പുത്തന്‍ ഗെയിമുകളുമായി നെറ്റ്ഫ്‌ളിക്‌സ്‌

ന്യൂഡല്‍ഹി: നെറ്റ്ഫ്‌ളിക്സ് തങ്ങളുടെ ഗെയിമിങ് പ്ലാറ്റ്‌ഫോമിലേക്കായുള്ള പുതിയ ഗെയിമുകള്‍ പ്രഖ്യാപിച്ചു. ദി ക്വീന്‍സ് ഗാംബിറ്റ്, ഷാഡോ ആന്‍ഡ് ബോണ്‍, ടൂ ഹോട്ട് ടു ഹാന്‍ഡില്‍, മണി ഹീസ്റ്റ് എന്നീ ജനപ്രിയ പരമ്പരകളായവയുമായി ബന്ധപ്പെട്ടാണ് ഗെയിമുകള്‍ പുറത്തിറക്കിയിരിക്കുന്നത്. നിലവില്‍ 22 ഗെയിമുകളാണ് നെറ്റ്ഫ്‌ളിക്സ് വാഗ്ദാനം ചെയ്യുന്നത്. എന്നാല്‍, ഈ വര്‍ഷം അവസാനത്തോടെ 50 ഗെയിമുകള്‍ ഉള്‍പ്പെടുത്താനാണ് നെറ്റ്ഫ്‌ളിക്സ് ലക്ഷ്യമിടുന്നത്.

കഴിഞ്ഞ ദിവസം നടന്ന ഗീക്ക്ഡ് വീക്ക് ഇവന്റിലാണ് പുതിയ ഗെയിമുകളുടെ ഫസ്റ്റ് ലുക്ക് കമ്ബനി അനാച്ഛാദനം ചെയ്തത്. ‘2022 അവസാനത്തോടെ ഞങ്ങളുടെ നിലവിലെ ഗെയിമുകളുടെ എണ്ണം 50 ആയി ഉയരും. നിങ്ങളുടെ പ്രിയപ്പെട്ട നെറ്റ്ഫ്‌ളിക്സ് സീരീസുകളായ മണി ഹീസ്റ്റ്, ദി ക്വീന്‍സ് ഗാംബിറ്റ് തുടങ്ങിയവയുടെ ഗെയിമുകളുടെ ലോകത്തേക്ക് ചുവടുവെയ്ക്കാന്‍ തയ്യാറാകൂ, കമ്ബനി പറഞ്ഞു.

പുതുതായി അവതരിപ്പിച്ച ഗെയിമുകള്‍

ഡ്രാഗണ്‍ എയ്ജ്; അബ്സൊല്യൂഷന്‍: നെറ്റ്ഫ്‌ലിക്സില്‍ പുറത്തിറങ്ങുന്ന ആനിമേറ്റഡ് സീരീസിന്റെ വീഡിയോ ഗെയിമാണിത്.

ഷാഡോ ആന്‍ഡ് ബോണ്‍; ഡെസ്റ്റിനീസ്: ആരാധകരുടെ പ്രിയപ്പെട്ട സീരീസിനെ അടിസ്ഥാനമാക്കിയുള്ള ഒരു പുതിയ സിംഗിള്‍-പ്ലെയര്‍ മൊബൈല്‍ ഗെയിമാണിത്.

മണി ഹീസ്റ്റ് പരമ്ബരയെ അടിസ്ഥാനമാക്കിയുള്ള ഒരു സിംഗിള്‍ പ്ലെയര്‍ ആക്ഷന്‍ അഡ്വഞ്ചര്‍ ഗെയിമാണിത്. സേഫുകള്‍ തകര്‍ത്ത് പൂട്ടുകള്‍ എടുത്തശേഷം മൊണാക്കോയിലെ ഒരു കാസിനോ കൊള്ളയടിക്കാന്‍ പോകുന്നതാണ് ഗെയിം.

ക്വീന്‍സ് ഗാംബിറ്റ് ചെസ്സ് : ഇതില്‍ നിങ്ങള്‍ക്ക് ചെസ്സും, പസിലുകളും കളിക്കാനും സുഹൃത്തുക്കളുമായോ ഓണ്‍ലൈന്‍ എതിരാളികളുമായോ മത്സരിക്കാനും സാധിക്കുന്നു.

ഗെയിമിങ്ങ് മേഖലയിലേക്കും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാല്‍ ലോകപ്രശസ്ത സീരീസുകളായ സ്ട്രേഞ്ചര്‍ തിംഗ്സ്, വാക്കിംഗ് ഡെഡ് എന്നിവയുടെ ഗെയിമുകളുടെ ഡെവലപ്പര്‍ ആയ ഫിന്‍ലാന്‍ഡ് ആസ്ഥാനമായുള്ള നെക്സ്റ്റ് ഗെയിമുകളെ 72 മില്യണ്‍ ഡോളറിന് നെറ്റ്ഫ്‌ലിക്സ് അടുത്തിടെ ഏറ്റെടുത്തിരുന്നു.