തിരുവനന്തപുരം : കേരളത്തിലെ സർക്കാർ ജീവനക്കാർക്ക് ട്യൂഷൻ എടുക്കുന്നതിനും കോച്ചിങ് സെന്റർ നടത്തുന്നതിനും ഇനി മുതൽ പിടി വീഴും.ജോലി കഴിഞ്ഞു സർക്കാർ ജീവനക്കാരിൽ പലരും ട്യൂഷൻ എടുക്കുന്നുവെന്നും കോച്ചിങ് സെന്റർ നടത്തുന്നുവെന്നും പരാതി ലഭിച്ചതോടെയാണ് സർക്കാർ സർവീസ് റൂൾ ഭേദഗതി ചെയ്തത്.ഈ നിയമം അനുസരിക്കാത്തവർക്കെതിരെ വകുപ്പുതല അന്വേഷണവും കർശന നടപടിയുമെടുക്കാൻ ഒരുങ്ങുകയാണ് സർക്കാർ.2020 ൽ ഇക്കാര്യം പറഞ്ഞിറക്കിയ സർക്കുലറിന് അംഗീകാരം നൽകുന്നതിനാണ് ഇപ്പോൾ ഭേദഗതി ചെയ്തതെന്നാണ് ഒരു പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയ്തത്.വിജിലൻസ് ഡയറക്ടർക്കാണ് സർക്കാർ ജീവനക്കാരുടെ സ്വകാര്യ ട്യൂഷൻ ക്ലാസ്സുകൾ സംബന്ധിച്ച് പരാതി ലഭിച്ചത്. തുടർന്ന് 2018 ൽ കേരളത്തിലെ പല ജില്ലകളിലും ഇതിനോടനുബന്ധിച്ച് അന്വേഷണം നടന്നിരുന്നു. കെ എസ് ആർ ടി സി ജീവനക്കാരും അധ്യാപകരും ഈ പരിശോധനയിൽ ട്യൂഷൻ എടുക്കുന്നതായും കണ്ടെത്തി.
2023-07-20

