ലാലു പ്രസാദ് യാദവിന് തിരിച്ചടി; സ്വത്തുക്കൾ കണ്ടുകെട്ടി എൻഫോഴ്‌സ്‌മെന്റ്

ന്യൂഡൽഹി: ബീഹാർ മുൻ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന് തിരിച്ചടി. ലാലു പ്രസാദ് യാദവിന്റെയും കുടുംബാംഗങ്ങളുടെയും സ്വത്തുക്കൾ കണ്ടുകെട്ടി. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റേതാണ് നടപടി. ഭൂമി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് ലാലു പ്രസാദിന്റെ സ്വത്തുക്കൾ കണ്ടുകെട്ടിയത്. ബീഹാറിലും ഡൽഹിയിലും ഉള്ള സ്വത്തുക്കൾ കണ്ടുകെട്ടിയവയിൽ ഉൾപ്പെടുന്നു. ആറ് കോടിയോളം രൂപയുടെ സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടിയിട്ടുണ്ട്.

കേസിൽ കൂടുതൽ നിയമ നടപടികൾ സ്വീകരിച്ചുവരികയാണെന്നാണ് റിപ്പോർട്ട്. യുപിഎ സർക്കാരിൽ റെയിൽവേ മന്ത്രിയായിരിക്കേ ജോലി വാഗ്ദാനം ചെയ്ത് ഭൂമിതട്ടിപ്പ് നടത്തിയെന്ന കേസിലാണ് ലാലു പ്രസാദിനെതിരെ നടപടി സ്വീകരിച്ചത്. നേരത്തെ ലാലുപ്രസാദിന്റെയും മകൻ തേജസ്വി യാദവിന്റെയും പേരിലുള്ള സ്വത്തുക്കളിൽ ചിലത് കണ്ടുകെട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും സ്വത്തുക്കൾ കണ്ടുകെട്ടിയിരിക്കുന്നത്.