Health (Page 245)

ഈ മാസത്തെ പൊതു അവധി ദിവസം ഉൾപ്പെടെ എല്ലാ ദിവസവും കോവിഡ് വാക്സിൻ നൽകാൻ ആശുപത്രികൾക്ക് കേന്ദ്ര സർക്കാർ നിർദേശം. അവധി ദിവസങ്ങള്‍ കണക്കിലെടുക്കാതെ പൊതു, സ്വകാര്യ വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. വാക്സിനേഷൻ വേഗത്തിൽ പൂർത്തീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി.

രാജ്യത്ത് 45 വയസ്സിന് മുകളിലുള്ളവർക്കുള്ള കൊവിഡ് വാക്സിനേഷൻ ഇന്ന് ആരംഭിച്ചു. രാവിലെ 9 മുതൽ വൈകിട്ട് 5 വരെയാണ് വാക്സിൻ വിതരണം. രജിസ്ട്രേഷൻ ഘട്ടത്തിൽതന്നെ ഇഷ്ടമുള്ള ആശുപത്രിയും ദിവസവും തെരഞ്ഞെടുക്കാം. രജിസ്റ്റർ ചെയ്യാതെ അതെ നേരിട്ട് എത്തിയും മരുന്ന് സ്വീകരിക്കാം.

45 ദിവസം കൊണ്ട് 45 വയസിന് മേല്‍ പ്രായമുള്ളവര്‍ക്ക് വാക്സിനേഷന്‍ പൂര്‍ത്തിയാക്കാനാണ് സംസ്ഥാനത്ത് ലക്ഷ്യമിടുന്നത്. വാക്സീന്‍ നല്‍കുന്നതിനായി വരും ദിവസങ്ങളില്‍ വാക്സിനേഷന്‍ കേന്ദ്രങ്ങളുടെ എണ്ണം വര്‍ധിപ്പിക്കും. കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ആശുപത്രികള്‍, സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള സ്വകാര്യ ആശുപത്രികള്‍ എന്നിവടങ്ങളില്‍ വാക്സിനേഷന്‍ സൗകര്യം ലഭ്യമാണ്. കൂടുതല്‍ വാക്സീനുകള്‍ സംസ്ഥാനത്ത് എത്തിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

പാരിസ് : കൊറോണ വ്യാപനത്തില്‍ വീണ്ടും ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി ഫ്രഞ്ച് സര്‍ക്കാര്‍. കൊറോണ വ്യാപനം ആരംഭിച്ച ശേഷം ഇത് മൂന്നാമത്തെ തവണയാണ് ഫ്രാന്‍സില്‍ ലോക് ഡൗണ്‍ ഏര്‍പ്പെടുത്തുന്നത്. നിയന്ത്രണം നഷ്ടമായെന്നും അതിനാല്‍ മുന്നോട്ടുപോകാന്‍ കഴിയില്ലെന്നും ലോക് ഡൗണ്‍ ഏര്‍പ്പെടുത്തുന്നതായും പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ആണ് അറിയിച്ചത്.രോഗവ്യാപനത്തിന്റെ മൂന്നാം ഘട്ടമായതോടെ രാജ്യത്തെ സ്ഥിതിഗതികള്‍ ഗുരുതരമായിരിക്കുകയാണ്. ഇതുവരെ 1,00,000 പേര്‍ മരിച്ചു. വൈറസ് വ്യാപനം രൂക്ഷമായ മേഖലകളിലെ ആശുപത്രികള്‍ രോഗികളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്.

hotspot

ചെന്നൈ: ഭാഗിക ലോക്ക്ഡൗണ്‍ നീട്ടി തമിഴ്‌നാട്.കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് ഏപ്രില്‍ 30 വരെ ലോക്ക്ഡൗണ്‍ നീട്ടിയത്. ഇതിന്റെ ഭാഗമായി മാസ്‌ക് ധരിക്കലും സാമൂഹിക അകലം പാലിക്കലും ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ കടുപ്പിക്കും. അനുവദനീയമായ ആവശ്യങ്ങള്‍ക്ക് ഒഴികെ വ്യോമഗതാഗതത്തിന് നിയന്ത്രണം ഉണ്ടാകും.

കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 2,342 കൊവിഡ് കേസുകളും 16 മരണങ്ങളുമാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. തലസ്ഥാന നഗരമായ ചെന്നൈയില്‍ മാത്രം 874 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 2,000 ലധികം രോഗബാധ റിപ്പോര്‍ട്ട് ചെയ്യുന്ന തുടര്‍ച്ചയായ നാലാമത്തെ ദിവസമാണിന്ന്. ഇതോടെ ആകെ സജീവ കേസുകളുടെ എണ്ണം 14,846 ആയി ഉയര്‍ന്നു.

ഇതുവരെ സംസ്ഥാനത്ത് 8,84,094 പോസിറ്റീവ് കേസുകളും 12,700 മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തത്.നിലവില്‍ കൊവിഡ് കുത്തനെ ഉയരുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് തമിഴ്‌നാട്. അസംബ്ലി തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കുതിച്ചുയരുന്ന കൊവിഡ് കേസുകളില്‍ ആശങ്കയിലാണ് സംസ്ഥാനം മുഴുവന്‍. പുതിയ നിയന്ത്രണങ്ങളൊന്നും നടപ്പിലാക്കില്ലെങ്കിലും തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് നിയന്ത്രണം ഉണ്ടാകും.

ജനീവ: കൊവിഡ് രോഗം ഉത്ഭവിച്ചത് വവ്വാലിൽ നിന്നും ഏതോ മൃഗത്തിലൂടെ മനുഷ്യനിൽ എത്തിയതാണെന്ന ചൈനയും ലോകാരോഗ്യ സംഘടനയും സംയുക്തമായി പുറത്തിറക്കിയ റിപ്പോർട്ടിനെ എതിർത്ത് 14 രാജ്യങ്ങൾ.അന്വേഷണത്തിൽ വന്ന താമസവും റിപ്പോർട്ടിലെ വസ്‌തുതകൾക്ക് പൂർണതയില്ലാത്തതുമാണ് വിവിധ രാജ്യങ്ങൾ എതിർപ്പ് ഉന്നയിക്കാൻ കാരണം.വുഹാനിലെ പരീക്ഷണശാലയിൽ നിന്നാണ് രോഗം പൊട്ടിപ്പുറപ്പെട്ടതെന്ന് അമേരിക്കയാണ് കഴിഞ്ഞവർഷം ആദ്യമായി ആരോപണം ഉന്നയിച്ചത്.

എന്നാൽ ചൈന ആ വാദത്തെ ശക്തിയുക്തം എതിർത്തിരുന്നു. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് വൈറസ് പകരാൻ സാദ്ധ്യതയുണ്ടെന്നായിരുന്നു ചൈനീസ് ശാസ്‌ത്രജ്ഞർ അഭിപ്രായപ്പെട്ടത്.ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ടിനെ എതിർക്കുന്ന രാജ്യങ്ങൾ അമേരിക്ക, ഓസ്‌ട്രേലിയ, കാനഡ, ചെക്ക് റിപബ്ളിക്, ഡെൻമാർക്ക്, എസ്‌തോണിയ, ഇസ്രായേൽ എന്നീ രാജ്യങ്ങൾ രോഗത്തിന്റെ ഉത്ഭവം പഠിക്കാനുള‌ള ലോകാരോഗ്യ സംഘടനയുടെ നീക്കത്തെ അനുകൂലിക്കുന്നു.

എന്നാൽ പഠനസംഘത്തിന് രോഗം ഉത്ഭവിച്ചതിനെയും പടർന്നുപിടിച്ചതിനെ കുറിച്ചുള‌ള ശരിയായ തെളിവുകളും സാമ്പിളുകളും ശേഖരിക്കാൻ കഴിയാതെ വന്നെന്നും റിപ്പോർട്ടിലെ വസ്‌തുതകൾക്ക് പൂർണതയില്ലെന്നും ഈ രാജ്യങ്ങൾ കരുതുന്നു.ജപ്പാൻ, ലാത്വിയ,ലിത്വാനിയ, നോർവെ, ദക്ഷിണ കൊറിയ, സ്‌ളൊവേനിയ, ഇംഗ്ളണ്ട് എന്നീ രാജ്യങ്ങളും ഈ അഭിപ്രായം തന്നെ രേഖപ്പെടുത്തുന്നു. അതേസമയം രോഗം പടർന്നതിനെ കുറിച്ച് കൂടുതൽ ശക്തമായ നിഗമനങ്ങളിൽ എത്തേണ്ടതുണ്ടെന്ന് ലോകാരോഗ്യസംഘടന തലവൻ ടെഡ്രോസ് അദാനം ഗെബ്രേയെസസ് അഭിപ്രായപ്പെട്ടു.

നിലവിലെ റിപ്പോർട്ട് സമഗ്രമാണെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.രോഗം പൊട്ടിപ്പുറപ്പെട്ട വുഹാനിലാണ് സംഘം അന്വേഷണം നടത്തിയത്. 17ഓളം അന്താരാഷ്‌ട്ര രോഗവിദഗ്ദ്ധർ നടത്തിയ പഠനത്തിൽ ലാബിൽ നിന്നും രോഗാണു പുറത്തേക്ക് ചോരാനുള‌ള സാദ്ധ്യത വളരെയധികം വിരളമാണെന്നായിരുന്നു റിപ്പോർട്ടിൽ പറഞ്ഞിരുന്നത്.