ഫിഫ 23 ടീം ഓഫ് ദി ഇയര്‍: ഷോര്‍ട്ട് ലിസ്റ്റില്‍ റൊണാള്‍ഡോയില്ല

ഫിഫ 23 ടീം ഓഫ് ദി ഇയര്‍ ഷോര്‍ട്ട് ലിസ്റ്റില്‍ പാരിസ് സെയ്ന്റ് ജെര്‍മെയ്ന്‍ സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസി, കിലിയന്‍ എംബാപ്പെ, നെയ്മര്‍ എന്നിവരൊക്കെ ലിസ്റ്റില്‍ ഇടംപിടിച്ചെങ്കിലും സൗദി അറേബ്യന്‍ ക്ലബായ അല്‍ നസ്ര് താരമായ ക്രിസ്റ്റിയാനോ റൊണാള്‍ഡോയില്ല.

12 മാസത്തെ ഫുട്ബോള്‍ മത്സരങ്ങള്‍ വിലയിരുത്തി ലോകത്തിലെ മികച്ച നൂറു ഫുട്ബോളര്‍മാരെ തങ്ങള്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്തിരിക്കുകയാണെന്നാണ് ഇ.എ.കോം വ്യക്തമാക്കുന്നത്. 30 അറ്റാക്കര്‍മാര്‍, 35 മിഡ്ഫീല്‍ഡര്‍മാര്‍, 25 ഡിഫന്‍ഡര്‍മാര്‍, 10 ഗോള്‍കീപ്പര്‍മാര്‍ എന്നിങ്ങനെയാണ് ഷോര്‍ട്ട് ലിസ്റ്റിലെ താരങ്ങള്‍. ലിസ്റ്റില്‍ നിന്ന് വോട്ടിംഗിലൂടെയാണ് അന്തിമ ഇലവനെ തെരഞ്ഞെടുക്കുക. വിവിധ ക്ലബുകളില്‍ നിന്നുള്ള നൂറു താരങ്ങളില്‍ നിന്ന് അന്തിമ ഇലവനെ തെരഞ്ഞെടുക്കുന്ന വോട്ടെടുപ്പ് ജനുവരി 17 വരെ നടക്കും. ജനുവരി 19 ഇ.എ സ്പോര്‍ട്സ് ടീം ഓഫ് ദി ഇയറിനെ പ്രഖ്യാപിക്കും.

അറ്റാക്കേഴ്സ്:

ലാഗോ അസ്പാസ്, വിസ്സാം ബെന്‍ യെഡ്ഡര്‍, കരീം ബെന്‍സേമ, റാഫേല്‍ ലിയോ, നെയ്മര്‍, വിനീഷ്യസ് ജൂനിയര്‍, ഒസ്മാന്‍ ഡെംബലെ, ജാവേ ഫെലിക്സ്, ഗബ്രിയേല്‍ ജിസൂസ്, ഫില്‍ ഫോഡെന്‍, കോഡി ഗാക്പോ, എര്‍ലിങ് ഹാളണ്ട്, ബോര്‍ജെ ഇഗ്ലേസിയാസ്, സിറോ ഇംപോലെ, ഹാരി കെയ്ന്‍, കോലോ മുവാനി, ലയണല്‍ മെസി, കിലിയന്‍ എംബാപ്പെ, ലൗത്താരോ മാര്‍ട്ടിനെസ്.

മിഡ് ഫീല്‍ഡേഴ്സ്:

കെവിന്‍ ഡിബ്രൂയന്‍, സെകോ ഫൊഫാന, പെഡ്രി, റോഡ്രി, സാദിയോ മനേ, ലൂക്കാ മോഡ്രിച്ച്, ബ്രൂണോ ഫെര്‍ണാണ്ടസ്. ഇതര ക്ലബുകളെ അപേക്ഷിച്ച് മാഞ്ചസ്റ്റര്‍ സിറ്റി, റയല്‍ മാഡ്രിഡ് താരങ്ങളാണ് ഷോര്‍ട്ട് ലിസ്റ്റില്‍ കൂടുതലുള്ളത്. ഇരു ക്ലബുകളുടെയും എട്ടു താരങ്ങള്‍ പട്ടികയിലുണ്ട്. യൂറോപ്യന്‍ ലീഗുകളില്‍ കളിക്കുന്നവരാണ് ഏറെയുമുള്ളത്. പ്രീമിയര്‍ ലീഗ്-30, ലാലിഗ -21, സീരി എ -20, ബുണ്ടസ് ലീഗ -16, ലീഗ 1-9, പോര്‍ച്ചുഗല്‍ പ്രീമിയറ ലീഗ -3, ഡച്ച് എറെഡിവിസി -1 എന്നിങ്ങനെയാണ് വിവിധ ലീഗുകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവരുടെ എണ്ണം.