ്ദേഹം കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. ഇറ്റാലിയൻ ലക്ഷ്വറി ബ്രാൻഡ‍ായ പനെറായി ലുമിനോർ വാച്ചാണ് താരം ഷങ്കറിന് സമ്മാനിച്ചത്. ഈ വാച്ചിന്റെ പ്രാരംഭ വില തന്നെ 4 ലക്ഷത്തിനു മുകളിലാണ്. ഷങ്കറിന് ലഭിച്ച വാച്ചിന്റെ വില എട്ട് ലക്ഷത്തിന് മുകളിലാണെന്നാണ് റിപ്പോർട്ട്.

ബിഗ് ബോസ് മലയാളം സീസൺ അഞ്ചിൽ പണപ്പെട്ടിയുമായി നാദിറ പടിയിറങ്ങി. കഴിഞ്ഞ ദിവസമായിരുന്നു പ്രേക്ഷകരെ ഏവരെയും അത്ഭുതപ്പെടുത്തികൊണ്ടുള്ള നാദിറയുടെ പിൻവാങ്ങൽ. തന്റെ ലക്ഷ്യം നിറവേറ്റിയാണ് ഹൗസില്‍ നിന്ന് മടങ്ങുന്നതെന്ന് നാദിറ പറയുന്നു. ജീവിതത്തില്‍ ഒത്തിരി പ്രതീക്ഷയോടാണ് ആ ഹൗസിലേക്ക് കയറിയത്.

ഞാൻ എടുത്ത തീരുമാനത്തില്‍ ഖേദമില്ല. കാരണം ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സ്വപ്‍നങ്ങള്‍ കാണുന്ന വ്യക്തിയാണ്. സ്വപ്‍നങ്ങളുടെ ആരംഭമായിട്ടാണ് ബിഗ് ബോസിനെയും താൻ കാണുന്നത്. എന്നെ നോക്കിക്കണ്ടിരുന്ന മനുഷ്യര്‍ക്കിടയിലേക്ക് ഞാൻ യഥാര്‍ഥ ജീവിതത്തില്‍ എത്തുകയാണ്. എനിക്ക് അവിടെ 100 ദിവസം നില്‍ക്കാൻ ആഗ്രഹം ഉണ്ടായിരുന്നു.

ഫൈനല്‍ ടോപ് ഫൈനല്‍ എത്തണമെന്നുണ്ടായിരുന്നു. ആ സ്വപ്‍നം സാക്ഷാത്‍കരിച്ചുകൊണ്ടു കൂടിയാണ് ഞാൻ ഹൗസില്‍ നിന്ന് ഇറങ്ങിയത്. എന്നാലും നിങ്ങളുടെ പിന്തുണയും സ്‍നേഹവും ഇനിയും ജീവിതത്തില്‍ ഉണ്ടാകുമെന്ന് ഏറെ പ്രതീക്ഷയോടെയാണ് ഈ നിമിഷം നില്‍ക്കുന്നത്. എങ്ങനെയാണ് നിങ്ങള്‍ ഇതിനെ കാണുന്നത് എന്ന് തനിക്ക് അറിയില്ല. താൻ സ്വപ്‍നം കാണുന്നതിനേക്കാളും തുകയാണ് തന്റെ മുന്നിലേക്ക് എത്തിയത്. ഞാൻ വലിയൊരു ലക്ഷ്യവുമായിട്ടാണ് വന്നത്. ആ ലക്ഷ്യം നിറവേറ്റാൻ സാധിച്ചു.

അതില്‍ വലിയ അഭിമാനം ഉണ്ട്. ഞാൻ അടങ്ങുന്ന എല്‍ജിബിടിക്യു പ്രതിനിധീകരിച്ച് ഹൗസിലേക്ക് എത്തുമ്പോള്‍ മറ്റൊരേക്കാളും ഉത്തരവാദിത്തം എനിക്ക് ഉണ്ടായിരുന്നു. ആ മനുഷ്യരെ കുറിച്ചുള്ള സമൂഹത്തിലെ തെറ്റിദ്ധാരണകള്‍ മാറ്റി അറിവ് പകര്‍ന്നുകൊടുക്കുക എന്നത് എന്റെ വലിയ ലക്ഷ്യമായിരുന്നു. അങ്ങനെയുള്ള ആ അറിവ് എന്റെ സംസാരത്തിലുടെയും പെരുമാറ്റത്തിലൂടെയുമൊക്കെ കാണിക്കാൻ എനിക്ക് സാധിച്ചുവെന്നാണ് ഈ നിമിഷം ഞാൻ വിശ്വസിക്കുന്നത്. എന്നായിരുന്നു നാദിറ പണപ്പെട്ടിയുമായി ബിഗ് ബോസ് ഹോക്‌സിൽ നിന്നും പുറത്തായതിന് ശേഷം വ്യക്തമാക്കിയത്.

ദുൽഖർ ചിത്രം കിംഗ് ഓഫ് കൊത്തയുടെ ടീസർ പുറത്ത്. അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ മലയാളം ടീസർ മമ്മൂട്ടിയാണ് റിലീസ് ചെയ്യത്. ബിഗ് ബഡ്ജറ്റ് ചിത്രം കിംഗ് ഓഫ് കൊത്തയുടെ നിർമ്മാണം സീ സ്റ്റുഡിയോസും വേഫേറെർ ഫിലിംസുമാണ്. ദുൽഖറിന്റെ കരിയറിലെ പ്രേക്ഷകരെ ത്രസിപ്പിക്കുന്ന അഭിനയ പാടവം സമ്മാനിക്കുന്ന ചിത്രം ഇതര അഭിനേതാക്കളുടെ ഗംഭീര പ്രകടനവും സാങ്കേതിക പ്രവർത്തകരുടെ മിന്നുന്ന പ്രകടനത്തിനും സാക്ഷ്യം വഹിക്കുന്ന മാസ്സ് ചിത്രമാണ്.

അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തെലുഗ് ടീസർ മഹേഷ്ബാബുവും തമിഴ് ടീസർ ചിമ്പുവും കന്നഡ ടീസർ രക്ഷിത് ഷെട്ടിയും റിലീസ് ചെയ്തു. താര എന്ന കഥാപാത്രത്തിൽ ഐശ്വര്യാ ലക്ഷ്മിയും മഞ്ജുവായി നൈലാ ഉഷയും വേഷമിടുന്നു. രഞ്ജിത്ത് ആയി ചെമ്പൻ വിനോദ്, ടോമിയായി ഗോകുൽ സുരേഷ്, ദുൽഖറിന്റെ കഥാപാത്രത്തിന്റെ അച്ഛനായി കൊത്ത രവിയായി ഷമ്മി തിലകൻ, മാലതിയായി ശാന്തി കൃഷ്ണ, ജിനുവായി വാടാ ചെന്നൈ ശരൺ, റിതുവായി അനിഖാ സുരേന്ദ്രൻ എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളിലെത്തുന്നത്.

എയർപോർട്ടിൽ എത്തിയ തമന്നയ്ക്ക് ആരാധകന്റെ വകയായി ലഭിച്ച സർപ്രൈസ് ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്. തമന്നയുടെ മുഖം കയ്യിൽ ടാറ്റൂ ചെയ്തിരിക്കുകയാണ് ആരാധകൻ. എയർപോർട്ടിൽ എത്തിയ താരം ആരാധകർക്കൊപ്പം ചിത്രം എടുക്കുന്ന തിരക്കിലായിരുന്നു.

തുടർന്ന് ഈ ആരാധകൻ തമന്നയുടെ അടുത്തേക്ക് എത്തി , ശേഷം തന്റെ കയ്യിൽ തമന്നയ്ക്കു വേണ്ടിയുള്ള പൂക്കളുമായെത്തിയ വ്യക്തി തന്റെ കയ്യിലെ ടാറ്റു കാണിച്ചു കൊടുത്തു. തമന്നയുടെ മുഖവും ഒപ്പം ലവ് യു തമന്ന എന്നുമാണ് പച്ചകുത്തിയിരുന്നത്. ടീഷർട്ടിൽ തമന്നയുടെ ഫോട്ടോയും പ്രിന്റ് ചെയ്തിരുന്നു.

ഇത് കണ്ടതോടെ വികാരഭരിതയായി താരം മാറുകയായിരുന്നു. തമന്നയെ കണ്ട ഉടൻ തന്നെ അവരുടെ കാല് തൊട്ടു വന്ദിച്ച ആരാധകനെ കെട്ടിപ്പിടിച്ചു കൊണ്ടാണ് പിടിച്ചെഴുന്നേൽപ്പിച്ചത്. തമന്നയുടെ കണ്ണ് നിറയുന്നത് വീഡിയോയിൽ കാണാം. കുറെ അതികം തവണ ആ വ്യക്തിയോട് നന്ദി പറഞ്ഞിട്ടാണ് തമന്ന തിരികെ പോയത്.

സിനിമ ചിത്രീകരണത്തിനിടയിലുണ്ടായ അപകടത്തിൽ നിന്നും സുഖം പ്രാപിച്ച് വരുന്നതായി നടൻ പൃഥ്വിരാജ് സുകുമാരൻ. കഴിഞ്ഞ ദിവസമാണ് ‘വിലായത്ത് ബുദ്ധ’ എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെ നടൻ പൃഥ്വിരാജിന്റെ കാലിന് പരുക്കേറ്റത്. ബസിലെ സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടയിൽ ചാടിയിറങ്ങുന്നതിനിടെ കാലിന്റെ ലിഗമെന്റിനു പരുക്കേൽക്കുകയായിരുന്നു.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പൃഥ്വിരാജ് അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. കുറച്ചുമാസത്തെ വിശ്രമവും ഫിസിയോതെറാപ്പിയും ആവശ്യമാണെന്നും ആരോഗ്യം വീണ്ടെടുക്കാൻ കഠിനപരിശ്രമം നടത്തുമെന്ന് പ്രേക്ഷകര്‍ക്കു വാക്ക് നൽകുന്നുവെന്നും പൃഥ്വിരാജ് വ്യക്തമാക്കി. തന്റെ സമൂഹമാധ്യമങ്ങളിലൂടെയാണ് താരം തന്റെ സുഖവിവരത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്.

പൃഥ്വിരാജിന്റെ കുറിപ്പ്

‘‘അതെ, വിലായത്ത് ബുദ്ധയുടെ ഒരു ആക്‌ഷൻ സീക്വൻസ് ചിത്രീകരിക്കുന്നതിനിടെ എനിക്ക് ഒരു അപകടം സംഭവിച്ചു. ഭാഗ്യവശാൽ താക്കോൽ ദ്വാര ശസ്ത്രക്രിയ നടത്താൻ ഏറ്റവും വിദഗ്ധരായ ഡോക്ടർമാരുടെ ചികിത്സയിൽ ഞാനിപ്പോൾ സുഖംപ്രാപിച്ചു വരികയാണ്. കുറച്ച് മാസത്തേക്ക് വിശ്രമവും ഫിസിയോതെറാപ്പിയും ആവശ്യമാണ്. ആ സമയം ക്രിയാത്മകമായി ഉപയോഗിക്കാൻ ഞാൻ പരമാവധി ശ്രമിക്കും. വേദനയിൽ നിന്ന് മുക്തി നേടി എത്രയും വേഗം പൂർണമായി സുഖം പ്രാപിക്കാനും എന്റെ പ്രവർത്തനങ്ങളിലേക്ക് മടങ്ങിവരാനുമായി ഞാൻ പോരാടുമെന്ന് ഉറപ്പ് പറയുന്നു. ഈ അവസരത്തിൽ ഓടിയെത്തുകയും എനിക്ക് വേണ്ടി വേദനിക്കുകയും എന്നെ സ്നേഹിക്കുകയും ചെയ്ത എല്ലാവർക്കും നന്ദി.’’

നടൻ ടി എസ് രാജു അന്തരിച്ചു എന്ന രീതിയിൽ വ്യാജ വാർത്ത സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ താൻ ആരോഗ്യവാനായി ഇരിക്കുന്നു എന്നറിച്ച് ടി എസ് രാജു തന്നെ രംഗത്തെത്തി. ആദരാഞ്‍ദലി അര്‍പ്പിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട സിനിമ നടൻ അജു വര്‍ഗീസ് അബദ്ധം മനസിലായപ്പോള്‍ വിളിച്ച് മാപ്പ് പറഞ്ഞെന്നും ടി എസ് രാജു വ്യക്തമാക്കി. തനിക്കിത് മൂന്നാം ജന്മമാണ് എന്നാണ് അദ്ദേഹം തന്റെ മരണവർത്തകളോട് പ്രതികരിച്ചത്.

സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് ടി എസ് രാജു. സിനിമകളിലേതിനേക്കാള്‍ എണ്ണത്തില്‍ കൂടുതല്‍ ശ്രദ്ധേയ കഥാപാത്രങ്ങള്‍ അദ്ദേഹം അവതരിപ്പിച്ചത് ടെലിവിഷന്‍ പരമ്പരകളില്‍ ആയിരുന്നു. ലോഹിതദാസ് സംവിധാനം ചെയ്‍ത ‘ജോക്കറി’ലെ ‘ഗോവിന്ദന്‍’ അടക്കം ചില മികവുറ്റ കഥാപാത്രങ്ങള്‍ ബിഗ് സ്ക്രീനിലും അദ്ദേഹത്തിന് ഉണ്ട്.

ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും ക്യൂട്ട് ആയ നാട്ടു നാട്ടു ഇതാണ്. ഈ ഒരു വീഡിയോ കണ്ടതോടെ ഏവർക്കും പറയാനുള്ളതും അത് തന്നെയാണ്. വൃദ്ധി വിശാലും അനിയനും കൂടി സംഭവം കളറാക്കിയിട്ടുണ്ട്. വൃദ്ധി വിശാലിന്റെ ഡാൻസിനെ കുറിച്ച് കൂടുതലൊന്നും പറയേണ്ട കാര്യമില്ല. കാരണം, താൻ ഒരു മികച്ച ഡാൻസർ ആണ് എന്ന കാര്യം ഈ ചെറുപ്രായത്തിനുള്ളിൽ തന്നെ താരം തെളിയിച്ചതാണ്. മിനിസ്ക്രീൻ പരമ്പരയിൽ ബാലതാരമായി എത്തിയ വൃദ്ധി തനിക്കൊപ്പം അഭിനയിച്ചിരുന്ന ഒരു ആക്ടറിന്റെ വിവാഹവേദിയിൽ ഡാൻസ് കളിച്ചാണ് പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയത്.

തുടർന്നങ്ങോട്ട് ഒട്ടനവധി ഹിറ്റ് സിനിമകളുടെ ഭാഗമാകുവാനും വൃദ്ധിയ്ക്ക് സാധിച്ചു. സമൂഹമാധ്യമങ്ങളിലും സജീവമായ താരത്തിന്റെ വിശേഷങ്ങൾ എല്ലാം ആരാധകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളത്. അത് തന്നെയാണ് ഇപ്പോഴും സംഭവിച്ചിരിക്കുന്നത്. വൃദ്ധിയുടെ അച്ഛനും അമ്മയും മികച്ച ഡാൻസേർസ് ആണ്. വൃദ്ധിയുടെ അച്ഛൻ വിശാൽ കണ്ണനാണ് താരത്തിനെ ഡാൻസ് പഠിപ്പിക്കാറുള്ളതും. പലപ്പോഴും അച്ഛനും അമ്മയ്ക്കുമൊപ്പം ഡാൻസ് കളിക്കുന്ന വിഡിയോയുമായും വൃദ്ധി സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാറുണ്ട്. ആ വിഡിയോകൾക്കെല്ലാം വലിയ സ്വീകാര്യത തന്നെയാണ് ലഭിക്കാറുള്ളത്.

അത്തരമൊരു സ്വീകാര്യത തന്നെയാണ് ഇപ്പോൾ അണിയനൊപ്പമുള്ള വൃദ്ധിയുടെ ഈ ഡാൻസ് വീഡിയോയ്ക്കും ലഭിച്ചിരിക്കുന്നത്. ചേച്ചിക്കൊപ്പം മത്സരിച്ച് തന്നെയാണ് വൃദ്ധിയുടെ അനിയൻ കുട്ടനും ഡാൻസ് കളിക്കുന്നത്. ഈ ചെറുപ്രായത്തിൽ തന്നെ എന്ത് എനെർജെറ്റിക് ആയാണ് ഇരുവരും ഡാൻസ് കളിക്കുന്നത് എന്നായിരുന്നു പലരും കമന്റ് ബോക്സിൽ എത്തി ചോദിച്ചിരിക്കുന്നത്. എന്തായാലും വൃദ്ധി കുട്ടിയുടെയും അനിയൻ കുട്ടന്റേയും ക്യൂട്ട് നാട്ടു നാട്ടു ഡാൻസ് ഏവരും ഏറ്റടുത്ത് കഴിഞ്ഞു.

‘ദ കേരള സ്റ്റോറിക്കു’ പിന്നാലെ സഞ്ജയ് പുരണ്‍ സിംഗ് ചൗഹാന്‍ സംവിധാനം ചെയ്യുന്ന ’72 ഹൂറെയ്ന്‍’ഉം വിവാദത്തില്‍. സിനിമ മതവിശ്വാസത്തെ വ്രണപ്പെടുത്തുവെന്നും ഇത് നിരോധിക്കണമെന്നുമാണ് മതരാഷ്ട്രീയ നേതാക്കളുടെ ആവശ്യം. ചിത്രം ജൂലൈ ഏഴിന് തിയേറ്ററുകളില്‍ റിലീസ് ചെയ്യും

അമേരിക്കയില്‍ ഒസാമ ബിന്‍ ലാദന്‍ നടത്തിയ ആക്രമണം മുതല്‍ മുംബൈയില്‍ നടന്ന ഭീകരവാദ ആക്രമണം വരെയുള്ള ഇസ്ലാമിക തീവ്രവാദത്തിന്റെ ഇരുണ്ട മുഖം കാണിക്കുന്ന സിനിമയുടെ ടീസര്‍ കുറച്ച് ദിവസം മുമ്ബാണ് പുറത്തിറങ്ങിയത്. ഒസാമ ബിന്‍ലാദന്‍, അജ്മല്‍ കസബ്, യാകൂബ് മേമന്‍, മസൂദ് അസ്ഹര്‍ തുടങ്ങി ഒട്ടേറെ ഭീകരവാദികളെയും ടീസറില്‍ കാണിക്കുന്നു. ലോകമെമ്ബാടും നടക്കുന്ന ഇസ്ലാം ഭീകരത തങ്ങളുടെ വിശ്വാസ പ്രകാരം ദൈവത്തിനായി പോരാടി മരിക്കുന്നവര്‍ക്ക് മരണന്തരം ലഭിക്കുന്ന സൗഭാഗ്യങ്ങള്‍ക്കാണ് എന്നാണ് ടീസര്‍ പറയാതെ പറയുന്നത്. ആക്രമണങ്ങള്‍ എല്ലാം 72 ഹൂറികള്‍ക്കല്ലെയെന്നും വീഡിയോ ചോദിക്കുന്നു. പവന്‍ മല്‍ഹോത്രയും ആമിര്‍ ബഷീറുമാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്.

കശ്മീരിലാണ് ഏറ്റവും കൂടുതല്‍ പ്രതിഷേധങ്ങള്‍ ഉണ്ടാകുന്നത്. ഈ സിനിമ തികച്ചും വിവാദപരവും ജനങ്ങളുടെ, പ്രത്യേകിച്ച് മുസ്ലീങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തുന്നതുമാണ്. ഈ തലക്കെട്ട് അംഗീകരിക്കില്ല. ഈ സിനിമ പോലും നിരോധിക്കേണ്ടതുണ്ടെന്നും ജമ്മു കശ്മീരിലെ ഗ്രാന്‍ഡ് മുഫ്തി നാസിര്‍ ഉള്‍ ഇസ്ലാം പറഞ്ഞു. വളരെ സെന്‍സിറ്റീവായ ഈ വിഷയത്തില്‍ താന്‍ ഒരു യോഗം വിളിക്കുമെന്ന് അദേഹം പറഞ്ഞു. ഈ വിവാദം പടരാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. വിഷയത്തില്‍ ഇന്ത്യന്‍ സര്‍ക്കാരുമായി ചര്‍ച്ച ചെയ്യാന്‍ പോകുകയാണ്. ഈ വിഷയത്തില്‍ എല്ലാ മുസ്ലീം സംഘടനകളെയും ഒപ്പം നിറുത്തുമെന്നും അദേഹം ദേശീയ മധ്യമത്തോട് പറഞ്ഞു. ഈ സിനിമയുടെ നിര്‍മ്മാതാക്കള്‍ക്കുള്ള എന്റെ സന്ദേശം ഇതാണ്. ഇന്ത്യയില്‍ ജീവിക്കുന്ന ഏറ്റവും വലിയ രണ്ടാമത്തെ സമൂഹമാണ് മുസ്ലീങ്ങളെന്നും അവര്‍ക്ക് അന്തസ്സോടെയും ബഹുമാനത്തോടെയും സമാധാനത്തോടെയും ജീവിക്കാന്‍ അവകാശമുണ്ടെന്നും അതേ മനോഭാവത്തോടെ ജീവിക്കാന്‍ അവരെ അനുവദിക്കണമെന്നും നിങ്ങള്‍ മനസ്സിലാക്കണമെന്നും അദേഹം പ്രതികരിച്ചു.