National (Page 15)

ന്യൂഡൽഹി: രാജ്യത്ത് ഇനി വിവാഹക്കാലം. ഡിസംബർ 16 വരെ രാജ്യത്ത് നടക്കാനിരിക്കുന്നത് 48 ലക്ഷത്തിലേറെ വിവാഹങ്ങളാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഏകദേശം ആറ് ലക്ഷം കോടി രൂപ വിപണിയിലേക്ക് ഒഴുകാൻ സാധ്യതയുണ്ടെന്നാണ് വ്യാപാരികളുടെ സംഘടനയായ കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്‌സിന്റെ പ്രതീക്ഷ.

കഴിഞ്ഞ വർഷം നവംബർ – ഡിസംബർ മാസങ്ങളിൽ 11 ദിനങ്ങളാണ് ശുഭദിനങ്ങളായി കണക്കാക്കിയിരുന്നത്. എന്നാൽ, ഇത്തവണ ഇത് 18 ദിവസങ്ങളുണ്ട്. നവംബർ 12, 13, 17, 18, 22, 23, 25, 26, 28, 29, ഡിസംബർ 4, 5, 9, 10, 11 എന്നീ ദിവസങ്ങളിലാണ് കൂടുതൽ വിവാഹങ്ങൾ നടക്കുന്നത്. അതിനു ശേഷം 2025 ജനുവരി പകുതിയിൽ വിവാഹ സീസൺ പുനരാരംഭിച്ച് മാർച്ച് വരെ ഉണ്ടാകും.

ടെക്‌സ്‌റ്റൈൽസുകൾ, ജ്വല്ലറികൾ, വീട്ടുപകരണങ്ങൾ, ഹാളുകൾ, ഹോട്ടലുകൾ, ഇവന്റ് മാനേജ്‌മെന്റ്, ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി എന്നിങ്ങനെ നിരവധി മേഖലകൾക്ക് വിവാഹ സീസൺ പുത്തനുണർവ് നൽകുമെന്ന് സിഎഐടിയു സെക്രട്ടറി ജനറൽ പ്രവീൺ ഖണ്ഡേൽവാൾ വ്യക്തമാക്കി.

ന്യൂഡല്‍ഹി: ഇന്ത്യയുടെ പുതിയ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്ന സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവാണ് ജസ്റ്റിസ് ഖന്നയ്ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത്.

ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍, പ്രധാനമന്ത്രി നരേന്ദ്രമോദി, സ്ഥാനമൊഴിഞ്ഞ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, കേന്ദ്ര നിയമമന്ത്രി അര്‍ജുന്‍ രാം മേഘ്‌വാള്‍ തുടങ്ങിയവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ സംബന്ധിച്ചു. സുപ്രീംകോടതിയുടെ 51-ാമത് ചീഫ് ജസ്റ്റിസാണ് സഞ്ജീവ് ഖന്ന. കഴിഞ്ഞ ദിവസമാണ് സുപ്രീം കോടതിയുടെ ചീഫ് ജസ്റ്റിസ് ആയിരുന്ന ഡി വൈ ചന്ദ്രചൂഡ് സ്ഥാനമൊഴിഞ്ഞത്. തുടർന്ന് സഞ്ജീവ് ഖന്ന നിയമിതനാവുകയായിരുന്നു.

ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപിന്റെ വിജയത്തിൽ പല രാജ്യങ്ങളും ആശങ്കയിലാണെങ്കിലും, അതൊരിക്കലും ഇന്ത്യയെ സംബന്ധിച്ച് ആശങ്കയുണ്ടാക്കുന്ന വിഷയമല്ലെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. മുംബൈയിൽ ആദിത്യ ബിർളയുടെ സിൽവർ ജൂബിലി സ്‌കോർഷിപ്പ് പരിപാടിയിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

പല യുഎസ് പ്രസിഡന്റുമാരുമായും പ്രധാനമന്ത്രി നരേന്ദ്രമോദി മികച്ച ബന്ധം സ്ഥാപിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി ആദ്യമായി വാഷിംഗ്ടണിൽ എത്തുന്ന സമയത്ത് ബരാക് ഒബാമയായിരുന്നു പ്രസിഡന്റ്. പിന്നീട് അത് ഡോണൾഡ് ട്രംപായി. അതിന് ശേഷം ജോ ബൈഡൻ ആ സ്ഥാനത്തെത്തി. ഇവർ എല്ലാവരുമായും പ്രധാനമന്ത്രി നല്ലൊരു ബന്ധമാണ് സ്ഥാപിച്ചിട്ടുള്ളത്. ഇന്ന് പല രാജ്യങ്ങളും അമേരിക്കയുടെ പ്രസിഡന്റായി ഡോണൾഡ് ട്രംപ് എത്തുന്നതിൽ ആശങ്കയുള്ളവരാണെന്ന് തനിക്കറിയാം. എന്നാൽ ഇന്ത്യ ഒരിക്കലും ആ കൂട്ടത്തിലില്ല. ഇന്ത്യയെ അതൊരിക്കലും പ്രതികൂലമായി ബാധിക്കുന്ന കാര്യമല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഡോണൾഡ് ട്രംപിനെ അഭിനന്ദനം അറിയിച്ച ആദ്യ മൂന്ന് ലോക നേതാക്കളിൽ ഒരാൾ പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ. കിഷ്ത്വാർ ജില്ലയിലെ വനമേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു സൈനികൻ വീരമൃത്യു വരിച്ചു.

മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കരസേനയുടെ വൈറ്റ് നൈറ്റ് കോർപ്പ് പങ്കുവച്ച പ്രസ്താവനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പാര സ്‌പെഷ്യൽ ഫോഴ്സിലുള്ള ജൂനിയർ കമ്മീഷൻഡ് ഓഫീസർ നായിബ് സുബേദാർ രാകേഷ് കുമാറാണ് ഏറ്റുമുട്ടലിനിടെ വീരമൃത്യു വരിച്ചത്.

കഴിഞ്ഞ ദിവസം പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന സൈനികനാണ് വീരമൃത്യു വരിച്ചത്. ഇന്നലെയും ഇന്നുമായി പരിക്കേറ്റ മൂന്ന് സൈനികരുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് സൈനികവൃത്തങ്ങൾ അറിയിച്ചു.

മുംബൈ: ആപ്പിൾ ഉത്പ്പന്നങ്ങൾക്കായുളള റിസർച്ച് ആൻഡ് ഡെവലപ്മെന്റ് വിഭാഗം ഇന്ത്യയിൽ ആരംഭിക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. ആപ്പിൾ ഓപ്പറേഷൻസ് ഇന്ത്യ എന്ന പേരിൽ ഉപകമ്പനി സ്ഥാപിച്ചായിരിക്കും ഈ പ്രവർത്തനങ്ങൾ നടത്തുകയെന്നാണ് പുറത്തു വരുന്ന വിവരം.

ആപ്പിളിന്റെ ഐഫോൺ ഉൾപ്പെടെയുളള പുതിയ പ്രൊഡക്ടറുകൾ ഇന്ത്യയിൽ തന്നെ രൂപകൽപന ചെയ്യാനും അതിന്റെ ടെസ്റ്റിംഗ് ഉൾപ്പെടെ ഇന്ത്യയിൽ തന്നെ നടത്താനും കമ്പനിയ്ക്ക് പുതിയ പ്രവർത്തനങ്ങളിലൂടെ കഴിയുക. ഇന്ത്യയിലെ ഉൽപാദനം ഉയരുന്നതോടെ പുതിയ പ്രൊഡക്ടുകൾ ഡിസൈൻ ചെയ്ത് വിപണിയിലെത്തിക്കുന്ന കാലതാമസം ഒഴിവാക്കാൻ കമ്പനിയ്ക്ക് കഴി.ും. .

അമേരിക്ക, ചൈന, ജർമനി, ഇസ്രായേൽ എന്നിവിടങ്ങളിലാണ് ആപ്പിളിന് R & D വിഭാഗം ഉളളത്. സാങ്കേതിക വിദ്യകളിൽ അത്രയേറെ മുന്നേറിയ രാജ്യങ്ങളിലും ടെക്നോളജിയെ ആ രാജ്യങ്ങൾ എങ്ങനെ പിന്തുണയ്ക്കുന്നുവെന്നും ഉൾപ്പെടെ സൂക്ഷ്മതയോടെ വിലയിരുത്തിയാണ് ആപ്പിൾ ആർ ആൻഡ് ഡി വിഭാഗം ആരംഭിക്കുന്നത്.

മുംബൈ: കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടി പിന്നാക്ക വിഭാഗം ജനങ്ങളെ ഭിന്നിപ്പിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. കോൺഗ്രസിന്റെ വിഭജന തന്ത്രങ്ങളിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകി.

എല്ലാ വിഭാഗം ജനങ്ങളെയും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകാൻ ശ്രമിക്കുന്ന ഒബിസിക്കാരനായ പ്രധാനമന്ത്രിയാണ് രാജ്യം ഭരിക്കുന്നതെന്ന സത്യം അംഗീകരിക്കാൻ ഇപ്പോഴും കോൺഗ്രസിന് കഴിയുന്നില്ല. ഒബിസി വിഭാഗത്തെ ജാതിയുടെ അടിസ്ഥാനത്തിൽ ഭിന്നിപ്പിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. പിന്നാക്ക വിഭാ?ഗത്തെ വിവിധ ജാതികളാക്കി മാറ്റാനുള്ള കളികളാണ് കോൺഗ്രസ് നടത്തുന്നത്. രാജ്യത്തെ തകർക്കണം എന്നതാണ് കോൺഗ്രസിന്റെ അജണ്ട. രാജ്യത്തെ നശിപ്പിക്കാനുള്ള കോൺഗ്രസിന്റെ നീക്കങ്ങൾ ജനങ്ങൾ മനസിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കോൺഗ്രസ് പാകിസ്താന്റെ അജണ്ടയെയാണ് പിന്തുടരുന്നത്. വിഘടനവാദികൾ സംസാരിക്കുന്നത് പോലെയാണ് കോൺഗ്രസ് സംസാരിക്കുന്നത്. ജനങ്ങൾ ബിജെപിക്കൊപ്പം നിൽക്കുന്നത് വരെ കോൺഗ്രസിന്റെ അജണ്ട ഇവിടെ നടക്കില്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: രാജ്യത്ത് മതം അടിസ്ഥാനമാക്കിയുള്ള സംവരണം ബിജെപി ഉള്ള കാലത്തോളം അനുവദിക്കില്ലെന്ന് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മഹാരാഷ്ട്രയിൽ തെരഞ്ഞെടുപ്പ് പരിപാടിയിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

കോൺഗ്രസിനെതിരെ അദ്ദേഹം രൂക്ഷ വിമർശനം ഉന്നയിക്കുകയും ചെയ്തു. പിന്നാക്ക ദളിത് വിഭാഗക്കാരുടെ സംവരണം കുറച്ച് മുസ്ലിങ്ങൾക്ക് നൽകാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. മഹാരാഷ്ട്രയിലെ കോൺഗ്രസ് നേതാക്കൾ മുസ്ലിങ്ങൾക്ക് 10 ശതമാനം സംവരണം നൽകാൻ സഹായിക്കുമെന്ന് പറയുന്നു. എന്നാൽ ഭരണഘടനയിൽ മതാടിസ്ഥാനത്തിൽ സംവരണം നൽകാൻ വ്യവസ്ഥയില്ല. മുസ്ലിങ്ങൾക്ക് 10 ശതമാനം സംവരണം നൽകിയാൽ പിന്നാക്ക വിഭാഗക്കാരുടെ സംവരണം കുറയും. ഇത് ബിജെപി ഉള്ളിടത്തോളം കാലം അനുവദിക്കില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഒരിക്കലും ഒരാളുടെ ആരോഗ്യം സിക്‌സ് പാക്കിന് വേണ്ടി കോംപ്രമൈസ് ചെയ്യാനാവില്ല എന്ന് നടൻ സൂര്യ. സിക്‌സ് പാക്ക് ഉണ്ടാക്കുന്നതാണ് ജീവിതത്തിലെ ഏറ്റവും പ്രധാന കാര്യം എന്ന് താൻ ഒരിക്കലും പറയില്ലെന്ന് സൂര്യ പറഞ്ഞു. താൻ എപ്പോഴും സിക്‌സ് പാക്ക് ചെയ്തിട്ടുള്ളത് തന്റെ കഥാപാത്രത്തിന് വേണ്ടിയാണ്. എല്ലാ സിനിമകൾക്കും വേണ്ടി സിക്‌സ് പാക്കിനായി ശ്രമിച്ചിട്ടില്ല എന്നും സൂര്യ വ്യക്തമാക്കി.

മറ്റൊരാളെ കാണിക്കണമെന്നോ ആരെങ്കിലും പ്രൂവ് ചെയ്യണമെന്നോ കരുതി ആരോഗ്യം കോംപ്രമൈസ് ചെയ്യരുത്. നിങ്ങൾക്ക് ഒരിക്കലും നിങ്ങളുടെ ആരോഗ്യം സിക്‌സ് പാക്കിന് വേണ്ടി കോമ്പ്രമൈസ് ചെയ്യാനാവില്ല. നൂറു ദിവസം വളരെ ഡിസിപ്ലിൻഡായി ഡെഫിസിറ്റ് ഡയറ്റ് ഫോളോ ചെയ്താൽ തീർച്ചയായും സിക്‌സ് പാക്ക് വരും.

താനൊരു 10 ദിവസത്തിനു വേണ്ടിയാണ് സിക്‌സ് പാക്ക് ചെയ്തത് അല്ലാതെ ഒരു വർഷം പോലും സിക്‌സ് പാക്ക് നിലനിർത്താൻ തനിക്ക് കഴിഞ്ഞിട്ടില്ല. പ്രൊഫഷണൽ റീസണിന് വേണ്ടി മാത്രമാണ് സിക്‌സ് പാക്ക് ചെയ്തത്. ബോഡി ബിൽഡിംഗ് കോമ്പറ്റീഷന് വേണ്ടിയോ മറ്റോ ആണെങ്കിൽ നിങ്ങൾക്ക് ചെയ്യാം അല്ലാതെ ഒരിക്കലും ആരോഗ്യം കളയരുത്. ഹെൽത്തിന്റെ കാര്യം പിന്നിലേക്ക് തള്ളി കണ്ണു മൂടി സിക്‌സ് പാക്ക് ചെയ്യരുതെന്നും സൂര്യ കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: ജമ്മുകശ്മീരിന്റെ പ്രത്യേക പദവി പുനസ്ഥാപിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആർട്ടിക്കിൾ 370 പിൻവലിച്ചത് അംബേദ്കർക്കുള്ള ശ്രദ്ധാഞ്ജലിയെന്നും മോദി പറഞ്ഞു. മഹാരാഷ്ട്രയിലെ നാസിക്കിൽ തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

കോൺഗ്രസിന്റേത് നുണയുടെ കടയെന്നും മോദി വിമർശിച്ചു. കർണാടകയിലും ഹിമാചലിലും തെലങ്കാനയിലും അധികാരത്തിൽ വന്നത് നുണ പരത്തിയെന്നും അധികാരത്തിൽ വന്നതോടെ വാഗ്ദാനങ്ങൾ മറന്നുവെന്നും അദ്ദേഹം പറഞ്ഞു. ഖജനാവ് കാലിയായി. അഴിമതി പെരുകി. മറ്റു പാർട്ടികളുടെ സഹായത്തോടെ തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ട ഗതികേടിലാണ് കോൺഗ്രസ്. തെരഞ്ഞെടുപ്പ് ജയിക്കാൻ വേണ്ടി SC-ST-OBC വിഭാഗങ്ങൾക്കിടയിൽ സ്പർദ്ധ ഉണ്ടാക്കുന്നുവെന്നും മോദി ആരോപിച്ചു.

കോൺഗ്രസ് ഭരണഘടനയെ അപമാനിക്കുകയാണെന്നും ഭരണഘടനയെ സംരക്ഷിക്കുന്നവർ എന്ന് പറഞ്ഞു കാലി പേജുകളുള്ള ഭരണഘടനയുമായി കറങ്ങുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

തന്റെ സൗന്ദര്യത്തിന്റെ പേരിൽ എന്നും വാഴ്ത്തപ്പെട്ട നടിയാണ് ഐശ്വര്യറായ്. താരത്തിന്റെ സൗന്ദര്യ രഹസ്യത്തെ കുറിച്ച് ചിന്തിക്കാത്തവരായി ആരും ഉണ്ടാകില്ല. എങ്ങനെയാണ് ഐശ്വര്യ റായിയുടെ ചർമസംരക്ഷണം, പരിചരണരീതികൾ എന്തൊക്കെയാണ് എന്നതൊക്കെ അറിയാൻ ആഗ്രഹിക്കാത്തവർ വിരളമായിരിക്കും. ഇതിനുള്ള ഉത്തരമാണ് ഇപ്പോൾ ഐശ്വര്യ റായ് വെളിപ്പെടുത്തിയിരിക്കുന്നത്.

ശരീരത്തിലെ ജലാംശം നിലനിർത്തുകയെന്നതും ശുചിത്വം പാലിക്കേണ്ടതും വളരെ പ്രധാനപ്പെട്ട സംഗതികളാണെന്ന് ഐശ്വര്യ റായ് അറിയിച്ചു. ഐശ്വര്യയുടെ ശീലങ്ങളിൽ പ്രധാനപ്പെട്ട കാര്യമാണ് ധാരാളം വെള്ളം കുടിക്കുകയെന്നത്. അതിനൊപ്പം രാവിലെയും രാത്രിയിലും ചർമം മോയ്സ്ചറൈസ് ചെയ്യുന്നതും അവരുടെ സൗന്ദര്യസംരംക്ഷണത്തിന്റെ ഭാഗമാണ്. ജോലിയിൽ ആണെങ്കിലും അല്ലെങ്കിലും ഇതൊഴിവാക്കാറില്ലെന്ന് ഹാർപേഴ്‌സ് ബസാറിനു നൽകിയ അഭിമുഖത്തിൽ ഐശ്വര്യ വ്യക്തമാക്കി.

ചർമാരോഗ്യത്തിന് ജലാംശം നിലനിർത്തേണ്ടത് വളരെ പ്രധാനമാണ്. ഉള്ളിൽ നിന്ന് ചർമത്തിന് തിളക്കം ലഭിക്കുവാൻ ജലാംശം അത്യന്താപേക്ഷിതമാണ്. കൃത്യമായി മോയ്സ്ചറൈസ് ചെയ്യുന്നതിലൂടെ കാലക്രമേണ ചർമ്മത്തിലെ 35 ശതമാനം ജലാംശം കൂട്ടുവാനും സാധിക്കുമെന്ന് ഐശ്വര്യ റായ് കൂട്ടിച്ചേർത്തു.