യൂട്യൂബ്, പരസ്യം കാണാതിരിക്കാനുള്ള തേർഡ് പാർടി ബ്ളോക്കറുകളിൽ വിവാദ നിബന്ധന നടപ്പാക്കി തുടങ്ങിയെന്ന് റിപ്പോർട്ട്. പരസ്യങ്ങള്‍ ബ്ലോക്കു ചെയ്യുന്നവര്‍ക്ക് പരമാവധി മൂന്നു വിഡിയോ മാത്രമെ കാണാനാകൂ എന്ന സന്ദേശം ലോകമെമ്പാടുമായി, ലഭിച്ചു തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്.
ആഡ് ബ്ലോക്കര്‍ മാറ്റുക, അല്ലെങ്കില്‍ യൂട്യൂബിന്റെ പ്രീമിയം സബ്‌സ്‌ക്രിപ്ഷന്‍ എടുക്കുക ഇതാണ് യൂട്യൂബ് ആവശ്യപ്പെടുന്നതത്രെ. ഇത് അനിവാര്യമാണോയെന്ന ചര്‍ച്ചയാണ് ഇപ്പോള്‍ തുടങ്ങിയിരിക്കുന്നത്. പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനാലാണ് തങ്ങള്‍ക്ക് യൂട്യൂബ് ഫ്രീയായി കാണിക്കാന്‍ സാധിക്കുന്നത്. അതിനാല്‍ അത് അനുവദിക്കണം എന്നാണ് ഗൂഗിള്‍ പറയുന്നത്.

