യുക്രൈൻ യുദ്ധത്തെ തുടർന്നുണ്ടായ ഉപരോധം; റഷ്യൻ വൻകിട കമ്പനികൾ ഇന്ത്യയിലേക്ക്

ന്യൂഡൽഹി: റഷ്യൻ വൻകിട കമ്പനികൾ ഇന്ത്യയിലേക്ക്. യുക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ പാശ്ചാത്യ രാജ്യങ്ങൾ ഉപരോധം ഏർപ്പെടുത്തിയതോടെ റഷ്യൻ കമ്പനികൾ ഇന്ത്യയിലേക്ക് എത്തുന്നത്. ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം ഓസോൺ, യാന്റക്‌സ് മാർകറ്റ്, ദന്തോൽപ്പന വിതരണക്കാരായ സിംകോഡെന്റ്, റീടെയ്ൽ കമ്പനി എക്‌സ്5 റീടെയ്ൽ ഗ്രൂപ്പ്, യൂണികോൺഫ്, ഫാംസ്റ്റാന്റേർഡ് തുടങ്ങി നിരവധി കമ്പനികൾ ഇന്ത്യയിലേക്കെത്താൻ സന്നദ്ധത അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്.

യുക്രൈൻ യുദ്ധത്തിന്റെ സാഹചര്യത്തിൽ ഈ റഷ്യൻ കമ്പനികളുടെ അമേരിക്കയിലെയും യൂറോപ്പിലെയും ബിസിനസ് പ്രവർത്തനങ്ങൾ തടസപ്പെട്ടിരിക്കുകയാണ്. ഇതോടെയാണ് ഇന്തയിലേക്ക് ബിസിനസ് എത്തിക്കാൻ റഷ്യൻ കമ്പനികൾ തീരുമാനിച്ചത്.

അതേസമയം, ഇന്ത്യയിലേക്ക് വരുമ്പോൾ ഇവർക്കുണ്ടാകുന്ന വലിയ പ്രശ്‌നം വില തന്നെയാണ്. യൂറോയിലും ഡോളറിലും വിറ്റിരുന്ന ഉൽപ്പന്നങ്ങൾക്ക് ഇന്ത്യൻ വിപണിയിൽ എത്ര രൂപയ്ക്ക് വിൽക്കാൻ പറ്റുമെന്നതാണ് പ്രതിസന്ധി. അതേസമയം ഇന്ത്യയിൽ നിന്നുള്ള ഉൽപ്പന്നങ്ങളുടെ കയറ്റുമതിക്കും ഈ മാറ്റം വലിയ നേട്ടമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.