കൊച്ചിയിൽ വൻ ലഹരിവേട്ട; 220 കിലോ ഹെറോയിൻ പിടിച്ചെടുത്തു

കൊച്ചി: കൊച്ചിയിൽ വൻ ലഹരിവേട്ട. 220 കിലോ ഹെറോയിൻ കൊച്ചിയിൽ പിടികൂടി. കോസ്റ്റ് ഗാർഡും റവന്യൂ ഇന്റലിജൻസും നടത്തിയ പരിശോധനയിലാണ് ഹെറോയ്ൻ കണ്ടെത്തിയത്. പുറങ്കടലിൽ നിന്നാണ് ആയിരം കോടിയോളം വിലമതിക്കുന്ന ഹെറോയിൻ പിടിച്ചെടുത്തത്.

തമിഴ്‌നാട്ടിൽ നിന്നുള്ള രണ്ട് മത്സ്യ ബന്ധന ബോട്ടുകളിൽ പുറങ്കടലിലൂടെ നീങ്ങുന്നതിനിടെയാണ് ലഹരി മരുന്ന് കണ്ടെത്തിയത്. അഗത്തിക്കടുത്ത് പുറംകടലിൽ നിന്നാണ് ബോട്ട് പിടികൂടിയത്. മലയാളികളും തമിഴ്‌നാട് സ്വദേശികളും അടക്കം 20 പേർ ബോട്ടിനുള്ളിലുണ്ടായിരുന്നു. പാകിസ്താനിൽ നിന്നാണ് ലഹരി മരുന്ന് കൊണ്ടുവന്നതെന്നാണ് ഡി ആർ ഐ വൃത്തങ്ങൾ അറിയിച്ചു,

അഫ്ഗാനിസ്ഥാനിലാണ് ഹെറോയ്ൻ ഉത്പാദിപ്പിച്ചത്. കന്യാകുമാരിയായിരുന്നു ബോട്ടിന്റെ ലക്ഷ്യ സ്ഥാനമെന്നാണ് വിവരം.