അറുപത്തി രണ്ടാമത് സംസ്ഥാന സ്കൂള്‍ കലോല്‍സവം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു

അറുപത്തി രണ്ടാമത് സംസ്ഥാന സ്കൂള്‍ കലോല്‍സവം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഏഷ്യയിലെ തന്നെ വലിയ കലോത്സവമാണ് ഇത്. വലിയ സജീകരണങ്ങളാണ് സംസ്ഥാന ഗവൺമെന്റ് ഒരുക്കിയിട്ടുള്ളതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. 2000 ത്തോളം ആളുകൾക്ക് ഒരേസമയം ഭക്ഷണം ഒരുക്കും. അദ്ദേഹം എല്ലാവരുടെയും പിന്തുണയാണ് വേണ്ടതെന്നും വ്യക്തമാക്കി.
കൗമാര മനസുകൾ അനാവശ്യ മൽസര ബോധം കൊണ്ട് കലുഷിതമാക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

ഇതിനെ രക്ഷകർത്താക്കൾ അവരുടെ മൽസരമായി കാണരുത്. നാളെ വിജയിക്കുന്നത് ഇന്ന് പരാജയപ്പെടുന്നവനാവാം. പോയിന്‍റ് നേടാനുള്ള ഉപാധിയാണ് കല എന്ന് കരുതുന്ന രീതി ഉപേക്ഷിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. അഞ്ചു നാൾ നീളുന്ന കലാമേളയുടെ ഭാഗമാകുന്നത് പതിനാലായിരം വിദ്യാർഥികളാണ്. കോഴിക്കോട്ട് നിന്ന് പുറപ്പെട്ട സ്വര്‍ണക്കപ്പ് ഇടുക്കിയിലെയും കോട്ടയത്തെയും പത്തനംതിട്ടയിലെയും സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി ഇന്നലെ കലോല്‍സവ നഗരിയിലെത്തി.