അൽ ജസീറ ചാനലിനെ രാജ്യത്ത് നിന്ന് ഒഴിവാക്കാനുള്ള നടപടികളുമായി ഇസ്രയേൽ

ജെറുസലേം : അൽ ജസീറ ചാനലിനെ രാജ്യത്ത് നിന്ന് ഒഴിവാക്കാനുള്ള നടപടി സ്വീകരിച്ച് ഇസ്രായേൽ. ഖത്തർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ചാനലാണ് അൽ ജസീറ. ഗാസയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള മധ്യസ്ഥ ശ്രമങ്ങളിൽ ഖത്തർ പ്രധാന പങ്കുവഹിക്കുന്ന സാഹചര്യത്തിലാണ് ഇസ്രായേലിന്റെ പുതിയ നീക്കം.

അൽ ജസീറയിലെ മാധ്യമപ്രവർത്തകർ ഭീകരവാദികൾ ആണെന്നാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആരോപിക്കുന്നത്. അൽ ജസീറക്ക് ഹമാസുമായി അടുത്ത ബന്ധം ഉണ്ടെന്നും ജേണലിസ്റ്റുകൾ ആയി ഭീകരവാദികളെ എടുക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിക്കുന്നു.

ഇസ്രായേലിന്റെ സുരക്ഷയെ അല്‍ ജസീറ പ്രതികൂലമായി ബാധിച്ചു. ഒക്ടോബർ 7 നടന്ന കൂട്ടക്കൊലയിൽ പങ്കാളികളായി. ഹമാസിനെ പിന്തുണയ്ക്കുന്നവരെ നമ്മുടെ നാട്ടിൽ നിന്നാണ് നീക്കം ചെയ്യാൻ സമയമായിരിക്കുന്നു. ഭീകരവാദ ചാനൽ ആയ അൽ ജസീറ ഇനി ഇസ്രായേലിൽ നിന്ന് സംരക്ഷണം ചെയ്യില്ല. ചാനലിന്റെ പ്രവർത്തനം അവസാനിപ്പിക്കുന്നതിനായി പുതിയ നിയമപ്രകാരം ഉടൻ പ്രവർത്തിക്കണമെന്ന് നിർദ്ദേശിക്കുന്നുവെന്നും ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി. എക്സ് പ്ലാറ്റ്‌ഫോമിലൂടെ ആയിരുന്നു അദ്ദേഹം ഇക്കാര്യം അറിയിച്ചത്.