Recent Posts (Page 3,481)

modi

ബ്രിട്ടനില്‍ വെച്ച്‌ നടക്കുന്ന ഇന്ത്യ ഗ്ലോബല്‍ വീക്ക് 2020 യെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് പ്രധാനമന്ത്രി ലോക ജനതയെ അഭിസംബോധന ചെയ്യുക. വ്യാഴാഴ്ചയാണ് ഇന്ത്യ ഗ്ലോബല്‍ വീക്കിന് തുടക്കമാകുന്നത്.
മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന പരിപാടിയില്‍ ഇന്ത്യയുടെ വ്യാപാരം, വിദേശ നിക്ഷേപം, നിര്‍മ്മാണ മേഖലയിലെ സാദ്ധ്യതകള്‍ എന്നിവയാകും പ്രധാന ചർച്ചാവിഷയം എന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രധാനമന്ത്രിയെ കൂടാതെ കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍, വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി, ഐടി വകുപ്പ് മന്ത്രി രവിശങ്കര്‍ പ്രസാദ് അടക്കമുളളവർ പരിപാടിയില്‍ സംസാരിക്കും.

sarith

തിരുവനന്തപുരം വിമാനത്താവളം വഴി ലോക്ഡൗണ്‍ സമയത്ത് 100 കോടിയുടെ സ്വര്‍ണം നാലു പ്രാവശ്യമായി കേരളത്തിലെത്തിയതായി കസ്റ്റംസ്‌ പറഞ്ഞു.ഇതിനു രാജ്യത്തിനകത്തും പുറത്തും നിന്നും വലിയ സ്വാധീനമുള്ള സംഘങ്ങളുടെ സഹായം ലഭിച്ചിരുന്നതായും അന്വേഷണത്തില്‍ വ്യക്തമായി. നാലാമത്തെ സ്വർണ്ണ കടത്തലിലാണ് 13.5 കോടി രൂപ വിലമതിക്കുന്ന 30 കിലോ സ്വര്‍ണം പിടികൂടിയത്. ഇതു സംബന്ധിച്ച് നടത്തിയ അന്വേഷണത്തിലാണ് ലോക്ഡൗണ്‍ മറയാക്കി നടത്തിയ സ്വർണ്ണക്കടത്തിന്റെ വിവരങ്ങൾ പുറത്തുവരുന്നത്. ചില വ്യക്തികള്‍ വിചാരിച്ചാല്‍ ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വര്‍ണം കടത്താനാകില്ലെന്നും, ശക്തമായ ബന്ധങ്ങൾ ഈ സംഘത്തിന് കാണുമെന്നും കസ്റ്റംസ് കരുതുന്നു. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം ഇതുമായി ബന്ധപ്പെട്ട് കൊച്ചിയിലും തിരുവനന്തപുരത്തും കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ പിടികൂടിയ സ്വര്‍ണത്തിന്റെ കണക്കെടുപ്പ് കസ്റ്റംസ് ആരംഭിച്ചു.നേരത്തേ പിടികൂടിയ സംഘങ്ങളുടെ പ്രവര്‍ത്തനത്തെക്കുറിച്ചും അന്വേഷണം തുടങ്ങി.

china

ഗല്‍വാന്‍ ഉള്‍പ്പടെ മൂന്നു സംഘര്‍ഷമേഖലയില്‍നിന്നും ചൈനീസ് സൈന്യം പിന്മാറ്റം തുടങ്ങിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇരു സേനകൾ തമ്മിലുണ്ടായ ചർച്ചകളിലെ ധാരണ പ്രകാരമാണ് പിൻമാറ്റം.കമാന്‍ഡര്‍ തലത്തില്‍ നടന്ന മൂന്നാംഘട്ട ചര്‍ച്ചയുടെ തുടര്‍ച്ചയായാണ് സേനാ പിന്മാറ്റമെന്നാണ് സൂചന. ഏകദേശം രണ്ടു കിലോമീറ്ററോളം പിൻവാങ്ങിയെന്നാണ് ഔദ്യോഗികമായി സ്ഥിരീകരിക്കാത്ത വിവരം.

നേരത്തേയും ചൈന പിന്മാറിയിരുന്നെങ്കിലും വീണ്ടും ജൂൺ 15 ന് സംഘർഷമുണ്ടാവുകയും 20 സൈനികർ വീരമൃത്യു വരിക്കുകയും ചെയ്തതാണ്. ഈ സാഹചര്യത്തെത്തുടർന്ന് ഇന്ത്യൻ സേന മേഖലയിൽ അതീവ ജാഗ്രത പുലർത്തുന്നുണ്ടെന്ന് പ്രതിരോധ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.

transgender

ഭുവനേശ്വര്‍: മധുബാബു പെൻഷൻ യോജന പദ്ധതിയിൽ ഉൾപ്പെടുത്തി ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിന് ഒഡിഷ സർക്കാർ പെന്‍ഷന്‍ പ്രഖ്യാപിച്ചു. ഏകദേശം 5000 പേർക്ക് ഈ പെൻഷനിൽ നിന്ന് ഗുണം ലഭിക്കുമെന്ന് സർക്കാർ അറിയിച്ചു. സർക്കാർ വെബ്സൈറ്റിലൂടെ ഈ പെൻഷന് അപേക്ഷിക്കാം. വിവിധ പ്രായ വിഭാഗത്തിലുള്ളവർക്ക് 500 മുതൽ 900 രൂപ വരെയാണ് ലഭിക്കുകയെന്ന് സാമൂഹ്യ സുരക്ഷാ മന്ത്രി അശോക് പാണ്ഡ പറഞ്ഞു. സർക്കാരിന്റെ ഈ തീരുമാനം ട്രാൻസ്ജെൻഡര്‍ സംഘടനകൾ സ്വാഗതം ചെയ്തു. നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രകടനപത്രികയിലെ വാഗ്ദാനമാണ് സർക്കാർ നടപ്പാക്കിയിരിക്കുന്നത്.

andaman

ഇന്ത്യ ചൈന അതിർത്തിയിലെ സാഹചര്യം സങ്കീണ്ണമായി നിലനിൽക്കുന്ന അവസരത്തിൽ ആന്‍ഡമാനില്‍ ഇന്ത്യ സൈനിക വിന്യാസം കൂട്ടാൻ തീരുമാനിച്ചു. ചൈനയുമായി സുഹൃദ്ബന്ധം തുടര്‍ന്നിരുന്ന പശ്ചാത്തലത്തില്‍ ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ ശക്തമായ കാവല്‍ ഇന്ത്യ ഏര്‍പ്പെടുത്തിയിരുന്നില്ല. എന്നാൽ ചൈനയുടെ ഭീഷണി നിലനില്‍ക്കുന്ന പുതിയ സാഹചര്യത്തില്‍ ആന്‍ഡമാനില്‍ ഇന്ത്യ സൈനിക വിന്യാസം ശക്തമാക്കും. ഇതിനിടയിൽ ചൈനയ്ക്ക് പൂര്‍ണ പിന്തുണ പാകിസ്ഥാന്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.

റഷ്യയിൽ നിന്ന് 33 യുദ്ധവിമാനങ്ങൾ വാങ്ങുന്നതിനുള്ള നിർദേശത്തിന് പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി. കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ആയുധ സംഭരണ കൗൺസിൽ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. ഏകദേശം 38,900 കോടി രൂപയുടെ നിർദേശങ്ങൾക്കാണ്‌ അംഗീകാരം നൽകിയത്‌.

students

സംസ്ഥാനത്ത് കുട്ടികളുടെ വിദ്യാഭ്യാസത്തിന് പ്രതിമാസം 2,000 രൂപ നല്‍കുന്ന വിജ്ഞാന ദീപ്തി പദ്ധതിയ്ക്ക് 2.35 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി മന്ത്രി കെ.കെ. ശൈലജ. ഓരോ ജില്ലയിലേയും 70 കുട്ടികള്‍ വീതം ആകെ 980 കുട്ടികള്‍ക്ക് പ്രതിമാസം 2,000 രൂപ ധനസഹായം ലഭിക്കും. സംസ്ഥാനത്ത് ശിശു സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കുട്ടികള്‍ക്ക് സ്ഥാപനേതര സംരക്ഷണം പ്രോത്സാഹിപ്പിക്കുന്നതിനും വിദ്യാഭ്യാസം തുടരുന്നതിനുമുള്ള വഴിയൊരുക്കുന്നതായും മന്ത്രി വ്യക്തമാക്കി.
ജെ.ജെ. ആക്ടിന്റെ പരിധിയില്‍ വരുന്ന 18 വയസുവരെ പ്രായമുള്ള കുട്ടികളുടെ സ്ഥാപനേതര സംരക്ഷണം ഉറപ്പാക്കുന്നതിനും സാമ്പത്തിക പരാധീനതമൂലം വിദ്യാഭ്യാസം നേടാന്‍ കഴിയാത്ത കുട്ടികള്‍ക്ക് പഠനം ഉറപ്പാക്കുന്നതിനുമുള്ള പദ്ധതിയാണ് വിജ്ഞാന ദീപ്തി.

ഒരു റേഷന്‍ കാര്‍ഡ്

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പുതിയ റേഷൻ കാർഡിനു വേണ്ടിയുള്ള അപേക്ഷകൾ, പേരുകൾ കുറവ് ചെയ്യുന്നതിനും കൂട്ടിചേർക്കുന്നതിനും, തെറ്റ് തിരുത്തുന്നതിനുമുളള അപേക്ഷകൾ എന്നിവ അക്ഷയസെന്റർ വഴിയോ സിറ്റിസൺ ലോഗിൻ മുഖേന ഓൺലൈനായോ മാത്രമേ സ്വീകരിക്കുകയുള്ളൂ എന്ന്
സിവിൽ സപ്ളൈസ് ഡയറക്ടർ ഹരിത വി കുമാർ അറിയിച്ചു.

ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ പുതിയ റേഷൻ കാർഡിനുള്ള അപേക്ഷകൾ നേരിട്ട് സ്വീകരിക്കുകയില്ല. പുതിയ കാർഡിന് അപേക്ഷച്ചവർക്ക് ഓഫീസ് നടപടിക്രമങ്ങൾ പൂർത്തിയായിക്കഴിഞ്ഞാൽ അപേക്ഷകനെ ഫോണിൽ ബന്ധപ്പെടും. അതിനുശേഷം ആവശ്യമായ രേഖകൾ സഹിതം ഓഫീസിൽ നേരിട്ടെത്തി റേഷൻ കാർഡ് കൈപ്പറ്റണമെന്നും സിവിൽ സപ്ളൈസ് ഡയറക്ടർ അറിയിച്ചു.

police attacked

കാൻപൂർ : 60 കേസുകളില്‍ പ്രതിയായ ഗുണ്ടാതലവനെ പിടിക്കാന്‍ പോയ പോലീസ് സംഘത്തിലെ ഡിഎസ്പി ഉള്‍പ്പെടെ എട്ടു പോലീസുകാരെ ക്രിമിനലുകള്‍ വെടിവെച്ചു കൊലപ്പെടുത്തി. അനേകം കേസുകളിലെ പ്രതിയായ വികാസ് ദുബേ എന്നയാളെ അറസ്റ്റ് ചെയ്യാനാണ് പോലീസുകാര്‍ ഗ്രാമത്തില്‍ എത്തിയത്. വെടിവെപ്പിൽ മൂന്ന് സബ് ഇന്‍സ്‌പെക്ടര്‍മാരും നാലു കോണ്‍സ്റ്റബിള്‍മാരുമാണ് മരിച്ചത്.
ഏഴ് പോലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്
മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി.കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും അദ്ദേഹം നിര്‍ദേശം നല്‍കിയിട്ടുണ്ട്. രക്ഷപ്പെട്ട കുറ്റവാളികൾക്കു വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്.

Prime Minister

ജൂൺ 15 ന് ശേഷം ചൈനയുമായി നടന്ന ഏറ്റുമുട്ടൽ വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്രമോഡി ലഡാക്കിലെത്തി.പുലർച്ചെ ലേ സന്ദർശിച്ച അദ്ദേഹം അതിനു ശേഷമാണ് ലഡാക്കിലേക്ക് എത്തിയത്. ലഡാക്ക് സന്ദർശനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രതിരോധ ചീഫ് ജനറൽ ബിപിൻ റാവത്തും ആർമി ചീഫ് എം എം നരവനെയും അനുഗമിക്കുന്നു.

സമുദ്രനിരപ്പിൽ നിന്ന് 110000 അടി ഉയരത്തിലുള്ള നിമു എന്ന സ്ഥലത്തെ ഫോർവേഡ് മിലിട്ടറി പൊസിഷനിലാണ് പ്രധാനമന്ത്രി ഇപ്പോൾ ഉള്ളതെന്നാണ് വിവരം.
അദ്ദേഹം നിമുവിലെ ഫോർവേഡ് ലൊക്കേഷനുകളിലൊന്നിലെ ഉദ്യോഗസ്ഥരുമായി സംവദിക്കുന്നു. അതിർത്തിയോട് വളരെ ചേർന്ന സ്ഥലമാണിത്. ഇവിടുത്തെ സേനാവിന്യാസം അദ്ദേഹം നേരിട്ട് വിലയിരുത്തും.

ഗാൽവൻ താഴ്വരയിലെ സംഘർഷത്തിൽ പരുക്കേറ്റ സൈനികരുമായും അദ്ദേഹം ആശയവിനിമയം നടത്തി എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അതിർത്തിയിൽ സൈനികർ മുഖാമുഖം നിൽക്കുന്ന സ്ഥലത്താണ് പ്രധാനമന്ത്രി സന്ദർശനം നടത്തിയത്.വളരെ അപ്രതീക്ഷിതമായായിരുന്നു അദ്ദേഹത്തിൻ്റെ സന്ദർശനം. സേനാംഗങ്ങൾക്ക് ആത്മവിശ്വാസം പകരുക എന്നതാണ് സന്ദർശനത്തിൻ്റെ ലക്ഷ്യം.