നവജ്യോത് സിങ് സിദ്ദുവിന് തടവ് ശിക്ഷ വിധിച്ച് സുപ്രീംകോടതി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും മുന്‍ ഇന്ത്യന്‍ ക്രിക്കറ്ററുമായ നവ്ജ്യോത് സിങ് സിദ്ദുവിന് ഒരു വര്‍ഷത്തെ തടവു ശിക്ഷ വിധിച്ച് സുപ്രീംകോടതി. 1988ല്‍ റോഡില്‍ നടന്ന തര്‍ക്കത്തെ തുടര്‍ന്ന് ഗുര്‍നാം സിങ് എന്നയാള്‍ കൊല്ലപ്പെട്ട കേസിലാണ് സുപ്രീംകോടതി വിധി വന്നിരിക്കുന്നത്. ജസ്റ്റിസുമാരായ എ എം ഖാന്‍വീല്‍ക്കര്‍, സഞ്ജയ് കൗള്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ശിക്ഷ വിധിച്ചത്.

മൂന്നു വര്‍ഷം തടവ് ശിക്ഷ വിധിച്ച പഞ്ചാബ്-ഹരിയാന ഹൈക്കോടതി വിധി ഇളവു ചെയ്ത സുപ്രീംകോടതി, 2018ല്‍ സിദ്ദുവിന്റെ ശിക്ഷ 1000 രൂപ പിഴ മാത്രമായി ചുരുക്കിയിരുന്നു. ഇതിനെതിരെ ഗുര്‍നാമിന്റെ കുടുംബം നല്‍കിയ പുനപ്പരിശോധന ഹര്‍ജിയി പരിഗണിച്ചാണ് പുതിയ വിധി. അതേസമയം, മുപ്പത് വര്‍ഷത്തോളം പഴക്കമുള്ള കേസാണെന്നും സംഘര്‍ഷ സമയത്ത് ആയുധങ്ങളൊന്നും ഉപയോഗിച്ചിരുന്നില്ല എന്നും കാണിച്ചാണ് സുപ്രീംകോടതി ശിക്ഷ ഇളവ് ചെയ്തിരുന്നത്.

1987 ഡിസംബര്‍ 27ന് പട്യാലയിലെ ട്രാഫിക് ജങ്ഷനില്‍ വെച്ച് സിദ്ദുവും കൂട്ടരും ഗുര്‍നാമുമായി വാഹനം ഓടിച്ചത് സംബന്ധിച്ച തര്‍ക്കമുണ്ടായതും, തുടര്‍ന്ന് നടന്ന അക്രമത്തില്‍ ഗുര്‍നാം കൊല്ലപ്പെട്ടതും.