കോയമ്പത്തൂർ സൗത്തിൽ കമൽഹാസൻ പരാജയപ്പെട്ടു. ബിജെപി സ്ഥാനാര്‍ത്ഥി വനതി ശ്രീനിവാസന്‍ 1500 ഓളം വോട്ടുകള്‍ക്കാണ് മക്കള്‍ നീതി മയ്യം പാര്‍ട്ടിയുടെ സ്ഥാപകനേതാവായ കമല്‍ഹാസനെ പരാജയപ്പെടുത്തിയത്. മുന്നാം സ്ഥാനത്ത് ഡിഎംകെ സ്ഥാനാർത്ഥി മയൂര ജയകുമാറാണ്.
ഇത്തവണ 154 നിയോജക മണ്ഡലങ്ങളിലാണ് മക്കൾ നീതി മയ്യം മത്സരിച്ചത്. നടനായ ആർ ശരത്കുമാറിന്റെ നേതൃത്വത്തിലുള്ള അഖിലേന്ത്യാ സമത്വ മക്കൾ കച്ചി (എഐഎസ്എംകെ), ടി ആർ പാരീവേന്ദർ നയിക്കുന്ന ഇന്ദിയ ജനനായക കച്ചി (ഐജെകെ) എന്നിവരുമായാണ് മക്കൾ നീതി മയ്യത്തിന് സഖ്യം. ഈ മുന്നണിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി കമലഹാസൻ ആണെന്നും സഖ്യം അറിയിച്ചിരുന്നു.