നിപ വൈറസ് വ്യാപനം; താരതമ്യേന റിസ്‌ക് കുറവാണെന്ന് കെ കെ ശൈലജ

തിരുവനന്തപുരം: നിപ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി മുൻ ആരോഗ്യമന്ത്രിയും എംഎൽഎയുമായ കെ കെ ശൈലജ. നിപ പുതിയ വൈറസ് എന്ന നിലയിൽ നിപ 2018 ലെ സാഹചര്യം ഇന്നില്ലെന്ന് ശൈലജ വ്യക്തമാക്കി.

താരതമ്യേന റിസ്‌ക് കുറവാണെന്നും ഇപ്പോൾ പ്രോട്ടോകോളുണ്ടെന്നും ശൈലജ വിശദമാക്കി. കേന്ദ്ര അംഗീകാരം കിട്ടിയാൽ മാത്രമേ നിപ ഫല പ്രഖ്യാപനം കേരളത്തിൽ നിന്ന് നടത്താനാകൂ. നിലവിൽ പ്രഖ്യാപനം വരേണ്ടത് പൂനെയിൽ നിന്നാണെന്നും കെകെ ശൈലജ കൂട്ടിച്ചേർത്തു.

അതേസമയം, സംസ്ഥാനത്ത് നിപ സംശയിച്ചപ്പോൾ തന്നെ കോഴിക്കോട്ട് നിപ കൺട്രോൾ സെൽ ആരംഭിച്ചു. കോണ്ടാക്ട് ട്രെയ്സിംഗും സർവയലൻസ് പ്രവർത്തനങ്ങളും ഇന്നലെ തന്നെ ആരംഭിച്ചു. കോഴിക്കോട് ഗസ്റ്റ് ഹൗസിലാണ് കൺട്രോൾ റൂം പ്രവർത്തിക്കുന്നത്. കോണ്ടാക്ട് ട്രെയ്സിംഗ്, ചികിത്സ, മരുന്ന്, സുരക്ഷാ ഉപകരണങ്ങൾ, വിവിധ ആശുപത്രികളുടെ ഏകോപനം, ഡേറ്റ മാനേജ്മെന്റ്, കൗൺസിലിംഗ്, മീഡിയ എന്നിവയുടെ ഏകോപനം കൺട്രോൾ സെല്ലിൽ സജ്ജമാക്കിയിട്ടുണ്ട്. പൊതുജനങ്ങൾക്ക് സംശയദൂരീകരണത്തിനായി 0495 2383100 , 0495 2383101, 0495 2384100, 0495 2384101, 0495 2386100 എന്നീ നമ്പരുകളിൽ നമ്പറുകളിൽ ബന്ധപ്പെടാം. രോഗലക്ഷണങ്ങൾ ഉള്ളവർ കൺട്രോൾ റൂമുമായി ബന്ധപ്പെട്ട് നിർദ്ദേശങ്ങൾ പാലിക്കണം.