Entertainment (Page 2)

വിവാഹത്തിന് പിന്നാലെ തനിക്ക് നേരിടേണ്ടി വന്ന കുറ്റപ്പെടുത്തലുകളെ കുറിച്ച് മനസ് തുറന്ന് നടി പ്രിയാമണി. മറ്റൊരു മതത്തിൽ പെട്ട ആളെ വിവാഹം ചെയ്തതിന്റെ പേരിൽ വളരെ മോശം കമന്റുകളും കുറ്റപ്പെടുത്തലുകളും നേരിടേണ്ടി വന്നിരുന്നുവെന്ന് പ്രിയാമണി പറഞ്ഞു. മുസ്തഫയുമായുള്ള വിവാഹത്തെ കുറിച്ചായിരുന്നു താരം സംസാരിച്ചത്.

അതൊന്നും തന്നെ ബാധിച്ചില്ല എന്ന് പറയാൻ കഴിയില്ല. ആ ട്രോളുകളും വിവാദങ്ങളും തന്നെ വലിയ രീതിയിൽ ബാധിച്ചു. നല്ല രീതിയിൽ തന്റെ വികാരങ്ങളെ അതെല്ലാം ബാധിച്ചിരുന്നു. തന്നെക്കാളും തന്റെ പാരന്റ്‌സിനെയാണ് അത് കൂടുതൽ ബാധിച്ചത്. എന്നാൽ ആ സമയത്ത് എന്തിനും തനിക്ക് സപ്പോർട്ടായി പാറ പോലെ മുസ്തഫ കൂടെ നിന്നുവെന്ന് പ്രിയാമണി ചൂണ്ടിക്കാട്ടി.

എന്ത് സംഭവിച്ചാലും, ഓരോ സ്റ്റെപ്പിലും തനിക്കൊപ്പം മുന്നോട്ട് വരൂ എന്നാണ് മുസ്തഫ തന്നോട് പറഞ്ഞത്. ഇത്രയും അധികം പിന്തുണ നൽകുന്ന, മനസ്സിലാക്കുന്ന ഒരു പങ്കാളിയെ കിട്ടിയതാണ് തന്റെ ഏറ്റവും വലിയ സന്തോഷമെന്നും താരം അഭിപ്രായപ്പെട്ടു.

എല്ലാം എങ്ങനെയൊക്കെ കൈകാര്യം ചെയ്യണം എന്ന് അദ്ദേഹത്തിന് നന്നായി അറിയാം. തനിക്ക് മാത്രമല്ല, തന്റെ പാരന്റ്‌സിനും അദ്ദേഹം ആശ്വാസമായി. തങ്ങൾ രണ്ട് പേരും നെഗറ്റീവുകൾ പാരന്റ്‌സിനെ ബാധിക്കാതെ നോക്കിയിരുന്നുവെന്നും പ്രിയാമണി കൂട്ടിച്ചേർത്തു.

താൻ എന്നും ഏറ്റവും അധികം കടപ്പെട്ടിരിക്കുന്നത് തന്റെ പ്രേക്ഷരോടാണെന്ന് നടൻ ദിലീപ്. താൻ അഭിനയിച്ച സിനിമകളിലെ കഥാപാത്രങ്ങളിലൂടെ തന്നെ സ്‌നേഹിച്ച ജനങ്ങളും അവരുടെ പ്രാർത്ഥനയുമാണ് തന്നെ നിലനിർത്തിയതെന്ന് ദിലീപ് പറഞ്ഞു. തനിക്ക് അത്രയം കടപ്പാട് മലയാളി പ്രേക്ഷരോടുണ്ട്. തന്നെ വളർത്തിയത് പ്രേക്ഷകരാണ്. മിമിക്രിയിലൂടെ വളർന്നു വന്ന ഒരു സാധാരണ കലാകാരനാണ് താനെന്നും ദിലീപ് വ്യക്തമാക്കി. ഒരു സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ദിലീപിന്റെ പരാമർശം.

തനിക്ക് തന്റെ പ്രേക്ഷകർ തന്ന രണ്ടാം ജന്മമാണ് രാമലീല എന്ന സിനിമയുടെ വിജയം. തീർന്നു എന്ന് വിചാരിച്ചിരുന്ന സമയത്താണ് രാമലീല തിയേറ്ററിലെത്തിയത്. ആ സിനിമയ്ക്ക് ആരും വന്നില്ലായിരുന്നുവെങ്കിൽ ഇന്ന് താൻ ഈ നിലയിൽ ഉണ്ടാകുമായിരുന്നില്ല. തന്റെ കരിയറിലെ ഏറ്റവും മികച്ച വിജയങ്ങളിലൊന്നാണ് രാമലീല. എല്ലാം തീർന്നു കഴിഞ്ഞുവെന്ന് തോന്നിയ സമയത്ത് പ്രേക്ഷകർ തന്ന പിന്തുണ വളരെ വലുതാണ്. തന്നെ ആശ്രയിച്ച് കഴിയുന്ന ഒരുപാട് കുടുംബങ്ങളുണ്ട്. ആ കുടുംബങ്ങളുടെയും ജനങ്ങളുടെയും പ്രാർത്ഥന തനിക്ക് ലഭിച്ചു. ആ പ്രാർത്ഥനയും പിന്തുണയുമാണ് ദിലീപ് എന്ന കലാകാരനെ വളർത്തിയത്. ജനങ്ങളോട് തീർത്താൽ തീരാത്ത കടപ്പാടാണുള്ളതെന്നും ദിലീപ് അഭിപ്രായപ്പെട്ടു.

നമ്മൾ വളരെ സന്തോഷത്തിൽ നിൽക്കുമ്പോഴായിരിക്കും അപ്രതീക്ഷിതമായി പല കാര്യങ്ങളും ജീവിതത്തിലേക്ക് കടന്നു വരുന്നത്. ഏതൊരു മനുഷ്യന്റെ ജീവിതത്തിലും ഏത് നിമിഷവും എന്തും സംഭവിക്കാം എന്ന നിലയിലാണ് കാലം കടന്നു പോകുന്നത്. ഒത്തിരി സന്തോഷത്തിലിരിക്കുമ്പോഴായിരിക്കും നമുക്ക് താങ്ങാവുന്നതിലും അപ്പുറമുള്ള കാര്യങ്ങൾ സംഭവിക്കുക. എങ്ങനെ അതിനെ നേരിടുമെന്ന് പോലും നമുക്ക് അപ്പോൾ അറിയാൻ പറ്റില്ല. എന്തു ചെയ്യണമെന്ന് അറിയാതെ അന്തംവിട്ട് നിന്നു പോകുന്ന അവസ്ഥ ഏതൊരു മനുഷ്യനും ഉണ്ടാകാമെന്നും താരം കൂട്ടിച്ചേർത്തു.

പ്രണവ് മോഹലാലിന്റെ വിവാഹത്തെ കുറിച്ച് മനസ് തുറന്ന് സുചിത്ര മോഹൻലാൽ. എപ്പോഴാണ് വിവാഹം കഴിക്കേണ്ടത്. ആരെയാണ് വിവാഹം കഴിക്കേണ്ടത് എന്നതെല്ലാം പ്രണവിന്റെ തീരുമാനത്തിന് വിട്ടു നൽകിയിരിക്കുകയാണെന്ന് സുചിത്ര പറഞ്ഞു. ഒരു ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു സുചിത്രയുടെ പ്രതികരണം.

താൻ തന്റെ രണ്ട് മക്കളോടും പറഞ്ഞിരിക്കുന്നത് എപ്പോഴാണ് വിവാഹം കഴിക്കാൻ തോന്നുന്നത് അപ്പോൾ മാത്രം പറഞ്ഞാൽ മതിയെന്നാണ്. വിവഹ കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് അവരാണ്. ഇത്രവയസായി, ഇപ്പോൾ കല്യാണം കഴിച്ചേ മതിയാകൂവെന്ന് തനിക്ക് നിർബന്ധിക്കാൻ കഴിയില്ല. അങ്ങനെ കല്യാണം കഴിപ്പിച്ച് എന്തെങ്കിലും വന്നാൽ എന്തുചെയ്യും. പിന്നെ അതിന്റെ ഉത്തരവാദിത്തം മുഴുവൻ തന്റെ തലയിലാകുമെന്ന് സുചിത്ര വ്യക്തമാക്കുന്നു.

വിവാഹവുമായി ബന്ധപ്പെട്ട് തീരുമാനം എടുക്കാനുള്ള സ്വാതന്ത്ര്യം കുട്ടികൾക്കാണ്. വിവാഹ ബന്ധത്തിൽ രണ്ട് പേർ തമ്മിലും അഡ്ജസ്റ്റുമെന്റുകളും കോംപ്രമൈസുകളും ആവശ്യമാണ്. അങ്ങനെയാണെങ്കിൽ മാത്രമേ ആ വിവാഹ ബന്ധം മുന്നോട്ടു പോകൂ. പണ്ടുള്ളവരെല്ലാം ആ കോംപ്രമൈസുകൾ ചെയ്തിരുന്നു. എന്നാൽ, ഇപ്പോഴുള്ള കുട്ടികൾക്ക് അത് പറ്റില്ല. അത് അവരുടെ പ്രശ്നമല്ല. അവർ വളർന്ന സാഹചര്യങ്ങളും അവരുടെ മൈൻഡ് സെറ്റുമെല്ലാം വ്യത്യസ്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മകളുടെ പ്രണയത്തെ കുറിച്ചും ബ്രേക്കപ്പുകളെ കുറിച്ചും തുറന്ന് സംസാരിച്ച് നടി അനാർക്കലി മരിക്കാറുടെ മാതാവ് ലാലി. ഇരുവരും പങ്കെടുത്ത ഒരു അഭിമുഖത്തിലാണ് ലാലി അനാർക്കലിയുടെ പ്രണയങ്ങളെ കുറിച്ച് സംസാരിച്ചത്.

അനാർക്കലിയുടെ പ്രണയങ്ങൾ ഭയങ്കര തമാശയാണെന്നാണ് ലാലി പറയുന്നത്. മുടി വെട്ടിയതിന്റെ പേരിൽ ഇവൾ ബ്രേക്കപ്പായിട്ടുണ്ട്. മുടി വെട്ടിയതിന്റെ പേരിൽ ബ്രേക്കപ്പായെന്ന് കേട്ടതോടെ പോയി പണിനോക്കാൻ പറ എന്നാണ് താൻ പറഞ്ഞത്. മുടിയെയാണോ അയാൾ സ്നേഹിക്കുന്നതെന്ന് താൻ ചോദിച്ചു. താൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിലും അനാർക്കലിയ്ക്ക് ബ്രേക്കപ്പുണ്ടായിട്ടുണ്ടെന്നും ലാലി വ്യക്തമാക്കി. എല്ലാക്കാര്യങ്ങളും തന്നോട് പറയാറുള്ള കുട്ടിയായിരുന്നു അനാർക്കലിയെന്നും ലാലി കൂട്ടിച്ചേർത്തു.

പ്രണയങ്ങളൊക്കെ അങ്ങനെ പോയത് നന്നായെന്ന് തോന്നിയിട്ടുണ്ടെന്നായിരുന്നു അനാർക്കലിയുടെ പ്രതികരണം. അതൊക്കെ ഒരു തരം ഇൻഫാക്ച്വേഷൻ മാത്രമായിരുന്നുവെന്നും അനാർക്കലി പറഞ്ഞു.

തന്റെ മകൻ പ്രണവിന് വാഹനങ്ങളോട് വലിയ താത്പര്യമില്ലെന്ന് വ്യക്തമാക്കി സുചിത്ര മോഹൻലാൽ. അച്ഛനെ പോലെ തന്നെ മകനും കാറുകളോടോ വാഹനങ്ങളോടോ വലിയ ക്രേസ് ഒന്നുമില്ലെന്ന് സുചിത്ര പറഞ്ഞു. പ്രണവ് വീട്ടിൽ ഉപയോഗിക്കുന്ന വാഹനത്തെ കുറിച്ചും സുചിത്ര സംസാരിച്ചു. ബ്രെസ കാർ ആണ് പ്രണവ് ഉപയോഗിക്കുന്നത്. ഒരുപാട് വർഷമായി ഇത് തന്നെയാണ് പ്രണവിന്റെ വാഹനമെന്ന് സുചിത്ര അറിയിച്ചു.

പഴയ വണ്ടി മാറ്റി പുതിയ വണ്ടി എടുത്തുകൂടേയെന്ന് ആരെങ്കിലും ചോദിച്ചാലും അതിന്റെ ആവശ്യമില്ല, തനിക്ക് ഇത് തന്നെ മതിയെന്നാണ് പ്രണവ് നൽകുന്ന മറുപടിയെന്നും സുചിത്ര പറഞ്ഞു. ഒരു ഓൺലൈൻ പോർട്ടലിന് നൽകിയ അഭിമുഖത്തിലായിരുന്നു സുചിത്ര ഇക്കാര്യം വെളിപ്പെടുത്തിയത്.

ബ്രെസ എടുക്കുന്നതിന് മുൻപ് പ്രണവ് ഉപയോഗിച്ചിരുന്നത് ഫോക്‌സ്‌വാഗൺ കാറാണ്. അത് കൊടുത്തിട്ടാണ് ബ്രെസ വാങ്ങിയത്. വാഹനം സ്വയം ഡ്രൈവ് ചെയ്യാനാണ് പ്രണവിന് ഇഷ്ടം. വലിയ വിലകൂടിയ വാഹനങ്ങളോടൊന്നും അവന് താത്പര്യമില്ലെന്നും സുചിത്ര അറിയിച്ചു. താരങ്ങൾക്കും ചെറുപ്പക്കാർക്കുമെല്ലാം വാഹനങ്ങളോടുള്ള താത്പര്യ കൂടുതൽ സംബന്ധിച്ച ചോദ്യത്തിനായിരുന്നു സുചിത്രയുടെ പ്രതികരണം.

നടി കല്യാണി പ്രിയദർശന് പ്രത്യേക പിറന്നാൾ സമ്മാനവുമായി അർജന്റീനയുടെ ഫുഡ്ബോൾ ഇതിഹാസ താരം ലയണൽ മെസ്സി. മെസ്സിയുടെ ഒപ്പുള്ള അർജന്റീന ദേശീയ ടീമിന്റെ പത്താം നമ്പർ ജഴ്സിയാണ് കല്യാണിയ്ക്ക് ലഭിച്ചിരിക്കുന്നത്. ഇൻസ്റ്റഗ്രാം പേജിലൂടെ താരം തന്നെയാണ് ഈ വിവരം പങ്കുവെച്ചിരിക്കുന്നത്.

മെസ്സിയുടെ ജഴ്സിയുമായി നിൽക്കുന്ന ചിത്രങ്ങളും കല്യാണി പ്രിയദർശൻ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചു. തനിക്ക് ലഭിച്ചതിൽ എക്കാലത്തെയും മികച്ച പിറന്നാൾ സമ്മാനമാണിതെന്നാണ് ജഴ്സിയെക്കുറിച്ച് കല്യാണി പ്രിയദർശൻ പറയുന്നത്.

ഏപ്രിൽ അഞ്ചാം തീയതിയായിരുന്നു കല്യാണിയുടെ പിറന്നാൾ. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത് ധ്യാൻ ശ്രീനിവാസനും പ്രണവ് മോഹൻലാലും പ്രധാന വേഷത്തിൽ അഭിനയിച്ച വർഷങ്ങൾ ശേഷം എന്ന സിനിമയാണ് കല്യാണി അഭിനയിച്ചതിൽ ഏറ്റവും ഒടുവിൽ റിലീസായത്. ഹൃദയം, ബ്രോ ഡാഡി, ശേഷം മൈക്കിൽ ഫാത്തിമ, ആന്റണി, തല്ലുമാല, വരനെ ആവശ്യമുണ്ട് തുടങ്ങിയ മികച്ച ഒരുപിടി ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്.

ഒട്ടേറെ ആരാധകരുള്ള താരമാണ് സണ്ണി ലിയോൺ. സിനിമയിലും ജീവിതത്തിലും തന്റേതായ ഐഡന്റിറ്റി കാത്തുസൂക്ഷിക്കാൻ താരം ശ്രദ്ധിക്കാറുണ്ട്. 2011 ലാണ് താരം വിവാഹിതയായത്. ഡാനിയൽ വെബ്ബറാണ് താരത്തിന്റെ ഭർത്താവ്. മൂന്ന് മക്കളും ഇവർക്കുണ്ട്. ഇതിൽ മൂത്ത മകളായ ഇഷയെ താരം ദത്തെടുത്തതാണ്. തന്റെ ജീവിതത്തിലെ ചില കാര്യങ്ങളെ കുറിച്ച് താരം നടത്തിയ തുറന്നു പറച്ചിലുകളാണ് ഇപ്പോൾ ചർച്ചയാകുന്നത്.

ഇപ്പോഴത്തെ ഭർത്താവിനെ കണ്ടുമുട്ടുന്നതിന് മുമ്പ് മറ്റൊരാളുമായി തന്റെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നുവെന്നാണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്. എന്തോ പ്രശ്നമുണ്ടെന്നും അവൻ എന്നെ ചതിക്കുമെന്നും തനിക്ക് തോന്നിയിരുന്നുവെന്നും താരം വ്യക്തമാക്കി. തന്നോട് സ്നേഹമുണ്ടോ എന്ന് അവനോട് താൻ ചോദിച്ചപ്പോൾ. ഇല്ലെന്നായിരുന്നു അവന്റെ മറുപടിയെന്നും സണ്ണി ലിയോൺ പറഞ്ഞു.

ഈ വാക്കുകൾ കേട്ടതോടെ താൻ തകർന്നുപോയി. വിവാഹത്തിന് രണ്ട് മാസം മുമ്പായിരുന്നു ഇത് സംഭവിച്ചത്. ഹവായിയിൽ ഡെസ്റ്റിനേഷൻ വെഡ്ഡിങ് പ്ലാൻ ചെയ്തിരുന്നു. വിവാഹത്തിനുള്ള വസ്ത്രങ്ങളെല്ലാം തയ്യാറാക്കിവെച്ചിരുന്നു. ആ സമയത്ത് കാമുകൻ ഇഷ്ടമല്ലെന്ന് പറഞ്ഞപ്പോൾ താങ്ങാനായില്ല. ജീവിതത്തിലെ ഏറ്റവും മോശം അവസ്ഥയിലൂടെയാണ് ആ സമയത്ത് കടന്നുപോയതെന്നും താരം പറയുന്നു. എന്നാൽ അതിനുശേഷം ദൈവം തനിക്കുവേണ്ടി അതിശയകരമായ ഒരു കാര്യം ചെയ്തു. മാലാഖയെപ്പോലൊരു മനുഷ്യനെ തനിക്ക് ഭർത്താവായി തന്നു. എന്റെ അച്ഛനും അമ്മയും മരിച്ചപ്പോഴെല്ലാം അദ്ദേഹം തന്റെ കൂടെനിന്നു. തന്റെ സങ്കടത്തിന്റെ ഭാരം കുറച്ചുവെന്നും സണ്ണി ലിയോൺ കൂട്ടിച്ചേർത്തു.

ഏറെ ആരാധകരുള്ള താര ദമ്പതികളാണ് നയൻതാരയും വിഘ്‌നേഷ് ശിവനും. ഇരുവരും സോഷ്യൽ മീഡയയിലൂടെ പങ്കുവെയ്ക്കുന്ന വിശേഷങ്ങളെല്ലാം തന്നെ വൈറലാകാറുണ്ട്. അത്തരത്തിലൊരു വാർത്തയാണ് ഇപ്പോൾ വൈറലാകുന്നത്. ഇരുവരും ഒന്നിക്കാൻ കാരണം നടൻ ധനുഷ് ആണെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്ത. ഇരുവരെയും ഒന്നിപ്പിക്കാൻ നടൻ ധനുഷ് കാരണമായെന്ന് ഒരു അഭിമുഖത്തിലാണ് വിഘ്നേഷ് അറിയിച്ചത്.

നാനും റൗഡി താൻ എന്ന സിനിമയുടെ കഥ ധനുഷാണ് തന്നെക്കൊണ്ട് നയൻതാരയോടു പറയിക്കുന്നത്. കഥ നയൻതാരക്ക് ഇഷ്ടപ്പെട്ടു. ധനുഷ് തന്നെയാണ് ചിത്രത്തിന്റെ പ്രധാന വേഷത്തിലേക്ക് നയൻതാരയുടെ പേര് നിർദേശിച്ചതും. ആ സിനിമ കാരണം ഒരുപാട് സമയം തനിക്ക് നയൻതാരക്കൊപ്പം ചെലവഴിക്കാൻ കഴിഞ്ഞു. ഒരു വർഷത്തിനുള്ളിൽ തന്നെ തങ്ങൾ അടുത്തുവെന്നും വിഘ്നേഷ് വ്യക്തമാക്കി.

വിഘ്നേഷുമായി അടുത്തത് വളരെ സ്വാഭാവികമായിട്ടായിരുന്നു എന്നാണ് നയൻതാര അറിയിച്ചത്. 2022 ലാണ് വിഘ്നേഷും നയൻതാരയും വിവാഹിതരാവുന്നത്. വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിലായിരുന്നു വിവാഹം.

ചെന്നൈ: സംവിധാന സഹായിക്കെതിരെ മോഷണ പരാതിയുമായി സംവിധായകൻ ദേസിങ് പെരിയസാമി. ദുൽഖർ സൽമാൻ നായകനായ കണ്ണും കണ്ണും കൊള്ളയടിത്താൽ എന്ന സിനിമയുടെ സംവിധായകനാണ് ദേസിങ് പെരിയസാമി. മുഹമ്മദ് ഇഖ്ബാൽ എന്ന സംവിധാന സഹായിക്കെതിരെയാണ് ദേസിങ് പെരിയസാമി പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

മുഹമ്മദ് ഇഖ്ബാൽ തന്റെ പക്കൽ നിന്നും മൂന്ന് ലക്ഷം രൂപ മോഷ്ടിക്കുകയും ചോദിച്ചപ്പോൾ തന്നെയും ഭാര്യയെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് ദേസിങ് ആരോപിക്കുന്നു. മുഹമ്മദ് ഇഖ്ബാലായിരുന്നു 2018 മുതൽ തന്റെ കണക്കുകൾ നോക്കിയിരുന്നത്. ഇയാളോട് 150 ഗ്രാമോളം വരുന്ന സ്വർണാഭരണങ്ങൾ അണ്ണാനഗറിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ പണയം വെച്ച് പണം വാങ്ങാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ മുഹമ്മദ് ഇഖ്ബാൽ സ്വർണ്ണം പണയപ്പെടുത്തി ലഭിച്ച മൂന്നുലക്ഷം രൂപ തട്ടിയെടുത്തുവെന്ന് അദ്ദേഹം പരാതിയിൽ പറയുന്നു.

പണം ചോദിച്ചപ്പോൾ തന്നെയും ഭാര്യയെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ദേസിങിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തതായി അണ്ണാനഗർ പൊലീസ് അറിയിച്ചു. അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.

ന്യൂഡൽഹി: രാമായണം പരമ്പര വീണ്ടും സംപ്രേക്ഷണം ചെയ്യാൻ ദൂരദർശൻ. എല്ലാ ദിവസവും വൈകിട്ട് ആറ് മണിക്ക് ദൂരദർശനിൽ രാമായണം പരമ്പര സംപ്രേക്ഷണം ചെയ്യും. ദൂരദർശന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഉച്ചയ്ക്ക് 12 മണിയ്ക്ക് ഓരോ എപിസോഡിന്റെയും പുനഃ സംപ്രേഷണം ഉണ്ടായിരിക്കുമെന്നും ദൂരദർശൻ വ്യക്തമാക്കി.

അരുൺ ഗോവിൽ, ദ്വീപിക ചിക്ലിയ, സുനിൽ ലാഹരി, അരവിന്ദ് ത്രിവേദി തുടങ്ങിയവരാണ് രാമായാണം പരമ്പരയിലെ പ്രധാന കഥാപാത്രങ്ങൾ. 1987ലാണ് രാമായണം പരമ്പര പുറത്തിറങ്ങിയത്. പരമ്പരയിൽ ശ്രീരാമനായി പ്രേക്ഷകർക്ക് മുമ്പിൽ എത്തിയത് അരുൺ ഗോവിലാണ്.

ഇതിനോടകം 55 രാജ്യങ്ങളിൽ ഈ പരമ്പര സംപ്രേഷണം ചെയ്തിട്ടുണ്ട്. നേരത്തെ കോവിഡ് കാലത്ത് രാമായണം സീരിയൽ ദൂരദർശനിൽ സംപ്രേഷണം ചെയ്തിരുന്നു.