സാംപിൾ നൽകാൻ വിസമ്മതിച്ചു; ഗുസ്തി താരം ബജ്‌രംങ് പൂനിയയെ സസ്‌പെൻഡ് ചെയ്തു

ന്യൂഡൽഹി: ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി ഗുസ്തി താരം ബജ്‌രംങ് പൂനിയയെ സസ്‌പെൻഡ് ചെയ്തു. ട്രയൽസിനിടെ ദേശീയ ഉത്തേജക വിരുദ്ധ ഏജൻസിക്ക് സാംപിൾ നൽകാൻ പൂനിയ വിസമ്മതിച്ചിരുന്നു. തുടർന്നാണ് സസ്‌പെൻഷൻ. സസ്‌പെൻഷൻ അവസാനിക്കുന്നതു വരെ പൂനിയയ്ക്ക് മത്സരങ്ങളിലോ, ട്രയൽസിലോ പങ്കെടുക്കാൻ കഴിയില്ല.

മാർച്ച് പത്തിനാണ് ഉത്തേജക വിരുദ്ധ ഏജൻസി സാംപിൾ നൽകാൻ ബജ്‌രങ് പൂനിയയോട് ആവശ്യപ്പെട്ടത്. ഉത്തേജക വിരുദ്ധ ഏജൻസിയുടെ നോട്ടിസിനും പൂനിയ മറുപടി നൽകിയിരുന്നില്ല. ഇതോടെയാണ് അധികൃതർ ഇതുസംബന്ധിച്ച നടപടി സ്വീകരിച്ചത്.

സോനിപ്പത്തിൽ നടന്ന ട്രയൽസിൽ രോഹിത് കുമാറിനോടു പരാജയപ്പെട്ടതിനു പിന്നാലെ സാംപിൾ നൽകാതെ പൂനിയ മടങ്ങുകയായിരുന്നു. ഒളിംപിക്‌സ് ട്രയൽസിലും പൂനിയയ്ക്ക് പങ്കെടുക്കാൻ സാധിക്കുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല.