നാവിക ശക്തിയില്‍ മുന്നോട്ട് കുതിച്ച് ഇന്ത്യ; ഐ എന്‍ എസ് വിശാഖപട്ടണം കമ്മിഷന്‍ ചെയ്തു

മുംബൈ: ഇന്ത്യന്‍ മഹാസമുദ്രത്തിലെ തങ്ങളുടെ നാവിക ശക്തി കൂടുതല്‍ ദൃഢപ്പെടുത്താന്‍ തയ്യാറായി ഇന്ത്യ., ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇന്ത്യക്കെതിരെ വെല്ലുവിളി ഉയര്‍ത്താന്‍ ശ്രമിക്കുന്ന ചൈനക്കുള്ള ശക്തമായ മുന്നറിയിപ്പാണ്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് മുഖ്യാതിഥിയായ ചടങ്ങില്‍ വച്ച് ഐ എന്‍ എസ് വിശാഖപട്ടണം കമ്മിഷന്‍ ചെയ്തത്..

നാല് ഡിസ്‌ട്രോയര്‍ കപ്പലുകളാണ് വിശാഖപട്ടണം ക്ലാസില്‍ നിര്‍മിക്കുന്നത്. കപ്പലുകള്‍ക്കെല്ലാം ഇന്ത്യയിലെ പ്രധാന നഗരങ്ങളുടെ പേരുകളാണ് നല്‍കിയിട്ടുള്ളത്. വിശാഖപ്പട്ടണം, മൊര്‍മുഗാവോ, ഇംഫാല്‍, സൂറത്ത് എന്നിങ്ങനെയാണ് കപ്പലുകളുടെ പേരുകള്‍. നിരവധി അത്യാധുനിക സജ്ജീകരണങ്ങള്‍ക്കൊപ്പം ഇന്ത്യയുടെ തദ്ദേശീയ മിസൈലുകളായ ബി ഇ എല്‍ മിസൈല്‍, ബ്രഹ്മോസ് മിസൈല്‍, ടോര്‍പെഡോ ട്യൂബ്‌സ് എന്നീ പടക്കോപ്പുകളും കപ്പലിലുണ്ട്. കപ്പലിലെ സൗകര്യങ്ങളുടെ 75 ശതമാനവും തദ്ദേശീയമായി തന്നെ വികസിപ്പിച്ചവയാണ്.

പ്രൊജക്ട് 15 ബിയുടെ ഭാഗമായി ആദ്യമായി കമ്മിഷന്‍ ചെയ്യപ്പെടുന്ന പടക്കപ്പലാണ് ഐ എന്‍ എസ് വിശാഖപട്ടണം. വിശാഖപട്ടണം ക്ലാസിലെ മിസൈല്‍ വാഹിനി കപ്പലുകളുടെ നേതൃസ്ഥാനത്തായിരിക്കും ഐ എന്‍ എസ് വിശാഖപട്ടണത്തിന്റെ സ്ഥാനം. മുംബയിലെ നേവല്‍ ഡോക്ക് യാര്‍ഡില്‍ വച്ചാണ് കപ്പലിന്റെ കമ്മിഷന്‍ ചടങ്ങുകള്‍ നടക്കുക. ഇതിനു പുറമേ നവംബര്‍ 28ന് നടക്കുന്ന ചടങ്ങില്‍ കല്‍വരി ക്ലാസിലെ നാലാമത്തെ അന്തര്‍വാഹിനിയായ വേലയുടെ കമ്മിഷന്‍ ചടങ്ങുകളും നടക്കും. നേവല്‍ സ്റ്റാഫ് അഡ്മിറല്‍ ചീഫ് കരംബീര്‍ സിംഗ് ആയിരിക്കും മുഖ്യാതിഥി. ഐ എന്‍ എസ് വിശാഖപട്ടണത്തിന്റെ കമ്മിഷന്‍ നടത്താന്‍ നാവിക സേന തയ്യാറായെന്നും തദ്ദേശീയമായി നിര്‍മിച്ച പടക്കപ്പലുകളുടെ എണ്ണത്തില്‍ ഇന്ന് രാജ്യം മുന്‍പന്തിയിലാണെന്നും ഐ എന്‍ എസ് വിശാഖപട്ടണത്തിന്റെ കമാന്‍ഡിംഗ് ഓഫീസര്‍ ക്യാപ്ടന്‍ ബിരേന്ദ്ര സിംഗ് ബെയ്ന്‍സ് പറഞ്ഞു.