കൊൽക്കത്ത : ബിജെപിയുടെ സുവേന്ദു അധികാരി 1957 വോട്ടിനാണ് മമതയെ പരാജയപ്പെടുത്തിയത്.പലതവണ ജയിച്ച രണ്ടു മണ്ഡലങ്ങൾ വേണ്ടെന്നുവെച്ചായിരുന്നു മമത നന്ദിഗ്രാമില്‍ സുവേന്ദുവിനെതിരെ അങ്കത്തിനിറങ്ങിയത്. തൃണമൂലിൽ നിന്നും രാജിവച്ച് ബി.ജെ.പിയില്‍ ചേര്‍ന്നയാളാണ് സുവേന്ദു.
വോട്ടെണ്ണലിന്റെ പല വേളകളിലും ആയ്യായിരത്തിനു മുകളിൽ ലീഡ് സുവേന്ദു നേടിയിരുന്നു.നേരത്തെ രണ്ടിടത്ത് മത്സരിക്കുമെന്ന് മമത സൂചന നല്‍കിയെങ്കിലും ബി.ജെ.പിയുടെ വെല്ലുവിളിയെ തുടര്‍ന്ന് നന്ദിഗ്രാമില്‍ മാത്രം മത്സരിക്കുകയായിരുന്നു.തൃണമൂൽ കോൺഗ്രസ് സംസ്ഥാനത്ത് വൻ മുന്നേറ്റം നടത്തുന്നതിനിടെയിലും മമത ബാനർജിയൂടെ പരാജയം ഏറെ ശ്രദ്ധിക്കപ്പെട്ടു.