ലോക്ഡൗണ്‍ സമയത്ത് 100 കോടിയുടെ സ്വര്‍ണം കേരളത്തിൽ : കസ്റ്റംസ്‌

sarith

തിരുവനന്തപുരം വിമാനത്താവളം വഴി ലോക്ഡൗണ്‍ സമയത്ത് 100 കോടിയുടെ സ്വര്‍ണം നാലു പ്രാവശ്യമായി കേരളത്തിലെത്തിയതായി കസ്റ്റംസ്‌ പറഞ്ഞു.ഇതിനു രാജ്യത്തിനകത്തും പുറത്തും നിന്നും വലിയ സ്വാധീനമുള്ള സംഘങ്ങളുടെ സഹായം ലഭിച്ചിരുന്നതായും അന്വേഷണത്തില്‍ വ്യക്തമായി. നാലാമത്തെ സ്വർണ്ണ കടത്തലിലാണ് 13.5 കോടി രൂപ വിലമതിക്കുന്ന 30 കിലോ സ്വര്‍ണം പിടികൂടിയത്. ഇതു സംബന്ധിച്ച് നടത്തിയ അന്വേഷണത്തിലാണ് ലോക്ഡൗണ്‍ മറയാക്കി നടത്തിയ സ്വർണ്ണക്കടത്തിന്റെ വിവരങ്ങൾ പുറത്തുവരുന്നത്. ചില വ്യക്തികള്‍ വിചാരിച്ചാല്‍ ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വര്‍ണം കടത്താനാകില്ലെന്നും, ശക്തമായ ബന്ധങ്ങൾ ഈ സംഘത്തിന് കാണുമെന്നും കസ്റ്റംസ് കരുതുന്നു. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം ഇതുമായി ബന്ധപ്പെട്ട് കൊച്ചിയിലും തിരുവനന്തപുരത്തും കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ പിടികൂടിയ സ്വര്‍ണത്തിന്റെ കണക്കെടുപ്പ് കസ്റ്റംസ് ആരംഭിച്ചു.നേരത്തേ പിടികൂടിയ സംഘങ്ങളുടെ പ്രവര്‍ത്തനത്തെക്കുറിച്ചും അന്വേഷണം തുടങ്ങി.