യുക്രൈനിലെ റഷ്യന്‍ ആക്രമണം: മരിയുപോളില്‍ 300 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്‌

കീവ്: റഷ്യ-യുക്രൈന്‍ സംഘര്‍ഷത്തില്‍ കഴിഞ്ഞയാഴ്ച മരിയുപോളിലെ ഒരു തിയേറ്ററിനു നേര്‍ക്ക് റഷ്യ നടത്തിയ ബോംബാക്രമണത്തില്‍ 300 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. തിയേറ്ററില്‍ അഭയം തേടിയവരാണ് കൊല്ലപ്പെട്ടത്.

അതേസമയം, റഷ്യ പിരിച്ചെടുത്ത ബെര്‍ഡിയാന്‍ക് തുറമുഖത്ത് എത്തിയ ഒരു കപ്പല്‍ തകര്‍ത്തതായി യുക്രൈന്‍ അവകാശപ്പെടുന്നു. കപ്പലില്‍ നിന്നും പുക ഉയരുന്നതിന്റെയും സ്ഫോടനത്തിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഭക്ഷണവും മറ്റ് അവശ്യ വസ്തുക്കള്‍ക്കും ക്ഷാമം നേരിടുന്നതോടെ കാര്‍കീവില്‍ നിന്ന്‌ പകുതിയിലേറെ പേര്‍ പലായനം ചെയ്തുവെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. കര്‍കീവിലെ ഒരു എയ്ഡ് കേന്ദ്രത്തിനു നേര്‍ക്കുണ്ടായ റഷ്യയുടെ ഷെല്ലാക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെടുകയും ഏഴ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കീവിനു പുറത്ത് ഒരു ഇന്ധന ഡിപ്പോ റഷ്യയുടെ മിസൈല്‍ ആക്രമണത്തില്‍ തകര്‍ന്നിട്ടുണ്ട്.