സോഷ്യല്‍ മീഡിയ ആപ്പുകള്‍ക്ക് അടിമകളാകുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് കമ്പനി വക നഷ്ടപരിഹാരം

ലോസ് അഞ്ചിലസ്: സോഷ്യല്‍ മീഡിയ ആപ്പുകള്‍ക്ക് അടിമകളാകുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് ഇനി കമ്പനികള്‍ നഷ്ടപരിഹാരം നല്‍കണം. ഇതു സംബന്ധിച്ച ബില്ല് കാലിഫോര്‍ണിയ നിയമസഭയില്‍ അവതരിപ്പിച്ചു. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ എത്തുന്ന കുട്ടികള്‍ ചൂഷണം ചെയ്യുന്നത് തടയുന്നതിനുള്ള നിയമനിര്‍മ്മാണമാണ് ബില്ലിന്റെ ലക്ഷ്യം. ഇതിനുള്ള യുഎസിലെ എറ്റവും വലിയ രാഷ്ട്രീയ ശ്രമമാണ് ഇതെന്നാണ് ലോസ് അഞ്ചിലോസ് ടൈംസ് റിപ്പോര്‍ട്ട് പറയുന്നത്.

അസംബ്ലി ബില്‍ 2408, സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ഡ്യൂട്ടി ടു ചില്‍ഡ്രന്‍ ആക്റ്റ് എന്നാണ് അവതരിപ്പിക്കപ്പെട്ട ബില്ലിന്റെ പേര്, പാസോ റോബിള്‍സിലെ റിപ്പബ്ലിക്കന്‍ പ്രതിനിധി ജോര്‍ദാന്‍ കണ്ണിംഗ്ഹാമും ഓക്ക്‌ലാന്‍ഡിലെ ഡെമോക്രാറ്റ് പ്രതിനിധി ബഫി വിക്‌സും ചേര്‍ന്ന് സാന്‍ഡീഗോ യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് ലോ ചില്‍ഡ്രന്‍സ് അഡ്വക്കസി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പിന്തുണയോടെയാണ് ഈ ബില്ല് അവതരിപ്പിച്ചത്.
‘ഈ കമ്പനികളില്‍ ചിലത് അവരുടെ ആപ്പുകളില്‍ മനഃപൂര്‍വ്വം കുട്ടികളെ കെണിയില്‍പ്പെടുത്താന്‍, കുട്ടികള്‍ ഉപയോഗിക്കുന്നുണ്ടെന്ന് കമ്പനികള്‍ക്ക് തന്നെ വ്യക്തമായി അറിയാം. ആപ്പിലെ സവിശേഷതകള്‍ സോഷ്യല്‍മീഡിയ കുട്ടികള്‍ കൂടുതല്‍ ഉപയോഗിക്കുന്നതിന് കാരണമാകുന്നു, ഇത് ആസക്തിയിലേക്ക് നയിക്കും,’ കണ്ണിംഗ്ഹാം വ്യക്തമാക്കി.

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ കുട്ടികള്‍ അടിമയാകാതിരിക്കാന്‍ പുതിയ ബില്ല് കമ്പനികളെ ബാധ്യസ്ഥമാക്കുമെന്നും, ആവശ്യമെങ്കില്‍ അവരുടെ ഡിസൈന്‍ സവിശേഷതകളും ഡാറ്റ ശേഖരണ രീതികളും ഭേദഗതി ചെയ്യിക്കാനും സാധ്യതയുണ്ടെന്നാണ് ബില്ലിന്റെ നിര്‍മ്മാതാക്കള്‍ പറയുന്നു.