സ്വവർഗ്ഗ വിവാഹ നിരോധനം ഭരണഘടന വിരുദ്ധമല്ല; ഉത്തരവുമായി ജപ്പാൻ കോടതി

ടോക്കിയോ: സ്വവർഗ്ഗ വിവാഹവുമായി ബന്ധപ്പെട്ട് നിർണായക ഉത്തരവുമായി ജപ്പാൻ കോടതി. ജപ്പാനിൽ നിലവിലുള്ള സ്വവർഗ്ഗ വിവാഹ നിരോധനം ഭരണഘടന വിരുദ്ധമല്ലെന്ന് കോടതി വ്യക്തമാക്കി. ഒസാക്ക ഡിസ്ട്രിക്ട് കോടതിയാണ് ഇതുസംബന്ധിച്ച വിധി പ്രസ്താവം നടത്തിയത്. സ്വവർഗ്ഗ അനുരാഗികൾ നൽകിയ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്.

ജപ്പാനിലെ സ്വവർഗ്ഗ അനുരാഗികളുടെ കൂട്ടായ്മയ്ക്ക് കോടതി ഉത്തരവ് വലിയ തിരിച്ചടിയാണ്. സ്വവർഗ വിവാഹങ്ങൾക്കുള്ള നിരോധനം ഭരണഘടനാ ലംഘനമാണെന്ന് 2021 മാർച്ചിൽ ജപ്പാനിലെ സപ്പോറോയിലെ കോടതി റൂളിംഗ് നൽകിയിരുന്നു. ഈ വിധിയെ തള്ളിക്കൊണ്ടാണ് ഒസാക കോടതി പുതിയ വിധി പുറപ്പെടുവിച്ചിട്ടുള്ളത്. ജി7 രാജ്യങ്ങളിൽ സ്വവർഗ്ഗ വിവാഹം അംഗീകരിക്കാത്ത ഏക രാജ്യമാണ് ജപ്പാൻ. സ്വവർഗ വിവാഹങ്ങൾക്കുള്ള നിരോധനം ഭരണഘടനാ ലംഘനമല്ലെന്ന് കോടതി വ്യക്തമാക്കി.

രാജ്യത്ത് സ്വവർഗവിവാഹം ഭരണഘടനാ വിരുദ്ധമായതിനാൽ തങ്ങൾക്ക് വിവാഹം കഴിക്കാൻ സാധിക്കുന്നില്ലെന്നായിരുന്നു ഹർജിക്കാരുടെ വാദം. നഷ്ടപരിഹാരമായി ഒരു മില്യൺ ജാപ്പനീസ് യെന്നും ഇവർ ആവശ്യപ്പെട്ടിരുന്നു.