Kerala (Page 14)

വയനാട്ടിൽ വീണ്ടും കാട്ടാനയുടെ ആക്രമണം. സുൽത്താൻ ബത്തേരി നൂൽപ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ മാനു (45) എന്ന യുവാവാണ് മരിച്ചത്. കടയിൽ നിന്ന് സാധനങ്ങൾ വാങ്ങി മടങ്ങുമ്പോഴായിരുന്നു ആക്രമണം. കഴിഞ്ഞ കുറച്ച് മാസങ്ങളിലായി സംസ്ഥാനത്ത് കാട്ടാനകളുടെ ആക്രമണം വർദ്ധിച്ചിരിക്കുകയാണ്. വന്യജീവികൾ ജനവാസമേഖലയിൽ അധിവസിക്കുന്നത് പ്രതിരോധിക്കാനുള്ള നടപടികൾ ശക്തിപ്പെടുത്തണമെന്ന ആവശ്യം വീണ്ടും ഉയരുകയാണ്. അധികൃതർ അടിയന്തര ഇടപെടലുമായി മുന്നോട്ട് വരണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.

അതേസമയം, ഇടുക്കി പെരുവന്താനം കൊമ്പൻപാറയിൽ സ്ത്രീ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെയാണ് വയനാട്ടിലും ഒരു ജീവൻ നഷ്ടമായത്. പെരുവന്താനത്ത് കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചത് നെല്ലിവിള പുത്തൻ വീട്ടിൽ സോഫിയ ഇസ്മയിൽ (45) ആയിരുന്നു. തുടർച്ചയായ കാട്ടാന ആക്രമണങ്ങൾ നാട്ടുകാരിൽ ഭീതി പരത്തുകയാണ്.

വലിയ സാമ്പത്തിക തട്ടിപ്പായി മാറിയ പകുതി വില കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. 34 കേസുകളാണ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. കോടികളുടെ ഈ തട്ടിപ്പിൽ നിരവധി ആളുകൾക്കാണ് തട്ടിപ്പിനകപ്പെട്ടത് . സർക്കാർ ഇടപെട്ട് കേസിന്റെ ഗൗരവം കണക്കിലെടുത്താണ് അന്വേഷണം ക്രൈംബ്രാഞ്ചിന്റെ നിയന്ത്രണത്തിലേക്ക് മാറ്റിയത്.

വ്യാജ പ്രോജക്ടുകൾ, കൃത്രിമ ഓഫറുകൾ, വ്യാജ പ്രമാണങ്ങൾ എന്നിവ ഉപയോഗിച്ച് നിരവധി പേർ കബളിപ്പിക്കപ്പെട്ടെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ട്. പ്രധാന പ്രതികൾക്കെതിരെ ശക്തമായ നടപടികൾ കൈക്കൊള്ളുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്.

കേരളത്തിന്റെ പല ഭാഗങ്ങളും കടുത്ത ചൂടിൽ വിയർത്തൊഴുകുമ്പോൾ, മൂന്നാറിൽ താപനില മൈനസ് ഡിഗ്രിയായി ഈ വർഷത്തെ ഏറ്റവും കുറഞ്ഞ തണുപ്പാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്.

കേരളത്തിന്റെ പല ഭാഗങ്ങളിലും ആരോഗ്യവകുപ്പ് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്ക് മുൻകരുതൽ സ്വീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ, ഇതിന് വിരുദ്ധമായി, മൂന്നാറിൽ മൈനസ് ഡിഗ്രിയാണ് രേഖപ്പെടുത്തിയത്.

കഴിഞ്ഞ ദിവസം മൂന്നാറിലെ ചെണ്ടുവാര എസ്റ്റേറ്റിൽ താപനില മൈനസ് 1 ഡിഗ്രിയിലേക്ക് താഴ്ന്നു. ഇതുവരെ പൂജ്യം ഡിഗ്രി വരെ മാത്രമേ കുറവുള്ളതായിരുന്നുവെങ്കിലും ഈ വർഷം ആദ്യമായാണ് താപനില മൈനസിലേക്ക് എത്തിയത്. നവംബർ, ഡിസംബർ മാസങ്ങളിൽ താപനില 1, 2, 7 ഡിഗ്രി വരെ താഴ്ന്നിരുന്നെങ്കിലും ഇപ്പോഴത്തെ തണുപ്പ് ഏറെ അധികരിച്ചിരിയ്ക്കുകയാണ് .താപനില മൈനസ് 1 ഡിഗ്രി എത്തിയതോടെ

വിനോദസഞ്ചാരികൾ ഒഴുകിയെത്തുകയാണ്. കെഎസ്ആർടിസി ഡബിൾ ഡെക്കർ ബസ്സിലൂടെ മൂന്നാറിന്റെ അതിമനോഹര കാഴ്ചകൾ ആസ്വദിക്കാനെത്തുന്നവരും തണുപ്പിന്റെ അത്യുത്തമ അനുഭവം തേടിയെത്തുന്നവരുമായി ടൂറിസം മേഖലക്ക് പുതുജീവനം ലഭിച്ചിരിക്കുകയാണ്. വരും ദിവസങ്ങളിൽ മൂന്നാറിൽ താപനില ഇനിയും താഴാൻ സാധ്യതയുണ്ടെന്നുമാണ് പ്രദേശവാസികൾ പ്രതീക്ഷിക്കുന്നത്.

ശബരിമല വിമാനത്താവള പദ്ധതി സാക്ഷാത്കാരത്തിലേക്ക് ഒരുപടി കൂടി മുന്നേറുന്നു. അതിന്റെ ഭാഗമായി, വിദഗ്ധ സമിതി പദ്ധതിക്ക് അനുകൂലമായ പച്ചക്കൊടി വീശിയിരിക്കുന്നു. ഇതോടെ പ്രാഥമിക പ്രവർത്തനങ്ങൾക്ക് കൃത്യമായ ദിശാനിർദേശങ്ങൾ ലഭിച്ചിരിക്കുകയാണ്.

വിമാനത്താവള നിർമ്മാണത്തിന് ഭൂമി വിട്ടുനൽകുന്നവർക്കായി സർക്കാർ പ്രത്യേക നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപിച്ചിരിക്കുകയാണ്. അർഹരായ കുടുംബങ്ങൾക്ക് നഷ്ടപരിഹാരത്തോടൊപ്പം അവിടുത്തെ ഒരു അംഗത്തിന് സർക്കാർ ജോലി നൽകുമെന്നതും വലിയ ആശ്വാസം നൽകുന്നു.

ശബരിമല തീർത്ഥാടകരുടെ യാത്ര സുഗമമാക്കുക, കേരളത്തിലെ ടൂറിസം മേഖലയെ കൂടുതൽ വിപുലീകരിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പദ്ധതിയെ വേഗത്തിലാക്കാൻ സർക്കാർ ആലോചിക്കുന്നത്. പദ്ധതിയുടെ അന്തിമ രൂപരേഖയും നടപടിക്രമങ്ങളും കൂടുതൽ ഉറപ്പുവരുത്തുന്നതിന് അധികൃതർ തുടർ ചർച്ചകൾ നടത്തുമെന്നതും റിപ്പോർട്ടുകളിലുണ്ട്.

തിരുവനന്തപുരം: കിഫ്ബി വഴി നിർമിച്ച റോഡുകൾക്ക് ടോൾ ഏർപ്പെടുത്തുമെന്ന് സർക്കാർ സ്ഥിരീകരിച്ചു. പദ്ധതിയുടെ സാമ്പത്തിക പ്രവർത്തനം നിലനിർത്തുന്നതിനും പൊതുജനങ്ങളുടെ വിഹിതം സുസ്ഥിരമാക്കുന്നതിനുമാണ് ഈ തീരുമാനം.

മുന്‍പ് നിരവധി തവണ വാദപ്രതിവാദങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും, ഇപ്പോഴാണ് സർക്കാർ ഔദ്യോഗികമായി ടോൾ ഏർപ്പെടുത്തുന്ന കാര്യം സ്ഥിരീകരിച്ചത്. ടോൾ നിരക്കുകളും ഇക്കാര്യത്തിൽ ഇനിയും ഉണ്ടാകാവുന്ന മാറ്റങ്ങളും സംബന്ധിച്ച് വിശദാംശങ്ങൾ ഉടൻ പുറത്തുവരുമെന്നാണ് സൂചന.

സംസ്ഥാന സർക്കാർ കിഫ്ബിയിലേക്ക് ധനസഹായം നൽകുന്നുവെങ്കിലും വലിയൊരു ഭാഗം വായ്പയോധിഷ്ഠിതമാണ്. അതിനാൽ സാമ്പത്തികമായ സ്ഥിരത ഉറപ്പാക്കാൻ വരുമാനം ഉണ്ടാക്കുന്ന പദ്ധതികൾ നിർബന്ധമാണ്. ഇതിന് ആവശ്യമായ പഠനങ്ങളും നടപടികളും സ്വീകരിക്കുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

*എ പി ജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാലയുടെ പ്രഥമ അന്താരാഷ്ട്ര കോൺഫറൻസിന് തുടക്കമായി

കേരളത്തിന്റെ സംരംഭങ്ങൾ അക്കാദമിക് മികവിനോടൊപ്പം വ്യവസായ സഹകരണത്തിനും പരിശീലനത്തിനും പ്രാധാന്യം നൽകി തൊഴിൽ വിപണിയുടെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്താൻ യുവജനതയെ സജ്ജമാക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എ പി ജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാലയുടെ എമെർജിങ് ടെക്‌നോളജി ഫോർ ഇന്റെലിജന്റ് സിസ്റ്റംസ് പ്രഥമ അന്താരാഷ്ട്ര കോൺഫറൻസ് മാർ ബസേലിയോസ് എഞ്ചിനിയറിംഗ് കോളേജിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഉയർന്നുവരുന്ന സാങ്കേതികവിദ്യകൾ അവതരിപ്പിക്കുന്ന അവസരങ്ങളോട് കൃത്യമായ സമീപനമാണ് കേരളം സ്വീകരിച്ചുവരുന്നത്. സ്മാർട്ട് സിറ്റികളും ഇന്റലിജന്റ് ട്രാൻസ്പോർട്ടേഷനുകളും മുതൽ കമ്പ്യൂട്ടർ സാങ്കേതികവിദ്യകളും സൈബർ സുരക്ഷയും വരെയുള്ള വിഷയങ്ങൾ സുസ്ഥിരവും നൂതനവുമായ ഭാവി രൂപപ്പെടുത്തുന്നതിന് നിർണായകമാണ്. കാമ്പസ് ഇൻഡസ്ട്രിയൽ പാർക്കുകൾ, ഇൻഡസ്ട്രി ഓൺ കാമ്പസ് തുടങ്ങിയ കേരളത്തിന്റെ ആശയങ്ങൾ സംസ്ഥാനത്തിന്റെ വികസനവും വിദ്യാർത്ഥികളുടെ സംരംഭകപരിശീലനവും ലക്ഷ്യമിട്ടുള്ളതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വിദ്യാഭ്യാസം, വ്യവസായം, വികസനം എന്നിവയോടുള്ള സമീപനത്തെ പുനർനിർവചിക്കുന്നതാണ് എ.പി.ജെ. അബ്ദുൽ കലാം സാങ്കേതിക സർവകലാശാലയുടെ എമെർജിങ് ടെക്‌നോളജി ഫോർ ഇന്റെലിജന്റ് സിസ്റ്റംസ് അന്താരാഷ്ട്ര കോൺഫറൻസ്. ഇന്റലിജന്റ് സിസ്റ്റങ്ങളുടെ മേഖലയിലെ പ്രഗത്ഭരായ ഗവേഷകരെയും വിദ്യാർത്ഥികളെയും വ്യവസായ സംരംഭകരേയും ഒരുമിച്ച് ഒരു വേദിയിൽ കൊണ്ടുവരുന്നത്തിലൂടെ ഗവേഷണത്തിനും പ്രയോഗികതയ്ക്കും ഇടയിലുള്ള വിടവ് നികത്തപ്പെടുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

എം എൽ എമാരായ കടകംപള്ളി സുരേന്ദ്രൻ, ഐ ബി സതീഷ്, വൈസ് ചാൻസലർ ഡോ. കെ ശിവപ്രസാദ്, കൺവീനർ ഡോ. വിനോദ് കുമാർ ജേക്കബ് തുടങ്ങിയവർ സംസാരിച്ചു.

ഫെബ്രുവരി 9 വരെ നടക്കുന്ന കോൺഫറൻസിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേർണിംഗ്, ഐഒടി മുതൽ സ്മാർട്ട് ടെക്‌നോളജീസ്, റോബോട്ടിക്സും ഓട്ടോമേഷനും, ഇന്റലിജന്റ് ട്രാൻസ്പോർട്ടേഷൻ, സൈബർ സെക്യൂരിറ്റി, ക്ലൗഡ് കമ്പ്യൂട്ടിംഗ്, ഡാറ്റാ സയൻസ് ആൻഡ് അനലിറ്റിക്‌സ് എന്നിവയടക്കമുള്ള വിവിധ വിഷയങ്ങൾ പ്രതിപാദിക്കും. വ്യവസായ സെഷനുകൾ, പാനൽ ചർച്ചകൾ, സംരംഭക പ്രദർശനങ്ങൾ, തിരഞ്ഞെടുക്കപ്പെട്ട 110 ഓളം പേപ്പറുകളുടെ അവതരണം എന്നിവയും കോൺഫറൻസിന്റെ ഭാഗമായി നടക്കും.

തിരുവനന്തപുരം: സംസ്ഥാനത്ത് ടൂറിസം മേഖലയുടെ വളർച്ചയ്ക്ക് പുതിയമുന്നേറ്റമായി കെ-ഹോംസ് പദ്ധതി പ്രഖ്യാപിച്ചു. ആൾത്താമസമില്ലാത്ത വീടുകൾ ടൂറിസ്റ്റുകൾക്ക് വാടകയ്ക്ക് നൽകുന്നതിലൂടെ ഹോസ്പിറ്റാലിറ്റി മേഖലയുടെ സാധ്യതകൾ കൂടുതൽ വിനിയോഗിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.

ആദ്യ ഘട്ടത്തിൽ നാല് ജില്ലകളിൽ പ്രായോഗികമാക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്. ജനപ്രിയ വിനോദസഞ്ചാര കേന്ദ്രങ്ങളായ കോവളം, മൂന്നാർ, കുമരകം , ഫോർട്ട് കൊച്ചി എന്നിവിടങ്ങളിലെ ഒഴിവു വീടുകൾ കേന്ദ്രികരിച്ചാണ് പദ്ധതി ആരംഭിക്കുന്നത്. പദ്ധതിയിലൂടെ ടൂറിസം മേഖലയിൽ പുതിയ തൊഴിൽ അവസരങ്ങളും വരുമാനമാർഗങ്ങളും സൃഷ്ടിക്കാനാകുമെന്ന് അധികൃതർ പ്രതീക്ഷിക്കുന്നു.

ഗവൺമെന്റിന്റെ പിന്തുണയോടെ നടപ്പിലാക്കുന്ന ഈ പദ്ധതി വിനോദസഞ്ചാരികൾക്ക് ബജറ്റ് സൗഹൃദ താമസസൗകര്യം നൽകും. വീട്ടുടമകൾക്ക് അധിക വരുമാനം ലഭ്യമാകുന്നതിനൊപ്പം ടൂറിസം മേഖലയിലെ ആകെയുള്ള ഗുണനിലവാരവും ഉയർത്താനാകും. പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ കൂടുതൽ ജില്ലകളിലേക്ക് വ്യാപിപ്പിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്.

നാലുവർഷ ബിരുദ പ്രോഗ്രാം സിലബസുകൾ സമഗ്രമായി സർവ്വകലാശാലാ തലത്തിൽ അവലോകനം ചെയ്യാൻ തീരുമാനിച്ചതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. സർവ്വകലാശാലകൾ ഇതിനായി പോർട്ടൽ ആരംഭിക്കുമെന്നും നാലു വർഷ ബിരുദ പ്രോഗ്രാമിന്റെ അവലോകനയോഗ തീരുമാനങ്ങളായി മന്ത്രി അറിയിച്ചു.

സിലബസുകളുടെ ഗുണ നിലവാരം ഉറപ്പു വരുത്തുന്നതിനും ഓരോ കോഴ്സുമനുസരിച്ച് വിദ്യാർത്ഥികൾ ആർജ്ജിക്കേണ്ട ജ്ഞാനം, നൈപുണി, അഭിരുചി എന്നിവ ഉറപ്പു വരുത്താനുമാണ് സിലബസ് അവലോകനം – മന്ത്രി പറഞ്ഞു.

തിരഞ്ഞെടുത്ത കോഴ്‌സുകൾ സംസ്ഥാന തലത്തിൽ ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ നേതൃത്വത്തിൽ റിവ്യൂ ചെയ്യും. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പൊതുസമൂഹത്തിനുമടക്കം സർവ്വകലാശാലാ സിലബസിനെക്കുറിച്ചുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും നൽകുന്നതിനാണ് പോർട്ടൽ തുടങ്ങുക. ഈ പോർട്ടലുകളിൽ വരുന്ന അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അതത് പഠനബോർഡുകൾ പരിഗണിക്കും. തുടർന്ന് എല്ലാ സർവ്വകലാശാലാ പഠന ബോർഡുകളും സ്വന്തം സിലബസ് സമഗ്രമായി അവലോകനം ചെയ്ത് ആവശ്യമായ നടപടികൾ സ്വീകരിക്കും. 

കരിക്കുലം കമ്മിറ്റി ചെയർമാനായിരുന്ന പ്രൊഫ. സുരേഷ് ദാസിന്റെ അധ്യക്ഷതയിൽ സംസ്ഥാന തലത്തിൽ പ്രധാനപ്പെട്ട കോഴ്സുകളുടെ അവലോകനം ഉന്നതവിദ്യാഭ്യാസ കൗൺസിലിന്റെ നേതൃത്വത്തിൽ നടത്തുമെന്നും മന്ത്രി ഡോ. ബിന്ദു പറഞ്ഞു.

നാലുവർഷ ബിരുദം നടപ്പിലാക്കിയതിന്റെ ഭാഗമായി നിലവിലെ പഠന-പാഠ്യേതര- പരീക്ഷാ-മൂല്യനിർണ്ണയ രീതികളിൽ വലിയ മാറ്റങ്ങളാണ് നിർദ്ദേശിച്ചിട്ടുള്ളത്. ഇവയിൽ സംസ്ഥാനത്തെ മുഴുവൻ സർക്കാർ-എയ്ഡഡ്-സ്വാശ്രയ കോളേജുകളിലെ അധ്യാപകർക്കും പരിശീലനം നല്കാനും യോഗം തീരുമാനിച്ചതായി മന്ത്രി പറഞ്ഞു. പുതുതായി ആരംഭിച്ച ടീച്ചിംഗ് ആൻഡ് ലേണിംഗ് സെന്റർ ഓഫ് എക്‌സലൻസിന്റെയും സർവ്വകലാശാലയുടെയും കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിലാവും പരിശീലനപരിപാടികൾ.

വിദ്യാർത്ഥികളുടെ അന്തർസർവ്വകലാശാലാ-കോളേജ് മാറ്റം, എൻ മൈനസ് വൺ സെമസ്റ്റർ, ഓൺലൈൻ കോഴ്സുകൾ എന്നിവ നടപ്പിലാക്കുന്നതു സംബന്ധിച്ച് സ്റ്റാൻഡേഡ് ഓപ്പറേറ്റിംഗ് പ്രൊസീജ്യർ തയ്യാറാക്കാൻ എഫ്.വൈ.യു.ജി.പി മോണിറ്ററിങ് കമ്മിറ്റിയെ ചുമതലപ്പെടുത്തി. എല്ലാ സർവ്വകലാശാലകളും കെ-റീപ്പിലേക്ക് മാറാൻ തീരുമാനിച്ചതായും മന്ത്രി പറഞ്ഞു.

budget

തിരുവനന്തപുരം: ജനപ്രിയ പ്രഖ്യാപനങ്ങളില്ലാതെ സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റ് അവതരിപ്പിച്ചു. ആകാംഷയ്ക്കൊടുവിൽ പ്രതീക്ഷിച്ച ക്ഷേമപെൻഷൻ വർദ്ധനവ് ഉണ്ടായില്ല. അതേസമയം, ഭൂനികുതി ഗണ്യമായി ഉയരുമെന്ന് ബജറ്റിൽ വ്യക്തമാക്കി.

ജനങ്ങളെ നേരിട്ട് ബാധിക്കുന്ന മാറ്റങ്ങളില്ലാത്തതും സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ കൂടുതൽ വരുമാന മാർഗങ്ങൾ തേടിയുള്ളതുമായ ബജറ്റായാണ് ഇത് വിലയിരുത്തപ്പെടുന്നത്. വികസന പദ്ധതികൾക്ക് മുൻഗണന നൽകിയെന്നും, സാമ്പത്തിക സന്തുലിതാവസ്ഥ നിലനിർത്തുക ലക്ഷ്യമിട്ടതാണെന്നും സർക്കാർ വ്യക്തമാക്കി.

ജനപ്രിയ പ്രഖ്യാപനങ്ങളില്ലാതെ, ഭൂനികുതി, കോടതി ഫീസ് എന്നിവ വർധിപ്പിച്ചുകൊണ്ട് രണ്ടാം പിണറായി സർക്കാരിൻ്റെ അവസാന സമ്പൂർണ്ണ ബജറ്റ് അവതരിപ്പിച്ചു. പ്രതീക്ഷിച്ചിരിക്കുന്ന ക്ഷേമപെൻഷൻ വർധന ഉണ്ടായില്ല. കൂടാതെ, ഇലക്ട്രിക് വാഹനങ്ങളുടെ നികുതിയിലും വർധനവ് വരുമെന്ന് ബജറ്റിൽ വ്യക്തമാക്കി.

അതേസമയം, സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസമായി ക്ഷാമബത്തയുടെ കുടിശ്ശിക ഉടൻ നൽകുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പ്രഖ്യാപിച്ചു. ഏപ്രിൽ മാസത്തെ ശമ്പളത്തിൽ ഒരു ഗഡു ക്ഷാമബത്ത നൽകും. തദ്ദേശ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ജനപ്രിയ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്ന പ്രതീക്ഷകളെ മറികടന്നായിരുന്നു ബജറ്റിന്റെ അവതരണം. ക്ഷേമപെൻഷനിൽ 100 മുതൽ 150 രൂപവരെ വർദ്ധന ഉണ്ടാകുമെന്ന പ്രതീക്ഷയിലുമായിരുന്നു ജനങ്ങൾ, എന്നാൽ ബജറ്റിൽ അതിനായുള്ള പ്രഖ്യാപനം വന്നില്ല.

നിരാശാജനകമായ തീരുമാനങ്ങൾക്കിടയിൽ, ഡിഎ കുടിശ്ശികയുടെ ലോക്ക്-ഇൻ കാലാവധി ഒഴിവാക്കുന്നതിനും പെൻഷൻ കുടിശ്ശിക നൽകുന്നതിനും സർക്കാർ തയ്യാറാകുന്നതായി ധനമന്ത്രി വ്യക്തമാക്കിയതോടെ, ജീവനക്കാർക്കും പെൻഷൻകാർക്കും 2500 കോടിയോളം രൂപ വൈകാതെ ലഭിക്കുമെന്ന് ഉറപ്പായി. കൂടാതെ, പങ്കാളിത്ത പെൻഷന് പകരം അഷ്വേർഡ് പെൻഷൻ പദ്ധതി നടപ്പാക്കുമെന്ന് ധനമന്ത്രി അറിയിച്ചു.

കേന്ദ്ര സർക്കാരിന്റെയും മറ്റ് സംസ്ഥാനങ്ങളിലെയും മാതൃകകൾ അവലോകനം ചെയ്ത ശേഷമേ ഈ മാറ്റങ്ങൾ നടപ്പിലാക്കുകയുള്ളൂ. ദിവസ വേതന കരാർ ജീവനക്കാരുടെ ശമ്പളം 6 ശതമാനം വർധിപ്പിക്കും. ലൈഫ് മിഷൻ വഴി ഗ്രാമീണ മേഖലയിലായി 1 ലക്ഷം ഭവനങ്ങളും 19 ഭവന സമുച്ചയങ്ങളും നിർമിക്കും. റോഡുകൾക്കും പാലങ്ങൾക്കുമായി 4219.41 കോടി രൂപ അനുവദിച്ചു. കോവളം, മൂന്നാർ, കുമരം, ഫോർട്ട് കൊച്ചി എന്നിവിടങ്ങളിലെ ഒഴിഞ്ഞ വീടുകൾ വിനോദ സഞ്ചാര കേന്ദ്രങ്ങളാക്കി മാറ്റുന്നതിനായി ‘കെ-ഹോംസ്’ പദ്ധതി നടപ്പാക്കും.

മുതിർന്ന പൗരന്മാർക്ക് പുതിയ സംരംഭങ്ങൾ തുടങ്ങാൻ സഹായിക്കുന്ന ‘ന്യൂ ഇന്നിംഗ്സ്’ പദ്ധതി, നെൽ കൃഷിക്ക് 150 കോടി, വിലക്കയറ്റം തടയാനുള്ള വിപണി ഇടപെടലിന് 2063 കോടി, പഴയ സർക്കാർ വാഹനങ്ങൾ മാറ്റാൻ 100 കോടി, തീരദേശ മേഖലയുടെ സമഗ്ര വികസനത്തിനായി 100 കോടിയുടെ പ്രത്യേക പാക്കേജ്, വന്യമൃഗ ആക്രമണം തടയാൻ 75 കോടി രൂപ എന്നിങ്ങനെയാണിത് ബജറ്റിലെ മറ്റു പ്രധാന പ്രഖ്യാപനങ്ങൾ.

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂൺ ഒന്നുമുതൽ സിനിമാ മേഖലയിലെ തൊഴിലാളികൾ സമരത്തിലേക്ക്. നികുതിയും പ്രതിഫലവും കുറയ്ക്കണമെന്നാവശ്യപ്പെട്ടാണ് സമരം. സിനിമാ നിർമ്മാതാക്കളും വിതരണക്കാരും തിയേറ്റർ ഉടമകളും ചേർന്നാണ് ഈ തീരുമാനം.

സിനിമാ ടിക്കറ്റിന്‍റെ നികുതി കുറയ്ക്കണം, ജീവനക്കാരുടെ പ്രതിഫലം പുനർപരിശോധിക്കണം, നിർമ്മാണ ചെലവ് നിയന്ത്രിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് മുന്നോട്ടുവച്ചിരിക്കുന്നത്. ഇതിന് യോജിച്ച നടപടികൾ ഉണ്ടാകാതിരുന്നതിൽ പ്രതിഷേധിച്ചാണ് സമര പ്രഖ്യാപനം.

സംസ്ഥാനത്ത് പുതിയ സിനിമകളുടെ റിലീസ് തടയുന്നതിനൊപ്പം ഷൂട്ടിംഗുകൾ വെട്ടിക്കുറയ്ക്കുന്നതിനും പ്രതിനിധികൾ ആലോചിക്കുന്നുണ്ട്. നികുതി കുറയ്ക്കാൻ സർക്കാർ തയ്യാറാകാതെ തുടർന്നാൽ സമരം കൂടുതൽ ശക്തമാക്കുമെന്ന് സംഘടനകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.