Recent Posts (Page 3,477)

pabji

ന്യൂഡല്‍ഹി : വീണ്ടും ചൈനീസ് ആപ്പുകള്‍ക്ക് കൂച്ചുവിലങ്ങിടാന്‍ കേന്ദ്രസര്‍ക്കാര്‍. ടിക് ടോക്ക് ഉള്‍പ്പെടെയുള്ള 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ചതിന് പിന്നാലെയാണ് 275 ആപ്പുകള്‍ കൂടി ഇന്ത്യയില്‍ നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. ജൂണ്‍ 29 നായിരുന്നു 59 ചൈനീസ് ആപ്പുകള്‍ ഇന്ത്യ നിരോധിച്ചത്. പബ്ജി, സിലി, റെസ്സോ, അലിഎക്‌സ്പ്രസ്, യൂ ലൈക്ക് ആപ്പുകള്‍ക്കാണ് വിലക്ക് വീഴുന്നത്. രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുന്ന ആപ്പുകളാണ് ഇവയെന്നാണ് സര്‍ക്കാര്‍ വാദം. പബ്ജി ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്തത് ഇന്ത്യയിലാണ്.
ദക്ഷിണ കൊറിയന്‍ വീഡിയോ ഗെയിം കമ്പനിയായ ബ്ലൂഹോളിന്റെ അനുബന്ധസ്ഥാപനമാണ് പബ്ജിക്ക് പിന്നിലെങ്കിലും ചൈനയുടെ ഏറ്റവും മൂല്യവത്തായ ഇന്റർനെറ്റ് കമ്പനിയായ ടെന്‍സെന്റിന്റെ പിന്തുണയും ഇതിനുണ്ട്. അലിഎക്‌സ്പ്രസിന്റെ ഉടമസ്ഥതയും ചൈനീസ് ഇ-കൊമേഴ്‌സ് ഭീമനായ ആലിബാബയുടെ കൈയ്യിലാണ്.

pinarai vijayan

തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ലോക് ഡൗണ്‍ പ്രഖ്യാപിക്കില്ലെന്നും , ലോക് ഡൗണ്‍ അപ്രായോഗികമാണെന്നും വീഡിയോ കോണ്‍ഫറന്‍സ് വഴി ചേര്‍ന്ന മന്ത്രിസഭാ യോഗം വിലയിരുത്തി. സമ്പൂര്‍ണ്ണ അടച്ചിടല്‍ ജനജീവിതത്തെ കൂടുതല്‍ ദുരിതത്തിലാക്കുമെന്ന അഭിപ്രായം കണക്കിലെടുത്താണ് മന്ത്രിസഭാ തീരുമാനം. എന്നാല്‍, രോഗവ്യാപനതോത് കൂടിയ പ്രദേശങ്ങളില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിക്കാനും തീരുമാനമുണ്ട്. ധന ബില്‍ പാസാക്കാന്‍ സമയം നീട്ടാനുള്ള ഓര്‍ഡിനന്‍സ് ഇറക്കാനും മന്ത്രിസഭ തീരുമാനിച്ചു. കടകള്‍ തുറക്കുന്ന സമയം ജില്ലാതലത്തില്‍ തീരുമാനിക്കും. മാത്രമല്ല, ക്ലസ്റ്ററുകള്‍ക്ക് പുറത്തും രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ കൂടുതല്‍ ശ്രദ്ധ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കണമെന്ന് കാബിനറ്റ് വിലയിരുത്തി.

കോവിഡിനെ ഇന്ത്യക്കെതിരെയുള്ള ആയുധമാക്കാന്‍

ന്യൂഡല്‍ഹി ; കോവിഡ് 19 ലോകമാകെ പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യക്കെതിരെ ഇസ്ലാമിക് സ്റ്റേറ്റിന്റെ പടയൊരുക്കം. കോവിഡിനെ ഇന്ത്യയെ നശിപ്പിക്കാനുള്ള ആയുധമായി ഉപയോഗിക്കാനുള്ള പദ്ധതിയാണിട്ടിരിക്കുന്നതെന്ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. വോയിസ് ഓഫ് ഹിന്ദ് എന്ന ഐ എസിന്റെ ഓണ്‍ലൈന്‍ പ്രസിദ്ധീകരണത്തിലാണ് ഇക്കാര്യങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. ഇന്ത്യന്‍ മുസ്‌ളിംങ്ങള്‍ കോവിഡ് വാഹകരാകണമെന്നും വിശ്വാസികള്‍ ജയിക്കാന്‍ പോവുകയാണെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മാത്രമല്ല, ഡ്യൂട്ടിയിലുള്ള പൊലീസുകാര്‍ക്കിടയില്‍ കോവിഡ് വ്യാപിപ്പിക്കണമെന്നും ,അവിശ്വാസികളെ ഇല്ലാതാക്കണമെന്നും അതിനായി മുസ്ലീംങ്ങളോട് കൊവിഡ് വൈറസ് വാഹകരാകാനും ഇവര്‍ ആവശ്യപ്പെടുന്നു.’മുസ്ലീം അല്ലാത്തവരെ(കുഫാറുകള്‍), അതായത് അവിശ്വാസികളായവരെ കൊല്ലാനുള്ള ഒരവസരവും നഷ്ടപ്പെടുത്തരുത്. എല്ലായിപ്പോഴും സായുധമായിരിക്കുക. ചങ്ങലകള്‍, കയറുകള്‍, വയറുകള്‍ എന്നിവ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തുന്നതിനായി തയ്യാറാക്കി വയ്ക്കുക. കത്രിക, ചുറ്റിക തുടങ്ങിയവ ഫലപ്രദമായി ഉപയോഗിക്കാമെന്നും മറ്റുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ലോക്ഡൗണ്‍ സമയത്ത് പുറത്തിറങ്ങിയ ഇവരുടെ മാഗസിന്‍ പതിപ്പില്‍ ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത ചില ജാമിയ മിലിയ ഇസ്ലാമിക് വിദ്യാര്‍ത്ഥികളുടെ അറസ്റ്റിനോട് മുസ്ലിംങ്ങള്‍ പ്രതികരിക്കണമെന്ന്
ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇവരുടെ മാഗസിന്റെ മുഖചിത്രമായി നിസാമുദ്ദീന്‍ സമ്മേളനത്തിന്റെ ചിത്രമായിരുന്നു ഉപയോഗിച്ചിരുന്നത്. ഇതിനിടെ മൂന്ന് ഐഎസ് ഭീകരരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. യു എന്‍ അനലിറ്റിക്കല്‍ സപ്പോര്‍ട്ട് ആന്‍ഡ് സാങ്ഷന്‍സ് മോണിറ്ററിംഗ് ടീമിന്റെ 26-ാം റിപ്പോര്‍ട്ട് പ്രകാരം കേരളത്തിലും കര്‍ണാടകയിലുമടക്കം ഐഎസ് സിന്റെ സാന്നിധ്യവും കണ്ടെത്തിയിരുന്നു. ടെലിഗ്രാം ചാനലുകളിലൂടെയും സോഷ്യല്‍ മീഡിയകളിലൂടെയുമാണ് ഐഎസ് പ്രവര്‍ത്തിക്കുന്നതെന്നാണ് അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തലില്‍ പറയുന്നത്. ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്‌ളാദേശ്, മ്യാന്‍മാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള അല്‍ഖ്വയ്ദ ഭീകരരെ ഉപയോഗിച്ച് ഭീകരാക്രമണത്തിന് ഐഎസ് പദ്ധതിയിടുന്നതായും ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

വിമര്‍ശിച്ച് കെ.സുരേന്ദ്രന്‍

കാലിക്കറ്റ് സർവകലാശാല ബി.എ ഇംഗ്ലീഷ് മൂന്നാം സെമസ്റ്ററിലെ പാഠപുസ്തകത്തിലെ അരുന്ധതി റോയിയുടെ “കം സെപ്തംബർ” എന്ന ദേശവിരുദ്ധ ലേഖനം സിലബസിൽ ഉൾപ്പെടുത്തിയവർക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കാശ്മീരിൽ ഇന്ത്യ നടത്തുന്നത് ഭീകരവാദമാണെന്ന് പറയുന്ന ലേഖനം ഉടൻ പിൻവലിക്കണമെന്നും സമഗ്ര അന്വേഷണം നടത്താൻ സർക്കാർ തയ്യാറാവണമെന്ന് അദ്ദേഹം പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ബോംബ് സ്ഫോടനം നടത്തുന്ന ചാവേറുകളെ ന്യായീകരിക്കുകയും പാക്കിസ്ഥാനെതിരെ കാർഗിലിൽ ഇന്ത്യ യുദ്ധം ചെയ്തെന്നും പറയുന്നു. ഇന്ത്യൻ സർക്കാർ ന്യൂനപക്ഷങ്ങളെ ഇല്ലാതാക്കുകയാണെന്ന് പറയുന്ന പാഠപുസ്തകം നമ്മുടെ ജനാധിപത്യത്തെയാണ് ചോദ്യം ചെയ്യുന്നത്. ഇന്ത്യയുടെ ആണവ പരീക്ഷണത്തിനെയും വൻ അണക്കെട്ടുകളെയും ചോദ്യം ചെയ്യുന്ന ലേഖനം കേരളത്തിലെ കുട്ടികളെ പഠിപ്പിക്കാൻ ആരുടെ കയ്യിൽ നിന്നാണ് വിദ്യാഭ്യാസവകുപ്പ് അച്ചാരം വാങ്ങിയത്? ഹിന്ദുക്കൾ ഇന്ത്യയിൽ ഫാസിസം നടത്തുകയാണെന്ന് പരസ്യമായി ആരോപിക്കുന്ന പാഠപുസ്തകത്തിൻ്റെ ലക്ഷ്യം കാമ്പസുകളെ മതത്തിൻ്റെ പേരിൽ വിഭജിക്കലാണെന്ന് സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
കാശ്മീരിൽ നടക്കുന്നത് നിരായുധരായവരുടെ സ്വാതന്ത്ര്യസമരമാണെന്നും പാലസ്തീനെ പോലെ സാമ്രാജ്യത്വത്തിൻ്റെ രക്തം പുരണ്ട സംഭാവനയാണ് കാശ്മീരെന്ന് സമർത്ഥിക്കുന്നത് ഭീകരവാദികളുടെ ഭാഷയാണ്. കാശ്മീർ രാജ്യത്തിൻ്റെ അഭിവാജ്യഘടകമാണെന്ന് വിശ്വസിച്ച് ശത്രുക്കളോട് പൊരുതി വീരമൃത്യു വരിച്ച ധീരസൈനികരെ ബഹുമാനിക്കുന്നവർക്ക് എങ്ങനെയാണ് ഇത്തരം പാഠപുസ്തം പഠിപ്പിക്കാനും പഠിക്കാനുമാവുകയെന്നും അദ്ദേഹം ചോദിച്ചു.ആഗോള ഭീകര സംഘടനയായ അൽഖ്വയിദയെ പോലും ന്യായീകരിക്കുന്ന പാഠഭാഗം സിലബസിൽ ഉൾക്കൊള്ളിച്ചവരെ ഉടൻ അറസ്റ്റ് ചെയ്യണം.

പാഠഭാഗത്തിൻ്റെ തുടക്കത്തിൽ അഫ്സൽ ഗുരുവിനെ തൂക്കിക്കൊന്ന ഇന്ത്യൻ ജനാധിപത്യത്തിനേറ്റ കളങ്കത്തിനെതിരെ പ്രതികരിച്ച ആളായിട്ടാണ് എഡിറ്റർ അരുന്ധതി റോയിയെ പരിചയപ്പെടുത്തുന്നത്. അക്ഷരത്തെറ്റിൻ്റെ പേരിൽ മേനക ഗാന്ധി ഉൾപ്പെടെയുള്ള വർക്കെതിരെ കേസെടുക്കുന്ന പിണറായി സർക്കാർ അരുന്ധതി റോയിക്കെതിരെ കേസെടുക്കാൻ തയ്യാറാവണം. ഇതിനെതിരെ ബി.ജെ.പി ശക്തമായ പ്രതിഷേധം നടത്തുകയും നിയമനടപടി സ്വീകരിക്കുകയും ചെയ്യുമെന്ന് സുരേന്ദ്രൻ പറഞ്ഞു.

മറക്കാനാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.

കാര്‍ഗില്‍ യുദ്ധ സ്മരണകള്‍ രാജ്യത്തിന് ഒരിക്കലും മറക്കാനാവില്ലെന്നും പാക്കിസ്ഥാന്‍റെ ദുസ്സാഹസത്തെ ചെറുത്ത് തോല്‍പ്പിച്ച ഇന്ത്യയുടെ ശക്തി ലോകം തിരിച്ചറിഞ്ഞെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ആഭ്യന്തര പ്രശ്നങ്ങള്‍ മറി കടക്കാന്‍ ഇന്ത്യയിലേക്ക് കടന്നു കയറ്റം നടത്തിയ പാക്കിസ്ഥാന് ഇന്ത്യ തക്ക മറുപടി നല്‍കിയെന്ന് പ്രതിമാസ മന്‍ കി ബാത് പരിപാടിയില്‍ പ്രധാനമന്ത്രി വ്യക്തമാക്കി.പാക്കിസ്ഥാനുമായി മെച്ചപ്പെട്ട ബന്ധം പുലര്‍ത്താന്‍ ഇന്ത്യ ശ്രമങ്ങള്‍ തുടരുന്നതിന് ഇടയിലായിരുന്നു പാക്കിസ്ഥാന്‍റെ അനാവശ്യ നീക്കം. ഇന്ത്യന്‍ സൈന്യത്തിന്‍റെ യുദ്ധവീര്യം അന്നത്തെ പോരാട്ടത്തില്‍ ലോകത്തിന് ബോധ്യപ്പെട്ടു. രാജ്യത്തിന്‍റെ അതിര്‍ത്തി കാക്കാന്‍ സൈന്യത്തോടൊപ്പം രാഷ്ട്രത്തിന്‍റെ മനസ്സും ഒറ്റക്കെട്ടായി കാര്‍ഗിലില്‍ അണിനിരക്കുകയായിരുന്നുവെന്നും, എല്ലാത്തിലും വലുത് രാഷ്ട്രമാണെന്ന മന്ത്രത്തോടെയായിരുന്നു ജനങ്ങള്‍ സൈന്യത്തിന് നല്‍കിയ പിന്തുണ എന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു

ic

ഭീകര സംഘടനയായ ഐഎസ് സാന്നിധ്യം കാര്യമായ രീതിയിൽ കേരളത്തിൽ ഉണ്ടെന്ന് സ്ഥിരീകരിച്ച് ഐക്യരാഷ്ട്രസഭ. ഐഎസ് ന്റെ പ്രവർത്തനവും വ്യാപനവും ഏറ്റവും കൂടുതലായി ഉണ്ടാകുന്ന ഇന്ത്യയിലെ സംസ്ഥാനങ്ങളിൽ കേരളവും കർണാടകയിലും ഉൾപ്പെടുന്നുവെന്നാണ് യുഎൻ റിപ്പോർട്ടിലുള്ള പരാമർശം. ഭീകരസംഘടയുടെ സാന്നിദ്ധ്യം കേരളത്തിൽ വർദ്ധിച്ച് വരുന്ന സാഹചര്യമാണ് ഉള്ളതെന്നും ഐഎസിന്റെ ഇന്ത്യയിലെ വിഭാഗമായ ഹിന്ദ് വിലായയ്ക്ക് 180 മുതൽ 200 വരെ ഭീകരരുണ്ടെന്നും ഇതിൽ കൂടുതലും കേരളം, കർണാടക എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണെന്നും പറയുന്നു. ഐക്യരാഷ്ട്രസഭയുടെ വാർഷിക റിപ്പോർട്ടിലാണ് ഈ പരാമർശമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഓണക്കിറ്റ് വിതരണം

കൊവിഡ് പശ്ചാത്തലത്തിൽ സംസ്ഥാനത്തെ 88 ലക്ഷം റേഷൻ കാർഡ് ഉടമകൾക്ക് സൗജന്യ ഓണക്കിറ്റ് നൽകുമെന്ന് കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. എന്നാൽ ഓണക്കിറ്റ് വിതരണം ബഹിഷ്കരിക്കുമെന്ന ഭീഷണിയുമായി റേഷന്‍ വ്യാപാരികള്‍ രംഗത്ത്. ഇ പോസ് മെഷീനുകളുടെ സെർവർ തകരാർ പരിഹരിച്ചില്ലെങ്കിൽ സമരത്തിലേക്ക് നീങ്ങുമെന്നും വ്യാപാരികൾ പറഞ്ഞു. മെഷീൻ തകരാർ കാരണം ഓരോ മാസവും റേഷൻ വാങ്ങാനായി മൂന്ന് തവണയെങ്കിലും ആളുകൾ കടകളിലെത്തുന്നുണ്ട്. ഇത് രോഗ വ്യാപനത്തിന് വഴിവച്ചേക്കുമെന്നും കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സർക്കാർ ഇടപെട്ട് ഇതിനൊരു പരിഹാരമുണ്ടാക്കിയില്ലെങ്കിൽ സമരത്തിലേക്ക് നീങ്ങാനാണ് വ്യാപാരികളുടെ തീരുമാനമെന്നും സർക്കാരിന് മുന്നറിയിപ്പ് നൽകി.

വിഷുവിന് കാർഡ് ഒന്നിന് 20 രൂപ വീതം കമ്മീഷൻ നൽകണമെന്നായിരുന്നു റേഷൻ വ്യാപാരികളുടെ ആവശ്യം. എന്നാൽ അഞ്ച് രൂപ വീതം നൽകാമെന്ന് സർക്കാർ സമ്മതിച്ചെങ്കിലും അത് ഇപ്പോഴും കിട്ടിയിട്ടില്ല എന്ന് അവർ പറയുന്നു. പയർ വർഗങ്ങൾ, പഞ്ചസാര, വെളിച്ചെണ്ണ തുടങ്ങി 11 ഇനങ്ങളുള്ള ഈ കിറ്റ് വിതരണം ബഹിഷ്കരിക്കുമെന്നാണ് വ്യാപാരികൾ വ്യക്തമാക്കുന്നത്.

prime minister

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യന്‍ മെഡിക്കല്‍ ഗവേഷണ കൗണ്‍സിലിന്‍റെ, മൂന്ന് വന്‍കിട കോവിഡ് പരിശോധന നടത്തുന്ന മൂന്ന് വന്‍കിട ലാബുകള്‍ തിങ്കളാഴ്ച വൈകിട്ട് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി ഉദ്ഘാടനം ചെയ്യും. നോയിഡ, കൊല്‍ക്കത്ത, മുംബൈ എന്നിവിടങ്ങളിലാണ് ലാബുകള്‍. കോവിഡ് നേരത്തെ കണ്ടുപിടിക്കാനും ചികിത്സ ആരംഭിക്കാനും പരിശോധന – കണ്ടെത്തല്‍ – ചികിത്സ എന്ന നയം ആവിഷ്കരിച്ചിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് I.C.M.R പരിശോധനാ ശേഷി വര്‍ദ്ധിപ്പിക്കുന്നത്. സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും പരിശോധനാ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്രം ഇതിനകം ആവശ്യപ്പെട്ട് കഴിഞ്ഞു. പുതിയ ലാബുകള്‍ സ്ഥാപിച്ചും, നിലവില്‍ പ്രവര്‍ത്തിക്കുന്നവയുടെ ശേഷി വര്‍ദ്ധിപ്പിച്ചും കോവിഡ് പരിശോധനാ സൗകര്യം മികവുറ്റതാക്കാന്‍ ലക്ഷ്യമിട്ടാണ് നടപടി.

വിവാഹ രജിസ്ട്രേഷൻ നോട്ടീസ് വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് ദുരുപയോഗം

സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം വിവാഹം ചെയ്യാൻ അപേക്ഷിച്ചവരുടെയും അതു പോലുള്ള മറ്റു പലരുടെയും സ്വകാര്യ വിവരങ്ങൾ
രജിസ്ട്രേഷൻ വകുപ്പിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കില്ലെന്ന് മന്ത്രി ജി സുധാകരന്‍.
വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് ദുരുപയോഗം ചെയ്യുന്നതായി ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് ഈ നടപടിയെന്ന് മന്ത്രി തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

രണ്ടു ദിവസം മുമ്പ് ശ്രീമതി ആതിര സുജാത രാധാകൃഷ്ണൻ എഴുതിയ കുറിപ്പ് ശ്രദ്ധയിൽപെട്ടു. സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം വിവാഹം ചെയ്യാൻ അപേക്ഷിച്ച അവരുടെയും അതു പോലുള്ള മറ്റു പലരുടെയും സ്വകാര്യ വിവരങ്ങൾ രജിസ്ട്രേഷൻ വകുപ്പിന്റെ വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്തു ദുരുപയോഗം ചെയ്യുന്നതിനെ കുറിച്ചായിരുന്നു അവർ എഴുതിയത്. അതിനെ കുറിച്ച് ഉടൻ തന്നെ രജിസ്ട്രേഷൻ വകുപ്പ് ഉദ്യോഗസ്ഥരോട് റിപ്പോർട്ട് ആവശ്യപ്പെടുകയും ഈ വിഷയത്തിൽ സംസ്ഥാന വകുപ്പിന് ചെയ്യാൻ പറ്റുന്ന നടപടികളെ കുറിച്ച് ആരായുകയും ചെയ്തു. ഒട്ടും കാലതാമസമില്ലാതെ തന്നെ പ്രശ്‍നം പരിഹരിക്കാനുള്ള നിർദേശവും രജിസ്ട്രേഷൻ ഐ.ജിക്ക് നൽകി.

സംസ്ഥാനത്ത് പ്രത്യേക വിവാഹ നിയമപ്രകാരം വിവാഹ ഉദ്യോഗസ്ഥന് സമര്‍പ്പിക്കുന്ന വിവാഹ നോട്ടീസ് സംസ്ഥാന രജിസ്ട്രേഷന്‍ വകുപ്പിന്‍റെ വെബ് സൈറ്റില്‍ പ്രസിദ്ധീകരിക്കുന്ന നടപടി നിര്‍ത്തിവയ്ക്കുന്നതിനും നിലവിലെ കേന്ദ്ര നിയമപ്രകാരം സബ് രജിസ്ട്രാര്‍ ഓഫീസിലെ നോട്ടീസ് ബോര്‍ഡില്‍ മാത്രം പ്രദര്‍ശിപ്പിക്കുന്നതിനും നിര്‍ദ്ദേശം നല്‍കി.

1954-ലെ പ്രത്യേക വിവാഹ നിയമ പ്രകാരം വിവാഹിതരാകുവാന്‍ ആഗ്രഹിക്കുന്നവര്‍ നിയമാനുസരണമുള്ള നോട്ടീസ് വിവാഹ ഓഫീസര്‍ക്ക് സമര്‍പ്പിക്കേണ്ടതാണ്. ഇപ്രകാരം ലഭിക്കുന്ന നോട്ടീസ് വിവാഹ നിയമത്തിന്‍റെ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം ബന്ധപ്പെട്ട ഓഫീസുകളില്‍ പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ പൊതുജനശ്രദ്ധയ്ക്കായും വിവാഹം സംബന്ധിച്ച് നിയമപരമായ എതിര്‍പ്പുണ്ടെങ്കില്‍ ആയത് സമര്‍പ്പിക്കുന്നതിനുമായി പ്രദര്‍ശിപ്പിക്കേണ്ടതാണ്.

2018-ലെ പ്രത്യേക വിവാഹ നിയമത്തിന്‍റെ ചട്ടങ്ങളില്‍ ഭേദഗതി വരുത്തി അപേക്ഷകരുടെ ഫോട്ടോകള്‍ കൂടി ഉള്‍പ്പെടുത്തുന്നതിന് തീരുമാനിച്ചിരുന്നു. പ്രത്യേക നിയമപ്രകാരമുള്ള വിവാഹങ്ങള്‍ ഉള്‍പ്പെടെ രജിസ്ട്രേഷന്‍ വകുപ്പിലെ സേവനങ്ങള്‍ ഓണ്‍ലൈന്‍ സേവനങ്ങളായി മാറിയതോടുകൂടി ഫോട്ടോയും മേല്‍വിലാസവും സഹിതമുള്ള വിവാഹ നോട്ടീസുകള്‍ 2019 മുതല്‍ രജിസ്ട്രേഷന്‍ വകുപ്പിന്‍റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു വരുന്നുണ്ട്.

എന്നാല്‍ ഇപ്രകാരം പ്രസിദ്ധീകരിക്കുന്ന വിവാഹ നോട്ടീസുകള്‍ വകുപ്പിന്‍റെ വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുത്ത് നോട്ടീസുകളിലെ വിവരങ്ങള്‍ വര്‍ഗീയ പ്രചരണത്തിന് ഉപയോഗിക്കുന്നതായും വിവാഹ നോട്ടീസ് നല്‍കുന്നവര്‍ക്കെതിരെ ഭീഷണികളും ഉപദ്രവങ്ങളും ഉണ്ടാവുന്നതായും ഉള്ള പരാതികൾ ശ്രദ്ധയിൽ പെട്ടു . അപേക്ഷകരുടെ വ്യക്തിവിവരങ്ങള്‍ ദുരുപയോഗം ചെയ്യുന്നതായും അപേക്ഷകളുടെ സ്വകാര്യതയെ ബാധിക്കുന്നതായും ആക്ഷേപങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.

ഇക്കാര്യത്തില്‍ നൽകിയ നിര്‍ദ്ദേശാനുസരണം രജിസ്ട്രേഷന്‍ ഇന്‍സ്പെക്ടര്‍ ജനറല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വകുപ്പിന്‍റെ വെബ്സൈറ്റിലൂടെ ലഭിക്കുന്ന വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് തടയുന്നതിന് ഉചിതമായ നടപടികള്‍ സ്വീകരിക്കണമെന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പ്രത്യേക വിവാഹ നിയമപ്രകാരം അപേക്ഷകരുടെ ഫോട്ടോയും മേല്‍വിലാസവും സഹിതം സമര്‍പ്പിക്കുന്ന വിവാഹ നോട്ടീസുകളുടെ ദുരുപയോഗം തടയുന്നതിനും നോട്ടീസുകളിലെ വിവരങ്ങള്‍ ഉപയോഗിച്ചുകൊണ്ടുള്ള വര്‍ഗീയ പ്രചരണം തടയുന്നതിനുമായി വിവാഹ നോട്ടീസുകള്‍ രജിസ്ട്രേഷന്‍ വകുപ്പിന്‍റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതിനു പകരം നോട്ടീസ് അപേക്ഷകരുടെ വാസസ്ഥലം ഉള്‍പ്പെടുന്ന സബ് രജിസ്ട്രാര്‍ ഓഫീസുകളുടെ നോട്ടീസ് ബോര്‍ഡുകളില്‍ മാത്രം പ്രസിദ്ധീകരിച്ചാല്‍ മതിയെന്ന നിര്‍ദ്ദേശവും നല്‍കിയത്.

സ്ഥിരം കമ്മീഷൻ

ഇന്ത്യൻ കരസേനയിലെ വനിതാ ഓഫീസർമാർക്ക് സ്ഥിരം കമ്മീഷൻ (PC) പദവി നൽകുന്നതിനുള്ള ഔദ്യോഗിക ഉത്തരവ് കേന്ദ്ര പ്രതിരോധ മന്ത്രാലയം പുറത്തിറക്കി. സേനയിലെ ഉയർന്ന ഉത്തരവാദിത്തങ്ങൾ വഹിക്കാൻ വനിതകളെ ശാക്തീകരിക്കുന്നതിന് വഴി തുറക്കുന്നതാണ് നടപടി. കര സേനയുടെ ഭാഗമായ 10 വിഭാഗങ്ങളിലെയും ഷോര്‍ട്ട് സര്‍വീസ് കമ്മീഷനിലെ (SSC) വനിതാ ഓഫീസർമാർക്ക് പെർമനന്റ് കമ്മീഷൻ(PC) പദവി നൽകുന്നത് ലക്ഷ്യമിട്ടുള്ളതാണ് ഉത്തരവ്. ബന്ധപ്പെട്ട വനിത ഓഫീസർമാർക്കായി പെർമനന്റ് കമ്മീഷൻ സെലക്ഷൻ ബോർഡ് സംഘടിപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ കരസേനാ കാര്യാലയത്തിൽ മുൻകൂട്ടി തുടങ്ങിക്കഴിഞ്ഞു.
ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളും, രേഖകളുടെ സമർപ്പണവും ഷോര്‍ട്ട് സര്‍വീസ് കമ്മീഷനിലെ വനിതാ ഉദ്യോഗസ്ഥർ പൂർത്തിയാക്കുന്ന മുറയ്ക്ക് സെലക്ഷൻ ബോർഡ് പ്രവർത്തനങ്ങൾക്ക് തുടക്കമാകും. സൈന്യത്തില്‍ വനിതകളെ സ്ഥിരം കമ്മിഷന്‍ഡ് ഉദ്യോഗസ്ഥരായി നിയമിക്കണമെന്ന് സുപ്രീം കോടതി കഴിഞ്ഞ ഫെബ്രുവരിയിലാണു ഉത്തരവിട്ടത്.