Entertainment (Page 7)

ആരാധകരുടെ പ്രിയപ്പെട്ട താരമാണ് ദീപിക പദുക്കോൺ. ബാഡ്മിന്റൻ താരമായിരുന്ന ദീപിക പിന്നീട് ഈ മേഖല ഉപേക്ഷിച്ച് മോഡലിംഗിലേക്കും സിനിമാ മേഖലയിലേക്കും തിരിയുകയായിരുന്നു. 500 കോടി രൂപയിലധികമാണ് ദീപികയുടെ ആസ്തി. 12 ൽ അധികം ബ്രാൻഡുകളിൽ ദീപികയ്ക്ക് നിക്ഷേപമുണ്ട്.

2015ലാണ് തന്റെ സ്വന്തം വസ്ത്ര ബ്രാൻഡെന്ന നിലയിൽ ‘ഓൾ എബൗട്ട് യു’ എന്ന സംരംഭത്തിന് ദീപിക തുടക്കം കുറിച്ചത്. പ്രമുഖ ഓൺലൈൻ ഫാഷൻ റീട്ടെയ്ലറായ മിന്ദ്രയുമായി ചേർന്നായിരുന്നു ഇത്. സ്വന്തമായി ഡിസൈൻ ചെയ്ത വസ്ത്രങ്ങളായിരുന്നു ദീപിക വിപണിയിലെത്തിച്ചത്. 2017ൽ തന്റെ പോർട്ഫോളിയോ മാനേജ് ചെയ്യുന്നതിനായി കെഎ എന്റർപ്രൈസസ് എൽഎൽപി എന്ന സംരംഭത്തിന് ദീപിക തുടക്കമിട്ടു. ഇതിന് പിന്നാലെ കാ പ്രൊഡക്ഷൻസ് എന്ന പേരിൽ സ്വന്തം പ്രൊഡക്ഷൻ ഹൗസും തുടങ്ങി.

2019ൽ ഓൺലൈൻ ബ്യൂട്ടി പ്രൊഡക്റ്റ്സിന്റെ മാർക്കറ്റ് പ്ലേസായ പർപ്പിളിൽ ദീപിക നിക്ഷേപം നടത്തിയിരുന്നു. ഫർണിച്ചർ റെന്റൽ സ്റ്റാർട്ടപ്പായ ഫർലെൻകോയിലും താരത്തിന് നിക്ഷേപമുണ്ട്. മുംബൈ കേന്ദ്രമാക്കിയ പാക്കേജ്ഡ് ഫുഡ്സ് സ്റ്റാർട്ടപ്പായ ഡ്രം ഫുഡ്സ് ഇന്റർനാഷണലിലും ദീപിക നിക്ഷേപം നടത്തി. തനിഷ്‌കും ഒപ്പോയും ആഡിഡാസുമുൾപ്പടെ നിരവധി വൻകിട ബ്രാൻഡുകളുടെ അംബാസഡർ കൂടിയാണ് ദീപിക.

പ്രേക്ഷകർക്ക് എന്നും പ്രിയങ്കരിയാണ് നടി തൃഷ കൃഷ്ണൻ. നാൽപ്പത് വയസ് പിന്നിട്ടെങ്കിലും തമിഴിലെ മുഖ്യ നായികാ വേഷത്തിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് തൃഷ. ഇപ്പോൾ കരിയറിലെ തിരക്കുകളിൽ നിന്നെല്ലാം ബ്രേക്ക് എടുത്ത് ഒരു വലിയ യാത്രയിലാണ് തൃഷ. തന്റെ പെൺ സുഹൃത്തുക്കൾക്കൊപ്പമുള്ള യാത്രയുടെ വിശേഷങ്ങൾ താരം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഗോട്ട് സിനിമയുടെ നിർമാതാവായ അർച്ചന കൽപാത്തിയും തൃഷയുമടക്കം ആറ് പേർ ആണ് യാത്രയിലുള്ളത്.

നാൽപ്പത്തിയെട്ട് മണിക്കൂർ നേരം ഉറങ്ങാതെ, 24 മണിക്കൂർ നേരം നീണ്ടു നിന്ന യാത്ര എന്ന് കുറിച്ചു കൊണ്ടാണ് തൃഷ സ്‌റ്റോറി പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ തൃഷയുടെ കണ്ണുകളിലോ മുഖത്തോ ഉറക്ക കുറവിന്റെ ക്ഷീണം പ്രതിഫലിക്കുന്നില്ലെന്നാണ് ഈ ഫോട്ടോസിനെ കുറിച്ച് ആരാധകർ പറയുന്നത്.

തൃഷ തന്റെ സുഹൃത്തുക്കൾക്കൊപ്പമാണ് ഇപ്പോൾ കൂടുതൽ സമയവും ചെലവഴിക്കുന്നത്. ഓരോ പോസ്റ്റിലും സ്റ്റോറിയിലും താരം അത് വ്യക്തമാക്കുന്നുണ്ട്. ഇതാദ്യമായല്ല തൃഷ ഗേൾസ് ട്രിപ്പ് നടത്തുന്നത്. ഇതിന് മുൻപ് പങ്കുവച്ച യാത്രയുടെ വിശേഷങ്ങളെക്കാൾ ഈ യാത്ര കൂടുതൽ ആസ്വദിയ്ക്കുന്നുവെന്നാണ് പുറത്തുവന്നുകൊണ്ടിരിയ്ക്കുന്ന ചിത്രങ്ങളിൽ നിന്നും വ്യക്തമാകുന്നത്. കല്യാണം കഴിഞ്ഞില്ലല്ലോ എന്ന കുറ്റബോധം തനിക്കൊരിക്കലും ഇല്ല എന്ന് തൃഷ പറയുന്നത് ഇതുകൊണ്ടാവും എന്നും ആരാധകർ അഭിപ്രായപ്പെടുന്നു.

മരിക്കുന്ന ദിവസം വരെയും സിനിമയിൽ അഭിനയിക്കാൻ കഴിയണം എന്നതാണ് തന്റെ ആഗ്രഹമെന്ന് വെളിപ്പെടുത്തി ബോളിവുഡിന്റെ സ്വന്തം കിംഗ് ഖാൻ. അടുത്തിടെ ഒരു അഭിമുഖത്തിലാണ് ഷാരൂഖ് ഖാൻ തന്റെ ആഗ്രഹത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.

താൻ എന്നും അഭിനയിക്കുമോ? മരിക്കുന്നത് വരെ, അറിയില്ല. പക്ഷേ തന്റെ ആഗ്രഹമെന്ന് പറയുന്നത്. ആരെങ്കിലും ആക്ഷൻ പറയുമ്പോൾ താൻ മരിച്ചിരിക്കണം. അവർ കട്ട് പറഞ്ഞാലും താൻ എണീക്കരുത്. അവിടെ തീരുന്നു. അത് തനിക്ക് ഓക്കെയാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ജീവിതക്കാലം മുഴുവൻ അഭിനയിക്കാൻ തനിക്ക് ഇഷ്ടമാണെന്നും ഷാരൂഖ് പറഞ്ഞു.

താരപദവി എന്നത് വ്യത്യസ്തമായ ഒന്നാണ്. തന്റെ ജോലിയിൽ നിന്നും ആരാധകരിൽ നിന്നും ലഭിക്കുന്ന സ്നേഹത്തിലും ബഹുമതിയിൽ നിന്നും അത് വ്യത്യസ്തമാണ്. അവർ ചെയ്യുന്നതും ഞാൻ ചെയ്യുന്നുമായ കാര്യങ്ങളിൽ താരപദവിക്ക് പങ്ക് ഇല്ല. അതിനാൽ താരപദവിക്ക് ഞാൻ കൂടുതൽ പ്രധാന്യം നൽകിയിട്ടില്ല. താരപദവി എനിക്ക് അംഗീകാരം നൽകിയിട്ടുണ്ട്. എന്നാൽ ഞാൻ ഒരു മുറിയിൽ കയറുമ്പോൾ ആദ്യം കൊണ്ടുപോകുന്നത് സ്റ്റാർഡം അല്ല. എന്നെ സംബന്ധിച്ചിടത്തോളം താരപദവി ഒരു പഴയ കാര്യമാണ്. താരപദവി എനിക്ക് ഒരു ടീ ഷർട്ട് പോലെയാണ്. അത് പ്രധാനമല്ലെന്നും ഷാരൂഖ് അഭിപ്രായപ്പെട്ടു.

സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട താരമാണ് ജയറാം. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളിലും അദ്ദേഹം അഭിനയിക്കാറുണ്ട്. ഇപ്പോഴിതാ തന്റെ ഒപ്പം അഭിനയിച്ച നടി സരിതയെ കുറിച്ച് ജയറാം പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുകയാണ്. ഒരു തമിഴ് അവാർഡ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സരിത മാമിന്റെ ടാലന്റ് എന്താണെന്ന് പറയേണ്ട ആവശ്യമില്ല. എന്നാൽ സരിത മാമിന് ഇതുവരെ ഒരു ദേശീയ അവാർഡ് ലഭിച്ചിട്ടില്ലെന്ന് ഓർക്കുമ്പോൾ വളരെ സങ്കടം തോന്നുന്നു. ജൂലി ഗണപതി എന്ന സിനിമയിലെ ഓരോ സീനെടുക്കുമ്പോഴും ഇതിന് ദേശീയ അവാർഡ് കിട്ടുമെന്ന് താൻ പറയാറുണ്ടായിരുന്നു. എന്നാൽ കിട്ടിയില്ല. ഈ സിനിമ കാണുമ്പോഴേ തനിക്ക് സങ്കടം വരുമെന്നും ജയറാം ചൂണ്ടിക്കാട്ടി.

തന്റെ മക്കളുടെ വിവാഹ കാര്യത്തെ കുറിച്ചും ജയറാം സംസാരിച്ചു. ഈ വർഷം ജീവിതത്തിൽ ഏറെ പ്രധാനപ്പെട്ടതാണെന്നും. രണ്ട് മക്കളുടെയും വിവാഹം ഒരു വർഷം തന്നെ നടക്കുകയെന്നത് ഭാഗ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഡിസംബറിലാണ് മകൻ കാളിദാസിന്റെ വിവാഹമെന്നും ജയറാം കൂട്ടിച്ചേർത്തു.

തന്റെ സിനിമാ ജീവിതത്തിലുണ്ടായ വലിയ നഷ്ടങ്ങളെക്കുറിച്ച് വെളിപ്പെടുത്തി നടി ഐശ്വര്യ ഭാസ്‌കരൻ. മണിരത്‌നം സിനിമകൾ വേണ്ടന്നുവച്ചതിനെ തുടർന്നുണ്ടായ നഷ്ടങ്ങളെ കുറിച്ചാണ് ഐശ്വര്യ മനസ് തുറന്നത്. ദളപതി, റോജ, തിരുടാ തിരുടാ തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങളാണ് ഐശ്വര്യയ്ക്കു വേണ്ടന്നു വയ്‌ക്കേണ്ടി വന്നത്.

ദളപതിയിൽ ശോഭന ചെയ്ത വേഷം ചെയ്യാനാണ് ആദ്യം മണി അങ്കിൾ വിളിച്ചത്. അപ്പോൾ താൻ ഒരു പടം കമ്മിറ്റ് ചെയ്തിരുന്നു. മുത്തശ്ശി ഡേറ്റ് ഇല്ലെന്ന് പറഞ്ഞ് ഒഴിവാക്കി. ദളപതിയിലെ ചെറിയ കഥാപാത്രമാണ് നഷ്ടമായത്. എങ്കിലും അത് പ്രാധാന്യമുള്ളതായിരുന്നു. രണ്ടാമത് നഷ്ടപ്പെട്ട പടം റോജയാണ്. ആ സമയത്ത് തന്റെ മുത്തശ്ശി ഒരു തെലുങ്ക് സിനിമയിൽ അഭിനയിക്കാൻ അഡ്വാൻസ് വാങ്ങിയിരുന്നുവെന്ന് ഐശ്വര്യ പറയുന്നു.

ഹൈദരാബാദ് പോകാൻ നിൽക്കുമ്പോഴാണ് കുളു മണാലിയിൽ 40 ദിവസത്തെ ഡേറ്റ് ചോദിച്ചത്. തെലുങ്ക് ചിത്രത്തിൽനിന്ന് അഡ്വാൻസ് വാങ്ങി വരാൻ സാധിക്കില്ലെന്ന് പറഞ്ഞു. മുത്തശ്ശിയാണ് ഡേറ്റ് നോക്കിയിരുന്നത്. തനിക്ക് ഒന്നും അറിയില്ല. തെലുങ്ക് ചിത്രത്തിന്റെ പ്രൊഡ്യൂസറും ഡിസ്ട്രിബ്യൂട്ടറും തമ്മിലുള്ള പ്രശ്നത്തിൽ നാല് ദിവസംകൊണ്ട് ആ സിനിമയുടെ ചിത്രീകരണം നിന്നുപോയെന്നും താരം വ്യക്തമാക്കി.

മൂന്നാമത് നഷ്ടപ്പെട്ടത് തിരുടാ തിരുടായായിരുന്നു. അതിന് ടെസ്റ്റ് നടന്നിരുന്നു. തിരുടാ തിരുടായിൽ മണിസാർ വിളിച്ചപ്പോൾ ഹിന്ദി സിനിമ ഗർദിഷിലേക്ക് ഓഫർ വന്നിരിക്കുകയായിരുന്നു. തിരുടാ തിരുടാ പോയതോടെ ഈ ജന്മത്തിൽ അദ്ദേഹം ഇനി വിളിക്കില്ലല്ലോ എന്ന ചിന്തയായി. താൻ തന്റെ ഡേറ്റ് നോക്കാതിരുന്നതിനാലാണ് ഈ ചിത്രങ്ങളെല്ലാം തനിക്ക് നഷ്ടമായതെന്നും താരം കൂട്ടിച്ചേർത്തു.

ബോളിവുഡിന്റെ സ്വന്തം കിംഗ് ഖാൻ ഷാരൂഖിന്റെ ജീവിതത്തിലെ ഏറ്റവും വലിയ വേദനകളിലൊന്ന് അദ്ദേഹത്തിന്റെ മാതാപിതാക്കളുടെ വേർപാട് തന്നെയാണ്. തന്റെ കൗമാര പ്രായത്തിൽ തന്നെ ഷാരൂഖ് ഖാന് മാതാപിതാക്കളെ നഷ്ടപ്പെട്ടിരുന്നു. മിർ താജ് മുഹമ്മദ് ഖാനാണ് ഷാരൂഖിന്റെ പിതാവ്. ലത്തീഫ് ഫാത്തിമയാണ് താരത്തിന്റെ അമ്മ.

തന്നെ ബിഗ്‌സ്‌ക്രീനിൽ കാണാൻ അവർ ഒപ്പമില്ല എന്നത് അദ്ദേഹത്തിന്റെ വലിയ വേദനകളിലൊന്നാണ്. താൻ ചെയ്യുന്ന സിനിമകൾ സ്വർഗത്തിൽ നിന്ന് അവർക്ക് കാണാൻ കഴിയുമെന്ന് പറഞ്ഞാണ് താരം ആശ്വസിക്കുന്നത്.

താൻ സിനിമയിലെത്തുമ്പോഴേക്കും തന്റെ മാതാപിതാക്കൾ മരിച്ചിരുന്നു. ചില കാരണങ്ങളാൽ, താൻ വളരെ വലിയ സിനിമകൾ ചെയ്യുമെന്ന് തനിക്ക് എപ്പോഴും തോന്നിയിരുന്നു. സ്വർഗത്തിൽ നിന്ന് അവർക്ക് എന്റെ സിനിമകൾ കാണാൻ കഴിയും. അമ്മ ആകാശത്തിലെ നക്ഷത്രമായി മാറിയെന്നാണ് താൻ വിശ്വസിക്കുന്നത്. ഇത് ബാലിശമാണെന്ന് തോന്നിയേക്കാമെന്നും ദേവദാസിൽ തന്നെ കാണുന്നത് തന്റെ അമ്മയ്ക്ക് ഇഷ്ടപ്പെടുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ദേവദാസ് ചെയ്യുമ്പോൾ അത് ചെയ്യരുതെന്ന് മുതിർന്ന അഭിനേതാക്കൾ പലരും തന്നോട് പറഞ്ഞിരുന്നു. എന്നിട്ടും ഞാനത് ചെയ്യാൻ ആഗ്രഹിച്ചു. അമ്മേ, ഞാൻ ദേവദാസ് ചെയ്തുവെന്ന് പറയാൻ വേണ്ടിയായിരുന്നു അതെന്ന് ഷാരൂഖ് പറയുന്നു.

സിനിമാ താരങ്ങളും ക്രിക്കറ്റ് താരങ്ങളും തമ്മിലുള്ള പ്രണയബന്ധങ്ങൾ എക്കാലത്തും ചർച്ച ചെയ്യപ്പെടാറുണ്ട്. അത്തരത്തിൽ ആരാധകർക്കിടയിൽ ചർച്ചാ വിഷയമായ ഒരു പ്രണയ ബന്ധമായിരുന്നു മുൻ പാകിസ്താൻ പ്രധാനമന്ത്രിയും ക്രിക്കറ്റ് താരവുമായിരുന്ന ഇമ്രാൻ ഖാനും ബോളിവുഡ് നടി രേഖയും തമ്മിൽ ഉണ്ടായിരുന്നത്.

ഇമ്രാൻ ഖാൻ പാകിസ്താൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായിരുന്ന കാലത്തായിരുന്നു ആ പ്രണയം. ആ കാലത്ത് പലരുമായും ഇമ്രാന്റെ പേര് പറഞ്ഞു കേട്ടിരുന്നുവെങ്കിലും ഏറ്റവും ഹിറ്റായത് രേഖയുമായുള്ള കഥകളായിരുന്നു. ഇരുവരും പ്രണയത്തിലാണെന്നും ഈ ബന്ധത്തിന് രേഖയുടെ അമ്മ വരെ അംഗീകാരം നൽകിയിരുന്നുവെന്നുമാണ് പുറത്തു വന്നിരുന്ന വാർത്തകൾ. വിവാഹത്തിന് വേണ്ടി ഒരു ജോത്സ്യനെ പോലും ഇവർ കണ്ടിരുന്നുവെന്ന തരത്തിലും വാർത്തകളുണ്ടായിരുന്നു.

ഇമ്രാൻഖാൻ ഇന്ത്യയിൽ വരികയും രേഖയോടൊപ്പം സമയം ചെലവഴിക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് ഈ ബന്ധം തകർന്നു. രേഖയുടെ സൗഹൃദം താൻ ആസ്വദിച്ചിരുന്നുവെന്നും എന്നാൽ ഒരു നടിയെ വിവാഹം കഴിക്കുന്നതിനെ കുറിച്ച് തനിക്ക് ചിന്തിക്കാൻ പോലും സാധിക്കുമായിരുന്നില്ലെന്നും പിന്നീട് ഇമ്രാൻ ഖാൻ വെളിപ്പെടുത്തിയിരുന്നു.

തന്റെ പ്രണയ ബന്ധത്തെ കുറിച്ച് വെളിപ്പെടുത്തി ബോളിവുഡ് നടി ശ്രദ്ധാ കപൂർ. താനൊരു പ്രണയബന്ധത്തിലാണെന്ന് ശ്രദ്ധ വെളിപ്പെടുത്തി. എന്നാൽ, തന്റെ പങ്കാളിയുടെ പേര് ശ്രദ്ധ വെളിപ്പെടുത്തിയിട്ടില്ല. അദ്ദേഹത്തിനൊപ്പം സമയം ചെലവഴിക്കാനും സിനിമ കാണാനും യാത്ര ചെയ്യാനും തനിക്ക് ഇഷ്ടമാണെന്ന് ശ്രദ്ധ പറയുന്നു. അദ്ദേഹം ഉള്ളിടത്തോളം തനിക്ക് മറ്റാരെയും ആവശ്യമില്ലെന്നും താരം വ്യക്തമാക്കി. കോസ്മോപൊളിറ്റനു നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പരാമർശം.

വിവാഹത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളെ കുറിച്ചും താരം സംസാരിച്ചു. ഒരാൾക്ക് വിവാഹം കഴിക്കണമെന്ന് തോന്നിയാൽ, അത് വളരെ നല്ലതാണ്. അതേസമയം, വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ അതും വളരെ നല്ലതാണ്. വിവാഹത്തിൽ വിശ്വസിക്കണോ വേണ്ടയോ എന്നതല്ല, മറിച്ച് ശരിയായ വ്യക്തിയായിരിക്കുക, ശരിയായ വ്യക്തിയോടൊപ്പമായിരിക്കുക എന്നതാണ് ചോദ്യമെന്നും ശ്രദ്ധ കപൂർ കൂട്ടിച്ചേർത്തു.

തിരക്കഥാകൃത്ത് രാഹുൽ മോഡിയുമായി ശ്രദ്ധ പ്രണയത്തിലാണെന്ന് കുറച്ചുനാളുകളായി അഭ്യൂഹങ്ങളുണ്ട്. രാഹുൽ മോഡിയും ഒന്നിച്ച് പല പരിപാടികളിലും പങ്കെടുത്തതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന തരത്തിൽ വാർത്തകൾ പരന്നത്.

മലയാളി പ്രേക്ഷകരുടെ മനസ്സിൽ തന്റേതായ സ്ഥാനം ഉറപ്പിച്ച താരമാണ് നടൻ റഹ്മാൻ. തന്റെ കരിയറിന്റെ തുടക്കകാലത്ത് തന്നെ പല മികച്ച കഥാപാത്രങ്ങളും അദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്. ഇപ്പോഴിതാ സൂപ്പർതാരം മമ്മൂട്ടിയുമായി തനിക്കുള്ള ആത്മബന്ധത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് റഹ്മാൻ.

മമ്മൂട്ടി തനിക്ക് സഹോദരനെ പോലെ ആണെന്നാണ് റഹ്മാൻ പറയുന്നത്. ചേട്ടനെ കുറിച്ച് ചോദിക്കുമ്പോൾ തന്നെ മനസ്സിൽ വരുന്ന മുഖം അദ്ദേഹത്തിന്റെതാണ്. നല്ല കഥകൾ വന്നാൽ ഇനിയും താൻ മമ്മൂട്ടിയോടൊപ്പം സിനിമ ചെയ്യും. തന്റെ ചേട്ടനെ പോലെയാണ് താൻ മമ്മൂക്കയെ കാണുന്നത്. ഇത് ഞാൻ വെറുതെ പറയുന്നതല്ല. അദ്ദേഹത്തിന്റെ പ്രായം കൊണ്ടും അല്ല ഞാൻ അങ്ങനെ പറയുന്നത്. തന്റെ ആദ്യ സിനിമ മുതൽ ഒരുപാട് ചിത്രങ്ങളിൽ തങ്ങൾ സഹോദരങ്ങളായി അഭിനയിച്ചിട്ടുണ്ട്. ചില സിനിമകളിൽ ഞാൻ അദ്ദേഹത്തെ അച്ചായ എന്ന് വിളിച്ചു. ചേട്ടാ എന്നും ഇക്ക എന്നും വിളിച്ചിട്ടുണ്ട്. അതൊക്കെ എന്റെ ചെറുപ്രായത്തിലാണ്. അങ്ങനെ വിളിച്ച് അദ്ദേഹം എന്റെ ഉള്ളിൽ ശരിക്കും ഒരു സഹോദരനെ പോലെ ആയി. ആരെങ്കിലും ചേട്ടനെ കുറിച്ച് ചോദിച്ചാലും എന്റെ മനസ്സിൽ വരുന്ന ചിത്രം അദ്ദേഹത്തിന്റെതാണ്.

എല്ലാ സിനിമയും വാരിവലിച്ച് ചെയ്യില്ല. എനിക്കും അദ്ദേഹത്തിനും നല്ല കഥാപാത്രങ്ങളാണ് എങ്കിൽ ഞാൻ തീർച്ചയായും അത് ചെയ്യുമെന്നും റഹ്മാൻ കൂട്ടിച്ചേർത്തു.

ബോളിവുഡിലെ യുവതാരങ്ങളുടെ നിരയിൽ ഏറെ ശ്രദ്ധ നേടിയ നടനാണ് കാർത്തിക് ആര്യൻ. എപ്പോഴും തന്റെ നിലപാടുകളിൽ ഉറച്ച് നിൽക്കുന്ന വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്. ഒമ്പതുകോടി രൂപ പ്രതിഫലം നൽകാമെന്നുള്ള പാൻ മസാല കമ്പനിയുടെ വാഗ്ദാനം നിരസിച്ചത് ഉൾപ്പടെയുള്ള സംഭവങ്ങൾ ഇതിന് ഉദാഹരണമാണ്. താരം ‘പിങ്ക് വില്ല’യ്ക്ക് നൽകിയ അഭിമുഖത്തിൽ നടത്തിയ ചില തുറന്നു പറച്ചിലുകളാണ് ഇപ്പോൾ ചർച്ചയാകുന്നത്.

തന്റെ കരിയറിന്റെ തുടക്കത്തിൽ പ്രതിഫലത്തിനുവേണ്ടി മാത്രമാണ് സിനിമ ചെയ്തിരുന്നതെന്ന് അഭിമുഖത്തിൽ താരം വെളിപ്പെടുത്തി. എന്നാൽ, ഏത് ചിത്രമാണ് അത്തരത്തിൽ ചെയ്തതെന്ന് പറയില്ല. അന്ന് സാമ്പത്തിക പ്രയാസം നേരിട്ടതിനാലാണ് ആ സിനിമ ചെയ്യേണ്ടിവന്നത്. അധികകാലം സിനിമകൾക്കായി കാത്തിരിക്കാൻ തനിക്ക് കഴിയില്ലായിരുന്നു. വേറെ ഒരു മാർഗവും അന്ന് ഇല്ലായിരുന്നു. അങ്ങനെ ഒരിക്കൽ പണത്തിന് വേണ്ടി മാത്രം സിനിമ ചെയ്യേണ്ടിവന്നുവെന്ന് കാർത്തിക ആര്യൻ ചൂണ്ടിക്കാട്ടി.

എല്ലാം ഒരു കണക്കുകൂട്ടലും ബിസിനസ്സുമാണ്. അത്തരം കണക്കുകൂട്ടലുകളെല്ലാം ശരിയാണെങ്കിൽ സാറ്റലൈറ്റ്, ഡിജിറ്റൽ, മ്യൂസിക് പകർപ്പ് അവകാശങ്ങളിലൂടെ നിർമാതാവിന് ലാഭം ലഭിക്കും. പ്രേക്ഷകർ ആ നടനായി വരുന്നുണ്ടെങ്കിൽ അത്തരം കണക്കുകൂട്ടലുകൾ അർഥവത്താകുമെന്നും ആര്യൻ അഭിപ്രായപ്പെട്ടു.