Kerala (Page 2,140)

faisal

തിരുവനന്തപുരം സ്വര്‍ണക്കടത്തുകേസിലെ മൂന്നാംപ്രതി ഫൈസല്‍ ഫരീദിനെതിരെ ഇന്റര്‍പോള്‍ നോട്ടീസ്. ഇന്ത്യയുടെ അഭ്യര്‍ഥന പ്രകാരമാണ് ഇന്റര്‍പോള്‍ ഫൈസലിനെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ഇതോടെ ലോകത്തെ ഏത് വിമാനത്താവളത്തില്‍ ഫൈസല്‍ എത്തിയാലും പിടിയിലാകും. ഇന്റര്‍പോളിന്റെ സഹായത്തോടെ ഫൈസല്‍ ഫരീദിനെ ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള നടപടിക്രമങ്ങളുടെ ഭാഗമായാണ് നടപടി. ഫൈസല്‍ ഫരീദിന്റെ പാസ്പോര്‍ട്ട് ഇന്ത്യ നേരത്തെ റദ്ദ് ചെയ്തിരുന്നു. അതേസമയം തൃശൂരിലെ ഫൈസലിന്റെ വീട്ടില്‍ കസ്റ്റംസ് പരിശോധന നടത്തി. ഇവിടെനിന്നും കംപ്യൂട്ടറും രേഖകളും പിടിച്ചെടുത്തു.

സ്വർണ്ണക്കടത്തിന്റെ ഫൈസൽ പ്രധാനകണ്ണിയാണെന്ന് നേരത്തെ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. എന്നാൽ സ്വർണ്ണക്കടത്തുമായി തനിക്ക് ബന്ധമില്ലെന്നും മാധ്യമങ്ങൾ തന്റെ ചിത്രങ്ങൾ ദുരുപയോഗം ചെയ്യുന്നതായും അതിനെതിരെ കേസ് നൽകുമെന്നും ഫൈസൽ ആരോപണവുമായി രംഗത്തുവന്നു. അതിനുശേഷമാണ് ഇയാൾ ഒളിവിൽ പോയത്.

കുഴൽപ്പണം സംഘമോ

സമൂഹമാധ്യമങ്ങൾ വഴി ചികിത്സാ സഹായ അഭ്യർഥന നടത്തിയതിനു പിന്നാലെ കണ്ണൂര്‍ സ്വദേശിനിയായ വര്‍ഷയുടെ ബാങ്ക് അക്കൗണ്ടിൽ ഒരു കോടി രൂപയിലേറെ പണം എത്തിയ സംഭവത്തിൽ ഹവാല, കുഴൽപ്പണ ബന്ധമുണ്ടോ എന്ന് സംശയിക്കുന്നതായി പൊലീസ്. ഓണ്‍ലൈന്‍ ചാരിറ്റി രംഗത്ത് പ്രവര്‍ത്തിക്കുന്ന സാജന്‍ കേച്ചേരി എന്നയാളുടെ സഹായത്തോടെ മുപ്പത് ലക്ഷം ആവശ്യമായിരുന്ന വർഷയുടെ അമ്മയുടെ ശസത്രക്രിയയ്ക്ക് ഒറ്റ ദിവസമായപ്പോഴേക്കും അക്കൗണ്ടില്‍ എത്തിയത് 65 ലക്ഷം രൂപ. ഇനി ആരും പണം അയയ്ക്കേണ്ട എന്ന് അറിയിച്ചിട്ടും തൊട്ടടുത്ത ദിവസം ഒരു കോടിക്കുമേല്‍ രൂപയാണ് വര്‍ഷയുടെ അക്കൗണ്ടില്‍ എത്തിയത്. ഇതില്‍ 60 ലക്ഷം വിദേശത്ത് പ്രവര്‍ത്തിക്കുന്ന ഒരു ചാരിറ്റി സംഘടനയില്‍ നിന്നും ഒറ്റത്തവണയായി നിക്ഷേപിച്ചതാണ്. അതോടെ അക്കൗണ്ട് ജോയിന്റാക്കണം എന്നും ചികിത്സ കഴിഞ്ഞ് ബാക്കി തുക മറ്റാളുകളുടെ ചികിത്സയ്ക്കായി എടുക്കാന്‍ അനുവദിക്കണം എന്ന ആവശ്യവുമായി സാജന്‍ കേച്ചേരി എത്തുകയും എന്നാൽ ആ ആവശ്യം വര്‍ഷ അംഗീകരിച്ചില്ല. സഹായിക്കാനെത്തിയവരുടെ മുഖം മാറി ഭീഷണിയുടെ സ്വരമായപ്പോള്‍ വർഷ ആരോഗ്യ മന്ത്രി കെ.കെ. ശൈലജയുടെ നിർദേശമനുസരിച്ച് ഡിസിപിക്ക് പരാതി നൽകിയത്. ഇത്ര വലിയ തുക കുറഞ്ഞ സമയത്തിനുള്ളിൽ അക്കൗണ്ടിൽ എത്തിയത് അസ്വാഭാവിക സംഭവമെന്ന് ഡിസിപി ജി.പൂങ്കുഴലി ഐപിഎസ് പറഞ്ഞു. ചാരിറ്റിയുടെ മറവിൽ കുഴൽപ്പണം വർഷയുടെ അക്കൗണ്ടിലേക്കയച്ചതാണോ എന്നതാണു പൊലീസ് അന്വേഷിക്കുന്നത്. ഇക്കാര്യത്തിൽ വിശദമായ പരിശോധനയ്ക്കു നിർദേശിച്ചതായും ഡിസിപി വ്യക്തമാക്കി.

വന്‍ വീഴ്ച

സ്വർണ്ണക്കള്ളക്കടത്തു കേസുമായി ബന്ധപ്പെട്ട് രണ്ടു പേരുടെ അറസ്റ്റ് കൂടി കസ്റ്റംസ് രേഖപ്പെടുത്തി. കോഴിക്കോട് സ്വദേശികളായ കൈവേലിക്കല്‍ മുഹമ്മദ് അബ്ദുള്‍ഷമീം , വട്ടക്കിണര്‍ കോങ്കണിപ്പറമ്പ് ജാസ്മഹലില്‍ സി.വി. ജിഫ്‌സല്‍ എന്നിവരെ ഇന്നലെയാണ് കസ്റ്റഡിയിലെടുത്തത്. കോഴിക്കോട്ടെ ജ്വല്ലറിയില്‍ കസ്റ്റംസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ മതിയായ രേഖകള്‍ ഇല്ലാത്ത 3.72കിലോഗ്രാം സ്വര്‍ണം പിടിച്ചെടുത്തു. ഇതുമായി ബന്ധപ്പെട്ട് ജ്വല്ലറി ഉടമസ്ഥരായ ഇവരെ കസ്റ്റഡിയിലെടുത്തു ജിഫ്‌സലിന്റെ വീട്ടിലും പരിശോധന നടന്നു. ഇരുവരെയും കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കൊച്ചിയിലേക്കു കൊണ്ടുപോയി. സ്വർണക്കടത്ത് കേസ്‌ പ്രതി അന്‍വറിനൊപ്പം
തിരുവനന്തപുരത്ത് ഇരുവരും ഒത്തുകൂടിയെന്നു കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. കള്ളക്കടത്തു സ്വര്‍ണം കോഴിക്കോട്ടെ വിവിധ ജ്വല്ലറികളില്‍ എത്തിച്ചതായി അറസ്റ്റിലായവര്‍ മൊഴി നൽകിയതിനെ തുടർന്ന് വരും ദിവസങ്ങളില്‍ കൂടുതല്‍ ജ്വല്ലറികളില്‍ പരിശോധന നടത്തു മെന്നാണ് കസ്റ്റംസ് നല്‍കുന്ന സൂചന.

gold

സ്വര്‍ണ്ണക്കടത്തു കേസില്‍ കസ്റ്റംസ് മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. മൂവാറ്റുപുഴ സ്വദേശി ജലാല്‍, മലപ്പുറം സ്വദേശികളായ മുഹമ്മദ് ഷാഫി, അംജിത് അലി എന്നുവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇവരെ ഇന്ന് കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കായുള്ള കോടതിയില്‍ ഹാജരാക്കും. അതിനിടെ നേരത്തെ എന്‍.ഐ.എ അറസ്റ്റ് ചെയ്ത സന്ദീപിന്റെ ബാഗ് തുറക്കുന്നതുമായി ബന്ധപ്പെട്ട അപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും. നേരത്തെ കെ.ടി. റമീസിനെ അറസ്റ്റ് ചെയ്തിരുന്നു. അതേസമയം, സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് മുന്‍ ഐ.ടി സെക്രട്ടറിയും, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായിരുന്ന എം. ശിവശങ്കറിനെ കസ്റ്റംസ് ഒമ്പത് മണിക്കൂറിലേറെ ചോദ്യം ചെയ്തു. തിരുവനന്തപുരം കസ്റ്റംസ് ആസ്ഥാനത്ത് പുലര്‍ച്ചെ 2.30 വരെയായിരുന്നു ചോദ്യം ചെയ്യല്‍. കസ്റ്റംസിന് പുറമെ റവന്യൂ ഇന്റലിജന്‍സ് വിഭാഗവും ശിവശങ്കറിനെ ചോദ്യം ചെയ്തു.

ഭരണഘടനാവിരുദ്ധമായ

ശ്രീപദ്മനാഭസ്വാമി ക്ഷേത്രക്കേസിലെ സുപ്രീം കോടതി വിധിയിലൂടെ ഭരണഘടനാവിരുദ്ധമായ ഹിന്ദു സംവരണമാണ് തിരുവനന്തപുരം ജില്ലാ ജഡ്ജിയുടെ കാര്യത്തിൽ ഉണ്ടായിരിക്കുന്നതെന്നും, ഹിന്ദു അല്ലാത്തയാൾക്കും തിരുവനന്തപുരം ജില്ലാ ജഡ്ജി ആയിരിക്കുന്നതിന് അവകാശമുണ്ടെന്നും മുന്‍ ലോക്‌സഭാംഗവും എഴുത്തുകാരനുമായ സെബാസ്റ്റ്യന്‍ പോള്‍ ചൂണ്ടിക്കാട്ടുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
ശ്രീ പദ്മനാഭസ്വാമി ക്ഷേത്രക്കേസിലെ സുപ്രീം കോടതി വിധിയിലൂടെ തിരുവനന്തപുരം ജില്ലാ ജഡ്ജിയുടെ പദവി ഹിന്ദുക്കൾക്കായി സംവരണം ചെയ്തിരിക്കുന്നു. ഭരണസമിതിയുടെ അധ്യക്ഷൻ തിരുവനന്തപുരം ജില്ലാ ജഡ്ജി ആയിരിക്കണമെന്നും അദ്ദേഹം ഹിന്ദു ആയിരിക്കണമെന്നും വിധിയിൽ പറയുന്നു. ഭരണഘടനാവിരുദ്ധമായ ഹിന്ദു സംവരണമാണ് തിരുവനന്തപുരം ജില്ലാ ജഡ്ജിയുടെ കാര്യത്തിൽ ഉണ്ടായിരിക്കുന്നത്. ഹിന്ദു അല്ലാത്തയാൾക്കും തിരുവനന്തപുരം ജില്ലാ ജഡ്ജി ആയിരിക്കുന്നതിന് അവകാശമുണ്ട്. യോഗ്യനായ ഒരു ഹിന്ദു ജഡ്ജിയെ ഭരണസമിതി അധ്യക്ഷസ്ഥാനത്തേക്ക് നിർദേശിക്കുന്നതിനുള്ള അധികാരം ഹൈക്കോടതിക്ക് നൽകിയാൽ പ്രശ്നത്തിന് പരിഹാരമാകും. ഭരണഘടനയ്ക്ക് അനുയോജ്യമായ ഒരു തിരുത്ത്‌ ഇക്കാര്യത്തിൽ സുപ്രീം കോടതിയിൽനിന്ന് സംസ്ഥാന സർക്കാർ സമ്പാദിക്കണം.

ട്രിപ്പിൾ ലോക് ഡൗൺ

കോവിഡ്- 19 അതി വ്യാപനം തടയാൻ സംസ്ഥാനത്തെ തീരപ്രദേശങ്ങളിലെ തീവ്ര കൺടെയിൻമെൻറ് സോണുകളിൽ തിങ്കളാഴ്ച (ജൂലായ് 13 ) വൈകുന്നേരം ആറുമുതൽ ജൂലായ് 23 നു വൈകുന്നേരം ആറു വരെ ട്രിപ്പിൾ ലോക്ക്ഡൌൺ നടപ്പാക്കും. തിരുവനന്തപുരം കോർപ്പറേഷനിലെ മാണിക്യവിളാകം, പൂന്തുറ, പുത്തൻപള്ളി വാർഡുകൾ,
കൊല്ലത്തെ ചവറ, പന്മന ആലപ്പുഴയിൽ പട്ടണക്കാട് , കടക്കരപ്പള്ളി, ചേർത്തല സൗത്ത്, മാരാരിക്കുളം നോർത്ത് , കോടംതുരുത്ത് , കുത്തിയതോട്, തുറവൂർ, ആറാട്ടുപുഴ
എറണാകുളത്ത് ചെല്ലാനം, മലപ്പുറത്ത് വെളിയംകോട് , പെരുമ്പടപ്പ, പൊന്നാനി മുനിസിപ്പാലിറ്റി, താനൂർ മുനിസിപ്പാലിറ്റി എന്നീ തീര മേഖലകളിലാണ് നാളെ മുതൽ നിയന്ത്രണം. ഇതിൽ ചിലയിടങ്ങൾ ഇപ്പോൾത്തന്നെ ട്രിപ്പിൾ ലോക് ഡൗണിലാണ്.

തീര മേഖലകളിലെ തീവ്ര കൺടെയിൻമെൻറ് സോണുകളിൽ ഉള്ള കുടുംബങ്ങൾക്ക് 5 കിലോ അരി സൗജന്യമായി നൽകും. ഈ പ്രദേശങ്ങളിൽ അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾക്ക് രാവിലെ 7 മുതൽ 9 വരെ സാധനങ്ങൾ ശേഖരിക്കുവാനും രാവിലെ 10 മുതൽ വൈകിട്ട് 6 മണിവരെ വിൽപ്പന നടത്താനും തുറന്നു പ്രവർത്തിക്കാം. പാൽ വിൽക്കുന്ന കടകൾക്ക് രാവിലെ 5 മുതൽ 10 വരെയും വൈകിട്ട് 4 മുതൽ 6 വരെയും പ്രവർത്തിക്കാം. രാത്രി യാത്ര വൈകിട്ട് 7 മണി മുതൽ അതിരാവിലെ 5 മണി വരെ നിരോധിച്ചിട്ടുണ്ട്.
റവന്യൂ, പോലീസ്, ആരോഗ്യ വകുപ്പ് എന്നിവർ ഉൾപ്പെടുന്ന മുഴുവൻ സമയ റാപ്പിഡ് റെസ്‌പോൺസ് ടീം ഈ മേഖലയിൽ പ്രവർത്തന സജ്ജമായിരിക്കും.

ആവശ്യക്കാർക്ക് മാറി താമസിക്കാൻ റിവേഴ്‌സ് ക്വാറന്റൈൻ സ്ഥാപനങ്ങൾ സജീകരിക്കും. നിർബന്ധപൂർവ്വം മാറ്റി താമസിപ്പിക്കില്ല. ഈ മേഖലകളിൽ പ്രതിരോധം, കേന്ദ്ര സായുധ പോലീസ് സേന, ട്രഷറി, പൊതു സേവനങ്ങൾ (പെട്രോളിയം, സി‌എൻ‌ജി, എൽ‌പി‌ജി, പി‌എൻ‌ജി ഉൾപ്പെടെ), ദുരന്തനിവാരണ, വൈദ്യുതി ഉൽപാദന-വിതരണം , പോസ്റ്റോഫീസുകൾ, നാഷണൽ ഇൻഫോർമാറ്റിക്സ് സെന്റർ, മുന്നറിയിപ്പ് സംവിധാനങ്ങൾ എന്നിവ ഒഴികെ സംസ്ഥാന / കേന്ദ്രഭരണ സർക്കാരുകളുടെ ഓഫീസുകൾ, അവയുടെ സ്വയംഭരണ സ്ഥാപനങ്ങൾ, കോർപ്പറേഷനുകൾ എന്നിവ അടച്ചിടും.

ദുരന്തനിവാരണ പ്രവർത്തനങ്ങൾ, പോലീസ്, ഹോം ഗാർഡുകൾ, സിവിൽ ഡിഫൻസ്, ഫയർ ആൻഡ് റെസ്ക്യൂ സർവീസസ്, ജയിലുകൾ ജില്ലാ ഭരണം, റവന്യൂ ഡിവിഷണൽ ഓഫീസ്, താലൂക്ക് ഓഫീസ്, വില്ലേജ് ഓഫീസ്, ട്രഷറി . വൈദ്യുതി, വെള്ളം, ശുചിത്വം എന്നീ മേഖലകൾ പ്രവർത്തിക്കും. ഡിസ്പെൻസറികൾ, കെമിസ്റ്റ്, മെഡിക്കൽ ഉപകരണ ഷോപ്പുകൾ, ലബോറട്ടറികൾ, ക്ലിനിക്കുകൾ, നഴ്സിംഗ് ഹോമുകൾ, ആംബുലൻസ് മുതലായ പൊതു-സ്വകാര്യ മേഖലകളിലെ ആശുപത്രികളും അവയുടെ ഉൽ‌പാദന, വിതരണ യൂണിറ്റുകളും ഉൾപ്പെടെ എല്ലാ അനുബന്ധ മെഡിക്കൽ സ്ഥാപനങ്ങളും പ്രവർത്തിക്കും. ആരോഗ്യപ്രവർത്തകർക്കു വേണ്ടിയുള്ളതും മറ്റ് ആശുപത്രി സഹായ സേവനങ്ങൾക്കുമുള്ളതുമായ ഗതാഗതം അനുവദിക്കും. കണ്ടെയ്ൻ‌മെൻറ് സോണിൽ എവിടെയും നിർ‌ത്താൻ‌ അനുവദിക്കില്ലെന്ന നിബന്ധനയോടെ ദേശീയപാതയിലൂടെയുള്ള ഗതാഗതം അനുവദിക്കും. എടിഎമ്മുകൾ അനുവദനീയമാണ്. മെഡിക്കൽ അടിയന്തിര സാഹചര്യങ്ങൾ, അവശ്യവസ്തുക്കളുടെയും സേവനങ്ങളുടെയും വിതരണം നിലനിർത്തുക എന്നിവയല്ലാതെ കണ്ടെയിന്മെന്റ് സോണുകളിലേക്കോ പുറത്തേക്കോ ഉള്ള യാത്ര അനുവദിക്കില്ല.

secratriate

തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയില്‍ ലോക്ഡൗണ്‍ ഒരാഴ്ച കൂടി ദീര്‍ഘിപ്പിച്ച സാഹചര്യത്തില്‍ സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയില്‍ കോവിഡ് തീവ്രവ്യാപനമുള്ള പ്രദേശങ്ങളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ തുടരും. മറ്റു സ്ഥലങ്ങളിലാണ് ഒരാഴ്ചത്തേക്ക് കൂടി ലോക്ഡൗണ്‍ ദീര്‍ഘിപ്പിച്ചിട്ടുള്ളത്. അവശ്യ സര്‍വീസുകള്‍ക്ക് തടസ്സങ്ങളിലാത്ത രീതിയില്‍ പ്രവര്‍ത്തിക്കാന്‍ ക്രമീകരണമൊരുക്കും. സെക്രട്ടറിയേറ്റിലെ ചീഫ് സെക്രട്ടറിയുടെ ഓഫീസ്, ആരോഗ്യ, ആഭ്യന്തര ദുരന്ത നിവാരണ, തദ്ദേശ സ്വയംഭരണ നോര്‍ക്ക വകുപ്പുകളില്‍ പരമാവധി 50% ജീവനക്കാരെ നിശ്ചയിച്ച് ജോലി ക്രമീകരണം ഏര്‍പ്പെടുത്തും. മറ്റ് വകുപ്പുകളില്‍ അനിവാര്യമായ പ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കാന്‍ മാത്രം ജീവനക്കാരെ നിയോഗിക്കും. ഓഫീസുകളില്‍ ഹാജരാകേണ്ടതില്ലാത്ത ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം ആയി ജോലി നിര്‍വഹിക്കാന്‍ നിര്‍ദ്ദേശം നല്‍കും.

സ്വപ്ന സുരേഷ്.

ബെംഗളൂരു : നയതന്ത്ര പാഴ്സല്‍ വഴി സ്വര്‍ണം കടത്തിയ കേസില്‍ എൻഐഎ കസ്റ്റഡിയിൽ എടുത്ത സ്വപ്ന സുരേഷിന്റെയും സന്ദീപ് നായരുടെയും അറസ്റ്റ് രേഖപ്പെടുത്തി.ഇവരിൽനിന്ന് പാസ്പോർട്ടും രണ്ടു ലക്ഷം രൂപയും പിടിച്ചെടുത്തതായും ഇരുവരും രാജ്യം വിടാൻ പദ്ധതിയിട്ടിരുന്നതായുമാണ് റി​പ്പോർട്ട്.ഉച്ചയോടെ എൻഐഎ സംഘം ഇവരെ കൊച്ചിയിലെത്തിക്കും.വൈകിട്ട് കോടതിയിൽ ഹാജരാക്കുമെന്നാണു സ്ഥിരീകരിക്കാത്ത വിവരം. ഭർത്താവിനും രണ്ടുമക്കൾക്കുമൊപ്പം ബംഗളൂരുവി​ലെ കോറമംഗല 7 ബ്ലോക്കിലെ അപാർട്ട്മെന്റ് ഹോട്ടലിലായിരുന്ന സ്വപ്നയെ എ​ൻ.​ഐ.​ ​എ​ ​ഹൈ​ദ​രാ​ബാ​ദ് ​യൂ​ണി​റ്റി​ലെ​ ​ഉ​ദ്യോ​ഗ​സ്ഥ​രാണ് കസ്റ്റഡിയിലെടുത്തത്.കഴിഞ്ഞ ഞായറാഴ്ചയാണ് സ്വപ്ന ഒളിവില്‍ പോയത്.സ്വപ്നയുടെ മകളുടെ ഫോണ്‍ ഓണായതാണ് പ്രതികളെ കുടുക്കാന്‍ സഹായിച്ചത് എന്നാണ് വിവരം. ബാംഗ്ലൂരിൽ നടന്ന എ​ൻ.​ഐ.​ ​എ​ യുടെ ചോദ്യംചെയ്യലിൽ സുപ്രധാനമായ പല വിവരങ്ങളും ലഭിച്ചതായാണ് സൂചന.

sarith

തിരുവനന്തപുരം വിമാനത്താവളം വഴി ലോക്ഡൗണ്‍ സമയത്ത് 100 കോടിയുടെ സ്വര്‍ണം നാലു പ്രാവശ്യമായി കേരളത്തിലെത്തിയതായി കസ്റ്റംസ്‌ പറഞ്ഞു.ഇതിനു രാജ്യത്തിനകത്തും പുറത്തും നിന്നും വലിയ സ്വാധീനമുള്ള സംഘങ്ങളുടെ സഹായം ലഭിച്ചിരുന്നതായും അന്വേഷണത്തില്‍ വ്യക്തമായി. നാലാമത്തെ സ്വർണ്ണ കടത്തലിലാണ് 13.5 കോടി രൂപ വിലമതിക്കുന്ന 30 കിലോ സ്വര്‍ണം പിടികൂടിയത്. ഇതു സംബന്ധിച്ച് നടത്തിയ അന്വേഷണത്തിലാണ് ലോക്ഡൗണ്‍ മറയാക്കി നടത്തിയ സ്വർണ്ണക്കടത്തിന്റെ വിവരങ്ങൾ പുറത്തുവരുന്നത്. ചില വ്യക്തികള്‍ വിചാരിച്ചാല്‍ ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വര്‍ണം കടത്താനാകില്ലെന്നും, ശക്തമായ ബന്ധങ്ങൾ ഈ സംഘത്തിന് കാണുമെന്നും കസ്റ്റംസ് കരുതുന്നു. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം ഇതുമായി ബന്ധപ്പെട്ട് കൊച്ചിയിലും തിരുവനന്തപുരത്തും കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ പിടികൂടിയ സ്വര്‍ണത്തിന്റെ കണക്കെടുപ്പ് കസ്റ്റംസ് ആരംഭിച്ചു.നേരത്തേ പിടികൂടിയ സംഘങ്ങളുടെ പ്രവര്‍ത്തനത്തെക്കുറിച്ചും അന്വേഷണം തുടങ്ങി.

students

സംസ്ഥാനത്ത് കുട്ടികളുടെ വിദ്യാഭ്യാസത്തിന് പ്രതിമാസം 2,000 രൂപ നല്‍കുന്ന വിജ്ഞാന ദീപ്തി പദ്ധതിയ്ക്ക് 2.35 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി മന്ത്രി കെ.കെ. ശൈലജ. ഓരോ ജില്ലയിലേയും 70 കുട്ടികള്‍ വീതം ആകെ 980 കുട്ടികള്‍ക്ക് പ്രതിമാസം 2,000 രൂപ ധനസഹായം ലഭിക്കും. സംസ്ഥാനത്ത് ശിശു സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കുട്ടികള്‍ക്ക് സ്ഥാപനേതര സംരക്ഷണം പ്രോത്സാഹിപ്പിക്കുന്നതിനും വിദ്യാഭ്യാസം തുടരുന്നതിനുമുള്ള വഴിയൊരുക്കുന്നതായും മന്ത്രി വ്യക്തമാക്കി.
ജെ.ജെ. ആക്ടിന്റെ പരിധിയില്‍ വരുന്ന 18 വയസുവരെ പ്രായമുള്ള കുട്ടികളുടെ സ്ഥാപനേതര സംരക്ഷണം ഉറപ്പാക്കുന്നതിനും സാമ്പത്തിക പരാധീനതമൂലം വിദ്യാഭ്യാസം നേടാന്‍ കഴിയാത്ത കുട്ടികള്‍ക്ക് പഠനം ഉറപ്പാക്കുന്നതിനുമുള്ള പദ്ധതിയാണ് വിജ്ഞാന ദീപ്തി.