National (Page 870)

Raja

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ അമ്മയ്ക്ക് എതിരായ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരായ പരാതിയെ തുടർന്ന് ഡിഎംകെയുടെ മുതിർന്ന നേതാവ് എ രാജയെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് വിലക്കി കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷൻ.

ഒരു തെരഞ്ഞെടുപ്പ് പ്രചാരണപരിപാടിയ്ക്കിടെയാണ് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്കും അദ്ദേഹത്തിന്‍റെ അമ്മയ്ക്കുമെതിരെ എ രാജ മോശം പരാമർശം നടത്തിയത്. രാജയുടെ പരാമർശത്തിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യങ്ങളിലടക്കം വലിയ പ്രതിഷേധമാണുയർത്തിയത്.

ഡിഎംകെയുടെ താരപ്രചാരകരുടെ പട്ടികയിൽപ്പെട്ടയാളാണ് എ രാജ. ”ലഭിച്ച റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ നിങ്ങൾ നടത്തിയ പ്രസംഗം അപകീർത്തികരം മാത്രമല്ല, മാതൃത്വത്തിനും കളങ്കം വരുത്തുന്നതാണ്, സ്ത്രീകളെ തീർത്തും മോശമായി ചിത്രീകരിക്കുന്നതുമാണ്. ഇത് മാതൃകാപെരുമാറ്റച്ചട്ടലംഘനമാണ്”, തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ നോട്ടീസിൽ പറയുന്നു.

ന്യൂഡൽഹി: പാചകവാതക വില 10 രൂപ കുറഞ്ഞതായി ഇന്ത്യൻ ഓയിൽ കോർപറേഷൻ അറിയിച്ചു. സബ്‌സിഡിയില്ലാത്ത ഗാർഹിക സിലിണ്ടറിനാണ് വിലക്കുറവുണ്ടായത്. വരും ദിവസങ്ങളിലും ഗ്യാസ് വില വീണ്ടും കുറയുമെന്നാണ് സൂചന. അന്താരാഷ്‌ട്ര വിപണിയിൽ എണ്ണവിലയിലുണ്ടായ നേരിയ കുറവാണ് രാജ്യത്ത് 10 രൂപ കുറയ്‌ക്കാൻ കാരണമായത്.

മാർച്ച് മാസത്തിൽ സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് 125 രൂപ വർദ്ധിപ്പിച്ചിരുന്നു.കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി പെട്രോളിന്റെയും ഡീസലിന്റയും ചില്ലറ വിൽപന വില പെട്രോളിയം കമ്പനികൾ രാജ്യത്ത് കുറച്ചു. ഇതോടെ കഴിഞ്ഞ ദിവസങ്ങളിൽ ഡൽഹിയിൽ പെട്രോൾ 61 പൈസയും ഡീസൽ 60 പൈസയും കുറഞ്ഞു.തുടർന്ന് വിലക്കയ‌റ്റത്തിനും നേരിയ കുറവ് വന്നിട്ടുണ്ട്.

എൽപിജി വിലക്കുറവ് വരുത്തിയതോടെ 14.2 കിലോ സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് ഡൽഹിയിലും മുംബയിലും 809 രൂപയായി. കൊൽക്കത്തയിൽ 835.50 രൂപയായി. ചെന്നൈയിൽ 825 രൂപയായി. എൽപിജി വില നിർണയിക്കുന്ന ഓരോ മാസം കൂടുമ്പോഴാണ്. എൽപിജിയുടെ അന്താരാഷ്‌ട്ര മാർക്ക‌റ്റ് അനുസരിച്ചും ഇന്ത്യൻ രൂപ അമേരിക്കൻ ഡോളറിനെതിരെ നില മെച്ചപ്പെടുത്തുമ്പോഴോ ആണ് വിലക്കുറവ് ഉണ്ടാകുക. രാജ്യത്ത് എൽപിജി സിലിണ്ടറിന് ഏ‌റ്റവുമധികം വില ഉയർന്നത് 2018 നവംബറിലാണ്. അന്ന് 939 രൂപയായിരുന്നു വില.

2020 നവംബർ മുതൽ അന്താരാഷ്‌ട്ര വിപണിയിൽ ക്രൂഡോയിലിന് വില കുതിച്ചുയരുകയാണ്. ഇന്ത്യ ഇറക്കുമതി ചെയ്യുന്ന ക്രൂഡോയിലിൽ ഏറെ ആശ്രയിക്കുന്നതിനാൽ രാജ്യത്തെ ആഭ്യന്തര വിപണിയിലും പെട്രോളിയം വില വലിയ വർദ്ധന രേഖപ്പെടുത്തിയിരുന്നു.എന്നാൽ ഏഷ്യയിലും യൂറോപ്പിലും രണ്ടാംഘട്ട കൊവിഡ് രോഗവ്യാപനം ശക്തമായതോടെ അന്താരാഷ്‌ട്ര വിപണിയിൽ പെട്രോളിയം ഉൽപന്നങ്ങളുടെ വില മാർച്ച് രണ്ടാം പകുതിയോടെ കുറഞ്ഞു.

ദില്ലി: നിലവിലെ വിദേശ വ്യാപാര നയം സെപ്തംബർ 30 വരെ തുടരാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. 2020 മാർച്ച് 31 ന് അവസാനിക്കേണ്ടിയിരുന്ന ഈ നയം ഒരു വർഷത്തേക്ക് നീട്ടിയിരുന്നു. ഇതാണ് ഇപ്പോൾ സെപ്തംബർ അവസാനം വരെ തുടരാൻ തീരുമാനിച്ചിരിക്കുന്നത്.നടപ്പ് സാമ്പത്തിക വർഷത്തിലെ കയറ്റുമതിയിൽ ഫെബ്രുവരി വരെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2015 മുതൽ 2020 വരെയുള്ളതായിരുന്നു ഈ വിദേശ വ്യാപാര നയം.

ഏപ്രിൽ മുതൽ ഫെബ്രുവരി വരെ 12.23 ശതമാനമാണ് ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്. 256 ബില്യൺ ഡോളറിന്റെ കയറ്റുമതിയാണ് നടന്നത്. ഇറക്കുമതിയും ഇതേ കാലത്ത് ഇടിഞ്ഞു. 23.11 ശതമാനമാണ് ഇടിവ്. 340.8 ബില്യൺ ഡോളറാണ് ഇറക്കുമതി മൂല്യം. ഇതോടെ വ്യാപാര കമ്മി 84.62 ബില്യൺ ഡോളറായി.കയറ്റുമതി ശക്തിപ്പെടുത്താനും സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്താനും ജോലി വർധിപ്പിക്കാനും ലക്ഷ്യമിട്ടുള്ളതാണ് വിദേശ വ്യാപാര നയം.

ചെന്നൈ: തമിഴ്‌നാട് തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ സ്ഥാനാര്‍ത്ഥിയെത്തിയത് സ്വര്‍ണത്തില്‍ കുളിച്ച്. ഹരി നാടാര്‍ എന്ന സ്ഥാനാര്‍ത്ഥി 5 കിലോ സ്വര്‍ണഭാരണങ്ങള്‍ ധരിച്ചാണ് എത്തിയത്. തമിഴ്‌നാട്ടിലെ ആലങ്കുളം മണ്ഡലത്തില്‍ നിന്നാണ് ഹരി നാടാര്‍ മത്സരിക്കുന്നത്. പനങ്കാട്ടൂര്‍ പടയ് കക്ഷിയുടെ നേതാവാണ് ഹരി നാടാര്‍. നാമനിര്‍ദേശപത്രികയോടൊപ്പം നല്‍കിയ കണക്കനുസരിച്ച് 11.2 കിലോ സ്വര്‍ണം തന്റെ പക്കലുണ്ടെന്ന് ഹരി നാടാര്‍ തന്നെ പറയുന്നു. വ്യവസായി എന്നാണ് നാമനിര്‍ദേശപത്രികയില്‍ ഹരി നാടാര്‍ രേഖപ്പെടുത്തിയിരിക്കുന്നത്. പത്താം ക്ലാസ് വരെയാണ് വിദ്യാഭ്യാസം. പണം പലിശയ്ക്കു നല്‍കുകയാണ് തൊഴില്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമാക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഹരി നാടാരില്‍ നിന്നും പണം വാങ്ങുന്നുണ്ടെന്നും വാര്‍ത്തകളിലുണ്ട്. സ്വര്‍ണത്തോടുള്ള ഇഷ്ടമാണ് അഞ്ച് കിലോയൊക്കെ ധരിച്ച് നടക്കാനുള്ള കാരണമായി ഹരി നാടാര്‍ പറയുന്നത്.

വാഷിംഗ്ടൺ: 2021 -22 സാമ്പത്തിക വർഷം ഇന്ത്യയുടെ ജിഡിപി നിരക്ക് കുതിച്ചുയരുമെന്ന് ലോകബാങ്ക് റിപ്പോർട്ട്. വളർച്ചയിൽ 4.7 ശതമാനം പോയിന്റിന്റെ വർദ്ധനയാണ് ലോകബാങ്ക് പ്രവചിച്ചിരിക്കുന്നത്. സൗത്ത് ഏഷ്യ ഇക്കണോമിക് ഫോക്കസ് സ്പ്രിങ് 2021 സൗത്ത് ഏഷ്യ വാക്‌സിനേറ്റ്‌സ് എന്ന തലക്കെട്ടിൽ പുറത്തുവിട്ട റിപ്പോർട്ടിലാണ് രാജ്യത്തെ സാമ്പത്തിക, വ്യവസായ രംഗത്തിന് ഉണർവ്വുണ്ടാക്കുന്ന വിലയിരുത്തലുകൾ.
ജനുവരിയിൽ പ്രവചിച്ച 5.4 ശതമാനം പോയിന്റിൽ നിന്നും 10.1 ശതമാനത്തിലേക്കെത്തുമെന്നാണ് ലോകബാങ്കിന്റെ പ്രവചനം.

സ്വകാര്യ ഉപഭോഗത്തിലും നിക്ഷേപത്തിലുമുണ്ടാകുന്ന ശക്തമായ വളർച്ചയാണ് ഇന്ത്യയ്ക്ക് തുണയാകുക. രാജ്യത്തെ നിക്ഷേപം പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടുളള കേന്ദ്രസർക്കാരിന്റെ ആത്മനിർഭർ ഭാരത് ഉൾപ്പെടെയുളള പദ്ധതികളാണ് നിക്ഷേപ വളർച്ചയ്ക്ക് കാരണമെന്നാണ് വിലയിരുത്തൽ.2022 സാമ്പത്തിക വർഷം ഇന്ത്യയുടെ വളർച്ചാ നിരക്ക് 11.5 ശതമാനമാണ് ഐഎംഎഫ് പ്രവചിച്ചത്. സാമ്പത്തിക സർവ്വേയിൽ ഇത് 11 ശതമാനമാണ്.

2023 വർഷം 5.8 ശതമാനം സാമ്പത്തിക വളർച്ചയാണ് റിപ്പോർട്ടിൽ പ്രവചിക്കുന്നത്.കൊറോണ വ്യാപനം ഉയർത്തുന്ന അനിശ്ചിതത്വം കൂടി കണക്കിലെടുത്ത് 2022 സാമ്പത്തിക വർഷം ഇന്ത്യയുടെ സാമ്പത്തിക വളർച്ച 7.5 മുതൽ 12.5 ശതമാനം വരെയായിരിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു. വാക്‌സിനേഷൻ പ്രക്രിയയും പുതിയ നിയന്ത്രണങ്ങളുടെ സാദ്ധ്യതകളെയും അടിസ്ഥാനമാക്കിയായിരിക്കും ഇതെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

ന്യൂഡല്‍ഹി : ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് സമ്മാനിക്കുന്ന പരമോന്നത ബഹുമതിയായ ദാദാ സാഹേബ് ഫാല്‍കേ അവാര്‍ഡിന് നടന്‍ രജനികാന്ത് അര്‍ഹനായി. വാര്‍ത്ത വിനിമയ വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കറാണ് ഇക്കാര്യം അറിയിച്ചത്. അന്‍പത് വര്‍ഷമായി ചലച്ചിത്ര മേഖലയ്ക്ക് നല്‍കി വരുന്ന സംഭാവനകള്‍ പരിഗണിച്ചാണ് രജനികാന്തിനെ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തതെന്ന് മന്ത്രി പറഞ്ഞു. ഇന്ത്യന്‍ ചലച്ചിത്ര മേഖലയുടെ പിതാവായി വിശേഷിപ്പിക്കപ്പെടുന്ന ദാദാ സാഹേബ് ഫാല്‍ക്കെയുടെ അനുസ്മരണാര്‍ത്ഥമാണ് ഈ പുരസ്‌കാരം കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നത്. കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനില്‍ കണ്ടക്ടറായി ജോലി നോക്കിയ അദ്ദേഹം അഭിനയമോഹം കാരണം ആ ജോലി പിന്നീട് ഉപേക്ഷിച്ച് മദ്രാസിലേക്ക് പോയി. ഏറെ നാള്‍ കഷ്ടപ്പെട്ട ശേഷം 1975-ല്‍ കെ. ബാലചന്ദര്‍ സംവിധാനം ചെയ്ത അപൂര്‍വ രാഗങ്ങള്‍ എന്ന ചിത്രത്തിലൂടെ അദ്ദേഹം സിനിമാ രംഗത്തേക്ക് പ്രവേശിച്ചു.
ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വന്തം പാര്‍ട്ടിയുണ്ടാക്കി മത്സരിക്കുമെന്ന് രജനികാന്ത് പ്രഖ്യാപിച്ചിരുന്നു. ഇതിനായി തന്റെ ആരാധക കൂട്ടായ്മയായ രജനി രസികര്‍ മന്‍ട്രത്തെ കേഡര്‍ പാര്‍ട്ടികളെ അനുസ്മരിപ്പിക്കുന്ന തരത്തില്‍ രജനി പുനസംഘടിപ്പിച്ചു. തമിഴ്‌നാട്ടിലെ ഉള്‍ഗ്രാമങ്ങളില്‍ വരെ ബൂത്തും പ്രവര്‍ത്തകരും ഉള്ള രീതിയില്‍ രജനി ഒരു സംഘടനാ സംവിധാനം സജ്ജമാക്കിയെങ്കിലും ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് അവസാനനിമിഷം രാഷ്ട്രീയപ്രവേശനം അദ്ദേഹം ഉപേക്ഷിക്കുകയായിരുന്നു.

farmers

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങളെക്കുറിച്ച് പരിശോധിക്കാന്‍ സുപ്രീം കോടതി നിയോഗിച്ച മൂന്നംഗ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ ഏറെ വിവാദങ്ങള്‍ക്ക് വഴി വെച്ചിരുന്നു.ഹോളി അവധിയായതിനാല്‍ ചീഫ് ജസ്റ്റിസ് ഉള്‍പ്പെടുന്ന ബെഞ്ച് ഏപ്രില് അഞ്ചിന് ശേഷം ആയിരിക്കും വിഷയത്തില്‍ വാദം കേള്‍ക്കുക. ഡോ. അശോക് ഗുലാത്തി, ഡോ. പ്രമോദ് ജോഷി, അനില്‍ ഘാന്വത് എന്നിവരടങ്ങുന്നതാണ് സമിതി. നാലംഗ സമിതിയെ ആയിരുന്നു ആദ്യം നിയോഗിച്ചിരുന്നെങ്കിലും സമിതിയില്‍ നിന്ന് ഭൂപീന്ദര്‍ സിങ് സ്വയം പിന്മാറുകയായിരുന്നു. കഴിഞ്ഞ വര്‍ഷം നവംബര്‍ മുതല്‍ കര്‍ഷകര്‍ വിവിധ കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ ഡല്‍ഹി അതിര്‍ത്തിയില്‍ പ്രതിഷേധം തുടരുകയാണ്.കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന നിലപാടില്‍ ഉറച്ചു നില്ക്കുകയാണ്.

ന്യൂഡല്‍ഹി : 120 ചാക്കുകളിലാക്കി കടത്തിയ തലമുടി പിടിച്ചെടുത്തു. അസം റൈഫിള്‍സിലെ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്ത മുടി ഇന്ത്യയില്‍ നിന്നും മ്യാന്‍മറിലേക്കെത്തിച്ച് അവിടെ നിന്നും തായ്‌ലന്റ് വഴി ചൈനയിലേക്ക് കടത്തുവാനുദ്ദേശിച്ചതാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ചാക്കിലുണ്ടായിരുന്ന തലമുടി ആന്ധ്രാപ്രദേശിലെ തിരുപ്പതിയില്‍ നിന്നുള്ളതാണെന്ന് വാര്‍ത്ത ഏജന്‍സിയോട് സുരക്ഷ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.നിരവധി തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ നിന്ന് ഇത്തരത്തില്‍ നേര്‍ച്ചയായി കിട്ടുന്ന മുടി അനധികൃതമായി കടത്തിക്കൊണ്ടു വരുന്ന സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.ഇന്ത്യയില്‍ നിന്നും തായ്‌ലന്റില്‍ എത്തിക്കുന്ന മുടി സംസ്‌കരിച്ച ശേഷമാണ് ചൈനയിലേക്ക് എത്തിക്കുന്നത്. വിഗ് നിര്‍മ്മാണത്തിനായിട്ടാണ് ഇവ ഉപയോഗിക്കുന്നത്.ജിഎസ്ടി, കസ്റ്റംസ്, ഡിആര്‍ഐ,എയര്‍പോര്‍ട്ട് അധികൃതര്‍ക്ക് പശ്ചിമ ബംഗാളിലെ കസ്റ്റംസ് പ്രത്യേക അന്വേഷണ സംഘം ഈ കളളക്കടത്തിനെ കുറിച്ച് വിവരം നല്‍കിയിട്ടുണ്ട്. കിലോയ്ക്ക് 4500 മുതല്‍ 6000 വരെ വില വരുന്നതാണ് കയറ്റുമതി ചെയ്യുന്ന മുടി. എന്നാല്‍ ഇതിന് കിലോയ്ക്ക് 27.87 രൂപ കാണിച്ചാണ് വന്‍ തോതില്‍ മുടി കടത്തുന്നത്.നികുതി കുറയ്ക്കുന്നതിനാണ് ഈ കളളക്കളി. തലമുടി കയറ്റുമതി ഇന്ത്യക്ക് വലിയ തോതില്‍ വിദേശനാണ്യം നേടിത്തരുന്നതാണ്. രാജ്യത്തെ ഗ്രാമങ്ങളില്‍ വലിയ വരുമാന മാര്‍ഗം തന്നെയാണ് തലമുടി കയറ്റുമതി. ഇതിലെ വരുമാന നഷ്ടം ആറ് മുതല്‍ എട്ട് ലക്ഷം ഗ്രാമീണരെ ഇന്ത്യയില്‍ ബാധിക്കുന്നതായാണ് വിദഗ്ദ്ധരുടെ കണ്ടെത്തല്‍.

ഒന്നാം വാര്‍ഷികം

ന്യൂഡല്‍ഹി : ട്രിപ്പിള്‍ തലാഖ് ബില്‍ പാസാക്കിയതിന്റെ ഒന്നാം വാര്‍ഷികം മുസ്‌ലീം വനിതാ അവകാശ ദിനമായി ആചരിക്കാന്‍ ബി.ജെ.പി. സ്ത്രീകളുടെ
ശാക്തീകരണത്തിനായുള്ള വലിയ നടപടിയായാണ് ഭരണകക്ഷിയായ ബിജെപി ട്രിപ്പിള്‍ ത്വലാഖ് ബില്‍ ഏര്‍പ്പെടുത്തിയത്. നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്, ന്യൂനപക്ഷകാര്യ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി എന്നിവരുള്‍പ്പെടെ നിരവധി മന്ത്രിമാര്‍ ഇതിനെ ചരിത്രപരമായ നടപടിയെന്ന് ട്വീറ്റ് ചെയ്തു.ഇന്ന് 2020 ജൂലൈ 31 ന് ഞങ്ങള്‍ ഇത് മുസ്ലിം വുമണ്‍ റൈറ്റ്സ്ഡേ (മുസ്ലീം വനിതാ അവകാശ ദിനം) ആയി ആഘോഷിക്കും. ട്രിപ്പിള്‍ തലാഖിന്റെ ദുഷിച്ച സമ്പ്രദായം അവസാനിപ്പിച്ച് മുസ്ലിം സ്ത്രീകള്‍ക്ക് ലിംഗനീതിയും, അന്തസ്സും, സമത്വവും നല്‍കിയ ഇന്ത്യന്‍ ജനാധിപത്യത്തിലെ സുവര്‍ണ്ണ ദിനമായി ഈ ദിനം എപ്പോഴും ഓര്‍മ്മിക്കപ്പെടുമെന്ന് നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് ഇങ്ങനെയാണ് ട്വീറ്റ് ചെയ്തത്. നിയമം നടപ്പാക്കി ഒരു വര്‍ഷത്തിനുള്ളില്‍ ട്രിപ്പിള്‍ തലാഖ് കേസുകളില്‍ 82% കുറവുണ്ടായതായി വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ ചൂണ്ടിക്കാട്ടി സ്ത്രീ ശാക്തീകരണത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പ്രതീകമായ ചരിത്ര നിമിഷത്തിന്റെ 1 വര്‍ഷം ഇന്ന് ഞങ്ങള്‍ ആഘോഷിക്കുന്നു, പാര്‍ലമെന്ററി കാര്യമന്ത്രി പ്രഹാദ് ജോഷി ട്വീറ്റ് ചെയ്തു.

raphel

കണ്ണൂര്‍: റഫാല്‍ വിമാനങ്ങള്‍ ഇന്ത്യന്‍ മണ്ണിലെത്തിയപ്പോള്‍ പൈലറ്റ് സീറ്റില്‍ മലയാളിയായ വിവേക് വിക്രവുമുണ്ടായിരുന്നു. റഫാലെത്തുമ്പോൾ മലയാളികൾക്ക് സ്വകാര്യമായി അഭിമാനിക്കാൻ മറ്റൊരു കാരണം കൂടിയുണ്ട്. 2018ൽ ഫ്രാൻസിലെത്തി റഫാലിനെ വിലയിരുത്തിയ സംഘത്തെ നയിച്ചതും ആദ്യമായി റാഫേല്‍ പറത്തിയതും ഇന്ത്യാക്കാരനും കണ്ണൂര്‍ സ്വദേശിയുമായ രഘുനാഥ് നമ്പ്യാരാണ്. റഫാൽ പറത്തിയ ആദ്യ ഇന്ത്യക്കാരനും എയർ മാർഷൽ റാങ്കിലുള്ള ആദ്യ വൈമാനികനും രഘുനാഥനാണ്.’റഫാലിന്റെ വരവ് നമ്മെ കരുത്തരാക്കും. ഇന്ത്യയ്‌ക്കെതിരെ നീങ്ങാന്‍ ആലോചിക്കുന്നവര്‍ ഇനി ഒന്നല്ല, പലവട്ടം ചിന്തിക്കും. ഒരേസമയം മൂന്നു നാലു കാര്യങ്ങള്‍ ചെയ്യാന്‍ റഫാലിനാകും’ ഡപ്യൂട്ടി ചീഫ് ഓഫ് എയര്‍ സ്റ്റാഫ് (ഡിസിഎഎസ്) ആയി വിരമിച്ച രഘുനാഥ് നമ്പ്യാര്‍ പറഞ്ഞു.

അതിര്‍ത്തിയില്‍ പാക്കിസ്ഥാനുമായും ചൈനയുമായും പ്രശ്‌നങ്ങള്‍ നേരിടുന്ന സാഹചര്യത്തില്‍ പര്‍വതനിരകള്‍ക്കു മുകളിലെ ഇന്ത്യയുടെ മുന്നണി പ്പോരാളിയാകും ഇനി റഫാലെന്ന് രഘുനാഥ് നമ്പ്യാര്‍ പറഞ്ഞു. യുദ്ധമൊഴിവാക്കാന്‍ രാജ്യത്ത് ശക്തമായ വ്യോമസേന അനിവാര്യമാണെന്നും അതിര്‍ത്തിയില്‍ സംഘര്‍ഷം സൃഷ്ടിക്കാന്‍ ഇനി മറ്റുള്ളവര്‍ മടിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിരമിച്ച് ഒരു വര്‍ഷമായെങ്കിലും വിശ്രമിക്കാനായിട്ടില്ല ഈ മുന്‍ വ്യോമസേനാ ഉപമേധാവിക്ക്. രണ്ടു തവണ അതിവിശിഷ്ട സേവാമെഡലും വ്യോമസേനാ മെഡലും സ്വന്തമാക്കിയ രഘുനാഥ് നമ്പ്യാരെ രാജ്യം പരമോന്നത സൈനിക ബഹുമതിയായ പരമവിശിഷ്ട സേവാ മെഡല്‍ നല്‍കി ആദരിച്ചിട്ടുമുണ്ട്.