ടി20 ക്രിക്കറ്റ് ലോകകപ്പിനായി പാകിസ്ഥാൻ താരങ്ങൾ ഇന്ത്യയിൽ എത്തുമെന്ന് റിപ്പോർട്ട്

ടി20 ക്രിക്കറ്റ് ലോകകപ്പിനായി പാകിസ്ഥാൻ താരങ്ങൾ ഇന്ത്യയിൽ എത്തുമെന്ന് റിപ്പോർട്ട്‌. പാകിസ്ഥാൻ ടീമിന് ഇന്ത്യയിൽ എത്തുന്നതുമായി ബന്ധപ്പെട്ടുള്ള വിസാ പ്രശ്നങ്ങൾ പരിഹരിച്ചു. എന്നാൽ മത്സരം കാണുന്നതിന് പാകിസ്ഥാൻ ക്രിക്കറ്റ് ആരാധകർക്ക് ഇന്ത്യയിൽ എത്താനാകുമോ എന്ന കാര്യത്തിൽ ഉറപ്പില്ല” ഉന്നത കൗണ്‍സിലിലെ പേര് വെളിപ്പെടുത്താത അംഗം ന്യസ് ഏജൻസിയായ പിടിഐ യോട് പറഞ്ഞു.ബിസിസിഐ സെക്രട്ടറി ജെയ് ഷായാണ് സർക്കാർ തീരുമാനം ഉന്നത കൗണ്‍സിലിനെ അറിയിച്ചത്.

“ “യഥാസമയത്ത് ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാകും. എന്നിരുന്നാലും വിസാ പ്രശ്നം പരിഹരിക്കും എന്ന ഉറപ്പാണ് ഐസിസിക്ക് നൽകിയിരിക്കുന്നത്” ബിസിസിഐ സെക്രട്ടറി യോഗത്തിൽ അറിയിച്ചു.ലോകകപ്പ് നടക്കുന്ന വേദികളും ബിസിസിഐ പ്രഖ്യാപിച്ചു.

നേരത്തെ വിസയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ യാതൊരു ഉറപ്പും ബിസിസിഐ യുടെ ഭാഗത്ത് നിന്നും ലഭിക്കുന്നില്ല എങ്കിൽ ലോകകപ്പ് വേദി മറ്റെവിടേക്കെ് എങ്കിലും മാറ്റാൻ ഐസിസിയോട് ആവശ്യപ്പെടും എന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് അധ്യക്ഷൻ ഇഹ്സാൻ മനി പറഞ്ഞിരുന്നു.“കഴിഞ്ഞ വർഷം ഡിസംബർ 30 ന് അകം വിസ സംബന്ധിച്ചുള്ള ഉറപ്പ് ബിസിസിഐ യിൽ നിന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.

ഇതിനിടെ ബിസിസിഐ അധ്യക്ഷൻ സൗരവ്‌ ഗാംഗലിയെ ഹൃദായാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ തീരുമാനം നീണ്ടു. ഇപ്പോൾ വീണ്ടും ഐസിസിയുമായി ഇത് സബന്ധിച്ച് ചർച്ച നടത്തുന്നുണ്ട്. ബിസിസിഐ യിൽ നിന്നും ഉറപ്പ് എഴുതി വാങ്ങുമെന്നാണ് ഐസിസി അറിയിച്ചിരിക്കുന്നത്” ഇഹ്സാൻ മനി പറഞ്ഞു.

ഡൽഹി, മുംബൈ,ചെന്നൈ, കൊൽക്കത്ത,ബാഗ്ലൂർ, ഹൈദരാബാദ്, ധർമ്മശാല, അഹമ്മദാബാദ് എന്നിവിടങ്ങളിലാണ് മത്സരം നടക്കുക. ഫൈനൽ മത്സരത്തിന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയവും വേദിയാകും.രാഷ്ട്രീയ സംഘർഷങ്ങൾ നിലനിൽക്കുന്നതിനാൽ വർഷങ്ങളായി ഇന്ത്യ- പാകിസ്ഥാൻ പരമ്പരകൾ നടക്കാറില്ല. 2013 ലാണ് അവസാനമായി ഇരു രാജ്യങ്ങളും തമ്മിലുള്ള പരമ്പര നടന്നത്. എന്നാൽ ലോകകപ്പ് ഉൾപ്പടെയുള്ള ഐസിസി ടൂർണമെന്റുകളിൽ ഇരുവരും ഏറ്റുമുട്ടാറുണ്ട്.