ലോകത്തെ ആറ്റവും മൂല്യമേറിയ ഫുട്‌ബോള്‍ താരമായി എംബാപ്പെ

പാരിസ്: ലോകത്തിലെ ഏറ്റവും മൂല്യമുള്ള ഫുട്ബോള്‍ താരം പിഎസ്ജിയുടെ എംബാപ്പെയെന്ന് സ്വിസ് റിസര്‍ച്ച് ഗ്രൂപ്പായ സിഐഇഎസ് ഫുട്ബോള്‍ ഒബ്സര്‍വേറ്ററിയുടെ പഠനം.റയല്‍ മാഡ്രിഡിന്റെ വിനിഷ്യസ് ജൂനിയര്‍, മാഞ്ചസ്റ്റര്‍ സിറ്റിയുടെ എര്‍ലിങ് ഹാലന്‍ഡ് എന്നിവരാണ് എംബാപ്പെയ്ക്ക് പിന്നിലുള്ളത്. 205.6 മില്യണ്‍ യൂറോയാണ് എംബാപ്പെയുടെ ട്രാന്‍സ്ഫര്‍ വാല്യു. 185.3 മില്യണ്‍ യൂറോയാണ് വിനിഷ്യന്‍ ജൂനിയറിന്റെ ട്രാന്‍സ്ഫര്‍ മൂല്യം. എര്‍ലിങ് ഹാലന്‍ഡിന്റേത് 152.6 മില്യനും.

ബാഴ്സയുടെ യുവതാരം പെഡ്രിയാണ് പട്ടികയില്‍ നാലാമത്. 135.1 മില്യണ്‍ യൂറോയാണ് പെഡ്രിയുടെ ട്രാന്‍സ്ഫര്‍ മൂല്യം. ബൊറൂസിയ ഡോര്‍ട്മുണ്ടിന്റെ ഇംഗ്ലീഷ് മധ്യനിര താരം ജൂഡ് ബെല്ലിങ്ഹാം ആണ് അഞ്ചാമത്. 133.7 മില്യണ്‍ യൂറോയാണ്. ട്രാന്‍സ്ഫര്‍ മൂല്യത്തിലെ റെക്കോര്‍ഡ് നെയ്മറുടെ പേരില്‍ തുടരുകയാണ്. 2017ല്‍ ബാഴ്സയില്‍ നിന്ന് പിഎസ്ജിയിലേക്ക് 222 മില്യണ്‍ യൂറോയ്ക്കാണ് നെയ്മര്‍ എത്തി.

കളിക്കാരുടെ പ്രായം, പ്രകടനം, കരിയറിലെ മുന്നേറ്റം എന്നിവ പരിഗണിച്ചാണ് സിഐഇഎസ് ട്രാന്‍സ്ഫര്‍ മൂല്യം നിശ്ചയിക്കുന്നത്. സിഐഇഎസിന്റെ ആദ്യ പത്തില്‍ 41 കളിക്കാരും പ്രീമിയര്‍ ലീഗില്‍ കളിക്കുന്നവരാണ്. മാഞ്ചസ്റ്റര്‍ സിറ്റിയുടെ കെവിന്‍ ഡി ബ്രുയ്നിന്‍ ആണ് പട്ടികയില്‍ ഉള്‍പ്പെട്ട ഏറ്റവും പ്രായം കൂടിയ താരം, മൂല്യം 57.3 മില്യണ്‍ യൂറോ.