ഉത്തേജക മരുന്ന് പരിശോധനയെ തുടർന്ന് താരത്തിന് 4 വർഷം വിലക്കേർപ്പെടുത്തി

ഇന്ത്യൻ വനിത സ്പ്രിന്റർ ദ്യുതി ചന്ദിന് വിലക്കേർപ്പെടുത്തി. ഉത്തേജക മരുന്ന് പരിശോധനയെ തുടർന്നായിരുന്നു താരത്തിന് 4 വർഷത്തേക്ക് വിലക്കേർപ്പെടുത്തിയത്. 2023 ജനുവരി മുതൽ തുടങ്ങിയ വിലക്കിനെ തുടർന്ന് 2027 വരെ ദ്യുതിയ്ക്ക് കളികളിൽ പങ്കെടുക്കാനാവില്ല. കഴിഞ്ഞ ഡിസംബറിലെടുത്ത സാംപിളുകളുടെ പരിശോധനയിൽ ഉത്തേജക മരുന്നിന്റെ സാന്നിധ്യം കണ്ടെത്തിയതോടെയാണ് നടപടി.

താരത്തിന് സമിതിയ്ക്ക് മുൻപാകെ അപ്പീൽ നൽകാൻ 21 ദിവസത്തെ സമയവും അനുവദിച്ചിട്ടുണ്ട്. പുരുഷ ഹോർമോൺ കൂടുതലാണെന്ന കാരണത്താൽ നേരത്തെ ദ്യുതിക്ക് ഒന്നരവർഷത്തോഇളം വിലക്കുണ്ടായിരുന്നു. രാജ്യാന്തര കായിക തർക്ക പരിഹാര കോടതിയുടെ അനുകൂല വിധി വന്നതോടെയാണ് വീണ്ടും താരത്തിന് മത്സരത്തിനിറങ്ങാൻ കഴിഞ്ഞത് . 2018 ൽ ജക്കാർത്തയിൽ വച്ച് നടന്ന ഏഷ്യൻ ഗെയിംസിൽ 100,200 മീറ്റർ മത്സരത്തിൽ ദ്യുതിക്ക് വെള്ളി ലഭിച്ചിരുന്നു.