യൂട്യൂബ് കണ്ടന്റ് ക്രിയേറ്റേഴ്‌സ് ശ്രദ്ധിക്കുക!

2022 ഏപ്രിലിനും ജൂണിനുമിടയില്‍ ഒരു മില്ല്യണിലധികം വീഡിയോകള്‍ ഇന്ത്യയില്‍ നിന്നും യൂട്യൂബ് നീക്കം ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കൃത്യമായ കണക്കുകള്‍ പ്രകാരം 1,324,634വീഡിയോകള്‍.യൂട്യൂബിന്റെ കമ്മ്യൂണിറ്റി ഗൈഡ് ലൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് റിപ്പോര്‍ട്ട് പ്രകാരം ഇത് ഇന്തോനീഷ്യ, അമേരിക്ക, ബ്രസീല്‍ അടക്കമുള്ള രാജ്യങ്ങളെ അപേക്ഷിച്ച് ഏറെ കൂടുതലാണ്.

അമേരിക്കയില്‍ നിന്നും 4,45,148 വീഡിയോകളും ഇന്തോനീഷ്യയില്‍ നിന്നും 4,27,74 വീഡിയോകളും ബ്രസീലില്‍ നിന്നും 2,22,826 വീഡിയോകളും റഷ്യയില്‍ നിന്നും 1,92,382 വീഡിയോകളും പാകിസ്ഥാനില്‍ നിന്നും 1,30,663 വീഡിയോകളുമാണ് ഈ കാലയലവില്‍ നീക്കം ചെയ്തിട്ടുള്ളത്. കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്താനായി 30 ശതമാനം, കുറ്റകൃത്യങ്ങള്‍ വെളിപ്പെടുത്തുന്ന 20 ശതമാനം, നഗ്‌നതയും ലൈംഗികതയും വെളിപ്പെടുത്തുന്ന14.8 ശതമാനം, ആരോഗ്യത്തിന് ഹാനികരമോ അപകടകരമായതോ ആയ 11.9 ശതമാനം, ഇപ്രകാരം ഉള്ളടക്കമുള്ള വീഡിയോകളാണ് റിപ്പോര്‍ട്ട് പ്രകാരം നീക്കം ചെയ്തിട്ടുള്ളത്.

ഇങ്ങനെ നീക്കം ചെയ്ത വീഡിയോകളില്‍ 4,195,734 എണ്ണം ഓട്ടോമേറ്റഡ് ഫ്‌ളാഗ് സംവിധാനം വഴിയും 2,56,109 എണ്ണം ഉപയോക്താക്കള്‍ വഴിയും 3,4490 എണ്ണം അംഗീകൃത ഫ്‌ളാഗര്‍മാര്‍ വഴിയുമാണ് നീക്കം ചെയ്തത്. വീഡിയോ നീക്കം ചെയ്യാനായി യൂസേഴ്‌സിന് യൂട്യൂബിനോട് നിര്‍ദേശിക്കാവുന്ന സംവിധാനമാണ് ഫ്‌ളാഗിംഗ്. അംഗീകൃത ഫ്‌ളാഗേഴ്‌സില്‍ സര്‍ക്കാര്‍ ഏജന്‍സികളും എന്‍ജിഒകളും വ്യക്തികളും ഉള്‍പ്പടുന്നുണ്ട്. ഇന്ത്യയില്‍ നിന്നുള്ള വീഡിയോകള്‍ നീക്കം ചെയ്യാനാണ് ഏറ്റവും കൂടുതല്‍ ഫ്‌ളാഗിംഗ് റിപ്പോര്‍ട്ടുകള്‍ യൂട്യൂബിന് ലഭിച്ചത്.