കറന്‍സികള്‍ ഔട്ട് ? ഡിജിറ്റല്‍ പണമിടപാടിന് ഇ-റുപ്പി സമര്‍പ്പിച്ച് പ്രധാനമന്ത്രി . . .

ന്യൂഡല്‍ഹി: രാജ്യത്ത് ഡിജിറ്റല്‍ പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിക്കുന്ന ഇ-റുപ്പി ഓഗസ്റ്റ് 2ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ഇലക്ട്രോണിക് വൗച്ചറിനെ അടിസ്ഥാനമാക്കിയാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുക. നാഷണല്‍ പെയ്മെന്റ് കോര്‍പ്പറേഷനാണ് ഇ-റുപ്പി വികസിപ്പിച്ചിരിക്കുന്നത്.

ഇ-റുപ്പിയുടെ വരവോടെ കറന്‍സി ഉപയോഗിക്കാതെ ഉപഭോക്താക്കള്‍ക്ക് ഇടപാടുകള്‍ നടത്താന്‍ സാധിക്കും. ഉപഭോക്താവിനെ മൊബൈല്‍ ഫോണില്‍ ലഭിക്കുന്ന ക്യു ആര്‍ കോഡ് അല്ലെങ്കില്‍ എസ് എം എസ് അധിഷ്ഠിത ഇ -റുപ്പി ഉപയോഗിച്ചാണ് പണമിടപാടുകള്‍ നടത്തുക.

ഈ സംവിധാനം ഉപയോഗിക്കാന്‍ ഡിജിറ്റല്‍ പെയ്മെന്റ് അപ്ലിക്കേഷന്‍, പെയ്മെന്റ് കാര്‍ഡുകള്‍, ഇന്റര്‍നെറ്റ് ബാങ്കിംഗ് എന്നിവയുടെ ഒന്നും സഹായം ആവശ്യമില്ല. മുന്‍കൂട്ടി ലഭിച്ച വൗച്ചറുകള്‍ക്ക് സമാന്തരമായാണ് ഇ-റുപ്പി പ്രവര്‍ത്തിക്കുക.

ഇങ്ങനെ കൈമാറ്റം ചെയ്യാവുന്ന പരമാവധി തുക 10,000 രൂപയായിരിക്കും. ഇത് ഒറ്റത്തവണ മാത്രമാണ് ഉപയോഗിക്കാന്‍ സാധിക്കുക. കൈമാറ്റവും സാധ്യവുമല്ല. ഈ വ്യവസ്ഥകള്‍ അംഗീകരിച്ചു ഒരു സര്‍ക്കാര്‍ ഏജന്‍സിക്ക് അല്ലെങ്കില്‍ കോര്‍പറേറ്റിന് ഇ-റുപ്പി കൈമാറ്റം ചെയ്യാന്‍ ബാങ്കിനെ സമീപക്കാം. ഇ-റുപ്പി ലഭിക്കുന്ന ആള്‍ക്ക് ഇത് പണമാക്കി മാറ്റുന്ന സമയത്ത് ഒരു ഒടിപി ലഭിക്കും. കൈയ്യില്‍ ലഭിച്ചിരിക്കുന്ന വൗച്ചര്‍ അല്ലെങ്കില്‍ ക്യൂആര്‍ കോഡ് ആയിരിക്കും മറ്റൊരു രേഖ. ഇ-റുപ്പി സ്വീകരിക്കുന്ന ആളുടെ കൈയ്യില്‍ ഒരു ആപ്പ്് ആയിരിക്കും ഉണ്ടായിരിക്കുക. ആപ്പ് വഴി ഇ-വൗച്ചറും ഒടിപിയും സ്‌കാന്‍ ചെയ്യാം.

ഈ സംവിധാനം ഉപയോഗിക്കാന്‍ ഡിജിറ്റല്‍ പെയ്മെന്റ് അപ്ലിക്കേഷന്‍, പെയ്മെന്റ് കാര്‍ഡുകള്‍, ഇന്റര്‍നെറ്റ് ബാങ്കിംഗ് എന്നിവയുടെ ഒന്നും സഹായം ആവശ്യമില്ല. മുന്‍കൂട്ടി ലഭിച്ച വൗച്ചറുകള്‍ക്ക് സമാന്തരമായാണ് ഇ-റുപ്പി പ്രവര്‍ത്തിക്കുക.

എച്ഡിഎഫ്സി, ഐസിഐസിഐ ബാങ്ക് , അക്സിസ് ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ തുടങ്ങി പല ബാങ്കുകളും ഇ-റുപ്പിയുമായി സഹകരിക്കും.