Politics (Page 2)

തിരുവനന്തപുരം: കേരളത്തിലെ ജനങ്ങൾ കിറ്റിന് അടിമകളായി എന്ന് തൃശൂരിലെ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപി. ജനങ്ങൾ കിറ്റിന് അടിമകളായെന്നും അതിൽ നിന്ന് മോചനം വേണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, തൃശൂർ ലത്തീൻ പള്ളിയിലെ ഓശാന പെരുന്നാൾ ചടങ്ങുകളിൽ സുരേഷ് ഗോപി പങ്കെടുത്തു. രാവിലെ തന്നെ അദ്ദേഹം പള്ളിയിലെത്തിയിരുന്നു. പ്രദക്ഷിണത്തിൽ വിശ്വാസികൾക്കൊപ്പം അദ്ദേഹം പങ്കെടുക്കുകയും ചെയ്തു. കുരുത്തോലയുമേന്തി പ്രദക്ഷിണത്തിൽ പങ്കെടുത്ത വിശ്വാസികളോട് അദ്ദേഹം ക്ഷേമാന്വേഷണം നടത്തി.

വിശ്വാസികൾക്കും പുരോഹിതർക്കും ഓശാന പെരുന്നാൾ ആശംസകൾ നേർന്ന ശേഷമാണ് അദ്ദേഹം മടങ്ങിയത്.

ന്യൂഡൽഹി: ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ റായ്ബറേലിയിലും അമേഠിയിലും മത്സരിക്കാൻ വിസമ്മതിച്ച് കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ നാലാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചപ്പോൾ അമേഠി, റായ്ബറേലി മണ്ഡലങ്ങൾ ഉൾപ്പെട്ടിട്ടില്ല. ഇത് പ്രവർത്തകർക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ട്.

സോണിയ ഗാന്ധി മത്സര രംഗത്ത് നിന്നും മാറിയ സാഹചര്യത്തിൽ പ്രിയങ്ക എത്തിയില്ലെങ്കിൽ റായ്ബറേലിയും കൈവിട്ടുപോകുമെന്നാണ് പ്രവർത്തകർ ആശങ്കപ്പെടുന്നത്. 12 ഇടങ്ങളിലെ 46 സീറ്റുകളിലേക്കുള്ള പട്ടികയാണ് കഴിഞ്ഞ ദിവസം കോൺഗ്രസ് പ്രഖ്യാപിച്ചത്. വാരണാസിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഉത്തർപ്രദേശ് പിസിസി അധ്യക്ഷൻ അജയ് റായ് കോൺഗ്രസ് സ്ഥാനാർഥിയാകും. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും വാരണാസിയിൽ മോദിക്കെതിരെ അജയ് റായ് ആയിരുന്നു കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചത്.

അസം, ആൻഡമൻ, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, മണിപ്പൂർ, മിസോറാം, രാജസ്ഥാൻ, തമിഴ്നാട്, ഉത്തരാഖണ്ഡ്, പശ്ചിമബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലെ വിവിധ മണ്ഡലങ്ങളിൽ നിന്നായി 46 സ്ഥാനാർഥികളെയാണ് നാലാംഘട്ട പട്ടികയിൽ കോൺഗ്രസ് പ്രഖ്യാപിച്ചത്. സിക്കം നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള 18 സ്ഥാനാർഥികളെയും പ്രഖ്യാപിച്ചു. തമിഴ്നാട്ടിലെ ശിവഗംഗയിൽ നിന്നും കാർത്തി ചിദംബരം മത്സരിക്കും.

ബിഎസ്പി വിട്ട് കോൺഗ്രസിലേക്കെത്തിയ ഡാനിഷ് അലി ഉത്തർപ്രദേശിലെ അംറോഹയിൽ മത്സരിക്കും. പ്രാദേശിക ഘടകത്തിന്റെ എതിർപ്പ് തള്ളിയാണ് ഡാനിഷ് അലിയെ കോൺഗ്രസ് സ്ഥാനാർഥിയാക്കുന്നത്. മധ്യപ്രദേശിലെ രാജ്ഗഡിൽ നിന്നും ദിഗ് വിജയ് സിങും മത്സരിക്കും.

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നാലാം ഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്. അസം, ആൻഡമൻ, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, മണിപ്പൂർ, മിസോറാം, രാജസ്ഥാൻ, തമിഴ്‌നാട്, ഉത്തരാഖണ്ഡ്, പശ്ചിമബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലെ വിവിധ മണ്ഡലങ്ങളിൽ നിന്നായി 46 സ്ഥാനാർഥികളെയാണ് നാലാംഘട്ട പട്ടികയിൽ കോൺഗ്രസ് പ്രഖ്യാപിച്ചത്. സിക്കം നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള 18 സ്ഥാനാർഥികളെയും പ്രഖ്യാപിച്ചു.

തമിഴ്‌നാട്ടിലെ ശിവഗംഗയിൽ നിന്നും കാർത്തി ചിദംബരം മത്സരിക്കും. വാരണാസിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഉത്തർപ്രദേശ് പിസിസി അധ്യക്ഷൻ അജയ് റായ് കോൺഗ്രസ് സ്ഥാനാർഥിയാകും. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും വാരണാസിയിൽ മോദിക്കെതിരെ അജയ് റായ് ആയിരുന്നു കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചത്.

ബിഎസ്പി വിട്ട് കോൺഗ്രസിലേക്കെത്തിയ ഡാനിഷ് അലി ഉത്തർപ്രദേശിലെ അംറോഹയിൽ മത്സരിക്കും. പ്രാദേശിക ഘടകത്തിന്റെ എതിർപ്പ് തള്ളിയാണ് ഡാനിഷ് അലിയെ കോൺഗ്രസ് സ്ഥാനാർഥിയാക്കുന്നത്. മധ്യപ്രദേശിലെ രാജ്ഗഡിൽ നിന്നും ദിഗ് വിജയ് സിങും മത്സരിക്കും.

ചെന്നൈ: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വനംകൊള്ളക്കാരനായിരുന്ന വീരപ്പന്റെ മകൾ. വീരപ്പൻ-മുത്തു ലക്ഷ്മി ദമ്പതികളുടെ രണ്ടാമത്തെ മകളും വിദ്യാ റാണിയാണ് ലോക്‌സഭയിലേക്ക് മത്സരിക്കുന്നത്. വിദ്യാറാണി അഭിഭാഷകയാണ്. തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയിൽ നിന്നും നാം തമിഴർ കക്ഷിയുടെ സ്ഥാനാർത്ഥിയായിട്ടാണ് വിദ്യാറാണി മത്സരിക്കുന്നത്.

ബിജെപിയിലായിരുന്ന വിദ്യാ റാണി അടുത്തിടെയാണ് പാർട്ടിയിൽ നിന്ന് രാജിവെച്ചത്. ആദിവാസി വിഭാഗങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന സന്നദ്ധ പ്രവർത്തക കൂടിയാണിവർ. 2020 ഫെബ്രുവരിയിലാണ് ഇവർ ബിജെപിയിൽ ചേർന്നത്. അച്ഛന്റെ ആഗ്രഹം ജനങ്ങളെ സേവിക്കുക എന്നതാണ്, എന്നാൽ അതിന് അദ്ദേഹം തിരഞ്ഞെടുത്ത വഴി തെറ്റായിരുന്നു. രാജ്യത്തിനും ജനങ്ങൾക്കും വേണ്ടി സേവനം നടത്താനാണ് ബിജെപിയിൽ ചേർന്നതെന്ന് അന്ന് വിദ്യാറാണി പറഞ്ഞിരുന്നു. പിന്നീട് വിദ്യാറാണി ബിജെപിയിൽ നിന്നും രാജിവെച്ചു.

നാം തമിഴർ കക്ഷിയിൽ ഇവർ അംഗത്വം സ്വീകരിക്കുകയും ചെയ്തു. 1990-2000 കാലഘട്ടത്തിൽ തമിഴ്‌നാട്, കേരളം, കർണ്ണാടക വനമേഖലയെ ഭരിച്ചിരുന്ന കാട്ടുകള്ളനായിരുന്നു വീരപ്പൻ. 2004ൽ പ്രത്യേക ഓപ്പറേഷനിലൂടെ വീരപ്പനെ തമിഴ്‌നാട് പോലീസ് കൊലപ്പെടുത്തി.

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന് അരവിന്ദ് കെജ്രിവാളിന്റെ അവസ്ഥ വരുമെന്ന് മുന്നറിയിപ്പ് നൽകി പി സി ജോർജ്. കെജ്രിവാൾ അകത്ത് പോയപ്പോൾ ഏറ്റവും വലിയ നെഞ്ചിടിപ്പ് പിണറായിക്കാണെന്നും അദ്ദേഹം വ്യക്തമാക്കി. കളവും പിടിച്ചുപറിയും നടത്തുമ്പോൾ ഓർക്കണമായിരുന്നു. ഏഴ് തവണ നോട്ടീസ് നൽകിയിട്ടും ഹാജരാകാതിരുന്നാൽ അറസ്റ്റ് ചെയ്യുകയല്ലാതെ ഉമ്മ വയ്ക്കണമോയെന്നും പി സി ജോർജ് ചോദിക്കുന്നു. മാദ്ധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

കെജ്രിവാളിന്റെ കാര്യത്തിൽ എന്തുകൊണ്ടാണ് സുപ്രീം കോടതി ഇടപെടാതിരുന്നത്. തെറ്റ് ചെയ്തതിനാണ് അറസ്റ്റ്. എന്തിന് മദ്യനയം തിരുത്തിയെന്ന് കെജ്രിവാൾ മറുപടി പറയണം. 2029ൽ കേരളത്തിൽ ബിജെപി മുഖ്യമന്ത്രി ഉണ്ടാകും. പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്യുന്ന നല്ല കാര്യങ്ങൾ ജനങ്ങളിലെത്തിക്കാൻ മാദ്ധ്യമങ്ങൾ തയ്യാറാകുന്നില്ലെന്നും പി സി ജോർജ് ചൂണ്ടിക്കാട്ടി.

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ വെള്ളിയാഴ്ചയാണെന്ന് പറഞ്ഞ് എല്ലാവരും ഇറങ്ങി. അതിന് എൽഡിഎഫും യുഡിഎഫും പിന്തുണ നൽകി. പന്ത്രണ്ടര വരെയല്ലേ ജുമാ ഉള്ളൂ. ക്രിസ്ത്യാനികളുടെ പ്രമാണങ്ങളിലുള്ള ദിനമാണ് ഞായറാഴ്ച. അന്ന് തിരഞ്ഞെടുപ്പ് നടക്കാറുണ്ട്. അതിനെ ആരും എതിർക്കാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കണ്ണൂർ: പിണറായി സർക്കാരിനെതിരായ ആരോപണങ്ങൾ ആവർത്തിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇഡി പോലുള്ള കേന്ദ്ര ഏജൻസികൾ പിണറായി സർക്കാരിനെ പിന്തുണയ്ക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെത്തുമ്പോൾ കേന്ദ്ര ഏജൻസികൾ മൗനം പാലിക്കുന്നു, പിണറായി സർക്കാരിനോടുള്ള മൃദുസമീപനമാണിതെന്നും വി ഡി സതീശൻ അറിയിച്ചു. ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ മദ്യനയ കേസിൽ ഇഡി അറസ്റ്റ് ചെയ്ത പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കെജ്രിവാളിന്റെ അറസ്റ്റ് വിചിത്രമായ സംഭവമാണ്. എങ്ങനെയും ഇന്ത്യ മുന്നണിയെ തകർക്കുക എന്ന ലക്ഷ്യമാണ് മോദി സർക്കാരിനെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

എതിർ ശബ്ദങ്ങളെ കള്ളക്കേസുകളിൽ കുടുക്കി ഇല്ലാതാക്കാം എന്നത് ഏകാധിപതികളുടെ സ്വപ്നമാണെന്ന് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരനും പറഞ്ഞു. കേന്ദ്രത്തിൽ നരേന്ദ്രമോദിയും കേരളത്തിൽ പിണറായി വിജയനും പ്രതിപക്ഷ നേതാക്കളെ യാതൊരു അടിസ്ഥാനവുമില്ലാത്ത കേസുകളിൽ പ്രതിചേർത്ത് വേട്ടയാടുകയാണ്. ഏറ്റവും ഒടുവിലായി പ്രതിപക്ഷ നിരയിലെ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അന്യായമായി അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

നരേന്ദ്രമോദിയോട് ഇഷ്ടം കാണിക്കുന്ന മുഖ്യമന്ത്രിമാരെ എത്ര അഴിമതികൾ ഉണ്ടെങ്കിലും സംരക്ഷിക്കുകയും എതിർക്കുന്നവരെ മാത്രം അകാരണമായി തുറുങ്കിലടക്കുകയും ചെയ്യുന്ന അധാർമിക രാഷ്ട്രീയമാണ് ബിജെപി നടപ്പിലാക്കുന്നത്. ഈ അനീതികൾക്കെതിരെ ജനങ്ങളുടെ ശക്തമായ പ്രതിഷേധം ഉണ്ടാകും ജനാധിപത്യ രീതിയിൽ തന്നെ ഈ ഏകാധിപതികളെ കാലത്തിന്റെ ചവറ്റുകൊട്ടയിൽ ഒഴുക്കും. നരേന്ദ്രമോദി വേട്ടയാടുന്ന ഇന്ത്യാ സഖ്യത്തിന്റെ മുന്നണി പോരാളി അരവിന്ദ് കെജ്രിവാളിന് ഐക്യദാർഢ്യം അറിയക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തതിൽ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷ പാർട്ടികൾ. രാജ്യവ്യാപക പ്രതിഷേധത്തിന് കോൺഗ്രസ് ഹൈക്കമാൻഡ് പിസിസികൾക്ക് നിർദേശം നൽകി.

ബിജെപി അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണെന്നും ഭരണഘടനാ വിരുദ്ധ പ്രവർത്തികൾക്കെതിരെ ഇന്ത്യാ സഖ്യം ഒരുമിച്ച് പോരാടുമെന്നും ശരത് പവാർ അറിയിച്ചിട്ടുള്ളത്. അറസ്റ്റ് വിവരം അറിഞ്ഞ് ഞെട്ടിയെന്നായിരുന്നു തരൂരിന്റെ പ്രതികരണം.

എൻഫോഴ്‌സ്‌മെന്റ് സംഘം കഴിഞ്ഞ ദിവസം കെജ്രിവാളിന്റെ വീട്ടിലെത്തി പരിശോധനകൾ നടത്തിയിരുന്നു. തുടർന്ന് നടന്ന ചോദ്യം ചെയ്യലിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റ് തടയണമെന്ന ഹർജിയിൽ ഹൈക്കോടതി ഇടപെടാതിരുന്നതിന് പിന്നാലെയായിരുന്നു ഇഡിയുടെ നീക്കം.

മദ്യനയ അഴിമതിക്കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് കൊണ്ട് ഇഡി അയച്ച ഒമ്പത് സമൻസുകളും കെജ്രിവാൾ തള്ളിയിരുന്നു. അറസ്റ്റിൽ നിന്നും മറ്റു നടപടികളിൽ നിന്നും ഇടക്കാല സംരക്ഷണം ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയെ കെജ്രിവാൾ സമീപിച്ചിരുന്നെങ്കിലും ഹർജി കോടതി തള്ളി.

ന്യൂഡൽഹി: കോൺഗ്രസ് ഏറ്റുമുട്ടുന്നത് അസുര ശക്തിക്കെതിരെയെന്ന് രാഹുൽഗാന്ധി. വെറുപ്പിന്റെ അസുരശക്തിക്കെതിരായാണ് കോൺഗ്രസിന്റെ പോരാട്ടമെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി. ഡൽഹിയിൽ വെച്ചായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ഭാരത് ജോഡോ ന്യായ് യാത്രയിൽ മഹാരാഷ്ട്രയിൽ വെച്ച് രാഹുൽ ഗാന്ധി നടത്തിയ ശക്തി പരാമർശം വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ശക്തി പരാമർശവുമായി രാഹുൽ രംഗത്തെത്തിയിരിക്കുന്നത്.

ശക്തി പരാമർശം ഹിന്ദു വിരുദ്ധമാണെന്നും സ്ത്രീ വിരുദ്ധമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ആരോപിച്ചിരുന്നു. രാഹുൽ ഗാന്ധി നടത്തിയ പരാമർശത്തിൽ ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതിയും നൽകിയിരുന്നു. മോദിക്ക് പിന്നിലുള്ള ശക്തിക്കെതിരെയാണ് തങ്ങളുടെ പോരാട്ടമെന്ന രാഹുൽ നടത്തിയ പരാമർശമാണ് വിവാദത്തിലായത്.

മുംബൈയിലെ ശിവാജി പാർക്കിൽ ഇന്ത്യ സഖ്യത്തിന്റെ റാലിയിൽ സംസാരിക്കവേയാണ് മോദിക്കും, ബിജെപിക്കും എതിരെ രാഹുൽ ഗാന്ധി ശക്തി പരാമർശം നടത്തിയത്. തിരഞ്ഞെടുപ്പ് വോട്ടിങ് യന്ത്രവും, ഇഡിയും, സിബിഐയും, ആദായനികുതി വകുപ്പും ഇല്ലാതെ മോദിക്ക് ലോക്‌സഭാ തിരഞ്ഞെടുപ്പ് ജയിക്കാനാവില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. തങ്ങളുടെ പോരാട്ടം മോദിക്കെതിരെ വ്യക്തിപരമായല്ല. ഒരു ശക്തിക്ക് വേണ്ടി ( അധികാരം) പ്രവർത്തിക്കുന്ന മുഖംമൂടിയാണ് മോദി. 56 ഇഞ്ച് നെഞ്ച് ഇല്ലാത്ത പൊള്ളയായ മനുഷ്യനാണ് മോദിയെന്നും രാഹുൽ ഗാന്ധി പറഞ്ഞിരുന്നു.

കൊച്ചി: ട്വന്റി 20 പാർട്ടി ആരംഭിക്കാനുള്ള കാരണം വ്യക്തമാക്കി ചെയർമാൻ സാബു എം ജേക്കബ്. വിവിധ രാഷ്ട്രീയ പാർട്ടികൾ മാറിമാറി കൊള്ളയടിച്ച് കേരളത്തെ നശിപ്പിക്കുന്നതും സാധാരണക്കാരുടെ നിസ്സഹായാവസ്ഥ കണ്ടു മനം തകർന്നുമാണ് ട്വന്റി20 പാർട്ടി ആരംഭിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. ജനങ്ങളുടെ നന്മയും നാടിന്റെ സമഗ്രമായ വികസനവും മാത്രമാണു ട്വന്റി20യുടെ ഏക ലക്ഷ്യമെന്നും അദ്ദേഹം അറിയിച്ചു.

ട്വന്റി 20യെ വിശ്വസിച്ച് അധികാരം ഏൽപിക്കാൻ ജനങ്ങൾ തയാറാകുന്ന പക്ഷം, ഭക്ഷ്യസുരക്ഷയും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പുവരുത്തുമെന്നും അദ്ദേഹം വിശദമാക്കി. ട്വന്റി20 പാർട്ടിയുടെ തിരഞ്ഞെടുപ്പ് കൺവെൻഷൻ കുന്നത്തുനാട് നിയോജക മണ്ഡലത്തിലെ പട്ടിമറ്റം, മഴുവന്നൂർ, ഐക്കരനാട് എന്നീ സ്ഥലങ്ങളിൽ നടന്നിരുന്നു. ഈ കൺവെൻഷനിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. മാർച്ച് 20 ബുധനാഴ്ച വൈകിട്ട് അഞ്ചു മുതൽ എട്ടു വരെയാണ് കൺവെൻഷൻ നടന്നത്. സാബു എം ജേക്കബാണ് കൺവെൻഷനിൽ മുഖ്യപ്രഭാഷണം നടത്തിയത്.

ഇന്ന് പെരുമ്പാവൂർ നിയോജക മണ്ഡലത്തിൽ ട്വന്റി 20 പാർട്ടിയുടെ തിരഞ്ഞെടുപ്പ് കൺവെൻഷൻ പാർട്ടി ചെയർമാൻ സാബു എം ജേക്കബിന്റെ നേതൃത്വത്തിൽ നടക്കും.