ജീവനക്കാർക്കും അവരുടെ കുടുംബങ്ങൾക്കും ഇതുവരെ പത്ത് ലക്ഷം ഡോസ് കോവിഡ് വാക്സിൻ നൽകിയതായി റിലയൻസ് ഫൌണ്ടേഷൻ

മുംബൈ: റിലയൻസ് ജീവനക്കാർക്കും അവരുടെ കുടുംബങ്ങൾക്കും ഇതുവരെ പത്ത് ലക്ഷം ഡോസ് കോവിഡ് വാക്സിൻ നൽകിയതായി റിലയൻസ് ഫൌണ്ടേഷൻ. രാജ്യത്തുടനീളമുള്ള വിവിധ റിലൻസ് സ്ഥാപനങ്ങളിലെ ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കുമാണ് 10 ലക്ഷത്തിലധികം വാക്സിൻ ഡോസുകൾ നൽകിയത്.
പൊതു സമൂഹത്തിന് പ്രതിരോധ കുത്തിവയ്പ് നൽകാനുള്ള പ്രതിജ്ഞാബദ്ധത കഴിഞ്ഞ മാസം നടന്ന വാർഷിക പൊതുയോഗത്തിൽ റിലയൻസ് ഫൌണ്ടേഷൻ ചെയർപേഴ്സൺ നിത അംബാനി പ്രകടിപ്പിച്ചിരുന്നു.

“രാജ്യവ്യാപകമായി ഈ ദൗത്യം നിർവഹിക്കുന്നു. ഇത് ഞങ്ങളുടെ ധർമ്മമാണ്, ഇന്ത്യക്കാരായ ഓരോരുത്തരോടും ഞങ്ങളുടെ കടമയും, സുരക്ഷയും സംരക്ഷണവും സംബന്ധിച്ച് അവർക്കുള്ള ഞങ്ങളുടെ വാഗ്ദാനം. ഒരുമിച്ച്, നിറവേറ്റാൻ നമുക്ക് കഴിയും, ഈ പ്രതിസന്ധി നമ്മൾ മറികടക്കുമെന്നതാണ് ഉറച്ച വിശ്വാസം”- നിതാ അംബാനി പറഞ്ഞു.

ഇന്നുവരെ, യോഗ്യതയുള്ള എല്ലാ ജീവനക്കാരിൽ 98 ശതമാനത്തിലധികം പേർക്കും കുറഞ്ഞത് ഒരു ഡോസ് വാക്സിനേഷൻ നൽകിയിട്ടുണ്ട്.

ജീവനക്കാർക്ക് വാക്സിനുകൾ വാങ്ങാൻ സ്വകാര്യ സംഘടനകൾക്ക് അനുമതി നൽകിയതിനെ തുടർന്നാണ് മിഷൻ വാക്സിൻ സൂരക്ഷ അവതരിപ്പിച്ചത്.2019-20 കാലയളവിൽ രാജ്യത്തെ മൊത്തം കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റിയുടെ (സിഎസ്ആർ) ചെലവിന്റെ നാല് ശതമാനം റിലയൻസ് സംഭാവന ചെയ്തിട്ടുണ്ട്.