ഉക്രൈനിൽ ഏതു നിമിഷവും ആക്രമണത്തിന് സാധ്യതയെന്ന് റിപ്പോർട്ട്

വാഷിങ്ടൺ: ഉക്രൈനിൽ ഏതു നിമിഷവും ആക്രമണത്തിന് സാധ്യതയെന്ന് റിപ്പോർട്ട്. റഷ്യ നടത്തുന്ന ആക്രമണ നീക്കത്തെ ചെറുക്കാൻ കിഴക്കൻ യൂറോപ്പിൽ വിന്യസിക്കാൻ പതിനായിരം സൈനികരെ അമേരിക്ക സജ്ജമാക്കിയിട്ടുണ്ട്. അമേരിക്കയുടെ ഓരോ നീക്കത്തെയും സസൂക്ഷ്മം റഷ്യ നിരീക്ഷിക്കുന്നുണ്ട്.

പ്രതിരോധ വകുപ്പ് നേരിട്ട് പതിനായിരം സൈനികരെ തയ്യാറാക്കിയെന്നാണ് വിവരം. യൂറോപ്യൻ യൂണിയന്റെ ഭാഗമായ ഉക്രൈനിനെ സഹായിക്കുമെന്ന് നാറ്റോ സഖ്യം കഴിഞ്ഞ ദിവസമാണ് വ്യക്തമാക്കിയത്. ഇതോടെ സ്ഥിതിഗതികൾ കൂടുതൽ സങ്കീർണ്ണമായി. അധിനിവേശത്തെ സൈനികമായി ചെറുക്കുമെന്നാണ് നാറ്റോ സഖ്യം റഷ്യക്ക് നൽകിയിട്ടുള്ള മുന്നറിയിപ്പ്.

ഉക്രൈനിലേക്ക് ഏതു നിമിഷവും നീങ്ങുന്ന തരത്തിൽ വിവിധ രാജ്യങ്ങൾ കേന്ദ്രീകരിച്ചാണ് നാറ്റോയുടെ സൈനിക സന്നാഹം ഒരുക്കിയിരിക്കുന്നത്. അതേസമയം നാറ്റോ സഖ്യത്തിന് പിന്തുണ നൽകുമെന്ന് അമേരിക്കയുടെ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും അറിയിച്ചു. തങ്ങളുടെ അതിർത്തി ഉക്രൈൻ കൈവശപ്പെടുത്തിയെന്നാണ് റഷ്യ ആരോപിക്കുന്നത്.