ബ്രിട്ടനില്‍ പ്രധാനമന്ത്രി സ്ഥാനം രാജിവെക്കാനൊരുങ്ങി ബോറിസ് ജോണ്‍സണ്‍

ലണ്ടന്‍: പ്രധാനമന്ത്രിസ്ഥാനം രാജിവെക്കാനൊരുങ്ങി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. വിവാദങ്ങളില്‍ കുടുങ്ങിയ മന്ത്രിസഭയില്‍ നിന്ന് കഴിഞ്ഞ രണ്ടു മണിക്കൂറിനിടെ എട്ട് മന്ത്രിമാര്‍ രാജിവെച്ചതിന് പിന്നാലെയാണ് സ്ഥാനം ഒഴിയാന്‍ ജോണ്‍സണ്‍ നിര്‍ബന്ധിതനായത്.

അതേസമയം, നിരവധി അഴിമതിയാരോപണങ്ങള്‍ നേരിടുന്ന ബോറിസ് ജോണ്‍സണ്‍ അധികാരത്തിലിരിക്കാന്‍ യോഗ്യനല്ലെന്ന വാദം സ്വന്തം പാര്‍ട്ടിയില്‍ നിന്നുതന്നെ ഉയരുന്നുണ്ട്. ‘പാര്‍ട്ടി ഗേറ്റ്’ വിവാദത്തിന് പിന്നാലെയാണ് ബോറിസ് ജോണ്‍സനെതിരെ സ്വന്തം പാളയത്തില്‍ നിന്ന് പടയൊരുക്കം ആരംഭിച്ചത്. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് പാര്‍ട്ടി നടത്തിയതുമായി ബന്ധപ്പെട്ട പാര്‍ട്ടിഗെയ്റ്റ് വിവാദം ബോറിസ് ജോണ്‍സനെതിരേ വന്‍ എതിര്‍പ്പുകളാണ് ഉയര്‍ത്തിവിട്ടത്. തുടര്‍ന്ന് പാര്‍ട്ടിനേതാവ് സ്ഥാനത്ത് ജോണ്‍സന്‍ തുടരണമോ എന്നതില്‍ വിശ്വാസ വോട്ടെടുപ്പ് നടത്തുകയും ചെയ്തിരുന്നു. പാര്‍ലമെന്റില്‍ 359 എം.പി.മാരാണ് ജോണ്‍സന്റെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കുള്ളത്. അതില്‍ 54 എം.പി.മാര്‍ ജോണ്‍സനെതിരേ വിശ്വാസവോട്ടിനു കത്തുനല്‍കിയതോടെ ബോറിസ് ജോണ്‍സണ്‍ പുറത്തു പോയെക്കുമെന്നുള്ള അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ വിശ്വാസ വോട്ടെടുപ്പില്‍ ബോറിസ് ജോണ്‍സണായിരുന്നു വിജയം.

മന്ത്രിമാരെക്കൂടാതെ സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച മുപ്പതോളംപേര്‍ ഇതിനോടകം രാജിവെച്ചിട്ടുണ്ട്. പിഞ്ചര്‍ കഴിഞ്ഞ ആഴ്ച സ്ഥാനമൊഴിഞ്ഞിരുന്നു. എന്നാല്‍ ബോറിസ് ജോണ്‍സണ്‍ രാജിവെക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. 2019-ലാണ് വമ്പന്‍ ജോണ്‍സണ്‍ അധികാരത്തിലെത്തിയത്.