കാട്ടുപന്നി ശല്യം; കര്‍ഷകരെ രക്ഷിക്കാന്‍ വനംവകുപ്പ്

പത്തനംതിട്ട: ജില്ലയില്‍ കാട്ടുപന്നി ശല്യം കൂടിയതിനാല്‍ പന്നികളെ തുരത്തി കര്‍ഷകരെ രക്ഷിക്കാന്‍ സിപിഎം. ജനവാസമേഖലയില്‍ ജീവനും സ്വത്തിനും നാശം വരുത്തുന്ന കാട്ടുപന്നികളെ കൊല്ലാമെന്ന് വനംവകുപ്പ് നേരത്തെ ഉത്തരവിറക്കിയിരുന്നു.

അതേസമയം, അനുയോജ്യമായ മാര്‍ഗങ്ങളിലൂടെ കൊല്ലാന്‍ തദ്ദേശസ്ഥാപനങ്ങളിലെ ചുമതലപ്പെടുത്തിയിരിക്കുന്ന തലവന് അധികാരം നല്‍കി. ഹോണററി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എന്നാണ് ഇങ്ങനെ ചുമതലപ്പെടുത്തിയിരിക്കുന്ന ആളിന്റെ പേര്. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അല്ലെങ്കില്‍ നഗരസഭാധ്യക്ഷന്‍ ആണ് ഹോണണറി വൈല്‍ഡ്‌ലൈഫ് വാര്‍ഡന്റെ ചുമതലയുള്ളത്.

നിര്‍ദ്ദേശങ്ങള്‍

• വിഷം, സ്‌ഫോടക വസ്തു, വൈദ്യുത ഷോക്ക് എന്നിവ ഉപയോഗിച്ച് പന്നികളെ കൊല്ലാന്‍ പാടില്ല. ഇവയൊഴികെ ഏത് രീതിയിലും കൊല്ലാം.

• കൊല്ലുമ്പോള്‍ മനുഷ്യജീവനും വളര്‍ത്തുമൃഗങ്ങള്‍ക്കും മറ്റ് വന്യജീവികള്‍ക്കും നാശം ഉണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്തണം.

• ജഡം ശാസ്ത്രീയമായി സംസ്‌കരിക്കണം. അത് അധികാരികള്‍ ഉറപ്പുവരുത്തണം.

• കൊല്ലുന്ന കാട്ടുപന്നികളുടെയും സംസ്‌കരിക്കപ്പെടുന്ന ജഡങ്ങളുടെയും വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ രജിസ്റ്റര്‍ തദ്ദേശസ്ഥാപനം സൂക്ഷിക്കണം.

• കൊല്ലാനും ജഡം സംസ്‌കരിക്കുന്നതിനും ജനജാഗ്രതാ സമിതികളുടെ സേവനം ഉപയോഗപ്പെടുത്താം.