രാമക്ഷേത്രം പൊളിച്ച് മസ്ജിദ് സ്ഥാപിക്കും; ഭീഷണി സന്ദേശവുമായി അൽഖ്വയ്ദ

ന്യൂഡൽഹി: രാമക്ഷേത്രത്തിനെതിരെ ഭീഷണി സന്ദേശവുമായി അൽഖ്വയ്ദ. അയോധ്യയിലെ രാമക്ഷേത്രം പൊളിക്കുമെന്നും പകരം മസ്ജിദ് സ്ഥാപിക്കുമെന്നുമാണ് അൽഖ്വയ്ദയുടെ ഭീഷണി. ഓൺലൈൻ പ്രസിദ്ധീകരണമായ ഗസ്വ ഇ ഹിന്ദിന്റെ ഏറ്റവും പുതിയ ലക്കത്തിലാണ് അൽഖ്വയ്ദ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവരെ കുറിച്ചും മാസികയിൽ പരാമർശിച്ചിട്ടുണ്ട്.

ജിഹാദിനെ പിന്തുണക്കണമെന്ന് ഈ മാസിക ഇന്ത്യൻ മുസ്ലീങ്ങളോട് ആഹ്വാനം ചെയ്യുന്നു. ബാബറി മസ്ജിദ് പൊളിച്ച് രാമക്ഷേത്രം പണിയുന്നത് പോലെ, അത് പൊളിച്ച് മസ്ജിന് പണിയണമെന്നാണ് സംഘടന ആഹ്വാനം ചെയ്യുന്നത്. ഇന്ത്യൻ ഉപഭൂഖണ്ഡം മുഴുവൻ ഇസ്ലാമിന്റെ ഭാഗമാകുമെന്നും അൽഖ്വയ്ദ വ്യക്തമാക്കി. വിഗ്രഹാരാധന ഇല്ലാതാക്കുന്നതിനെ കുറിച്ചുള്ള പദ്ധതികളും അൽഖ്വയ്ദ ഉയർത്തുന്നുണ്ട്.

1988ൽ ഒസാമ ബിൻ ലാദനാണ് അൽഖ്വയ്ദ സ്ഥാപിച്ചത്. ബിൻ ലാദന്റെ മരണശേഷം ഭീകരസംഘടനയുടെ കമാൻഡറായി മാറിയ അയ്മൻ അൽസവാഹരിയാണ് ഭീകരപ്രസ്ഥാനത്തിന്റെ നോട്ടം ഇന്ത്യൻ മണ്ണിലേക്ക് തിരിച്ചത്.