സിദ്ധാർത്ഥൻ നേരിടേണ്ടി വന്നത് മനുഷ്യത്വരഹിതമായ ആക്രമണം; ഹൈക്കോടതി

എറണാകുളം: വയനാട് പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർത്ഥി ജെ എസ് സിദ്ധാർത്ഥിന്റെ മരണത്തിൽ നിർണായക നിരീക്ഷണവുമായി സുപ്രീം കോടതി. സിദ്ധാർത്ഥന്റെ മരണം ഗുരുതര സംഭവമാണെന്ന് കോടതി നിരീക്ഷിച്ചു. നിരവധി കുട്ടികൾക്ക് മുന്നിൽ വിദ്യാർത്ഥി സിദ്ധാർത്ഥൻ നേരിടേണ്ടി വന്നത് മനുഷ്യത്വരഹിതമായ ആക്രമണമാണെന്ന് ഹൈക്കോടതി അറിയിച്ചു.

ആക്രമണം തടയാതിരുന്ന ഉദ്യോഗസ്ഥർക്കെതിരെയും നടപടി വേണമെന്നും ഹൈക്കോടതി വ്യക്തമാക്കി. സിദ്ധാർഥ് മരണപ്പെട്ടതിനെ തുടർന്ന് വെറ്ററിനറി സർവകലാശാല വൈസ് ചാൻസലർ ഡോക്ടർ എം. ആർ. ശശീന്ദ്രനാഥിനെ സസ്‌പെൻഡ് ചെയ്ത ഗവർണറുടെ നടപടി ഹൈക്കോടതി ശരിവച്ചു. ഈ ഉത്തരവിലാണ് സുപ്രീം കോടതി നിർണായക പരാമർശങ്ങൾ നടത്തിയിരിക്കുന്നത്. ജസ്റ്റിസ് സിയാദ് റഹ്മാനാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.

സർവകലാശാലയിലെ വിദ്യാർഥിയായിരുന്ന ജെ എസ് സിദ്ധാർഥിന്റെ മരണത്തെ തുടർന്നാണ് വൈസ് ചാൻസലർ ഡോ എം ആർ ശശീന്ദ്രനാഥിനെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സസ്പെൻഡ് ചെയ്തത്. ഗവർണറുടെ സസ്പെൻഷൻ ഉത്തരവ് നിയമപരമായി ചോദ്യം ചെയ്യില്ലെന്ന് ശശീന്ദ്രനാഥ് അന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ സർക്കാരിന്റെ സമ്മർദത്തിന് വഴങ്ങിയാണ് അദ്ദേഹം ഗവർണറുടെ നടപടി ചോദ്യംചെയ്ത് ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തത്.

ഈ ഹർജിയാണ് വാദത്തിനുശേഷം തള്ളിക്കൊണ്ട് ഹൈക്കോടതി ഉത്തരവിട്ടത്. വിസിയെ സസ്പെൻഡ് ചെയ്യാനുള്ള ഗവർണർക്കുള്ള അധികാരപരിധി ചോദ്യം ചെയ്തായിരുന്നു ഹർജി. ഹർജിയിൽ സ്റ്റേ അനുവദിക്കാൻ വിസമ്മതിച്ച കോടതി വിശദമായ വാദങ്ങൾക്ക് ശേഷമാണ് വിധി പുറപ്പെടുവിച്ചത്. ഗവർണർ ഇപ്പോൾ വെസ് ചാൻസലറുടെ ചുമതല ഡോ കെ എസ് അനിലിനാണ്.