Entertainment (Page 2)

കോഴിക്കോട്: സിനിമാ നടൻ മേഘനാഥൻ അന്തരിച്ചു. 60 വയസായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിൽ കഴിയവെയാണ് അന്ത്യം. ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ ആണ് അദ്ദേഹം ചികിത്സയിൽ കഴിഞ്ഞിരുന്നത്.

സംസ്‌കാരം ഷൊർണ്ണൂരിലുള്ള വീട്ടിൽ വെച്ച് നടക്കും. നടൻ ബാലൻ കെ നായരുടെ മകനാണ് മേഘനാഥൻ. ഒട്ടേറെ സിനിമകളിൽ മേഘനാഥൻ അഭിനയിച്ചിട്ടുണ്ട്. 1983 ൽ ഇറങ്ങിയ അസ്ത്രമാണ് ആദ്യചിത്രം. ചെങ്കോൽ, ഈ പുഴയും കടന്ന്, ഉത്തമൻ, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, സേതുരാമയ്യർ സിബിഐ തുടങ്ങി 50ഓളം ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ അദ്ദേഹം ചെയ്തു.

നടൻ നാഗചൈതന്യയും നടി ശോഭിത ധൂലിപാലയും തമ്മിലുള്ള വിവാഹത്തിന് ഇനി അധിക ദിവസമില്ല. ഡിസംബർ നാലിന് അന്നപൂർണ സ്റ്റുഡിയോയി വെച്ച് ഹിന്ദു ആചാരപ്രകാരമാണ് ഇരുവരുടെയും വിവാഹം നടക്കുക. വിവാഹത്തിന് സ്വാഭാവിക മേക്കപ്പിലാണ് ശോഭിത പ്രത്യക്ഷപ്പെടാൻ പോകുന്നതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. നാഗ ചൈതന്യയുടെ മുത്തച്ഛന്റെ പാരമ്പര്യത്തെ മാനിച്ചാണ് പരമ്പരാഗതമായി സ്വാഭാവികമായ മേക്കപ്പിൽ ശോഭിത പ്രത്യക്ഷപ്പെടാനൊരുങ്ങുന്നത്.

പൊതുവെ മേക്കപ്പിന്റെ കാര്യത്തിലൊന്നും കോംപ്രമൈസിന് തയ്യാറാവാത്ത ശോഭിത ഇങ്ങനൊരു തീരുമാനത്തിൽ എത്തിയിട്ടുണ്ടെങ്കിൽ അത് നാഗചതൈന്യയുടെ കുടുംബത്തിന്റെ താൽപര്യങ്ങൾ നടക്കട്ടേയെന്ന് ചിന്തിച്ചതുകൊണ്ടാകുമെന്നാണ് ആരാധകർ പറയുന്നത്. നാഗചൈതന്യയുടെ അമ്മ ലക്ഷ്മി ദഗ്ഗുബാട്ടിയുടെ ആഗ്രഹവും നിറവേറ്റാനുള്ള തയ്യാറെടുപ്പിലാണ് ശോഭിത. നാഗചൈതന്യയുടെ അമ്മയുടെ ആഗ്രഹപ്രകാരം ശോഭിത വിവാഹ ദിവസം വിദേശ ബ്രാൻഡുകളല്ല പകരം കാഞ്ചീവരം സാരികൾ, ആഭരണങ്ങൾ എന്നിവയ്ക്കാണ് മുൻഗണന നൽകുന്നത്.

വിവാഹച്ചടങ്ങിൽ ശോഭിതയ്ക്ക് അണിയാൻ ലക്ഷ്മി തന്റെ ആഭരണങ്ങളിൽ നിന്ന് കുറച്ച് നൽകുമെന്ന റിപ്പോർട്ടുകളും പ്രചരിക്കുന്നുണ്ട്. നാഗചൈതന്യയുടെ കുടുംബത്തിന്റെ തീരുമാനങ്ങളെ ശോഭിത സന്തോഷത്തോടെയാണ് സ്വീകരിക്കുന്നത്. പരമ്പരാഗത രീതിയിൽ വിവാഹം കഴിക്കാനാണ് താൻ ഇഷ്ടപ്പെടുന്നതെന്ന് ശോഭിത നേരത്തെ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.

വളരെ ചുരുക്കം ചില സിനിമകളിലൂടെ തന്നെ പ്രേക്ഷക മനസിൽ തന്റേതായ സ്ഥാനം ഉറപ്പിച്ച നടിയാണ് ഐശ്വര്യ ലക്ഷ്മി. ഇപ്പോഴിതാ നടി തന്റെ ജീവിതത്തെ കുറിച്ച് നടത്തിയ തുറന്നു പറച്ചിലുകളാണ് വൈറലാകുന്നത്. തനിക്ക് വിവാഹിതയാകാൻ താൽപര്യമില്ലെന്നും ആലോചിച്ചെടുത്ത തീരുമാനമാണ് ഇതെന്നും ഐശ്വര്യ പറയുന്നു.

തനിക്ക് വിവാഹം ചെയ്യേണ്ടെന്ന് താനെപ്പോഴും പറഞ്ഞിട്ടുണ്ട്. താൻ ആ ഇൻസിസ്റ്റിറ്റിയൂഷനിൽ വിശ്വസിക്കുന്നില്ല. വെറുതെ പറഞ്ഞതല്ല. താൻ ആലോചിച്ച് എടുത്ത തീരുമാനമാണ്. എട്ടാമത്തെ വയസിലും പത്താമത്തെ വയസിലും 25 വയസിലും തന്നോട് ചോദിച്ചാൽ വിവാഹം തന്റെ സ്വപ്നമായിരുന്നു. ഗുരുവായൂർ അമ്പലത്തിൽ താലി കെട്ടണം, തുളസി മാല വേണം എന്നൊക്കെയുള്ള പ്ലാനുണ്ടായിരുന്നു. അമ്മ ഗുരൂവായൂരപ്പന്റെ ഭക്തയാണ്. എപ്പോഴും തങ്ങൾ ഗുരുവായൂരിൽ പോകുമായിരുന്നു. അവിടെ കണ്ട കല്യാണങ്ങളിൽ നിന്നാണ് തനിക്കീ സ്വപ്നങ്ങൾ വന്നതെന്ന് ഐശ്വര്യ അറിയിച്ചു.

പിന്നീട് വളർന്നപ്പോൾ ചുറ്റുമുള്ള വിവാഹ ബന്ധങ്ങൾ കണ്ടു. ആളുകൾ സന്തോഷത്തിൽ അല്ല. 34 വയസായി. ഈ വർഷത്തിനിടയിൽ എനിക്കറിയാവുന്ന സന്തോഷത്തോടെ ജീവിക്കുന്ന ഒരു കുടുംബമേയുള്ളൂ. അവർ മലയാളികൾ അല്ല. ബാക്കി എല്ലാവരിലും കോംപ്രമൈസുകളാണ് കണ്ടത്. പേഴ്‌സണൽ സ്‌പേസിൽ അവർ വളരുന്നില്ല. എനിക്ക് ബോധവും ബുദ്ധിയും വന്നപ്പോൾ ഇതല്ല തനിക്ക് വേണ്ടതെന്ന് മനസിലാക്കിയെന്ന് നടി പറഞ്ഞു.

പ്രേക്ഷകർക്ക് വളരെ സുപരിചിതയാണ് നടി ബീന കുമ്പളങ്ങി. ഗുരുതര രോഗം ബാധിച്ച് ചികിത്സയിലാണ് ഇപ്പോൾ ബീന കുമ്പളങ്ങി. സീമ ജി നായരാണ് ഇതുസംബന്ധിച്ച വെളിപ്പെടുത്തൽ നടത്തിയത്. പ്രതിസന്ധി ഘട്ടത്തിൽ നടിയെ സഹായിക്കുന്നത് അമ്മ സംഘടനയാണെന്നും സീമ ജി നായർ വ്യക്തമാക്കി.

ബീന കുമ്പളങ്ങിയുടെ പിറന്നാൾ ആയിരുന്നു കഴിഞ്ഞ ദിവസം. ഒരു ബർത്ത് ഡേ വിഷ് ഇടാൻ പറ്റാഞ്ഞത് കഴിഞ്ഞ ദിവസം ഉണ്ടായ നാടക വണ്ടി അപകടത്തിന്റെ പശ്ചാത്തലത്തിൽ ആയിരുന്നു. പക്ഷെ ചേച്ചിയെ വീഡിയോ കോളിൽ വിളിച്ചു വിഷ് അറിയിച്ചിരുന്നു. ഇപ്പോൾ ചേച്ചി ഗുരുതരമായ ഒരു രോഗത്തിന്റെ പിടിയിൽ അമർന്നു കഴിഞ്ഞു. എല്ലാം അറിഞ്ഞു വന്നപ്പോൾ വൈകി പോയിരുന്നു. ഈ വൈകിയ വേളയിൽ ചേച്ചിക്ക് താങ്ങാവുന്നത് ‘അമ്മ എന്ന സംഘടനയാണെന്ന് സീമ അറിയിച്ചു.

ഇതുവരെയുള്ള ചികിത്സ ചെലവ് വഹിക്കുന്നതും ‘അമ്മ സംഘടനയാണ്. സത്യത്തിൽ ഇങ്ങനെ ഒരു സംഘടന ഇല്ലായിരുന്നുവെങ്കിൽ എന്ത് ചെയ്‌തേനേ. അമ്മ സംഘടനയെ എതിർക്കുന്നവരെ വിമർശിച്ചു കൊണ്ടായിരുന്നു സീമയുടെ പരാമർശം. എത്രയോ പേർക്ക് താങ്ങായി ‘അമ്മ നിൽക്കുന്നു. എത്രയോ പേർക്ക് അന്നവും മരുന്നും കൊടുക്കുന്നു. അവരെ സംരക്ഷിക്കുന്നു തല ചായ്ക്കാൻ ഒരിടം നൽകുന്നു.ഒരു സ്ഥാപനത്തിനെ നശിപ്പിക്കാൻ എളുപ്പമാണ്. എത്രയോ പേരുടെ ചോരയും വിയർപ്പും അധ്വാനവും ആണ് അമ്മ എന്ന സംഘടനയെന്നും സീമ കൂട്ടിച്ചേർത്തു.

ബോളിവുഡ് കണ്ട ഏറ്റവും വലിയ നായികമാരിൽ ഒരാളാണ് കരിഷ്മ കപൂർ. തന്റെ കാലത്തെ ഏറ്റവും തിരക്കുള്ള നായിക. ദേശീയ പുരസ്‌കാരം ഉൾപ്പെടെ താരത്തെ തേടിയെത്തിയിരുന്നു. കരിയറിൽ അത്യുന്നതങ്ങളിൽ എത്തിയപ്പോഴും കരിഷ്മയുടെ ദാമ്പത്യ ജീവിതം കടുത്ത പ്രതിസന്ധികളിലൂടെയാണ് കടന്നു പോയത്. കടുത്ത ദുരനുഭവങ്ങളാണ് മുൻ ഭർത്താവ് സഞ്ജയ് കപുറുമായുള്ള ദാമ്പത്യത്തിൽ കരിഷ്മയ്ക്ക് നേരിടേണ്ടി വന്നത്

ഭർത്താവിനെതിരെ കരിഷ്മ നടത്തിയ വെളിപ്പെടുത്തലുകൾ ഇന്നും ആരാധകരെ ഞെട്ടിപ്പിക്കുന്നതാണ്. ഒരിക്കൽ ഗർഭിണിയായ കരിഷ്മയെ തല്ലാൻ തന്റെ അമ്മയോട് ആവശ്യപ്പെടുക പോലും മുൻഭർത്താവ് ചെയ്തിട്ടുണ്ട്.

സഞ്ജയ്ക്ക് മറ്റ് പലരുമായും ബന്ധമുണ്ടായിരുന്നു. നേരത്തെ വിവാഹിതനായിരുന്ന സഞ്ജയ് താനുമായുള്ള വിവാഹ ശേഷവും മുൻ ഭാര്യയുമായി ശാരീരിക ബന്ധം നിലനിർത്തിയിരുന്നുവെന്നാണ് കരിഷ്മയുടെ ആരോപണം. മകന്റെ അവിഹിത ബന്ധങ്ങളേയും ക്രൂരതകളേയും അമ്മ പിന്തുണച്ചിരുന്നുവെന്നും കരിഷ്മ വെളിപ്പെടുത്തിയിരുന്നു.

2014 ലാണ് ഇരുവരും ഔദ്യോഗികമായി വേർപിരിഞ്ഞത്.

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് നവ്യ നായർ. സോഷ്യൽ മീഡിയയിലും താരം വളരെ സജീവമാണ്. താരത്തിന്റെ ഫോട്ടോഷൂട്ടുകളും മറ്റും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. അത്തരത്തിൽ വൈറലായി മാറിയിരിക്കുകയാണ് നവ്യ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ച പുതിയ ചിത്രങ്ങൾ. ഓറഞ്ച് നിറത്തിലുള്ള സ്ലീവ്ലെസ് വസ്ത്രം ധരിച്ചാണ് നവ്യ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

എന്നാൽ, നവ്യയുടെ ഫോട്ടോഷൂട്ടിനെതിരെ ചിലർ മോശം കമന്റുകളുമായി എത്തിയിട്ടുണ്ട്. നല്ല തല്ലിപ്പൊളി ലുക്ക്, വെയ്റ്റിംഗ് ഫോർ നേവൽ ഫോട്ടോഷൂട്ട്, ഇനി ബിക്കിനി വീഡിയോ, നവ്യ വന്യമായിപ്പോയി, നൈസ് അമ്മച്ചി ഷോ, കിഴവിയായി, നവ്യ ഹോട്ട് ആണ് യക്ഷി ആണ് എന്ന തരത്തിൽ പോകുന്നു നവ്യക്കെതിരെയുള്ള കമന്റുകൾ. തന്റെ സിനിമകളിലെ നാട്ടിൻപുറത്തുകാരി ഇമേജിന്റെ പേരിലാണ് സോഷ്യൽ മീഡിയയിൽ നവ്യക്കെതിരെ സദാചാര ആക്രമണം നടക്കുന്നത്.

അതേസമയം, നവ്യയെ പിന്തുണച്ചും ചിലർ രംഗത്തെത്തുന്നുണ്ട്. ‘നവ്യ വൈൻ പോലെയാണ്, പ്രായം കൂടുന്തോറും സൗന്ദര്യവും കൂടുന്നു, ക്യുൻ ഓഫ് ബ്യൂട്ടി, സോഷ്യൽ മീഡിയയ്ക്ക് തീപിടിപ്പിക്കും, ലേഡി മമ്മൂട്ടി, പ്രായം വെറും അക്കം മാത്രം തുടങ്ങിയ കമന്റുകളാണ് സോഷ്യൽ മീഡിയയിൽ നവ്യയ്ക്ക് അനുകൂലമായുള്ളത്. നവ്യയ്ക്ക് എല്ലാ പിന്തുണയും അഭിനന്ദനങ്ങളും അറിയിക്കുന്നവരുമുണ്ട്.

ഒരു കാലത്ത് മലയാള സിനിമയിൽ നിറഞ്ഞു നിന്നിരുന്ന താരമാണ് നടി കാവ്യാ മാധവൻ. ദിലീപുമായുള്ള വിവാഹശേഷം സിനിമയിൽ നിന്നും വിട്ടു നിൽക്കുകയാണ് താരം. ഏറെ നാളുകൾക്കുശേഷം കാവ്യ വിശിഷ്ടാതിഥിയായി പങ്കെടുത്ത ഒരു ചടങ്ങിന്റെ വീഡിയോയും നടിയുടെ പ്രസംഗവുമാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. ചെന്നൈ മഹിളാ അസോസിയേഷൻ സംഘടിപ്പിച്ച വാർത്താ വായനമത്സരത്തിൽ വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തത് കാവ്യയായിരുന്നു. നമ്മുടെ മാതൃഭാഷ നമുക്ക് മനോഹരമായി കൈകാര്യം ചെയ്യാൻ പറ്റിയില്ലെങ്കിൽ അതാണ് ഏറ്റവും മോശപ്പെട്ട കാര്യമായി തനിക്ക് തോന്നുന്നതെന്നാണ് പരിപാടിയിൽ പങ്കെടുത്ത് പ്രസംഗിക്കവെ കാവ്യ പറഞ്ഞത്.

പരിപാടിയിൽ ക്ഷണിക്കപ്പെട്ട അതിഥിയായി ഗായിക സുജാതയുടെ ഭർത്താവ് ഡോ. വി കൃഷ്ണ മോഹനും പങ്കെടുത്തിരുന്നു. കാവ്യയുടെ പ്രസംഗം അതിമനോഹരമായിരുന്നുവെന്നാണ് കഴിഞ്ഞ ദിവസം നിർമ്മാതാവ് കൊട്ടാരക്കര രവിയുടെ മകളുടെ വിവാഹ റിസപ്ഷനിൽ പങ്കെടുക്കാൻ എത്തിയപ്പോൾ മോഹൻ കാവ്യയോട് നേരിട്ട് പറഞ്ഞത്. മോഹൻ കാവ്യയോട് പറഞ്ഞ കോംപ്ലിമെന്റ് സമീപത്ത് നിന്ന് ദിലീപ് കേൾക്കുന്നുണ്ടായിരുന്നു..

താൻ പറഞ്ഞ് കൊടുക്കുന്നത് ഒന്നും മോശമാവാറില്ലെന്ന് ദിലീപ് ഇതിന് കമന്റായി പറഞ്ഞു. ഇത് കേട്ട് മോഹനും കാവ്യ മാധവനും സുജാതയുമെല്ലാം പൊട്ടിച്ചിരിക്കുന്നത് വീഡിയോ ഫാൻ പേജുകളിൽ പ്രചരിക്കുന്നുണ്ട്.

തന്റെ വിവാഹത്തെ കുറിച്ചും തുടർന്ന് ജീവിതത്തിലുണ്ടായ മോശം അനുഭവങ്ങളെ കുറിച്ചും തുറന്നു സംസാരിച്ച് ഗായിക അമൃത സുരേഷ്. താൻ കാരണം കുടുംബം മൊത്തം പഴികേട്ടുവെന്ന് അമൃത പറയുന്നു. വളർത്തുദോഷമാണെന്ന് പറഞ്ഞു. അമൃതം ഗമയ യൂട്യൂബ് ചാനലിൽ സഹോദരി അഭിരാമി സുരേഷിനൊപ്പമുള്ള വ്ളോഗിൽ സംസാരിക്കവെയായിരുന്നു അമൃതയുടെ വെളിപ്പെടുത്തൽ. വിവാഹത്തെത്തുടർന്നുണ്ടായ ട്രോമകൾ മറികടന്നോയെന്ന് ഇപ്പോഴും അറിയില്ലെന്ന് അമൃത വ്യക്തമാക്കി.

കുറേയൊക്കെ കരഞ്ഞു തീർത്തിട്ടുണ്ട്. തന്റെ ജീവിതത്തിലെ സംഭവങ്ങൾ കാരണം ഏറ്റവും കൂടുതൽ പഴികേട്ടത് അച്ഛയും അമ്മയും ആണ്. വളർത്തുദോഷം, അവർ അങ്ങനെ ചെയ്തു, ഇങ്ങനെ ചെയ്തു, മക്കളെക്കൊണ്ട് ഇങ്ങനെ ചെയ്യിപ്പിച്ചു. താൻ കാരണം എന്റെ മൊത്തം കുടുംബം 14 വർഷം പഴികേട്ടു. അതിന് ആരേയും കുറ്റംപറഞ്ഞിട്ടും കാര്യമില്ല. താൻ പറയാതിരുന്നതുകൊണ്ടും നിങ്ങൾക്ക് കിട്ടിയ അറിവുകൾ കൊണ്ടും നിങ്ങൾ പറഞ്ഞ കാര്യങ്ങളാണ്’, ഇപ്പോൾ നിങ്ങളെല്ലാം മനസിലാക്കിയല്ലോ എന്നൊരു ആശ്വാസം കുടുംബത്തിന് മൊത്തമുണ്ടെന്ന് അമൃത ചൂണ്ടിക്കാട്ടി.

മനുഷ്യർ തെറ്റുകൾ ചെയ്യും. അത് സ്വാഭാവികമാണ്. എല്ലാവരുടേയും ജീവിതത്തിൽ ഒരുപാട് തെറ്റുകൾ പറ്റിയിട്ടുണ്ടാവും. ചിലപ്പോൾ എന്റെയത്രേം മണ്ടത്തരങ്ങൾ പറ്റിയിട്ടുണ്ടാവില്ല. മകൾ പാപ്പു ഇല്ലായിരുന്നെങ്കിൽ താൻ തളർന്ന് മൂലയിൽ ആയിപ്പോയേനെ. പാപ്പുവിന് വേണ്ടി ഞാൻ പണിയെടുക്കണം, ഹാപ്പിയായിട്ട് ഇരിക്കണം, ഹെൽത്തിയായിട്ടിരിക്കണം. എന്ത് സംഭവിച്ചാലും ജീവിതം മുന്നോട്ടുപോകണമെന്നും അമൃത കൂട്ടിച്ചേർത്തു.

തെന്നിന്ത്യൻ ആരാധകരുടെ പ്രിയങ്കരിയായ താരമാണ് തൃഷ. പ്രായം നാൽപത് പിന്നിട്ടെങ്കിലും തൃഷയുടെ താരമൂല്യത്തിന് ഇന്നും കുറവൊന്നുമില്ല. ഗുഡ് ബാഡ് അഗ്ലി എന്ന അജിത്ത് ചിത്രത്തിലാണ് നടി ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ ചിത്രീകരണം സ്‌പെയ്‌നിൽ പുരോഗമിക്കുകയാണ്. അജിത്തുമായുള്ള തൃഷയുടെ രംഗങ്ങൾ ചിത്രീകരിച്ചുകൊണ്ടിരിക്കെ സിനിമയുടെ സെറ്റിൽ നിന്നും ഷൂട്ടിംഗ് ഉപേക്ഷിച്ച് തൃഷ പെട്ടെന്ന് ചെന്നൈയിൽ തിരികെ എത്തി എന്നുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്തു വരുന്നത്.

ഗുഡ് ബാഡ് അഗ്ലി ക്രൂവുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടർന്നാണോ അതോ അജിത്തുമായി എന്തെങ്കിലും പ്രശ്നമുണ്ടോയതുകൊണ്ടാണോ താരം ചെന്നൈയിലേക്ക് തിരിച്ചെത്തിയതെന്ന ചോദ്യമാണ് ആരാധകർ ഉന്നയിക്കുന്നത്. എന്നാൽ നടി പെട്ടെന്ന് ചെന്നൈയിലെത്തിയതിന് പിന്നിലെ യഥാർത്ഥ കാരണം മറ്റൊന്നാണെന്നും പറയപ്പെടുന്നു. ഒരു ജ്വല്ലറിയുടെ പരസ്യത്തിൽ അഭിനയിക്കാനാണ് നടി തൃഷ ഗുഡ് ബാഡ് അഗ്ലിയുടെ സെറ്റിൽ നിന്നും തിടുക്കത്തിൽ ചെന്നൈയിലെത്തിയതെന്നാണ് വിവരം.

സിനിമയിലൂടെ മാത്രമല്ല പരസ്യങ്ങളിലൂടെയും കോടിക്കണക്കിന് രൂപയാണ് തൃഷ എല്ലാ വർഷവും സമ്പാദിക്കുന്നത്.

ആരാധകരുടെ ഇഷ്ട താരമാണ് തമന്ന ഭാട്ടിയ. തനിക്ക് ഒരാളോട് തോന്നിയ ഇഷ്ടത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ഇപ്പോൾ താരം. സുഹൃത്തിന്റെ സഹോദരനോടാണ് ഇഷ്ടം തോന്നിയതെന്നാണ് തമന്ന പറയുന്നത്. ഇയാളെ കാണാൻ വേണ്ടി മാത്രം താൻ സുഹൃത്തിനടുത്തേക്ക് പോകുമായിരുന്നെന്നും താരം വ്യക്തമാക്കി.

അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് തനിക്ക് തനിക്ക് സുഹൃത്തിന്റെ സഹോദനോട് ഇഷ്ടം തോന്നിയത്. ഒരുപാട് ദിവസം അവനോട് ആരാധന തോന്നി. എന്നാൽ ഇഷ്ടം തുറന്ന് പറഞ്ഞപ്പോൾ തന്നെ നിരാശപ്പെടുത്തിയ പ്രതികരണമാണ് അവന്റെ ഭാഗത്ത് നിന്നുണ്ടായത്. തന്റെ സഹോദരിയുടെ സുഹൃത്താണ് നീ. നീയും എനിക്ക് സഹോദരിയെ പോലെയാണെന്ന് അവൻ മറുപടി പറഞ്ഞു. ഈ മറുപടി തന്റെ ഹൃദയം തകർത്തെന്നും തമന്ന വ്യക്തമാക്കി.

തനിക്കുണ്ടായ ബ്രേക്കപ്പുകളെക്കുറിച്ചും താരം മനസു തുറന്നു. രണ്ട് ബ്രേക്കപ്പുകളാണ് തനിക്കുണ്ടായത്. വളർച്ചയ്ക്ക് അത് പ്രധാനമായിരുന്നു. ആദ്യത്തേത് താൻ വളരെ ചെറുപ്പമായിരിക്കുമ്പോഴാണ്. തനിക്കിനിയും ഒരുപാട് കാര്യങ്ങൾ വേണ്ടതുണ്ടെന്ന് അന്ന് തോന്നി, ഒരു വ്യക്തിക്ക് വേണ്ടി മറ്റ് പല കാര്യങ്ങളും ത്യജിക്കാൻ പറ്റുമായിരുന്നില്ല. രണ്ടാമത്തെ ബ്രേക്കപ്പിന് കാരണം ആ വ്യക്തിയുടെ സ്വാധീനം തനിക്ക് നല്ലതല്ലെന്ന് തിരിച്ചറിഞ്ഞത് കൊണ്ടാണെന്നും തമന്ന കൂട്ടിച്ചേർത്തു.