ഗാര്‍ഹിക പീഡനക്കേസ്; ഓസ്ട്രേലിയന്‍ മുന്‍താരം മൈക്കല്‍ സ്ലേറ്റര്‍ അറസ്റ്റില്‍

സിഡ്നി:ഗാര്‍ഹിക പീഡനക്കേസില്‍ ഓസ്ട്രേലിയയുടെ മുന്‍താരവും കമന്റേറ്ററുമായ മൈക്കല്‍ സ്ലേറ്റര്‍ അറസ്റ്റില്‍. താരത്തെ സിഡ്നിയിലെ വീട്ടില്‍ നിന്നാണ് സംഭവത്തില്‍ അറസ്റ്റ് ചെയ്തത്. അറസ്റ്റിന് ആസ്പദമായ സംഭവം കഴിഞ്ഞാഴ്ച്ചാണ് നടന്നത്. എന്നാല്‍ ഇതുസംബന്ധിച്ച് ന്യൂസൗത്ത് വെയ്ല്‍സ് പോലീസ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. 51-കാരനായ താരത്തെ വിശദമായി ചോദ്യം ചെയ്യുന്നതിനുവേണ്ടിയാണ് അറസ്റ്റ് ചെയ്തതെന്നും പോലീസ് വ്യക്തമാക്കി.

സ്ലേറ്റര്‍ ലഹരി മരുന്നിന്റെ അടിമയായിരുന്നു. ഇവര്‍ ഭാര്യയുമായി വഴക്കിട്ടതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഓസ്ട്രേലിയയിലെ ടിവി അവതാരകയായ ജോ സ്ലേറ്ററാണ് താരത്തിന്റെ ഭാര്യ. 2005 മുതല്‍ പ്രണത്തിലായിരുന്നു. നാല് വര്‍ഷത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാകുകയായിരുന്നു. വിഷാദരോഗത്തില്‍ നിന്ന് താരത്തെ ജീവിതത്തേലിക്ക് തിരിച്ചുകൊണ്ടുവന്നത് ജോയാണ്. ഇരുവര്‍ക്കും മൂന്നു മക്കളുണ്ട്.

ഓപ്പണിങ് ബാറ്ററായ സ്ലേറ്റര്‍ ഓസ്ട്രേലിയന്‍ ടീമിന്റെ നല്ലകാലത്ത് ദേശീയ ടീമില്‍ സ്ഥിരസാന്നിധ്യമായിരുന്നു. താരം 1993 മുതല്‍ 2001 വരെയുള്ള കാലയളവില്‍ ഓസ്ട്രേലിയന്‍ ടീമിനായി 74 ടെസ്റ്റുകളും 42 ഏകദിനങ്ങളും കളിച്ചു. ടെസ്റില്‍ 5312 റണ്‍സും ഏകദിനത്തില്‍ 987 റണ്‍സുമാണ് സമ്പാദ്യം. എന്നാല്‍ കളിയില്‍ നിന്ന് വിരമിച്ച ശേഷം അദ്ദേഹം കമന്റേറ്ററുടെ റോളില്‍ ക്രിക്കറ്റ് വേദികളില്‍ സജീവമായിരുന്നു.