സി.എച്ച് ജീവിച്ചിരുന്നേല്‍ മുനീറിന് വേണ്ടി മാപ്പ് പറഞ്ഞേനെ: മന്ത്രി വി.ശിവന്‍കുട്ടി

തിരുവനന്തപുരം: ലിംഗ സമത്വം സംബന്ധിച്ച എം കെ മുനീറിന്റെ പരമാര്‍ശത്തിനെതിരെ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. ‘കാലം മാറിയത് മുനീറിപ്പോഴും അറിഞ്ഞിട്ടില്ല. സി. എച്ചിന്റെ മകനില്‍ നിന്നും ഇത്തരം നിരുത്തരവാദപരവും സമൂഹ വിരുദ്ധവുമായ പ്രസ്താവന പ്രതീക്ഷിച്ചില്ല. സി.എച്ച് ജീവിച്ചിരുന്നേല്‍ മുനീറിന് വേണ്ടി മാപ്പ് പറഞ്ഞേനെ. ലീഗ് നേതൃത്വം മുനീറിന്റെ നിലപാട് തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു’- അദ്ദേഹം പറഞ്ഞു.

അതേസമയം, മുനീറിന്റെ പ്രസ്താവന സാക്ഷര കേരളത്തിന് അപമാനമാണെന്ന് ഡിവൈഎഫ്‌ഐ ചൂണ്ടിക്കാട്ടി. നവോത്ഥാന പരിഷ്‌കരണങ്ങള്‍ ലീഗ് അംഗീകരിക്കുന്നില്ലെന്നും പ്രസ്താവന പിന്‍വലിച്ച് മുനീര്‍ മാപ്പ് പറയണമെന്നും സംഘടന ആവശ്യപ്പെട്ടു.

എന്നാല്‍, ലിംഗസമത്വം തീരുമാനിക്കുന്നത് പുരുഷാധിപത്യമാണെന്നാണ് പറഞ്ഞത്. സ്ത്രീകളെ നിരാകരിക്കുന്നതാണ് സി പി എമ്മിന്റെ ഘടന. ആണ്‍വേഷം പെണ്ണിടുന്നത് ലിംഗസമത്വം ആകുന്നത് എങ്ങനെ? മുഖ്യമന്ത്രി സാരിയും ബ്ലൗസും ധരിച്ച് നടക്കുമോ എന്ന് ചോദിച്ചത് ആ അര്‍ഥത്തില്‍ ആണ്. മുഖ്യമന്ത്രിയെ അധിക്ഷേപിക്കുക എന്ന ഉദേശ്യത്തില്‍ അല്ല പറഞ്ഞത്. തന്റെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നെന്നും മുനീര്‍ വിശദീകരിച്ചു.