National (Page 867)

ബംഗാളില്‍ മമതയെ കാര്യമായി പിന്തുണച്ച് രംഗത്ത് സജീവമാവുകയാണ് ഉത്തര്‍ പ്രദേശില്‍ നിന്നുള്ള സമാജ്വാദി പാര്‍ട്ടി എംപി ജയ ബച്ചന്‍. ബംഗാളില്‍ ജനാധിപത്യ മൂല്യങ്ങള്‍ക്കും അവകാശങ്ങള്‍ക്കും വേണ്ടി മമത ഒറ്റയാള്‍ പോരാട്ടമാണ് നടത്തുന്നതെന്ന് ജയ ബച്ചന്‍ പറഞ്ഞു. ബിജെപിക്കെതിരെ ശക്തമായ മുന്നേറ്റത്തിനാണ് തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും ബംഗാള്‍ മുഖ്യമന്ത്രിയുമായി മമത ബാനര്‍ജി ഒരുങ്ങുന്നത്. പല മേഖലകളിലും വിജയത്തിനായി കോണ്‍ഗ്രസിന്റെ പിന്തുണ നേരത്തെ മമത ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് വ്യക്തമായ ധാരണകള്‍ എന്തെല്ലാമാണെന്ന് ഇനിയും സൂചനയായിട്ടില്ല.

ഇതിനിടെയാണ് മമതയെ ‘പോരാളി’യായി പ്രകീര്‍ത്തിച്ചുകൊണ്ട് ജയ ബച്ചന്‍ വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുന്നത്. ബംഗാളില്‍ മമതയെ പിന്തുണയ്ക്കാന്‍ സമാജ്വാദി പാര്‍ട്ടി തീരുമാനിച്ചതിന് പിന്നാലെയാണ് പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിന്റെ നിര്‍ദേശപ്രകാരം ജയ പ്രചാരണത്തിനെത്തിയത്. ‘ഓരോ ബംഗാളിയുടെയും ജനാധിപത്യപരമായ അവകാശങ്ങളെ സംരക്ഷിക്കുന്നതിനായാണ് മമതയെന്ന വനിതാനേതാവ് ഒറ്റയ്ക്ക് നിന്ന് പോരാടുന്നത്. അതുകൊണ്ട് തന്നെ മമതയോട് എനിക്ക് വലിയ ബഹുമാനമുണ്ട്. അവരുടെ കാലിന് പരിക്ക് പറ്റിയിട്ടുണ്ട്. പക്ഷേ അതൊന്നും അവരെ പിടിച്ചുനിര്‍ത്തുന്നതേയില്ല…’- ജയ ബച്ചന്‍ പറഞ്ഞു.

നന്ദിഗ്രാമില്‍ വോട്ടെടുപ്പിനിടെ നടന്ന സംഘര്‍ഷത്തില്‍ തനിക്ക് കാലിന് പരിക്കേറ്റതായി മമത അറിയിച്ചിരുന്നു. ഇതിന് ശേഷം ഒരു കാല്‍ കൊണ്ട് താന്‍ ബംഗാളും ഇരുകാലുകളും കൊണ്ട് പിന്നീട് ദില്ലിയും ജയിക്കുമെന്ന മമതയുടെ പ്രസ്താവന വലിയ തോതില്‍ പ്രചരിക്കപ്പെട്ടിരുന്നു. ഇതേ സംഭവത്തെ കുറിച്ചാണ് ജയ ബച്ചനും സൂചിപ്പിച്ചത്.

മമതയെ ‘ആന്റി-ഹിന്ദു’വായി ചിത്രീകരിക്കുന്ന ബിജെപിയുടെ തന്ത്രത്തിനെതിരെയും ജയ ബച്ചന്‍ വിമര്‍ശനമുയര്‍ത്തി. ‘എന്നില്‍ നിന്ന് എന്റെ മതത്തേയും എന്റെ അവകാശങ്ങളെയും പിടിച്ചെടുക്കാന്‍ ശ്രമിക്കരുത്. ഇവിടെ ഞാന്‍ എന്നെ പറയുന്നത്, ജനങ്ങളുടെ പ്രതിനിധി ആയിട്ടാണ്. എന്നുവച്ചാല്‍ അവരില്‍ നിന്നും അവരുടെ മതത്തെയോ അവകാശങ്ങളെയോ പിടിച്ചെടുക്കാന്‍ നോക്കരുതെന്ന്…’- ജയ ബച്ചന്‍ പറഞ്ഞു.

ന്യൂഡൽഹി: മുതിർന്ന നേതാവും എൻ.സി.പി അധ്യക്ഷൻ ശരദ്​ പവാറിന്‍റെ വിശ്വസ്​ഥനുമായ ദിലീപ്​ വൽസേ പാട്ടീൽ മഹാരാഷ്​ട്ര ആഭ്യന്തര മന്ത്രിയാകും. ആഭ്യന്തരമന്ത്രിയായിരുന്ന അനിൽ ദേശ്മുഖിനെതിരായ അഴിമതി ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാൻ ​ ഹൈക്കോടതി ഉത്തരവിട്ടതിനെത്തുടർന്ന് അദ്ദേഹം തിങ്കളാഴ്ച രാജി​െവച്ചിരു​ന്നു. നിലവിൽ ഉദ്ദവ്​ താക്കറെ സർക്കാറിൽ തൊഴിൽ-എക്​സൈസ്​ വകുപ്പുകൾ കൈകാര്യം ചെയ്യുകയായിരുന്നു പാട്ടീൽ.

ശരദ്​ പവാറിന്‍റെ പി.എ ആയിട്ടായിരുന്നു ദിലീപ്​ വൽസേ പാട്ടീലിന്‍റെ രാഷ്​ട്രീയ ജീവിതത്തിന്‍റെ തുടക്കം. 1990ൽ കോൺഗ്രസ്​ ടിക്കറ്റിൽ എം.എൽ.എ ആയ പാട്ടീൽ 1999ൽ പവാർ എൻ.സി.പി രൂപികരിച്ച വേളയിൽ പാർട്ടി വിടുകയായിരുന്നു. ഏഴ്​ തവണ എം.എൽ.എ ആയിട്ടുണ്ട്​. നിലവിൽ ആംബിഗോൺ മണ്ഡലത്തെയാണ്​ പ്രതിനിധീകരിക്കുന്നത്​.കോൺഗ്രസ് എംഎൽഎ ആയിരുന്ന അദ്ദേഹം എൻസിപി രൂപവത്‌കരിച്ചതിന് പിന്നാലെ പവാറിനൊപ്പം നിലകൊള്ളുകയായിരുന്നു.

മുൻ മുംബൈ പോലീസ് കമ്മീഷണർ പരം ബിർ സിങ്ങിൻ്റെ ഹര്‍ജിയിലാണ് ദേശ്‌മുഖിനെതിരെ ഹൈക്കോടതി ഉത്തരവിട്ടത്. 15 ദിവസത്തിനകം പ്രാഥമിക അന്വേഷണം നടത്താൻ ബോംബെ ഹൈക്കോടതി സിബിഐക്ക് നിർദേശം നൽകിയിരിക്കുന്നത്. അടുത്തിടെ മുംബൈ പോലീസ് മേധാവി സ്ഥാനത്തു നിന്നും മാറ്റിയ പരം ബിർ സിങ്ങ്. അനിൽ ദേശ്മുഖിനെക്കുറിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയ്ക്ക് പരാതി നൽകിയത് വിവാദമായിരുന്നു.

ന്യൂഡല്‍ഹി: വോട്ടിംഗിനോടനുബന്ധിച്ച് പ്രാദേശിക ഭാഷകളില്‍ ട്വീറ്റ് ചെയ്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മലയാളത്തിലും തമിഴിലും ബംഗാളിയിലുമാണ് അമിത് ഷായുടെ ട്വീറ്റ്.

അമിത്ഷായുടെ ട്വീറ്റ്

അഴിമതിരഹിതവും പ്രീണനമുക്തവുമായ ഒരു സര്‍ക്കാര്‍ കേരളത്തില്‍ അധികാരത്തില്‍ വരുവാന്‍ തക്ക സഖ്യത്തെ തിരഞ്ഞെടുക്കേണ്ട സമയമാണിത്.എല്ലാവരോടും, പ്രത്യേകിച്ച് എന്റെ യുവസുഹൃത്തുക്കളോടും കന്നിവോട്ടര്മാരോടും മുന്നോട്ടു വന്നു നിങ്ങളുടെ സമ്മതിദാനവകാശം വിനിയോഗിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു.

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ അവശേഷിക്കെ തമിഴ്‌നാട്ടില്‍ നിന്നും 428 കോടി വരുന്ന അനധികൃത പണവും സ്വര്‍ണവും പിടിച്ചെടുത്തു. 225.5 കോടിയുടെ പണവും 176.11 കോടി മൂല്യം വരുന്ന സ്വര്‍ണം ഉള്‍പ്പടെയുള്ള വസ്തുക്കളുമാണ് പിടിച്ചെടുത്തത്. തിരഞ്ഞെടുപ്പുായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിലാണ് ഇത് കണ്ടെത്തിയത്. കാരൂര്‍്, കോയമ്പത്തൂര്‍, തിരുപ്പുര്‍ ചെന്നൈ എന്നിവിടങ്ങളില്‍ നിന്നാണ് കൂടുതല്‍ പണം പിടിച്ചെടുത്തതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു.സംസ്ഥാനത്തെ സ്ഥാനാര്‍ഥികളുടെയും പാര്‍ട്ടികളുടെയും തിരഞ്ഞെടുപ്പ് ചിലവുകള്‍ നിരീക്ഷിക്കാനായി 118 ഉദ്യാഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്.

supreme court

ന്യൂഡല്‍ഹി: മഅദ്‌നി അപകടകാരിയായ ആളാണെന്നും ഗുരുതര കുറ്റകൃത്യങ്ങളില്‍ പങ്കാളിയായിട്ടുണ്ടെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ.ചികിത്സയും സാമ്പത്തിക ബുദ്ധിമുട്ടും ഉള്‍പ്പടെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി കേരളത്തിലേക്ക് പോകാനും താമസിക്കാനും അനുവദിക്കണമെന്ന ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ പരാമര്‍ശം.2014ല്‍ ജാമ്യം ലഭിച്ച ശേഷം ഒരു പരാതി പോലുമില്ലെന്ന് മഅദ്‌നിയുടെ അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചു. ഹര്‍ജി അടുത്തയാഴ്ച പരിഗണിക്കാനായി സുപ്രീംകോടതി മാറ്റി.

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ഒരുലക്ഷം കടന്നു. ഇന്നലെ മാത്രം 1,03,559 പേര്‍ക്കാണ് ഇന്ത്യയില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തത്. കൂടുതല്‍ രോഗികളും മഹാരാഷ്ട്രയിലാണ്. 478 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്ത് ഇതിനു മുമ്പ് ഏറ്റവും ഉയര്‍ന്ന വര്‍ദ്ധന കഴിഞ്ഞ സെപ്തംബര്‍ പതിനേഴിനായിരുന്നു.മഹാരാഷ്ട്ര, കര്‍ണാടക, ചത്തീസ്ഗഢ്, ഡല്‍ഹി, തമിഴ്‌നാട്, ഉത്തര്‍പ്രദേശ്, പഞ്ചാബ്, മദ്ധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ രോഗികളുടെ എണ്ണം കുത്തനെ ഉയരുകയാണ്. ജനിതക മാറ്റം സംഭവിച്ച കോവിഡ് വൈറസാണ് രോഗം ഇത്രയും വ്യാപിക്കാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. മഹാരാഷ്ട്രയില്‍ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
രാജസ്ഥാനില്‍ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തിയതോടൊപ്പം ഒന്ന് മുതല്‍ ഒമ്പത് വരെയുളള ക്ലാസുകളും ജിംനേഷ്യം, മള്‍ട്ടിപ്ലക്‌സ് എന്നിവ അടച്ചുപൂട്ടാനും തീരുമാനമായി.

മുംബൈ : മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് ഔദ്യോഗികമായി രാജി സമര്‍പ്പിച്ചു. നിരവധി അഴിമതി ആരോപണങ്ങള്‍ അനില്‍ ദേശ്മുഖിനെതിരെ ഉയര്‍ന്ന സാഹചര്യത്തിലാണ് സംഭവത്തില്‍ അന്വേഷണം നടത്താന്‍ കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് ദേശ്മുഖ് രാജി സമര്‍പ്പിച്ചത്.ബാറുകളില്‍ നിന്നും നൂറ് കോടി പിരിച്ചു വാങ്ങാന്‍ അനില്‍ ദേശ്മുഖ് ആവശ്യപ്പെട്ടെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ ആരോപിച്ചിരുന്നു.
കേസന്വേഷണം സിബിഐ ഏറ്റെടുക്കാനും 15 ദിവസത്തിനുള്ളില്‍ പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുമാണ് കോടതി നിര്‍ദ്ദേശിച്ചത്. ആരോപണം മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ വലിയ വിവാദങ്ങള്‍ക്കും വഴിവെച്ചിരുന്നു. സിബിഐ അന്വേഷണത്തിന് കോടതി ഉത്തരവിട്ടതോടെ രാജിക്കായി പ്രതിപക്ഷ പാര്‍ട്ടികളുടെ സമ്മര്‍ദ്ദം ശക്തമാകാനുളള സാദ്ധ്യത കൂടി കണക്കിലെടുത്താണ് നീക്കം.

ഐപിഎല്‍ പുതിയ സീസണിലെ മത്സരങ്ങള്‍ ആരംഭിക്കാനിരിക്കെ ചില ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് ഈ സീസണ്‍ നിര്‍ണായകമാകും. കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹല്‍, പ്രസിദ്ധ് കൃഷ്ണ എന്നിവരുടെ ഭാവി തീരുമാനിക്കുന്ന സീസണ്‍ ആയിരിക്കും ഇത്.സമീപകാലത്ത് മോശം ഫോമില്‍ കളിച്ചുകൊണ്ടിരിക്കുന്ന ബൗളറാണ് കുല്‍ദീപ് യാദവ്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ രണ്ടു കളികളിലും അവസരം നല്‍കിയെങ്കിലും താരം നിരാശപ്പെടുത്തി.

ദേശീയ ടീമില്‍നിന്നും പുറത്തേക്കുള്ള വഴിയില്‍ നില്‍ക്കുന്ന കുല്‍ദീപിന് തിരിച്ചെത്തണമെങ്കില്‍ ഐപിഎല്ലില്‍ അത്ഭുത പ്രകടനം പുറത്തെടുക്കേണ്ടിവരും. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് കളിക്കുന്ന കുല്‍ദീപിന് പ്ലേയിങ് ഇലവനില്‍ സ്ഥാനം കിട്ടുമോ എന്ന കാര്യവും സംശയത്തിലാണ്.ദേശീയടീമിന് അകത്തും പുറത്തും നില്‍ക്കുന്ന യുസ്‌വേന്ദ്ര ചാഹലിനും ഐപിഎല്‍ നിര്‍ണായകമാകും. വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ ഇടംനേടണമെങ്കില്‍ ചാഹല്‍ ഐപിഎല്ലിലെ പ്രകടനം മെച്ചപ്പെടുത്തണം. 2021 സീസണ്‍ ആരംഭിച്ചശേഷം ഒരു കളിയിലും രണ്ടില്‍ കൂടുതല്‍ വിക്കറ്റ് നേടാന്‍ ചാഹലിന് കഴിഞ്ഞിട്ടില്ല.

ആര്‍ അശ്വിനും വരുണ്‍ ചക്രവര്‍ത്തിയും ദേശീയ ടീമില്‍ ഇടംനേടാന്‍ അടുത്തുനില്‍ക്കവെ ബാംഗ്ലൂര്‍ ബൗളറെ സംബന്ധിച്ച് നിര്‍ണായക ഐപിഎല്ലാണ് നടക്കാനിരിക്കുന്നത്.ഇംഗ്ലണ്ടിനെതിരായ ആദ്യ പരമ്പരയില്‍തന്നെ വരവറിയിച്ച യുവ ബൗളറാണ് പ്രസിദ്ധ് കൃഷ്ണ. ദേശീയ ടീമിലെ സ്ഥാനം നിലനിര്‍ത്തണമെങ്കില്‍ താരത്തിന്റെ ഐപിഎല്‍ പ്രകടനം മെച്ചപ്പെടുത്തേണ്ടിയിരിക്കുന്നു. ഇന്ത്യന്‍ പിച്ചുകളില്‍ ഏതുതരത്തില്‍ ശോഭിക്കാന്‍ കഴിയുന്നു എന്നതിനെ അടിസ്ഥാനമാക്കിയായിരിക്കും പ്രസിദ്ധിന്റെ ഇന്ത്യന്‍ ടീമിലെ ഭാവി. ഇന്ത്യന്‍ സെലക്ടര്‍മാര്‍ ഉറ്റുനോക്കുന്ന പ്രകടനമായിരിക്കും പ്രസിദ്ധ് കൃഷ്ണയുടേത്. കൊല്‍ക്കത്ത ടീമിലെ കളിക്കാരനാണ് പ്രസിദ്ധ്.

അതെസമയം ഐപിഎല്‍ 2021 സീസണ്‍ ഏപ്രില്‍ 9ന് ചെന്നൈയില്‍ ആരംഭിക്കുകയാണ്. കഴിഞ്ഞ സീസണില്‍ ടൂര്‍ണമന്റ് യുഎഇയില്‍ ആയിരുന്നു നടത്തിയതെങ്കില്‍ ഇത്തവണ ഇന്ത്യയില്‍ തിരിച്ചെത്തിയ ആവേശത്തിലാണ് കളിക്കാര്‍. രാജ്യത്ത് കൊവിഡ് കേസുകള്‍ ക്രമാതീതമായി ഉയരുന്നത് ആശങ്കയുണ്ടാക്കുന്നുണ്ടെങ്കിലും മത്സരങ്ങള്‍ കൃത്യ സമയത്തുതന്നെ നടത്തുമെന്നാണ് ബിസിസിഐയുടെ അറിയിപ്പ്.

ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റിഷാഭ് പന്തിനെ പ്രശംസിച്ച് ബിസിസിഐ പ്രസിഡന്റും മുൻ ഇന്ത്യൻ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലി. പന്തിനെ പ്രശംസിച്ച ഗാംഗുലി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെയും രോഹിത് ശർമയുടെയും ബാറ്റിംഗ് കാണുന്നതും ഇഷ്ടമാണെന്ന് കൂട്ടിച്ചേർത്തു. ജസ്പ്രീത് ബുംറയും, മുഹമ്മദ് ഷമ്മിയും മികച്ച കളിക്കാരാണ്.

ശാർദൂൽ താക്കൂറിനെ ഒരുപാടിഷ്ടമാണ് അയാൾ ഭയങ്കര ധൈര്യശാലിയാണെന്നും ഗാംഗുലി പറഞ്ഞു.“ഇന്ത്യയി പ്രതിഭാശാലികളായ നിരവധി കളിക്കാരുണ്ട്. സുനിൽ ഗാവസ്‌കർ കളിച്ചു കൊണ്ടിരുന്നപ്പോൾ സുനിലിന് ശേഷം എന്ത് സംഭവിക്കും എന്ന് ആളുകൾ ചിന്തിച്ചിരുന്നു. അപ്പോൾ സച്ചിൻ വന്നു, ദ്രാവിഡ് വന്നു, കുംബ്ലെ വന്നു. അവരെല്ലാം പോയപ്പോൾ വിരാട് കോഹ്‌ലിയും, രോഹിത് ശർമയും, റിഷാഭ് പന്തും ആ സ്ഥാനം ഏറ്റെടുത്തു.” ഗാംഗുലി പറഞ്ഞു.

ഓരോ കാലഘട്ടത്തിലും ഇന്ത്യ ഒരു ലോകബാറ്റ്സ്മാനെ നല്കികൊണ്ടിരിക്കുമെന്ന പ്രതീക്ഷയും ഗാംഗുലി പങ്കുവെച്ചു. 1992 ലെ ഓസ്‌ട്രേലിയൻ സീരിസിൽ കളിക്കാൻ സാധിക്കാതിരുന്നതും അതിനു ശേഷം 1996 ൽ ഇംഗ്ലണ്ട് സീരിസിൽ നല്ലൊരു കളിക്കാരനായി തിരിച്ചെത്തിയതിനെ കുറിച്ചും ഗാംഗുലി സംസാരിച്ചു.ഇന്ത്യൻ നിരയിലെ ഇപ്പോഴത്തെ താരങ്ങളെ കുറിച്ച് ഒരു സംവാദപരിപാടിയിൽ സംസാരിക്കുകയായിരുന്നു ഗാംഗുലി.

modi

കൊവിഡ് വ്യാപനം രൂക്ഷമായ മൂന്ന് സംസ്ഥാനങ്ങളിലേക്ക് കേന്ദ്രസംഘത്തെ അയക്കാൻ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനം കൈക്കൊണ്ടു. മഹാരാഷ്ട്ര, പഞ്ചാബ്, ഛത്തീസ്ഘട്ട് സംസ്ഥാനങ്ങളിലെ സ്ഥിതിഗതികൾ വിലയിരുത്താനാണ് വിദഗ്ധ സംഘത്തെ അയക്കുന്നത്.

പരിശോധന നിരക്ക് ഉയർത്താനും, ആശുപത്രികളിൽ കൂടുതൽ സംവിധാനമൊരുക്കാനും, രോഗ നിയന്ത്രണത്തിൽ കണ്ടെയിന്മെന്റ് സോണുകളുടെ എണ്ണം കൂട്ടാനും പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗം സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി.